കോഴിക്കോട്: വേനൽക്കാലത്തു കരയില്‍ ചൂടു കനക്കുമ്പോള്‍ കടലിലും ചൂടു വര്‍ധിച്ചു. ചൂടു കൂടിയതോടെ മത്സ്യലഭ്യതയില്‍ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ബോട്ടുകളില്‍ ഭൂരിഭാഗവും മത്സ്യബന്ധനത്തിനുപോകാതെ കരയ്ക്കടുപ്പിച്ചു. ബേപ്പൂരിലും പുതിയാപ്പയിലുമായി ചെറുതും വലുതും ഉള്‍പ്പെടെ ഏതാണ്ട് 1,500 ബോട്ടുകളുണ്ട്. ഇതില്‍ അഞ്ഞൂറില്‍ താഴെ മാത്രമാണ് ഇപ്പോള്‍ മത്സ്യബന്ധനത്തിനു പോകുന്നത്. വലിയ തുകയ്ക്ക് ഡീസലടിച്ച് പോകുന്ന ബോട്ടുകാര്‍ക്ക് ഡീസലിന്റെ ചെലവിനു പോലുമുള്ള മത്സ്യം കിട്ടുന്നില്ലെന്ന് ബോട്ടുടമകള്‍ പറയുന്നു. കേരളത്തീരത്തു ചൂടു കൂടിയതോടെ മീനുകള്‍ കൂട്ടത്തോടെ തീരം വിട്ടതാണു മീന്‍ കുറയാന്‍ കാരണം. വലിയ ബോട്ടുകള്‍ ഇടയ്ക്ക് പോകുമെങ്കിലും കാര്യമായി മീന്‍ ലഭിക്കാറില്ല. കഴിഞ്ഞ മൂന്നാഴ്ചയായി ഇതുതന്നെയാണ് അവസ്ഥയെന്ന് തൊഴിലാളികള്‍ പറയുന്നു. ചൂണ്ടപ്പണി ലക്ഷ്യമിട്ടു വിരലിലെണ്ണാവുന്ന ബോട്ടുകാര് മാത്രമാണ് ഇപ്പോള്‍ മീന്‍പിടിത്തത്തിനു പോകുന്നത്. സാധാരണ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് മീന്‍ കിട്ടാതെ നേരിയ പ്രതിസന്ധി നേരിടാറുള്ളത്.എന്നാലിപ്പോള്‍ ഫെബ്രുവരി മാസത്തില്‍ തന്നെ വേണ്ടത്ര മത്സ്യലഭ്യതയില്ലാത്ത…
Read MoreDay: February 22, 2024
ഭ്രമയുഗം എഫക്ടോ? ബ്ലാക്ക് ആർഡ് വൈറ്റിൽ ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി
സോഷ്യൽ മീഡിയയിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ ഗ്ലാമറസ് ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഭ്രമയുഗം എഫക്ടോ? എന്നാണ് ചിത്രങ്ങൾ കണ്ട ആരാധകർചോദിക്കുന്നത്. കേരളത്തിൽ ഇപ്പോൾ ‘ഭ്രമയുഗ’മാണ്. ബ്ലാക്ക് ആൻഡ് വൈറ്റിൽ വന്ന സിനിമ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. അതിന് പിന്നാലെയാണ് ഐശ്വര്യയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പുറത്തു വരുന്നത്. നടിയും ഭ്രമയുഗം ട്രെൻഡിലാണോ എന്നാണ് ചോദ്യം. മോഡലിംഗിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് ഐശ്വര്യ സിനിമിലേക്ക് എത്തുന്നത്.
