കോഴിക്കോട്: നാട്ടില്‍ ജീവിക്കുന്ന ആനപ്രേമികള്‍ക്ക് കര്‍ഷകരുടെ ദുരിതം അറിയില്ല. മൃഗങ്ങളെ ആരും കാട്ടില്‍ പോയി കണ്ടുമുട്ടുന്നില്ല. മൃഗങ്ങള്‍ ഇങ്ങോട്ട് ഇറങ്ങിവരികയാണ്. വയനാട്ടിലെ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. നാട്ടില്‍ ഇറങ്ങുന്ന ആനകളെ കൂട്ടിലടയ്ക്കണമെന്ന് മുരളീധരന് പ്രതികരിച്ചു. കാട്ടാനകള്‍ക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കുന്നത് ശരിയല്ല. അവയെ പിടിച്ച് നാട്ടില്‍ സംരക്ഷിച്ച് കൂടെയന്നും മുരളീധരന് ചോദിച്ചു. തണ്ണീര്‍ കൊമ്പനെപ്പോലുള്ള ആനകള്‍ ചെരിയാന്‍ കാരണം ആനപ്രേമികളാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണം. അല്ലെങ്കില്‍ പ്രക്ഷോഭം നടത്തും. സ്വന്തം ജീവന് വേണ്ടി സമരം ചെയ്യുന്നവര്‍ക്കെതിരേ കേസ് എടുക്കുന്നത് ശരിയല്ലെന്നും മുരളീധരന് പ്രതികരിച്ചു.
Read MoreDay: February 19, 2024
വരുന്നൂ റെയിൽവേയിൽ ഉദ്ഘാടന മാമാങ്കങ്ങൾ; കേരളത്തിൽ 32 പദ്ധതികൾക്കു തുടക്കംകുറിക്കും
കൊല്ലം: പാർലമെന്റ് തെരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിയതോടെ റെയിൽവേയിൽ ഉദ്ഘാടന മാമാങ്കങ്ങൾ വരവായി. രാജ്യത്തെ വിവിധ റെയിൽവേ ഡിവിഷനുകളിലായി അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ, ശിലാസ്ഥാപനം എന്നിവയുടെ ഉദ്ഘാടനം 26-ന് 535 സ്ഥലങ്ങളിൽ നടക്കും. രാവിലെ 10.45 ന് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ പദ്ധതികളുടെയും നിർമാണ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കും. ഇതു സംബന്ധിച്ച അറിയിപ്പ് വിവിധ ഡിവിഷൻ മേധാവികളിൽ നിന്ന് ബന്ധപ്പെട്ട സ്റ്റേഷൻ മാസ്റ്റർമാർക്കും നിർദേശം ലഭിച്ച് കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പ് പരമാവധി പദ്ധതികളുടെ പ്രവർത്തനം തുടങ്ങി വയ്ക്കുക എന്ന രാഷ്ട്രീയ അജണ്ട മാത്രമാണ് ഇതിന് പിന്നിൽ. എല്ലായിടത്തും വലിയ എൽഇഡി സ്ക്രീൻ സ്ഥാപിച്ച് പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങ് ലൈവായി സംപ്രേഷണം എന്നതാണ് പ്രധാന നിർദേശം. ഒപ്പം മന്ത്രിമാർ, ജനപ്രതിനിധികൾ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരെ ഉൾപ്പെടുത്തി പൊതുയോഗങ്ങളും സംഘടിപ്പിക്കണമെന്നും നിർദേശത്തിലുണ്ട്. ഇതിനായി ഓരോ സ്റ്റേഷനിലും…
Read Moreകരുവന്നൂർ ബാങ്ക് തട്ടിപ്പ്; അജ്ഞാതനായ ഇടതുപക്ഷ സഹയാത്രികന്റെ കത്ത് ചർച്ചയാവുന്നു
