തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിൽ ടി.എൻ.പ്രതാപനും വി.എസ്.സുനിൽകുമാറും തെരഞ്ഞെടുപ്പു കളത്തിലിറങ്ങിയിട്ടും സുരേഷ്ഗോപി എത്താത്തതിൽ ബിജെപി അണികളിലടക്കം ആശങ്ക. സ്ഥാനാർത്ഥി പ്രഖ്യപനം നടന്നിട്ടില്ലെങ്കിലും സുരേഷ്ഗോപിയെ തൃശൂരിൽ കാണാത്തതിൽ ബിജെപി പ്രവർത്തകർക്കു പോലും സംശയമുണർന്നിട്ടുണ്ട്. ഇനി തൃശൂരിൽ സുരേഷ്ഗോപി ആയിരിക്കില്ലേ ബിജെപി സ്ഥാനാർത്ഥി എന്ന ചോദ്യം വരെ ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചൂട് തൃശൂരിൽ വ്യാപിക്കും വരെ സുരേഷ്ഗോപി തൃശൂരിൽ സജീവമായി നിൽക്കുകയും തെരഞ്ഞെടുപ്പ് അടുത്തതോടെ പിന്നോട്ടടിക്കുകയും ചെയ്തെന്നാണ് പരക്കെയുള്ള അഭിപ്രായം. എന്നാൽ സുരേഷ്ഗോപി ഏറ്റെടുത്ത രണ്ടു സിനിമകളുടെ അവസാനവട്ട വർക്കുകളിലാണെന്നും അത് അപ്രതീക്ഷിതമായി വന്നതാണെന്നും നേരത്തെ എല്ലാം തീർത്തതിനു ശേഷമാണ് സുരേഷ്ഗോപി മകളുടെ വിവാഹശേഷം തൃശൂരിലെത്തിയതെന്നും എന്നാൽ വീണ്ടും ചില അവസാനമിനുക്കുപണികൾ വേണ്ടി വന്നതിനാൽ വീണ്ടും ഷൂട്ടിംഗിനു പോകേണ്ടി വന്നെന്നുമാണ് ബിജെപി നേതൃത്വം പറയുന്നത്. തൃശൂരിൽ ബുത്തുതല യോഗങ്ങളിൽ വരെ പങ്കെടുത്തുകൊണ്ടിരിക്കെയാണ് സുരേഷ്ഗോപി പെട്ടന്ന് പിൻവലിഞ്ഞത്. ഇതാണ് അണികളിലടക്കം ആശങ്കയും…
Read MoreDay: February 27, 2024
ടി. പി. ചന്ദ്രശേഖരൻ കേസ്: വധശിക്ഷ ഇല്ല, പ്രതികളുടെ ശിക്ഷാകാലാവധി ഉയർത്തി, 20 വര്‍ഷം കഴിയാതെ പരോളില്ല
കൊച്ചി: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷയില്ല. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും 7-ാം പ്രതിക്കും ഹൈക്കോടതി ഇരട്ട ജീവപര്യന്തം കൂടി വിധിച്ചു. 20 വർഷത്തേക്ക് ഇവർക്ക് ശിക്ഷാ ഇളവ് അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. വിചാരണക്കോടതി വിധിച്ച തടവ് ശിക്ഷയുടെ കാലാവധി ഉയര്‍ത്തിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം വിചാരണക്കോടതി നേരത്തേ വെറുതേ വിട്ട കെ.കെ.കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ രീതി അതിക്രൂരമാണെന്ന് കോടതി നിരീക്ഷിച്ചു. സമൂഹമനസാക്ഷിയെതന്നെ ഞെട്ടിച്ച സംഭവമാണിത്. രാഷ്ട്രീയകൊലപാതകം എന്ന് പറഞ്ഞ് ഇതിനെ തള്ളിക്കളയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും കെ.കെ.രമ എംഎല്‍എയും നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
Read Moreഅവസാന തടസവും നീങ്ങി; സ്വീഡന് നാറ്റോ അംഗത്വം