Read Moreനായ വളര്‍ത്തിയ പെണ്‍കുട്ടി, ഒടുവിൽ…ഇത് വല്ലാത്തൊരു ജീവിതകഥ
ചെറുകഥ എന്ന കലയില്‍ ഭാവനാവല്ലഭനായി അറിയപ്പെടുന്ന റുഡ്യാര്‍ഡ് കിപ്ലിംഗ് രചിച്ച ജംഗിള്‍ ബുക്ക് എന്ന പുസ്തകം ഏറെ പ്രശസ്തമാണല്ലൊ. ഇതിന്റെ കാര്‍ട്ടൂണും വിഖ്യാതമാണ്. മൗഗ്ലി എന്ന മനുഷ്യക്കുട്ടി മൃഗങ്ങള്‍ക്കിടയില്‍ വളരുന്ന ഈ കഥ എത്രയെത്ര ആളുകളുടെ മനസിനെ കീഴടക്കി. എന്നാല്‍ ഇത്തരമൊരു സംഭവം യഥാര്‍ഥ ജീവിതത്തില്‍ ഉണ്ടാകുമോ എന്ന ചോദ്യം പലര്‍ക്കും തോന്നാറുണ്ട്. ശ്രീലങ്കയില്‍ നിന്നും മറ്റും അത്തരത്തിലുള്ള മനുഷ്യരെ കണ്ടെത്തിയ വാര്‍ത്ത നേരത്തെ കേട്ടിരുന്നു. ഇപ്പോഴിതാ നായ വളര്‍ത്തിയ യുക്രെയ്നില്‍ നിന്നുള്ള ഒരു യുവതി വാര്‍ത്തകളില്‍ നിറയുന്നു. ഒക്സാന മലയ എന്നാണ് ഈ 40 കാരിയുടെ പേര്. നോവ ബ്ലാഹോവിഷ്ചെങ്ക എന്ന ഗ്രാമത്തിലായിരുന്നു അവളുടെ ജനനം. ദാരിദ്ര്യം നിറഞ്ഞ ബാല്യമായിരുന്നു അവളുടേത്. വീട്ടില്‍ കുട്ടികള്‍ കൂടുതലായിരുന്നു. മാത്രമല്ല മലയയുടെ മാതാപിതാക്കള്‍ കടുത്ത മദ്യപാനികളുമായിരുന്നു. ഇവര്‍ വീട്ടിലിടം കുറവാണെന്ന കാരണം നിരത്തി മലയയെ മൂന്നാം വയസില്‍ വീടിന്…
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; മൂന്നാം സീറ്റിനായി നിലപാടു കടുപ്പിച്ച് ലീഗ്; രാജ്യസഭാ സീറ്റിനും ആവശ്യം
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാംസീറ്റിനുവേണ്ടിയുള്ള നിലപാടു കടുപ്പിച്ച് മുസ് ലിംലീഗ്. മൂന്നാം സീറ്റ് മാത്രമല്ല നേരത്തെ വിട്ടുകൊടുത്ത രാജ്യസഭാ സീറ്റ് തിരിച്ചുവേണമെന്ന് ആവശ്യപ്പെടാനും ലീഗ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, മൂന്നാമതൊരു സീറ്റ് നല്കാന് തയാറല്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഒരു സീറ്റ് കൂടി ലീഗിനു നല്കിയാല് സാമുദായിക സമവാക്യം പ്രശ്നമാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഈ നിലപാട് കഴിഞ്ഞ ദിവസം മലപ്പുറത്തുചേര്‍ന്ന നേതൃയോഗം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇടതുമുന്നണിയില്‍ സിപിഐക്കു ലഭിക്കുന്ന പരിഗണന ചൂണ്ടിക്കാട്ടിയാണ് യുഡിഎഫില്‍ ലീഗിനു കുടുതല്‍ പരിഗണന വേണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഉയര്‍ന്നത്. ഒറ്റയ്ക്കു നിന്നാല്‍ ജയിക്കാത്ത സിപിഐക്ക് നാലു സീറ്റ് ഇടതുമുന്നണി കൊടുക്കുമ്പോള്‍ ഒറ്റയ്ക്കുനിന്നു ജയിക്കാന്‍ ശേഷിയുള്ള ലീഗിന് രണ്ടു സീറ്റാണ് യുഡിഎഫ് നല്‍കുന്നതെന്ന് പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തവണ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നാണ് യോഗ തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ദുബായില്‍ പോവുകകയാണ്. 26നു…
