സോഷ്യൽ മീഡിയയിൽ സിനിമാ താരങ്ങളുടെ ഔട്ട്ഫിറ്റുകൾ എപ്പോഴും വൈറൽ ആയി മാറാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരാളാണ് മമ്മൂട്ടി. ഏത് പരിപാടിയിലായാലും മമ്മൂട്ടി ആ വ്യത്യസ്തത കൊണ്ടുവരാറുണ്ട്. താരത്തിന്റെ അത്തരത്തിലൊരു ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭ്രമയുഗം എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിൽ എത്തിയ മമ്മൂട്ടിയുടെ ലുക്കാണിത്. ബ്ലാക് ആൻഡ് വൈറ്റ് കോമ്പോയിൽ ആണ് ഭ്രമയുഗം തിയറ്ററിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ഈ കോമ്പോയിൽ ആയിരുന്നു അണിയറ പ്രവർത്തകർ പ്രസ്മീറ്റിൽ എത്തിയതും. സ്റ്റൈലിഷ് ലുക്കിൽ വെള്ള ഷർട്ടും കറുത്ത പാന്റ്സും ധരിച്ച് മാസായി എത്തിയ മമ്മൂട്ടിയെയാണ് ഫോട്ടോകളിലും വീഡിയോകളിലും കാണാൻ സാധിക്കുന്നത്. ടർബോ എന്ന പുതിയ ചിത്രത്തിന്റെ ഹെയർ സ്റ്റൈലാണ് മമ്മൂട്ടിയുടേത്. സോഷ്യൽ മീഡിയയിൽ ഭ്രമയുഗം പ്രസ് മീറ്റ് എന്ന് കുറിച്ച് മമ്മൂട്ടിയും ചില സ്റ്റില്ലുകൾ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്ത്…
Read MoreDay: February 13, 2024
ചാൾസ് രാജാവ് സ്ഥാനമൊഴിയും ഹാരി അധികാരത്തിലെത്തും; നോസ്ട്രഡാമസിന്റെ പ്രവചനം ഫലിക്കുമോ?
ലണ്ടൻ: കാൻസർ ബാധയെത്തുടർന്നു ബ്രിട്ടീഷ് രാജാവ് ചാൾസ് വിദഗ്ധ ചികിത്സയിലാണ്. 75കാരനായ ചാൾസിന്റെ രോഗവാർത്ത പരന്നതിനോടൊപ്പം ബ്രിട്ടീഷ് രാജകുടുംബത്തെക്കുറിച്ച് പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസ് നടത്തിയ പ്രവചനങ്ങളും ചർച്ചയായിരിക്കുകയാണ്. ചാൾസ് രാജാവ് സ്ഥാനമൊഴിയാനും ഹാരി രാജകുമാരൻ സിംഹാസനം ഏറ്റെടുക്കാനും സാധ്യതയുണ്ടെന്ന് 1555ലെ നോസ്ട്രഡാമസിന്റെ “പ്രവചനങ്ങൾ’ ഉദ്ധരിച്ച് ചിലർ ചൂണ്ടിക്കാട്ടുന്നു. “നോസ്ട്രഡാമസ്: ദ കംപ്ലീറ്റ് പ്രൊഫസീസ് ഫോർ ദ ഫ്യൂച്ചർ’ എന്ന പുസ്തകം എഴുതിയ ബ്രിട്ടീഷ് എഴുത്തുകാരൻ മരിയോ റീഡിംഗ് നടത്തിയ വിശകലനം ഇതിൽ ശ്രദ്ധേയമായി. “വിവാഹമോചനത്തെത്തുടർന്നു ജനങ്ങൾ യോഗ്യനല്ലെന്നു കരുതിയ ഒരു മനുഷ്യൻ രാജാധികാരത്തിൽനിന്നു പുറത്താകും. രാജാവാകുമെന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മനുഷ്യൻ പകരം വരും.’ എന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനം വ്യാഖാനിച്ച് റീഡിംഗ് വ്യക്തമാക്കുന്നത്.രാജകൊട്ടാരവുമായി പിണങ്ങിക്കഴിയുന്ന ചാൾസിന്റെ മകൻ ഹാരി രാജകുമാരൻ പിതാവിന്റെ രോഗവാർത്തയറിഞ്ഞു ലണ്ടനിലെത്തിയതോടെ അഭ്യൂഹങ്ങൾക്കു ശക്തിയേറി. രാജകീയ ജീവിതം ഉപേക്ഷിച്ച ഹാരി, ഭാര്യയും…
Read Moreജി ആന്‍ഡ് ജി തട്ടിപ്പുകേസ്; ഉടമകള്‍ക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ്, അന്വേഷണം ക്രൈംബ്രാഞ്ചിന്
