ആദിവാസികൾ കൂടുതലുള്ള പ്രദേശമാണു മധ്യപ്രദേശിലെ ജറുവ ഗ്രാമം. 1200 ഓളം പേർ താമസിക്കുന്ന ഈ ഗ്രാമം വർഷങ്ങളായി കുടിവെള്ളക്ഷാമത്തിന്റെ ദുരിതമനുഭവിക്കുന്നു. കുടിവെള്ള സ്രോതസുകളൊന്നും ഗ്രാമപരിധിയിലില്ല. ആകെയുള്ള ആശ്രയം ഗ്രാമത്തിൽനിന്ന് ഒരു കിലോമീറ്റർ ദൂരെയുള്ള ഒരു കുളം മാത്രം. അതാകട്ടെ അഴുക്കുജലം കെട്ടിക്കിടക്കുന്നതും. ഈ കുളത്തെയാണ് ഇവിടത്തെ ജനങ്ങളും ആടുമാടുകളുമെല്ലാം ദാഹമകറ്റാൻ ആശ്രയിക്കുന്നത്. വേനലാകുന്നതോടെ ഇവിടെ ജീവിതം അതീവ ദുസഹമാകും. ഗ്രാമത്തിലെ സ്ത്രീകളുടെ ഒരു ദിവസത്തിൽ അധിസമയവും വെള്ളം ശേഖരിക്കുന്നതിനുള്ള യാത്രകൾക്കു വേണ്ടിവരുന്നു. വെള്ളമില്ലാത്ത അവസ്ഥ ഗ്രാമത്തിലെ യുവാക്കൾക്കു മറ്റൊരു വെല്ലുവിളി കൂടി സൃഷ്ടിച്ചിട്ടുണ്ട്. ദാഹജലം കിട്ടാത്ത നാട്ടിലേക്കു വധുവായി എത്താൻ യുവതികൾ തയാറല്ല. ഇനി യുവതികൾ സമ്മതിച്ചാൽത്തന്നെ അവരുടെ ബന്ധുക്കൾ എതിർക്കുന്നു. ജറുവ ഗ്രാമത്തിലെ യുവതികളാകട്ടെ മറ്റു ഗ്രാമങ്ങളിലേക്കു വിവാഹം കഴിച്ചുപോവുകയും ചെയ്യുന്നു. 15 വർഷത്തിലധികമായി തുടരുന്ന ജലക്ഷാമം പരിഹരിക്കാൻ അധികൃതർ ശ്രമം നടത്താതിരുന്നില്ല. എന്നാൽ പാറക്കെട്ടുകൾ…
Read MoreDay: March 14, 2024
കേരളത്തിൽനിന്നു ബിഹാറിലേക്ക് ഹോളി സ്പെഷലുമായി റെയിൽവേ; സംസ്ഥാനത്ത് ആറിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചു
കൊല്ലം: കേരളത്തിൽ നിന്ന് ബിഹാറിലേക്ക് ഹോളി സ്പെഷൽ സർവീസ് നടത്താൻ റെയിൽവേ ബോർഡ് തീരുമാനം. കൊച്ചുവേളി-ദാനാപുർ (പറ്റ്ന)-കൊച്ചുവേളി റൂട്ടിൽ പ്രതിവാര എക്സ്പ്രസ് ട്രെയിൻ ഓടിക്കാനാണ് ദക്ഷിണ റെയിൽവേക്ക് അനുമതി നൽകിയിട്ടുള്ളത്. സംസ്ഥാനത്തുള്ള ഉത്തരേന്ത്യൻ സ്വദേശികളെ ഉദ്ദേശിച്ചാണ് ഈ വണ്ടി സർവീസ് നടത്താൻ റെയിൽവേ ബോർഡ് തീരുമാനിച്ചത്.ഇരു റൂട്ടുകളിലും മൂന്നു വീതം ആകെ ആറ് സർവീസുകളാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. യാത്രക്കാർ പ്രതീക്ഷിച്ചതിലും അധികം ഉണ്ടെങ്കിൽ കൂടുതൽ സർവീസുകൾ നടത്താനും റെയിൽവേ ആലോചിക്കുന്നുണ്ട്. കൊച്ചുവേളി-ദാനാപുർ സർവീസ് (06183) കൊച്ചുവേളിയിൽ നിന്ന് 19, 26, ഏപ്രിൽ രണ്ട് തീയതികളിൽ രാവിലെ 4.15 ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ പത്തിന് ദാനാപുരിൽ എത്തും. 06184 ദാനാപുർ കൊച്ചുവേളി സർവീസ് ദാനാപുരിൽ നിന്ന് 22, 29, ഏപ്രിൽ അഞ്ച് തീയതികളിൽ രാത്രി 10.25 ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 7.30ന് കൊച്ചുവേളിയിൽ…