Read Moreസഹോദരൻ വീട്ടുതടങ്കലിലാക്കുമെന്ന പേടി; ശർമ്മിള റെഡ്ഡി രാത്രി കഴിഞ്ഞത് കോൺഗ്രസ് ഓഫീസിൽ
വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ ജഗൻമോഹൻ റെഡ്ഡിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായ സഹോദരി വൈഎസ് ശർമിള റെഡ്ഡിയും തമ്മിൽ പരസ്യപ്പോര്. വിജയവാഡയിൽ ഇന്നു “ചലോ സെക്രട്ടേറിയറ്റ്’ പ്രതിഷേധത്തിന് വൈഎസ് ശർമിള റെഡ്ഡി ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി നാടകീയ സംഭവങ്ങൾ അരങ്ങേറി. സഹോദരൻ വീട്ടുതടങ്കലിലാക്കുമെന്ന് ഭയന്ന് ശർമ്മിള ഇന്നലെ രാത്രി കഴിഞ്ഞത് വിജയവാഡയിലെ കോൺഗ്രസ് ഓഫീസിലാണ്. തൊഴിലില്ലാത്ത യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണു ജഗൻമോഹൻ റെഡ്ഡി സർക്കാരിനെതിരേ സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്. യുവാക്കളുടെയും തൊഴിലില്ലാത്തവരുടെയും വിദ്യാർഥികളുടെയും പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി പൂർണമായും പരാജയപ്പെട്ടെന്നു ശർമ്മിള ആരോപിച്ചിരുന്നു.
Read Moreഎന്തൊരു തണുപ്പാണിത്..! 64 വർഷത്തെ റിക്കാർഡ് തകർത്ത് താപനില
ചൈനയിൽ രണ്ട് മാസമായി അതിശൈത്യം പിടിമുറുക്കിയിരിക്കുകയാണ്. ചൈനയുടെ പടിഞ്ഞാറൻ മേഖലയായ സിൻജിയാങ്ങിൽ മൈനസ് 52.3 ഡിഗ്രി സെൽഷ്യസിലാണ് താപനില. 64 വർഷത്തെ റിക്കാർഡാണ് ഇതോടെ തകർന്നത്. സിൻജിയാങ്ങിൽ 1960 ജനുവരി 21നാണ് താപനില ഏറ്റവും താഴ്ന്നത്. മൈനസ് 51.5 ഡിഗ്രി സെൽഷ്യസ് തണുപ്പാണ് അനുഭവപ്പെട്ടിരുന്നത്. റെയിൽവേ ഉൾപ്പെടെയുള്ള ഗതാഗത മാർഗത്തെ മഞ്ഞുവീഴ്ചയും ഹിമപാതവും തടസപ്പെടുത്തി. നിരവധി ട്രെയിനുകൾ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. 86 പ്രവർത്തകരെയും 47 വാഹനങ്ങളെയും റോഡിലെ മഞ്ഞ് നീക്കാനായി ഹൈവേ അധികൃതർ ഏർപ്പെടുത്തിയിരിക്കുകയാണ്. 43 റോഡുകളും 623 ടോൾല സ്റ്റേഷനുകളും അടച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. കനത്ത മഞ്ഞ് വീഴ്ചയാണ് ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. ഹൈവേ റോഡുകളെല്ലാം മഞ്ഞുമൂടിയ നിലയിലാണ്. ഇതിനാൽ അപകട സാഹചര്യം മുൻനിർത്തി സ്വന്തം വാഹനം ഒഴിവാക്കി പൊതു ഗതാഗതത്തെ ആശ്രയിക്കണമെന്ന് അധികൃതർ അറിയിച്ചു.