തൃശൂർ: ഇടതുപക്ഷ സഹയാത്രികനായിട്ടുപോലും കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് നേരിട്ട ദുരനുഭവങ്ങൾ വിവരിച്ച് അജ്ഞാതൻ എഴുതിയ കത്ത് പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയാകുന്നു. ഞായറാഴ്ച തൃശൂരിൽ നടന്ന കോൺഗ്രസിന്റെ സമരാഗ്നി ജനകീയ ചർച്ചാ സദസിലാണ് ഇടതുപക്ഷ സഹയാത്രികനായിരുന്ന, റിട്ട. സർക്കാർ ജീവനക്കാരനായ ഒരു അജ്ഞാതൻ തന്റെ കരുവന്നൂർ നിക്ഷേപ ദുരിതകഥ പുറംലോകത്തെ അറിയിച്ചത്. ഭീതിയുടെ നിഴലിൽനിന്നാണ് താൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത് എന്നാണ് അജ്ഞാത നിക്ഷേപകന്റെ കത്തിൽ പറയുന്നത്. ജീവിതകാലം മുഴുവൻ സമ്പാദിച്ചത് കരുവന്നൂരിൽ നിക്ഷേപിച്ചെന്നും തട്ടിപ്പ് പുറത്തുവന്നപ്പോൾ ബാങ്കിൽനിന്ന് പണം പിൻവലിക്കാൻ ശ്രമം നടത്തിയെന്നും അന്നുമുതൽ താൻ ഇടതുപക്ഷക്കാരുടെ ശത്രുവായി മാറിയെന്നും ഇയാൾ പറയുന്നു. പണം പിൻവലിക്കാൻ വീണ്ടും ശ്രമിച്ചപ്പോൾ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ വീട്ടിലെത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നും കത്തിൽ പറയുന്നു. പ്രസ്ഥാനത്തെ മോശമായി ചിത്രീകരിക്കാൻ നിങ്ങൾ ശ്രമിച്ചാൽ ഞങ്ങൾക്ക് വെറുതെയിരിക്കാൻ കഴിയില്ലെന്നായിരുന്നുവത്രേ ഭീഷണി. ഈ കത്ത് പുറത്ത് വന്നതോടെ…
Read Moreലോക്സഭ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാർഥികളുടെ കാര്യത്തിൽ പത്തിടത്തു ധാരണ; മൂന്ന് എംഎൽഎ, ഒരു മന്ത്രി
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ പത്ത് ലോക്സഭ മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർഥികളുടെ കാര്യത്തിൽ ജില്ലാ സെക്രട്ടേറിയറ്റിൽ ധാരണയായി. ബുധനാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സമിതിയിൽ മുഴുവൻ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമാകും. ഒൗദ്യോഗിക പ്രഖ്യാപനം പിന്നീട് നടത്തും. താഴെ പറയുന്ന മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളുടെ കാര്യത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് പേര് നിർദേശിച്ച് ധാരണയായിട്ടുള്ളത്. ആറ്റിങ്ങൽ- വി. ജോയി. നിലവിൽ വർക്കല എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയുമാണ്. കൊല്ലം– എം. മുകേഷ് നിലവിൽ കൊല്ലം എംഎൽഎ ആണ്.പത്തനംതിട്ട- തോമസ് ഐസക്. പാർട്ടി നിർദേശത്തെ തുടർന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്നിരുന്നു.ആലപ്പുഴ- എ.എം. ആരിഫ്. സിറ്റിംഗ് എംപി ആണ്.ആലത്തൂർ- കെ. രാധാകൃഷ്ണൻ നിലവിൽ മന്ത്രിയാണ്. പാലക്കാട്- എ. വിജയരാഘവൻ. കോഴിക്കോട്- എളമരം കരിം. നിലവിൽ രാജ്യസഭാംഗമാണ്. വടകര- കെ.കെ. ശൈലജ, നിലവിൽ മട്ടന്നൂർ നിയമസഭാംഗമാണ്. കണ്ണൂർ- എം.വി.…