Read Moreഷാജിയുടെ മരണം കൊലപാതകം, ഉത്തരവാദി എസ്എഫ്ഐ; നാട് കുട്ടിച്ചോറാക്കാൻ എസ്എഫ് ഐ അനുവദിക്കില്ലെന്ന് കെ. സുധാകരൻ
കണ്ണൂർ: കേരളസർവകലാശാല കലോത്സവത്തിലെ വിധികർത്താവായിരുന്ന ഷാജിയുടെ മരണത്തിന്റെ ഉത്തരവാദി എസ്എഫ്ഐയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. യുണിവേഴ്സിറ്റി കലോത്സവത്തിൽ മാർഗംകളിയിൽ എസ്എഫ്ഐ പറഞ്ഞ ആളുകൾക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകാൻ ഷാജി നിഷേധിച്ചതാണ് കള്ളക്കേസിന് പിന്നിൽ. ഷാജിയെക്കുറിച്ച് ഇതുവരെ യാതൊരു കുറ്റവും വന്നിട്ടില്ല. വളരെ നിഷ്പക്ഷമായി വിധി നിർണയം നടത്തുന്നയാളാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഷാജിയെ തല്ലുകയും ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ അപമാനം സഹിക്ക വയ്യാതെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും സുധാകരൻ പറഞ്ഞു. ഇത് ഒരുകൊലപാതകമാണ്. പോലീസ് വിശദമായ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കണം. ഇല്ലെങ്കിൽ ഇവിടെ ഒരു കലാപം പൊട്ടിപ്പുറപ്പെടും. എസ്എഫ്ഐ ഗുണ്ടകളെ ഇറക്കി നാട് കുട്ടിച്ചോറാക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എസ്എഫ്ഐയുടെ കിരാത കൊലപാതകങ്ങൾ ഇങ്ങനെ നടക്കുകയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി കേൾക്കുന്ന വാർത്തകൾ എല്ലാം എസ്എഫ്ഐക്കാരുടെ കൊലപാതങ്ങളെക്കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
Read More‘നിങ്ങളുടെ വൃക്കകൾ സുഖമായിരിക്കുന്നോ?’ ഇന്ന് ലോക വൃക്ക ദിനം: അറിയാം ഈ ദിവസത്തിന്റെ പ്രത്യേകതകൾ
മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക വൃക്ക ദിനമായി ആചരിക്കുന്നു. ഈ വർഷം, മാർച്ച് 14 ന് അതായത് ഇന്നാണ് ഈ ദിനം വരുന്നത്. മൊത്തത്തിലുള്ള ആരോഗ്യത്തിന് നമ്മുടെ വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള അവസരമാണിത്. ഈ ദിവസം, വൃക്കരോഗങ്ങളെയും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് ആരോഗ്യപരിപാലന വിദഗ്ധരും നെഫ്രോളജിസ്റ്റുകളും ബോധവൽക്കരണം നടത്തുന്നു. ഓരോ വർഷവും, ക്രോണിക് കിഡ്നി ഡിസീസ് അല്ലെങ്കിൽ സികെഡിയെ കുറിച്ച് അവബോധം വളർത്താൻ സഹായിക്കുന്നതിന് വ്യക്തികളും സംഘടനകളും ആരോഗ്യ കാംപെയ്നുകൾ സംഘടിപ്പിക്കുന്നുമുണ്ട്. ലോക വൃക്ക ദിനത്തിന്റെ ചരിത്രം ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെയും ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് കിഡ്നി ഫൗണ്ടേഷൻ്റെയും സംയുക്ത സംരംഭത്തിലാണ് ആഗോള ആരോഗ്യ അവബോധ പ്രചാരണത്തിൻ്റെ ഉത്ഭവം. 2006-ലാണ് ലോക വൃക്കദിനം ആദ്യമായി ആചരിച്ചത്. 2024-ലെ ലോക വൃക്ക ദിനത്തിന്റെ തീം 2023 സെപ്തംബറിലെ ലോക കിഡ്നി…