Read Moreകർഷക പ്രക്ഷോഭത്തിനിടെ യുവ കര്‍ഷകന്റെ തലയ്ക്കു വെടിയേറ്റ ചിത്രം പുറത്ത്; ആരോപണം നിഷേധിച്ച് ഹരിയാന പോലീസ്
ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവ കർഷകൻ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകള്‍. കര്‍ഷകന്റെ തലയ്ക്കു വെടിയേറ്റ ചിത്രം സമരക്കാർ പുറത്തു വിട്ടു. ഹരിയാന പോലീസും കേന്ദ്ര സേനയും കർഷകർക്കുനേരേ വെടി ഉതിർത്തുവെന്നാണ് ആരോപണം. ഹരിയാനയുടെ ഖനൗർ അതിർത്തിയിൽ ആണ് യുവ കർഷകൻ ശുഭ് കരണ്‍ സിംഗ് (24) കൊല്ലപ്പെട്ടത്. എന്നാൽ ആരോപണം ഹരിയാന പോലീസ് നിഷേധിക്കുകയാണ്. അതേസമയം, പോസ്റ്റ് മോർട്ടം നടപടികൾക്കുശേഷം ഉത്തരവാദികളായവർക്കെതിരേ നടപടി എടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കി. പഞ്ചാബ് സര്‍ക്കാർ കർഷകർക്കെതിരായ നടപടിക്കു കൂട്ടുനിൽക്കുന്നു എന്ന് വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. സംഘര്‍ഷത്തിനിടെ പോലീസ് പ്രയോഗിച്ച ഗ്രനേഡ്, കണ്ണീർ വാതകഷെല്ലുകൾകൊണ്ട് നിരവധിപ്പേർക്ക് പരിക്കേറ്റു. അതിനിടെ, കേന്ദ്ര സർക്കാരിന്റെ ചർച്ചയ്ക്കുള്ള ക്ഷണം കർഷക നേതാക്കൾ നിരസിച്ചു. ചലോ ദില്ലി മാർച്ച് രണ്ടു ദിവസത്തേക്കു നിർത്തി വച്ചതായി സംയുക്ത…
Read Moreപെൺകുട്ടിയുടെ മൃതദേഹം പുഴയിൽ നഗ്നയായ നിലയിൽ; മലപ്പുറത്തെ 17കാരിയുടെ മരണത്തിൽ കരാട്ടെ അധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട്: മലപ്പുറം എടവണ്ണപ്പാറയില്‍ പതിനേഴുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകന് അറസ്റ്റില്‍. വാഴക്കാട് പോലീസാണ് കരാട്ടെ അധ്യാപകനായ സിദ്ദീഖ് അലിയെ ഇന്നു രാവിലെ അറസ്റ്റ് ചെയ്തത്. പ്രതിയെ ചോദ്യം ചെയ്തു വകിയാണ്. ഇയാള്‍ക്കെതിരേ നേരത്തെയും കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. രാത്രി എട്ടുമണിയോടെ ചാലിയാറില്‍ അധികം വെള്ളമില്ലാത്ത ഭാഗത്ത് കമിഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു ചെരിപ്പ് മാത്രമാണ് മൃതദേഹത്തില്‍ നിന്നു കണ്ടെത്തിയത്. സ്കൂളിലെ കൗണ്‍സിലിംഗില്‍ പീഡനവിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. സ്കൂള്‍ അധികൃതര്‍ കോഴിക്കോട് ശിശുക്ഷേമ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് പരാതി വാഴക്കാട് പോലീസിന് കൈമാറി. പെണ്‍കുട്ടി സംസാരിക്കാന്‍ കഴിയുന്ന സ്ഥിതിയിലല്ലാഞ്ഞതിനാല്‍ മൊഴിയെടുക്കല്‍ മാറ്റി. ഊര്‍ക്കടവിലെ ഇയാളുടെ വീട്ടില്‍വച്ചുള്ള കരാട്ടെ പരിശീലനത്തില്‍ വിവിധ ബാച്ചുകളിലായി മുപ്പതോളം കുട്ടികളുണ്ട്. പത്താം ക്ലാസില്‍ മികച്ച മാര്‍ക്കോടെ…
Read More‘അക്ബറെന്നും സീതയെന്നും സിംഹങ്ങള്‍ക്ക് പേരിട്ടത് ശരിയായില്ല’; വളർത്തുനായക്ക് ഏതെങ്കിലും ദൈവങ്ങളുടെ പേര് ഇടുമോയെന്ന് കോടതി