കോഴഞ്ചേരി: ജി ആന്‍ഡ് ജി ഫൈനാന്‍സിയേഴ്സ് തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുക്കും. പ്രതികള്‍ക്കെതിരേ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ജി ആന്‍ഡ് ജി ഫൈനാന്‍സിയേഴ്സ് ഉടമ ഡി. ഗോപാലകൃഷ്ണന് മാനേജിംഗ് പാര്‍ട്നേഴ്സായ ഭാര്യ സിന്ധു, മകന് ഗോവിന്ദ് ഇവര്‍ക്കെതിരേയാണ് ലുക്ക്ഔട്ട് നോട്ടീസുള്ളത്. റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ട്രാന്‍സ്പോര്‍ട്ട് ഗാരേജുകള്‍, ബോട്ടുജെട്ടി എന്നിവിടങ്ങളിലെല്ലാം പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് പുല്ലാട് കേന്ദ്രമായ ജി ആന്‍ഡ് ജി ഫൈനാന്‍സിയേഴ്സ് ഉടമ ഗോപാലകൃഷ്ണന് നായരും കുടുംബവും മുങ്ങിയത്. കോടി കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുള്ള ഇവര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് പണം തിരികെ നല്‍കാതെയാണ് മുങ്ങിയിരിക്കുന്നത്. ജി ആന്‍ഡ് ഫൈനാന്‍സിയേഴ്സിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന പുല്ലാട് കോയിപ്രം പോലീസ് സ്റ്റേഷന് കേന്ദ്രീകരിച്ചാണ് ഇതേവരെ അന്വേഷണം നടന്നിരുന്നത്. കോയിപ്രം സ്റ്റേഷന് പരിധിയില്‍ മാത്രം അമ്പതോളം പരാതികള്‍…
Read Moreചൂടുകാലം; ധാരാളം വെള്ളം കുടിക്കാം, നിർജ്ജലീകരണം തടയാം
സൂര്യാതപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ ചൂടുകാലത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പുവരുത്തണം. ജലനഷ്ടം കാരണം നിര്‍ജ്ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. ചൂടുമൂലമുള്ള ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ പോലും അവഗണിക്കരുത്. താപനിയന്ത്രണം തകരാറിലായാൽഅന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശിവലിവ് അനുഭവപ്പെടുകയും ചെയ്യും. നിര്‍ജലീകരണം മൂലം ശരീരത്തിലെ ലവണാംശം കുറയാന്‍ സാധ്യതയുണ്ട്. ഇതുമൂലം ക്ഷീണവും തളര്‍ച്ചയും ബോധക്ഷയം വരെയും ഉണ്ടാകുകയും ചെയ്യുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. ശരീരത്തിലെ താപനില അമിതമായി ഉയരുന്നതിലൂടെ ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനം താളംതെറ്റാം. ചൂടുകാരണം അമിത വിയര്‍പ്പും ചര്‍മ്മരോഗങ്ങളും ഉണ്ടാകാം. ശ്രദ്ധിച്ചില്ലെങ്കില്‍ മരണംവരെ സംഭവിച്ചേക്കാം. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍* തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാവേളയില്‍ വെള്ളം…
Read Moreവീണ്ടും നായകനായി കൈലാഷ്
എ.ആർ. കാസിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അർജുൻ ബോധി (ദി ആൽക്കമിസ്റ്റ്). ഡി.കെ.സ്റ്റാർ ക്രിയേഷൻസിന്റെ ബാനറിൽ ദിവാകരൻ കോമല്ലൂർ, തിരക്കഥയും ഗാനങ്ങളും രചിച്ച് നിർമിക്കുന്നു. മനുഷ്യരാശിക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒരു പുതിയ കണ്ടുപിടിത്തം നടത്തുന്നു ശാസ്ത്രജ്ഞനായ അർജുൻ ബോധി. ഇതിനെ വാണിജ്യവത്കരിക്കാൻ ശ്രമിക്കുന്ന ഒരു വൻമാഫിയാ സംഘത്തിന്റെ വരവോടെ സംഘർഷത്തിന്റെ നാളുകൾ തുടങ്ങുന്നു. ശാസ്ത്രമായാലും മതമായാലും അതു മനുഷ്യനന്മയ്ക്കായിരിക്കണം. എന്ന സന്ദേശമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. നീലത്താമരയ്ക്കുശേഷം കൈലാഷ് നായകനാകുന്ന ചിത്രം കൂടിയാണിത്. സായ്കുമാർ, പ്രമോദ് വെളിയനാട്, മധുപാൽ, ചെമ്പിൽ അശോകൻ, അരിസ്റ്റോ സുരേഷ്, ഷോബി തിലകൻ, എസ്. സലിം എന്നിവരും റിനിൽ ഗൗതം എന്ന പുതുമുഖവും പ്രധാന വേഷങ്ങളിലെത്തുന്നു.നായികയും പുതുമുഖമാണ്.