Read Moreകാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ വീടുകളിലെത്തി ഗവര്‍ണര്‍; സാധ്യമായതെല്ലാം ചെയ്യും
കോഴിക്കോട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിന്റെയും പാക്കത്ത് പോളിന്റെയും വീട്ടിലെത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇന്ന് രാവിലെയാണ് ആദ്യം അജീഷിന്റെ വീട്ടിലും തുടര്‍ന്ന് പോളിന്റെ വീട്ടിലും ഗവര്‍ണര്‍ എത്തിയത്. കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പിന്നീട് നാട്ടുകാരിൽനിന്നും പരാതിയും സ്വീകരിച്ചു. നേരത്തേ വരണമെന്നു വിചാരിച്ചതാണ്. പക്ഷേ സ്ഥലത്തില്ലായിരുന്നുവെന്ന് അജീഷിന്റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം കുടുംബാംഗങ്ങൾക്ക് ഉറപ്പു നൽകി. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനായാണ് ഗവർണർ വയനാട്ടിൽ എത്തിയത്. മാനന്തവാടി ബിഷപ്സ് ഹൗസില്‍ ബിഷപ് മാർ ജോസ് പൊരുന്നേടവുമായി ഗവർണർ കൂടിക്കാഴ്ച നടത്തും. കർഷക സംഘടനാ പ്രതിനിധികളെയും ഗവർണർ കാണും. വൈകിട്ടോടെ വിമാനമാര്‍ഗം തിരികെ തിരുവനന്തപുരത്തേക്കു മടങ്ങും.ഇന്നലെ രാത്രിയോടെയാണ് ഗവർണർ വയനാട്ടിലെത്തിയത്.
Read Moreഭർത്താവിനെ ഉപേക്ഷിച്ച് കാമുകനുമായി ലിംഗ്ടുഗതർ; ലോഡ്ജിൽ മരിച്ച യുവതിയുടെ ബന്ധുക്കളെത്തേടി പോലീസ്
ആലുവ: ബിനാനിപുരത്ത് ലിവിംഗ് ടുഗതറിൽ ജീവിക്കുകയായിരുന്ന യുവതിയെ ലോഡ്ജിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. പറവൂർ സ്വദേശി സൂര്യനാഥിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാൾക്കൊപ്പമാണ് യുവതി ലിവിംഗ് ടുഗതർ നയിച്ചിരുന്നത്. ഒറ്റപ്പാലം റെയിൽവേ റോഡ് പൊന്നോത്ത്കുഴി റംസിയ (30) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ബിനാനിപുരം സ്റ്റേഷനതിർത്തിയിൽപ്പെട്ട കാരോത്തു കുന്നിലെ ലോഡ്ജിലെ കുളിമുറിയിലാണ് മരിച്ചനിലയിൽ യുവതിയെ കണ്ടെത്തിയത്. ബാത്ത്റൂം അകത്തുനിന്നും കുറ്റിയിട്ടിരുന്നു. വാതിൽ ചവിട്ടി പൊളിച്ചാണ് പോലീസ് കടന്നത്. സൂര്യനാഥ് കുറച്ചുനാളായി ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. മൃതദ്ദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെ തിരിച്ചറിഞ്ഞതിനു ശേഷമേ പോസ്റ്റ് മാർട്ടം നടത്തുകയുള്ളൂ. ഷാമിൽ എന്നാണ് യുവതിയുടെ ഭർത്താവിന്റെ പേര്.