ബുഡാപെസ്റ്റ്: ഹംഗേറിയൻ പാർലമെന്റും അംഗീകാരം നൽകിയതോടെ സ്വീഡൻ നാറ്റോ അംഗത്വത്തിലേക്ക്. ഹംഗറി പാർലമെന്റിന്റെ അനുമതിയായിരുന്നു നാറ്റോ അംഗത്വത്തിന് സ്വീഡനു മുന്നിലുണ്ടായിരുന്ന ഒടുവിലത്തെ തടസം. തുർക്കിയും എതിർപ്പു പ്രകടിപ്പിച്ചിരുന്നെങ്കിലും അമേരിക്കയുടെ ഇടപെടലിൽ സ്വീഡന്റെ നാറ്റോ പ്രവേശനത്തിന് അംഗീകാരം നൽകുകയായിരുന്നു. എന്നാൽ, റഷ്യൻ പ്രസിഡന്റ് പുടിന്റെ സമ്മർദത്തെത്തുടർന്ന് ഹംഗറി തടസമായി നിൽക്കുകയായിരുന്നു. രണ്ടു വർഷമായി തുടർന്നുവന്ന നയതന്ത്ര ശ്രമങ്ങൾക്കൊടുവിലാണ് ഹംഗറി അയഞ്ഞതും ഇന്നലെ പാർലമെന്റിൽ വോട്ടെടുപ്പിലൂടെ സ്വീഡന്റെ ആവശ്യം അംഗീകരിക്കുകയും ചെയ്തത്. നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റർസൻ കഴിഞ്ഞ വെള്ളിയാഴ്ച ബുഡാപെസ്റ്റിൽ എത്തുകയും ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഒർബാനുമായി ചർച്ച നടത്തുകയും ചെയ്തു. അനുനയ നീക്കങ്ങളുടെ ഭാഗമായി ഹംഗറിക്ക് നാല് സ്വീഡിഷ് നിർമിത ഗ്രിപെൻ യുദ്ധവിമാനങ്ങൾ നൽകും. സ്വീഡൻകൂടി അംഗമാകുന്നതോടെ നാറ്റോയിലെ അംഗസംഖ്യ 32 ആകും. കഴിഞ്ഞ വർഷം ഫിൻലൻഡ് നാറ്റോയിലെ 31-ാമത്തെ അംഗമായിരുന്നു. ഒരു…
Read Moreകത്തോലിക്കാ പള്ളിയിൽ ഭീകരാക്രമണം; 15 പേർ കൊല്ലപ്പെട്ടു
സാഹെൽ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ കത്തോലിക്കാ പള്ളിയിൽ ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കിടെ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. വടക്കുകിഴക്കൻ മേഖലയിലെ സാഹെൽ പ്രവിശ്യയിലെ എസാകെയ്ൻ ഗ്രാമത്തിലായിരുന്നു ആക്രമണം. മാലി, നൈജർ രാജ്യങ്ങളുടെ അതിർത്തിയിലാണ് ഈ ഗ്രാമം. 12 പേർ സംഭവസ്ഥലത്തും മൂന്നു പേർ ആശുപത്രിയിലുമാണു മരിച്ചതെന്ന് ഡോറി രൂപത വികാരി ജനറൽ ജീൻ പിയർ സവാദോഗോ പറഞ്ഞു. ബുർക്കിന ഫാസോയിൽ മൂന്നു വർഷമായിഇസ്ലാമിക ഭീകരരുടെ ആക്രമണം വർധിച്ചുവരികയാണ്. നിരവധി പള്ളികൾ ആക്രമിക്കപ്പെട്ടു. രാജ്യത്തിന്റെ മൂന്നിലൊന്നു ഭാഗം ഭീകരരുടെ നിയന്ത്രണത്തിലാണ്. 20,000 പേരാണ് രാജ്യത്തു കൊല്ലപ്പെട്ടത്. ബുർക്കിന ഫാസോയിലെ 2.4 കോടി ജനങ്ങളിൽ 20 ലക്ഷം പേർ പലായനം ചെയ്തു. സാഹെൽ പ്രവിശ്യയിൽ അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ രൂക്ഷ ആക്രമണമാണു നടത്തുന്നത്. ജിഹാദികളെ തുരത്താൻ, ആവശ്യമെങ്കിൽ റഷ്യൻ സൈന്യത്തെ ബുർക്കിന…
Read Moreറിയം നവാസ് പാക്കിസ്ഥാനിലെ ആദ്യ വനിതാ മുഖ്യമന്ത്രി
ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയായി പിഎംഎൽ-എൻ നേതാവ് മറിയം നവാസ് (50) അധികാരമേറ്റു. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് മറിയം. രാജ്യത്തെ ഓരോ വനിതയ്ക്കുമുള്ള അംഗീകാരമാണിതെന്ന് മറിയം പറഞ്ഞു. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകളായ മറിയം പാർട്ടി സീനിയർ വൈസ് പ്രസിഡന്റാണ്. 12 കോടി ജനങ്ങളുള്ള പഞ്ചാബ് ആണു പാക്കിസ്ഥാനിൽ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യ. മുഖ്യമന്ത്രിസ്ഥാനത്തേക്ക് മറിയത്തിന് 220 പേരുടെ പിന്തുണ ലഭിച്ചു. പിടിഐ പിന്തുണച്ച എസ്ഐസിയിലെ റാണാ അഫ്താബ് ആയിരുന്നു എതിർ സ്ഥാനാർഥി. ഇദ്ദേഹത്തിന്റെ പാർട്ടിയായ എസ്ഐസി വോട്ടെടുപ്പ് ബഹിഷ്കരിച്ചു. എസ്ഐസിക്ക് 103 അംഗങ്ങളാണുള്ളത്.
Read Moreസ്വതന്ത്രര്‍ ഇല്ല, എല്ലാവരും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് പേരുകൾ അന്തിമമായി അംഗീകരിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ആറ്റിങ്ങൽ- വി. ജോയി എം.എൽ.എ, കൊല്ലം- എം.മുകേഷ് എം.എൽ.എ, പത്തനംതിട്ട – ടി.എം.തോമസ് ഐസക്, ആലപ്പുഴ- എ.എം.ആരിഫ്, എറണാകുളം- കെ.ജെ.ഷൈൻ, ഇടുക്കി – ജോയ്സ് ജോർജ്, ചാലക്കുടി – സി.രവീന്ദ്രനാഥ്, ആലത്തൂർ – മന്ത്രി കെ.രാധാകൃഷ്ണൻ, പാലക്കാട് – പി.ബി അംഗം എ.വിജയരാഘവൻ, മലപ്പുറം – വി.വസീഫ്, പൊന്നാനി- കെ.എസ്.ഹംസ, കോഴിക്കോട്- എളമരം കരീം, വടകര- കെ.കെ.ഷൈലജ, കണ്ണൂർ – എം.വി.ജയരാജൻ, കാസർകോട് – എം.വി.ബാലകൃഷ്ണൻ എന്നിവരാണ് സ്ഥാനാർഥികൾ. സിപിഐയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. നാല് മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്, മാവേലിക്കരയില്‍ യുവനേതാവ് സി. എ. അരുണ്‍ കുമാര്‍, തൃശൂര്‍ വി. എസ്.…
Read More‘സീറോ’ ആണോ പിഴ? ആശ്വസിക്കണ്ട, വലുത് വരാനുണ്ട്… മുന്നറിയിപ്പുമായി എംവിഡി
വാഹനങ്ങള്‍ക്ക് പിഴയുണ്ടോ എന്ന് പരിശോധിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ചലാനുകളില്‍ ഫൈന്‍ അടയ്ക്കേണ്ടതുക പൂജ്യം (Rs 0) എന്ന് കാണുന്നുണ്ടെങ്കില്‍ ആശ്വസിക്കാന്‍ വരട്ടെ എന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്.