ഡൽഹി: പശ്ചിമ ബംഗാളിലെ സിംഹ വിവാദവുമായി ബന്ധപ്പെട്ട ഹർജിയിൽ അക്ബർ, സീത എന്ന പേര് സിംഹങ്ങൾക്ക് നൽകിയത് ശരിയായ നടപടിയല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. പേര് മാറ്റി വിവാദം ഒഴിവാക്കാനും സർക്കാരിനെ കോടതി ഉപദേശിച്ചു. അതേസമയം, വിഎച്ച്പി നൽകിയ റിട്ട് ഹർജി അനുവദിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. റിട്ട് ഹർജിയായി ഈ ആവശ്യം നിലനിൽക്കില്ലെന്ന് അറിയിച്ച കോടതി, പൊതുതാൽപര്യ ഹർജിയായി മാറ്റാൻ നിർദേശിച്ചു. പത്ത് ദിവസത്തിനുള്ളിൽ റെഗുലർ ബെഞ്ചിന് മുന്നിൽ സമർപ്പിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. അല്ലാതെ തന്നെ ബംഗാളിൽ നിരവധി വിവാദങ്ങളുണ്ട്. ഇതിനിടെ ഈ വിവാദം ഒഴിവാക്കണമായിരുന്നുവെന്നും കോടതി പറഞ്ഞു. മൃഗങ്ങൾക്ക് ഇങ്ങനെ ദൈവങ്ങളുടെയും, നോബേൽ സമ്മാന ജേതാക്കളുടെയും, സ്വാതന്ത്ര്യ സമര സേനാനികളുടെയും പേര് ഇടാമോ എന്നും കോടതി ചോദിച്ചു. വീട്ടിലെ വളർത്തുനായക്ക് ഏതെങ്കിലും ദൈവങ്ങളുടെ പേര് ഇടുമോ എന്ന് കോടതി സർക്കാർ അഭിഭാഷകനോട് ചോദിച്ചു. സർക്കാർ അഭിഭാഷകൻ്റെ വളർത്തുമൃഗങ്ങളുടെ…
Read Moreതാമരവിരിയിക്കാൻ പത്തനംതിട്ടയിൽ ആര്; കച്ചകെട്ടി പിസി, കുമ്മനവും ശ്രീധരൻപിള്ളയും ബിജെപി പരിഗണനയിൽ
തിരുവനന്തപുരം: പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ പി.സി.ജോർജ് കച്ചമുറുക്കുന്നതിനിടെ ബിജെപി ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെയും പത്തനംതിട്ടയിൽ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. പത്തനംതിട്ടയിൽ താൻതന്നെ മത്സരിക്കുമെന്ന് നേരത്തെ പി.സി.ജോർജ് പറഞ്ഞിരുന്നു. മത്സരിച്ചാൽ താൻതന്നെ ജയിക്കുമെന്നും തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്കു പോകുമെന്നുമാണ് പി.സി.ജോർജ് നേരത്തെ പറഞ്ഞിരുന്നത്. അതേസമയം ബിജെപി സംസ്ഥാനഘടകത്തിന് പത്തനംതിട്ടയിൽ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനാണ് താൽപ്പര്യമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് പി.എസ്.ശ്രീധരൻ പിള്ളയുടെ പേരും പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നത്. പത്തനംതിട്ടയിൽ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള സ്ഥാനാർഥിയെ നിർത്താനുള്ള നീക്കത്തിലാണ് ദേശീയ നേതൃത്വം. 2019ൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ 2,97,396 വോട്ടുകൾ നേടിയിരുന്നു. പത്തനംതിട്ട ബിജെപിയുടെ സുരക്ഷിത മണ്ഡലമാണെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു. ഗോവ ഗവർണർ പദവി ഒഴിയാൻ ശ്രീധരൻപിള്ള സന്നദ്ധത അറിയിച്ചിതായും സൂചനയുണ്ട്. ഒക്ടോബറിൽ ശ്രീധരൻപിള്ളയുടെ കാലാവധി അവസാനിക്കും. കൊല്ലത്തും പത്തനംതിട്ടയിലും ശോഭ…
Read More