Read Moreപോരു നീ വാരിളം ചന്ദ്രലേഖേ… കൂടെയോടാന്‍ ആളെ വേണം; വൈറലായി ഇ- റിക്ഷാക്കരന്റെ വിവാഹപരസ്യം
യോജിച്ച കാലത്തെ വിവാഹാലോചനകള്‍ സര്‍വ സാധാരണമായ ഒരു കാര്യമാണല്ലൊ. നാട്ടുകാരും ബന്ധുക്കളും വിവാഹ ദല്ലാളുമാരുമൊക്കെ “നമ്മുടെ ഒരു പയ്യനുണ്ടെ’ അല്ലെങ്കില്‍ “നല്ല അടക്കോം ഒതുക്കോം ഉള്ള പെണ്ണാ’ എന്നൊക്കെയുള്ള ഡയലോഗുകള്‍ ഒരാളുടെ ജീവിതത്തിന്റെ അരങ്ങില്ക്കേറിയങ്ങ് കാച്ചും. സംഭവം ഉള്ളതാണോ അല്ലയോ എന്നൊക്കെ പില്ക്കാലത്ത് വിവാഹിതര്‍ക്ക് അനുഭവത്തിലൂടെ മനസിലാകും. അതുപോകട്ടെ, കാര്യത്തിലേക്ക് വരാം. ചിലയാളുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അവരെ ആരും കല്യാണത്തിന് നിര്‍ബന്ധിക്കാത്തത് ആയിരിക്കും. “ഇത്രേം കോടി ജനങ്ങള്‍ ഈ ഭൂമുഖത്തുണ്ടായിട്ടും ഒറ്റ ഒരുത്തന് പോലും നമ്മുടെ കാര്യം ഒന്ന് പരിഗണിക്കുന്നില്ലല്ലൊ ദൈവമേ’ എന്നോര്ത്തവര് ആശങ്കപ്പെടും. എന്നാല്‍ വേറേ ചിലരുണ്ട്. അവര്‍ “ആവശ്യം സൃഷ്ടിയുടെ മാതാവ്’ എന്ന് വിശ്വസിക്കുന്നവരാണ്. ഇക്കൂട്ടര്‍ ഏതുവിധേനയും തങ്ങളുടെ കാര്യം അവതരിപ്പിക്കും. അത്തരത്തിലുള്ള ഒരു മിടുക്കന് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ദീപേന്ദ്ര റാത്തോഡ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. മധ്യപ്രദേശിലെ ദാമോയിലാണ്…
Read Moreടി.പി. ചന്ദ്രശേഖരന് വധക്കേസ്; സിപിഎമ്മിന്റെ പങ്ക് കൂടുതല്‍ വെളിപ്പെട്ടുവെന്ന് കെ.കെ. രമ
കൊച്ചി: ടി.പി. വധക്കേസിലെ കോടതി വിധിയിലൂടെ സിപിഎമ്മിന്റെ പങ്കാണ് കൂടുതല്‍ വെളിപ്പെട്ടതെന്ന് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ എംഎല്‍എ. ഏറ്റവും നല്ല വിധിയാണിത്. രണ്ടു പ്രതികളെ കൂടി ശിക്ഷിക്കാന്‍ തീരുമാനിച്ചത് ആശ്വാസകരമാണ്. കേസില്‍ ഗൂഢാലോചന നടത്തിയവരാണ് സിപിഎം നേതാക്കളാണ് ഇരുവരും. പാര്‍ട്ടി ടിപിയെ വെടിക്കൊന്നത് അഭിപ്രായം പറഞ്ഞതിനാണ്. പി. മോഹനനെതിരെ വീണ്ടും അപ്പീല്‍ നല്‍കുമെന്നും കെ.കെ. രമ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
Read Moreകണ്ണൂരിൽ എം.വി. ജയരാജനെ നേരിടാൻ സുധാകരനോ? മൂന്നാം സീറ്റ് വേണമെന്ന് ആവശ്യപ്പെടുന്ന ലീഗിന്റെ കണ്ണും കണ്ണൂരിൽ