Read Moreചൈനയിലെ റസ്റ്റോറന്റിൽ സ്ഫോടനം; ഏഴ് പേർ കൊല്ലപ്പെട്ടു; 27 പേർക്ക് പരിക്ക്
ബെയ്ജിംഗ്: വടക്കൻ ചൈനയിലെ ഹെബെയ് പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേറ്റു. ഒരു കടയിലുണ്ടായ വാതക ചോർച്ച മൂലമാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച രാവിലെ 7:54ന് സാൻഹെ നഗരത്തിലെ യാൻജിയാവോ ടൗൺഷിപ്പിലെ ഒരു കടയിലായിരുന്നു സ്ഫോടനം. പരിക്കേറ്റവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Read More26 വർഷം, എടുത്തത് വെറും ഒരു അവധി: ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും വിശ്രമമില്ലാതെ ജോലിയെടുക്കും; ഒടുവിൽ ആ റിക്കാർഡും സ്വന്തമാക്കി
ആളുകൾ തങ്ങളുടെ ആവശ്യങ്ങൾക്കായി നീണ്ട അവധികളെടുക്കാൻ കാത്തിരിക്കുന്ന കാലത്ത്, ഇരുപത്താറു വർഷത്തെ കരിയറിനിടയിൽ ഒരൊറ്റ ലീവ് എടുത്ത ഒരാൾ ഇതാ. അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. ഉത്തർപ്രദേശിലെ ദ്വാരകേഷ് ഷുഗർ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ ജോലി ചെയ്തിരുന്ന ഒരു തൊഴിലാളി ഞായറാഴ്ചകളിലും ഹോളി, ദീപാവലി തുടങ്ങിയ അവധി ദിവസങ്ങളിലും ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്. 1995 മുതൽ 2021 വരെയുള്ള കഴിഞ്ഞ 26 വർഷത്തിനിടെ ഒരു അവധി മാത്രമാണ് അദ്ദേഹം എടുത്തത്. തേജ്പാൽ സിംഗ് എന്നാണ് ഇയാളുടെ പേര്. ജോലിയോടുള്ള ആത്മാർഥമായ പ്രതിബദ്ധതയ്ക്കും അർപ്പണബോധത്തിനും സിംഗ് ഇപ്പോൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ തന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്പനി അവരുടെ പോളിസി പ്രകാരം വർഷം തോറും 45 ദിവസത്തെ അവധി വാഗ്ദാനം ചെയ്തിട്ടും, 2003 ൽ തന്റെ സഹോദരന്റെ വിവാഹ ആഘോഷങ്ങൾ ആഘോഷിക്കാൻ എടുത്ത അവധിക്ക് പുറമെ, യുപിക്കാരൻ അത്…
Read Moreഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ ഒന്നാം സ്ഥാനത്ത്