Read Moreകോടികളുടെ നഷ്ടം; ചൂരക്കാട്ടെ സ്ഫോടനത്തിന്റെ ഉത്തരവാദികള്‍ നഷ്ടപരിഹാരം നല്‍കണം; 8 വീടുകള്‍ പൂര്‍ണമായും 40 വീടുകള്‍ ഭാഗീകമായും തകർന്നെന്ന് നാട്ടുകാർ
തൃപ്പൂണിത്തുറ: ചൂരക്കാട്ടെ ശക്തമായ പൊട്ടിത്തെറിയിൽ നിരവധി വീടുകൾക്കാണ് ഗുരുതരമായ തകരാറുകൾ സംഭവിച്ചിട്ടുള്ളത്. 8 വീടുകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലും 40 വീടുകള്‍ക്ക് ഭാഗീകമായും നാശനഷ്ടമുണ്ടായിട്ടുണ്ട്. എല്ലാം പഴയപടിയാകാൻ കോടികൾ ചെലവ് വരും. സ്ഫോടനത്തിന്റെ ഉത്തരവാദികള്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വീട് തകര്‍ന്നവര്‍ ആവശ്യപ്പെടുന്നത്. അമ്പലകമ്മറ്റിക്കാണ് പൂര്‍ണ ഉത്തരവാദിത്തമെന്ന് നഗരസഭാ കൗണ്‍സിലര്‍മാരടക്കം തറപ്പിച്ച് പറയുന്നു. വെടിക്കെട് നടക്കുന്ന മേഖലയില്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് ചട്ടമുണ്ട്. പുതിയകാവില്‍ കരിമരുന്ന് പ്രയോഗം നടക്കുന്ന മൈതാനത്തിന് ചുറ്റും ഇന്‍ഷുറന്‍സ് ഉണ്ടെന്നാണ് വിവരം. എന്നാല്‍ കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായ പ്രദേശം ഇന്‍ഷുറന്‍സ് പരിധിക്ക് പുറത്താണ് താനും. മെഡിക്കൽ പരിശോധന തൃപ്പൂണിത്തുറ: സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ആളുകളുടെ മാനസികാരോഗ്യം പരിശോധിക്കാൻ ഇന്ന് ചൂരക്കാട് ക്യാമ്പിൽ സൈക്കോളജിസ്റ്റ്, സൈക്കാട്രിസ്റ്റ് ഉൾപ്പെടെയുള്ളവരുടെ വിദഗ്ധ സേവനം തൃപ്പൂണിത്തുറനഗരസഭ ലഭ്യമാക്കിയിട്ടുണ്ട്. 5 വയസിൽ താഴെയുള്ള കുട്ടികൾക്കും കേൾവിക്ക് പ്രശ്നമുണ്ടായവർക്കും പ്രത്യേക ശ്രവണ പരിശോധന തുടർച്ചയായി നടത്തുന്നുണ്ട്. കൂടാതെ…
Read Moreഅടുക്കളയിൽ നിന്ന് അരങ്ങത്തേക്കല്ല..അരങ്ങിൽ നിന്ന് അടുക്കളയിലേക്ക്; രുചി വൈവിധ്യങ്ങൾ തീർത്ത് കുടുംബശ്രീ കഫേ
തൃശൂർ: അടുക്കളയിൽനിന്ന് അരങ്ങത്തേക്കല്ല.. അരങ്ങിൽനിന്ന് അടുക്കളയിലേക്കാണ് അന്താരാഷ്ട്ര നാടകോത്സവത്തിലെ ഭക്ഷണപ്രിയരുടെ സഞ്ചാരം. വേദിയുടെ പരിസരത്ത് വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ ഒരുക്കി കുടുംബശ്രീ കഫേ നാടക നഗരിയിൽ എത്തുന്നവരുടെ രുചിമനം കവർന്നിരിക്കുകയാണ്. ലോക നാടകക്കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്നവർക്ക് വിവിധ ജില്ലകളിലെ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഭക്ഷണശാല നടത്തുന്നത്. ഓരോ ജില്ലയിലെയും തനത് രുചികൾ ആസ്വദിക്കാൻ നാടകപ്രേമികൾക്കൊപ്പം ഭക്ഷണപ്രിയരും ഇറ്റ്ഫോക്ക് നഗരിയിൽ എത്തുന്നുണ്ട്.