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സിപിഎം ജില്ലാ കമ്മിറ്റി എം.വി. ജയരാജനെ സ്ഥാനാർഥിയാക്കി സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ ചെയ്തതോടെ എൽഡിഎഫ് പ്രചാരണരംഗത്തേക്ക് ഇറങ്ങിയെങ്കിലും യുഡിഎഫിൽ സ്ഥാനാർഥി കാര്യത്തിൽ അന്തിമ തീരുമാനമായില്ല. സിപിഎം ജില്ലാ കമ്മിറ്റി ഐകകണ്ഠ്യേനയാണ് ജയരാജന്റെ സ്ഥാനാർഥിത്വത്തിന് അംഗീകാരം നൽകിയത്. സംസ്ഥാന കമ്മിറ്റിയാണ് അന്തിമ പട്ടിക പ്രഖ്യാപിക്കേണ്ടത്. എം.വി. ജയരാജനെ നേരിടാൻ കോൺഗ്രസ് സിറ്റിംഗ് എംപിയായ കെ. സുധാകരൻതന്നെ കളത്തിലിറങ്ങിയേക്കുമെന്നാണ് ഒടുവിലത്തെ സൂചന. കെപിസിസി പ്രസിഡന്റ് കൂടിയായ കെ. സുധാകരൻ ഇത്തവണ മത്സരത്തിനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സുധാകരനു മാത്രമേ മണ്ഡലം നിലനിർത്താനാകൂ എന്നാണ് പ്രവർത്തകരും നേതൃത്വവും വിലയിരുത്തുന്നത്. ഇതിനായി നേതൃത്വം സുധാകരനിൽ സമ്മർദം ചെലുത്തുന്നുണ്ട്. ഇതേത്തുടർന്നാണ് നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കുന്ന കാര്യം ആലോചിക്കാമെന്ന നിലയിൽ സുധാകരൻ നിലപാട് മയപ്പെടുത്തിയതെന്നാണ് കരുതുന്നത്. സുധാകരനു പകരം നിരവധി പേർ സ്ഥാനാർഥിയാകാൻ ആഗ്രഹം പ്രകടിപ്പിച്ച പ്രതിസന്ധിയിൽനിന്നു കരകയറാൻ നേതൃത്വത്തിന്…
Read Moreവെൺപാലവട്ടം ശ്രീചക്ര പുരസ്കാരം സുരേഷ് ഗോപിക്ക്; അവാർഡ് സമ്മാനിച്ച് ഗവർണർ
സുരേഷ് ഗോപിക്ക് വെൺപാലവട്ടം ക്ഷേത്ര ട്രസ്റ്റിന്റെ ശ്രീചക്ര പുരസ്കാരം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് അവാർഡ് താരത്തിന് സമ്മാനിച്ചത്. ഒരു ലക്ഷം രൂപയും പഞ്ചലോഹനിർമ്മിതമായ ശ്രീ ചക്രമേരുവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാരം സ്വീകരിക്കുന്നതിന്റെ ചിത്രം സുരേഷ് ഗോപി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചു. ‘നന്ദിയുള്ളവൻ’ എന്ന ക്യാപ്ഷനോടെയാണ് സുരേഷ് ഗോപി ചിത്രം പങ്കുവച്ചിരിക്കുന്നത്. സുരേഷ് ഗോപി നീതി വാങ്ങിനൽകുന്ന ഭരത്ചന്ദ്രൻ ഐപിഎസ് എന്ന സിനിമാ കഥാപാത്രത്തിൽ നിന്ന് ഭാരതപുത്രൻ എന്ന നിലയിലേക്ക് മാറിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സാധാരണക്കാരോടുള്ള അനുകമ്പയും സഹാനുഭൂതിയും അദ്ദേഹത്തെ വേറിട്ടതാക്കുന്നു. ജനങ്ങളെ സേവിക്കാൻ അധികാരം ആവശ്യമാണ്. രാഷ്ട്രീയ അധികാരമല്ല, മറിച്ച് കാര്യങ്ങൾ ചെയ്യാനുള്ള ശക്തിയാണ്. യഥാർത്ഥ ശക്തി ഉണ്ടാവുന്നത് അറിവ് നേടി സ്വയം തിരിച്ചറിയുമ്പോഴാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. അതേസമയം, മുൻ വർഷങ്ങളിൽ ഗായകരായ പി.ജയചന്ദ്രൻ, ജി. വേണുഗോപാൽ,എം.ജി…
Read More