ദുബായ്: ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ബൗളർമാരുടെ ലോക റാങ്കിംഗിൽ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ ഒന്നാം സ്ഥാനത്ത്. പേസർ ജസ്പ്രീത് ബുംറയെ പിന്തള്ളിയാണ് അശ്വിൻ ഒന്നാം സ്ഥാനത്തെത്തിയത്. 870 പോയിന്റാണ് അശ്വിന്. ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡ് 847 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇത്രയും പോയിന്റുള്ള ബുംറ മൂന്നാം സ്ഥാനത്താണ്. ഇംഗ്ലണ്ടിന് എതിരായ അഞ്ച് മത്സര ടെസ്റ്റ് പരന്പരയിൽ അശ്വിനായിരുന്നു വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്ത്. 26 വിക്കറ്റ് പരന്പരയിൽ അശ്വിൻ സ്വന്തമാക്കി. ഈ പ്രകടനമാണ് ലോക ഒന്നാം റാങ്കിലേക്ക് ഈ ഓഫ് സ്പിന്നറെ എത്തിച്ചത്. ഇംഗ്ലണ്ടിനെതിരായ പരന്പരയിൽ 36-ാം അഞ്ച് വിക്കറ്റ് പ്രകടനത്തിലൂടെ അശ്വിൻ റിക്കാർഡ് കുറിച്ചിരുന്നു. ഇന്ത്യക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബൗളർ എന്ന റിക്കാർഡാണ് മുൻ താരം അനിൽ കുംബ്ലെയെ പിന്തള്ളി അശ്വിൻ സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ അഞ്ച്…
Read Moreഐപിഎല്ലിനില്ലെന്ന് ഹാരി ബ്രൂക്ക് ; ഡൽഹി ക്യാപ്പിറ്റൽസിന് ഇരുട്ടടി
ന്യൂഡൽഹി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2024 എഡിഷനിലേക്ക് വെറും എട്ട് ദിനങ്ങൾ മാത്രം ശേഷിക്കേ ഡൽഹി ക്യാപ്പിറ്റൽസിന് ഇരുട്ടടിയേറ്റു. വെടിക്കെട്ട് ബാറ്ററായ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക് ഐപിഎല്ലിൽനിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റം. 2024 താരലേലത്തിൽ നാലു കോടി രൂപ മുടക്കിയാണ് ഡൽഹി ക്യാപ്പിറ്റൽസ് ഹാരി ബ്രൂക്കിനെ സ്വന്തമാക്കിയത്. 2023 ഐപിഎൽ സീസണിൽ ഹൈദരാബാദ് സണ്റൈസേഴ്സ് 13.25 കോടി രൂപ മുടക്കി ബ്രൂക്കിനെ സ്വന്തമാക്കിയെങ്കിലും കാര്യമായ ഗുണമുണ്ടായില്ല. 190 റണ്സ് മാത്രമായിരുന്നു 2023 ഐപിഎല്ലിൽ ഇംഗ്ലീഷ് ബാറ്റർ നേടിയത്. 23ന് പഞ്ചാബ് കിംഗ്സിനെതിരേയാണ് 2024 എഡിഷനിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ ആദ്യ മത്സരം. നാളുകളായി പുറത്ത് ഐപിഎല്ലിൽനിന്ന് ഹാരി ബ്രൂക്ക് പിന്മാറിയത് അപ്രതീക്ഷിതമായല്ല. ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ ആദ്യം ബ്രൂക്ക് ഉണ്ടായിരുന്നു. ബാസ്ബോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റണ്സ് നേടിയ ബാറ്റർമാരിൽ മുൻപന്തിയിലായിരുന്നു…