അത്തരം ചലാനുകള്‍ ചെറിയ ഫൈനുകള്‍ അടച്ച് തീര്‍പ്പാക്കാന്‍ കഴിയുന്നവയല്ല എന്നതാണ് കാരണമെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ പറയുന്നു. അത്തരം നിയമലംഘനങ്ങള്‍ കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ ആയതിനാലും കൂടുതല്‍ കടുത്ത ശിക്ഷകള്‍ ഉള്ളവയാകയാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാധ്യമാകുകയുള്ളുവെന്നാണ് അത് സൂചിപ്പിക്കുന്നത്. കൂടുതല്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ മറ്റ് കേസുകളെ പോലെ കോടതിയില്‍ ഒരു കുറ്റസമ്മതം നടത്തി ഒരു ചെറിയ പിഴതുക അടച്ച് വിടുതല്‍ ചെയ്യാവുന്ന ലംഘനങ്ങളുമല്ല. അതിനായി കോടതികളില്‍ വിശദമായ കുറ്റ വിചാരണ നടത്തി ജഡ്ജിന് മാത്രമേ ശിക്ഷാവിധി തീരുമാനിക്കാന്‍ സാധിക്കുകയുള്ളു. പ്രധാനമായും ട്രാഫിക് സിഗ്നലുകള്‍ ഉള്ള ജംഗ്ഷനുകളില്‍ നാം പതിവായി കാണുന്ന കാഴ്ചയാണ് വാഹനം…
Read Moreഎന്താണ് പ്രോജക്ട് ഹോപ്പ്; കേരള പോലീസിന്റെ പ്രോജക്ട് ഹോപ്പുവഴി ഈ വര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ എഴുതുന്നത് 1,244 വിദ്യാര്‍ഥികൾ
കൊച്ചി: കേരള പോലീസിന്റെ പ്രോജക്ട് ഹോപ്പ്(ഹെല്‍പ്പിംഗ് അദേഴ്സ് പ്രൊമോട്ട് എജ്യുക്കേഷന്‍)ലൂടെ സംസ്ഥാനത്ത് ഇത്തവണ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ എഴുതുന്നത് 1,244 വിദ്യാര്‍ഥികള്‍. എഎസ്എല്‍സി പരീക്ഷയ്ക്ക് 79 പേരും പ്ലസ്ടു പരീക്ഷയ്ക്കായി 1165 പേരുമാണ് തയാറെടുക്കുന്നത്. തിരുവനന്തപുരം റൂറലില്‍ നിന്നാണ് കൂടുതല്‍ പേര് എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. ഇവിടെനിന്നും 15 പേരാണ് എസ്എസ്എല്‍സി പരീക്ഷയ്ക്കായി ഒരുങ്ങുന്നത്. രണ്ടാം സ്ഥാനം കൊല്ലം സിറ്റിക്കാണ് -12 പേര്. 11 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയ്ക്കൊരുങ്ങുന്ന കോഴിക്കോട് സിറ്റിയാണ് മൂന്നാം സ്ഥാനത്ത്. എറണാകുളം ജില്ലയില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ ഇത്തവണ ആരും ഇല്ല. പ്ലസ്ടു പരീക്ഷ എഴുതുന്ന കുട്ടികളില്‍ 166 വിദ്യാര്‍ഥികളുമായി തിരുവനന്തപുരം റൂറലാണ് ഒന്നാം സ്ഥാനത്ത്. കോഴിക്കോട് റൂറലില്‍നിന്ന് 130 പേരും കോഴിക്കോട് സിറ്റിയില്‍നിന്ന് 122 പേരും പ്ലസ്ടു പരീക്ഷ എഴുതുന്നുണ്ട്. കൊച്ചി സിറ്റിയില്‍നിന്ന് 84 പേരും എറണാകുളം റൂറലില്‍നിന്ന് 64 പേരുമാണ് ഇത്തവണ…
Read Moreജീവിതവും ജോലിയും ക്രമീകരിക്കാനാകുന്നില്ല; 34 ശതമാനം സ്ത്രീകള്‍ കോർപ്പറേറ്റ് ജോലി ഉപേക്ഷിക്കുന്നതായി സര്‍വേ