വിവിധതരം ബിരിയാണികളും, നാടൻ രുചിക്കൂട്ടുകളായ കപ്പയും പിടിയും ചിക്കനും, വിവിധതരം പുട്ടുകൾ, മത്സ്യ വിഭവങ്ങൾ, ജ്യൂസുകൾ, പായസങ്ങൾ എന്നിവയും കുറഞ്ഞ നിരക്കിൽ നൽകി കുടുംബശ്രീ കഫേ കൈയടി നേടുന്നു. നാടകോത്സവത്തിന്റെ അവസാന ദിനമായ 16 വരെ കുടുംബശ്രീ ഭക്ഷ്യമേള ഉണ്ടാകും.
Read Moreതൃപ്പൂണിത്തുറയിലെ പടക്കശേഖര കേന്ദ്രത്തിലെ സ്ഫോടനം ; ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ
തൃപ്പൂണിത്തുറ: രണ്ടു പേരുടെ മരണത്തിനിടയാക്കിയ ഉഗ്ര സ്ഫോടനം നടന്നതിന്റെ ഞെട്ടൽ മാറാതെ ചൂരക്കാട്ടെ നാട്ടുകാർ. സ്ഫോടനം നടന്ന പറമ്പിന്റെ സമീപമുള്ള വീടുകളിലെ താമസക്കാർക്ക് ജീവിതം സാധാരണ നിലയിലേയ്ക്കെത്തിക്കാൻ നാളുകൾ വേണ്ടി വരും. സ്ഫോടനത്തിന്റെ ശക്തമായ പ്രകമ്പനത്തിൽ വിണ്ടു കീറിയ ഭിത്തികളും തകർന്ന വാതിലുകളും ജനലുകളുമുള്ള വീടുകളിൽ ഇനി എന്ന് വാസമുറപ്പിക്കാൻ പറ്റുമെന്ന കാര്യത്തിൽ യാതൊരു നിശ്ചയവുമില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ രാത്രി ദുരിതബാധിതരായ വീട്ടുകാർ ബന്ധുക്കളുടെ വീടുകളിലും മറ്റുമായാണ് തങ്ങിയത്. നഗരസഭാധികൃതർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ താമസ സൗകര്യമൊരുക്കിയിരുന്നെങ്കിലും ഒന്ന് രണ്ട് വീട്ടുകാർ മാത്രമാണ് ആ സൗകര്യം പ്രയോജനപ്പെടുത്തിയത്. സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പരിസര പ്രദേശങ്ങളിലെ കുറച്ച് വീടുകൾ ഇന്നലെ വൃത്തിയാക്കിയിരുന്നു. തകർന്നു വീണ ജനാലച്ചില്ലുകളുടെയും സ്ഫടിക പാത്രങ്ങളുടെയും അവശിഷ്ങ്ങളായിരുന്നു കൂടുതലും. പക്ഷേ സ്ഫോടനം നടന്ന സ്ഥലത്തോട് തൊട്ട് ചേർന്നുള്ള വീടുകളിൽ ഇടിഞ്ഞു വീണു കിടക്കുന്ന കല്ലും…
Read Moreയാത്രക്കാരിയെ ശല്യം ചെയ്തു; ബസ് കണ്ടക്ടറെ അടിച്ച് ഒതുക്കി യാത്രക്കാർ