Read Moreതോൽവിയുടെ മഞ്ഞളിപ്പ് മാറുന്നില്ല… മോഹൻ ബഗാൻ 4-3ന് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഏഴ് ഗോൾ പിറന്ന സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. മികച്ച പ്രകടനം കാഴ്ചവച്ച ബ്ലാസ്റ്റേഴ്സ് മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് മോഹൻ ബഗാനോട് പരാജയപ്പെട്ടത്. സന്ദർശകർക്കായി അർമാൻഡോ സാദിക്കുവും (4’, 60’) ദീപക് തിങ്റിയും (68’) ജാസൻ കമ്മിംഗ്സും (90+7’) ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിനായി മലയാളിതാരം വിപിൻ മോഹനും (54) ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമാന്റകോസും (63, 90+8’) വല കുലുക്കി. ജയത്തോടെ 39 പോയിന്റുമായി ബഗാൻ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. തോൽവിയാണെങ്കിലും ബ്ലാസ്റ്റേഴ്സ് ഇപ്പോഴും അഞ്ചാം സ്ഥാനത്ത് ഭദ്രമാണ്. കൊച്ചി ടീമിന് ഇനി ലീഗ് റൗണ്ടിൽ ശേഷിക്കുന്നത് നാല് മത്സരമാണ്. ഇനിയുള്ള നാല് കളികളിൽ ഒരു ജയവും ഒരു സമനിലയും ഉണ്ടെങ്കിൽ മഞ്ഞപ്പടയക്ക് പ്ലേ ഓഫ് കളിക്കാം. ഈ…
Read Moreഅധ്വാനമാണ് വിജയത്തിലേക്കുള്ള വഴി; സുപ്രീംകോടതിയിലെ പാചകക്കാരന്റെ മകൾ ഗോൾഡ് മെഡലോടെ എൽഎൽബി നേടി; യുഎസ് ലോ സ്കോളർഷിപ്പ് നേടിയ പ്രഗ്യയെ ആദരിച്ച് ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: നിയമപഠനത്തിൽ അമേരിക്കയിൽനിന്നു സ്കോളർഷിപ്പ് നേടിയ സുപ്രീംകോടതി കാന്റീനിലെ പാചകക്കാരന്റെ മകളെ ആദരിച്ച് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡും ജഡ്ജിമാരും. പാചകക്കാരനായ അജയ് കുമാർ സാമാലിന്റെ മകൾ പ്രഗ്യയെയാണ് ഇന്നലെ രാവിലെ കോടതി നടപടികൾ ആരംഭിക്കുന്നതിനു മുന്പ് ജഡ്ജസ് ലോഞ്ചിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. കലിഫോർണിയ യൂണിവേഴ്സിറ്റിയിലോ മിഷിഗൺ യൂണിവേഴ്സിറ്റിയിലോ നിയമത്തിൽ മാസ്റ്റേഴ്സിനു പഠിക്കാനാണു പ്രഗ്യയ്ക്കു സ്കോളർഷിപ്പ് ലഭിച്ചത്. ചീഫ് ജസ്റ്റീസും ജഡ്ജിമാരും ഒപ്പിട്ട ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള വിവിധ ഗ്രന്ഥങ്ങൾ പ്രഗ്യയ്ക്ക് സമ്മാനിച്ചു. സ്വന്തം നിലയ്ക്കാണു പ്രഗ്യ ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നതെന്നും അവൾ ആഗ്രഹിക്കുന്നതെല്ലാം നൽകുന്നുവെന്ന കാര്യം ഉറപ്പുവരുത്തുമെന്നും രാജ്യത്തെ സേവിക്കാൻ അവൾ തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. പ്രഗ്യയുടെ മാതാപിതാക്കളെ ചീഫ് ജസ്റ്റീസ് ഷാളണിയിച്ച് ആദരിക്കുകയും ചെയ്തു. തനിക്ക് എല്ലാം മാതാപിതാക്കളാണെന്നും അവരാണ് തന്റെ ഉയർച്ചയ്ക്കു പിന്നിലെന്നും പറഞ്ഞ പ്രഗ്യ, നിയമപഠനരംഗത്തേക്ക് കടന്നുവരാൻ…
Read More