കൊച്ചി: ജീവിതവും ജോലിയും ക്രമീകരിക്കാന്‍ കഴിയാതെ 34 ശതമാനം സ്ത്രീകള്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജോലി ഉപേക്ഷിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ 73 ശതമാനം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ജെന്‍ഡര്‍ വൈവിധ്യ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവയില്‍ 21 ശതമാനം മാത്രമാണ് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സമീപനങ്ങള്‍ സ്വീകരിക്കുന്നത്. 59% ശതമാനം സ്ഥാപനങ്ങളില്‍ നിര്‍ബന്ധിതമായ ഇന്റേണല്‍ പരാതി സമിതികള്‍ ഇല്ല. 37 ശതമാനം സ്ഥാപനങ്ങളും പ്രസവാവധി ആനുകൂല്യങ്ങള്‍ നല്കുന്നതില് വീഴ്ച വരുത്തുന്നു. 17.5 ശതമാനം സ്ഥാപനങ്ങള്‍ മാത്രമാണ് ശിശു സംരക്ഷണ സൗകര്യങ്ങള്‍ നല്‍കുന്നത്. സെന്റര്‍ ഫോര്‍ ഇക്കണോമിക് ഡാറ്റ ആന്‍ഡ് അനാലിസിസ്,ഗോദ്റെജ് ഡിഇ ലാബ്സ്, അശോക യൂണിവേഴ്സിറ്റി, ദസ്ര എന്നിവയുടെ സഹകരണത്തോടെ ഉദൈതി ഫൗണ്ടേഷന് തയാറാക്കിയ വിമന്‍ ഇന്‍ ഇന്ത്യ ഇന്‍കോര്‍പ്പറേറ്റഡ് എച്ച്ആര്‍ മാനേജര്‍മാരുടെ സര്‍വേ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. വിമന്‍ ഇന്‍ ഇന്ത്യ ഇന്‍കോര്‍പ്പറേറ്റഡ് സമ്മിറ്റില്‍ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. 55…
Read Moreലാലേട്ടന് വരുമ്പോള്‍ ചന്ദനത്തിന്റെ മണമാണ്, ഗന്ധര്വന് വരുന്ന പോലെ; ഭയങ്കര എനര്‍ജിയാണ് അദ്ദേഹത്തെ കാണുമ്പോൾ; അന്ന രേഷ്മ രാജന്
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് അന്നാ രേഷ്മ രാജന്. ലിച്ചി എന്നായിരുന്നു അന്ന അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ചിത്രം വിജയിച്ച ശേഷം അന്നയെ എല്ലാവരും ലിച്ചി എന്നാണ് വിളിക്കുന്നത്. പതിനൊന്നോളം ചിത്രങ്ങളിൽ അന്ന അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമയ്ക്കുശേഷം താരത്തിന്റെ മറ്റു ചിത്രങ്ങളെല്ലാം ടോപ്പ് സ്റ്റാറുകളുടെ കൂടെയായിരുന്നു. മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം, ജയറാം നായകനായ ലോനപ്പന്റെ മാമോദീസ, മമ്മൂട്ടി നായകനായ മധുര രാജ, ധ്യാന്‍ നായകനായ സച്ചിന്, പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായ അയ്യപ്പനും കോശിയും എന്നിവയാണ് അന്ന ചെയ്ത ബിഗ് സ്റ്റാര്‍ സിനിമകള്‍. ഇപ്പോഴിതാ താരം മോഹൻലാലിനെ കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യമാണ് വൈറലാകുന്നത്. ലാലേട്ടനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഷൂട്ടിങ് സെറ്റിലേക്കുള്ള അദ്ദേഹത്തിന്റെ എന്‍ട്രിയാണ് മനസില്‍ നിറയുന്നതെന്ന് അന്ന പറഞ്ഞു. ‘നമ്മള്‍ക്കൊക്കെ ഷൂട്ടിങ് തുടങ്ങി നാലഞ്ച് ദിവസം കഴിഞ്ഞിട്ടാണ്…
Read More