ബസ് യാത്രകളിൽ ഇപ്പോഴും സ്ത്രീകൾ സുരക്ഷിതമല്ലന്ന് ഓർമപ്പെടുത്തുന്ന വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നത്. സാധാരണക്കാർ കൂടുതലായും സഞ്ചരിക്കുന്ന ബസ് പോലുള്ള വാഹനങ്ങളിൽ മിക്കവാറും നല്ല തിരക്കുകളും അനുഭവപ്പെടാറുണ്ട്. ഈ അവസരം മുതലാക്കി സ്ത്രീകളെ ശല്യപ്പെടുത്താനായെത്തുന്നവരുമുണ്ട്. എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ പ്രതിയായിട്ടുള്ളത് ബസിലെ കണ്ടക്ടർ തന്നെയാണ്. Harsh Tyagii എന്ന എക്സ് ഉപയോക്താവാണ് തമിഴ്നാട്ടില്‍ നിന്നുള്ള വീഡിയോ പങ്കുവച്ചത്. ശബ്ദരഹിതമായ ഒരു സിസിടിവി ദൃശ്യമായിരുന്നു അത്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ബസിനുള്ളില്‍ വച്ച സിസിടിവിയില്‍ പതിഞ്ഞത്, ബസ് യാത്രക്കാരെല്ലാം ചേര്‍ന്ന് കണ്ടക്ടറെ ഇടിക്കുന്ന ദൃശ്യമാണ്. ബസിലെ യാത്രക്കാരിയായ ഒരു സ്ത്രീയെ വാക്കാൽ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചാണ് അഞ്ചോളം പേരടങ്ങുന്ന ഒരു സംഘം യുവാക്കള്‍ കണ്ടക്ടറെ ആക്രമിച്ചത്. ബസ് നിര്‍ത്താത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിയില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. സ്ഥലത്ത് ഇറങ്ങേണ്ടിയിരുന്ന സ്ത്രീ ബസ് നിര്‍ത്താത്തതിനെ ചോദ്യം…
Read More“മേഘദൂതന്‍’ വയസ് 100; ഇന്ത്യൻ റേഡിയോ നൂറിന്റെ നിറവിൽ
നിങ്ങൾക്ക് എന്നെ കാണാൻ കഴിയില്ല, പക്ഷേ എന്നെ കേൾക്കാൻ കഴിയും. നിങ്ങൾക്ക് എന്നെ തൊടാൻ കഴിയില്ല, പക്ഷേ എന്നെ അനുഭവിക്കാൻ കഴിയും. ഞാൻ വിശ്വപൗരനല്ല എന്നിരുന്നാലും ഞാൻ സ്വതന്ത്രമായി ആരും തടയാതെ വീസയും പാസ്പോർട്ടും ഇല്ലാതെ ലോകമെമ്പാടും സഞ്ചരിക്കുന്നു. മനുഷ്യനിർമിത രാജ്യാതിർത്തികൾ എനിക്കു ബാധകമല്ല. ഞാൻ ആരാണ്, എന്റെ പേര് എന്താണ് എന്നു നിങ്ങൾക്ക് ഇതിനകം മനസിലായി എന്നെനിക്കറിയാം. ഞാൻ മേഘദൂതനാണ്, ആകാശത്തുനിന്നുള്ള സന്ദേശവാഹകനാണ്. ‘മേഘങ്ങൾക്ക് മുകളിലുള്ള ശബ്ദം’എന്നു ഞാൻ എന്നെത്തന്നെ വിളിക്കും. സാധാരണഭാഷയിൽ ജനങ്ങൾ എന്നെ അഭിസംബോധന ചെയ്യുന്നത് ‘ആകാശവാണി’ എന്നാണ്. ഇന്ന് ലോക റേഡിയോ ദിനം. ഐക്യരാഷ്ട്ര സഭ 2011 മുതൽ ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നു. നമ്മുടെ ഭാരതത്തിൽ ഈ വർഷത്തെ റേഡിയോ ദിനത്തിന് പതിവിൽ കവിഞ്ഞ പ്രാമുഖ്യമുണ്ട് . റേഡിയോ നമ്മുടെ നാടിന്റെ ശബ്ദമായി ശുഭയാത്ര ആരംഭിച്ചിട്ട് ഒരു…
Read More