കൊല്ലം: ഭാര്യയെ ശല്യം ചെയ്തുവെന്ന വിരോധത്തിൽ പെട്രോളൊഴിച്ച് കത്തിച്ച യുവാവ് മരിച്ചു. ഇടയ്ക്കയോട് തിരുവരി കുന്നുംപുറം സ്വദേശി കലേഷ്(23) ആണ് മരിച്ചത്. ചടയമംഗലം പോരേടത്ത് ആയിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കേസിൽ പ്രതി സനൽ റിമാൻഡിലാണ്. തന്റെ ഭാര്യയെ ശല്യം ചെയ്തുവെന്ന ആരോപണത്തിന് പിന്നാലെയാണ് സനൽ പട്ടാപ്പകൽ പരസ്യമായി നാട്ടുകാർക്ക് മുന്നിൽ വച്ച് കലേഷിനെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. കലേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കയറിയ സനൽ ബക്കറ്റിൽ കൊണ്ടുവന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പെട്രോൾ ഒഴിച്ചപ്പോൾ പുറത്തേക്ക് ഓടിയ കലേഷിന്റെ ദേഹത്തേക്ക് പ്രതി പന്തത്തിൽ തീ കൊളുത്തി എറിയുകയായിരുന്നു. തുടർന്ന് ദേഹാസകലം തീപിടിച്ച കലേഷ് നിലവിളിച്ച് ഓടി. സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ രക്ഷപ്പെടുത്തി പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചത്. കലേഷിന്റെ ശരീരത്തിൽ 80 ശതമാനത്തോളം…
Read MoreDay: March 17, 2024
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരങ്ങൾ ഉടനില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് സിഐടിയു; നിർദേശം ലഭിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ കൊണ്ടു വന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരങ്ങൾ ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സിഐടിയു. സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം, ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് കെ.കെ. ദിവാകരൻ എന്നിവരുമായി നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് തൽക്കാലം നിർത്തിവയ്ക്കാമെന്ന് ഉറപ്പു ലഭിച്ചതായാണ് സിഐടിയു വ്യക്തമാക്കുന്നത്. പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ഉത്തരവ് തൽക്കാലം മരവിപ്പിക്കാൻ ഗതാഗത മന്ത്രിയോട് ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രി ചർച്ചയിൽ അറിയിച്ചതായി സിഐടിയു നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പിനു ശേഷം ഡ്രൈവിംഗ് സ്കൂൾ സംഘടനകളുമായി ചർച്ച നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Read Moreമനുഷ്യത്വത്തിന്റെ പേരിൽ റഫയിൽ ആക്രമണം നടത്തരുത്; ഇസ്രയേലിനോട് അഭ്യർഥനയുമായി ലോകാരോഗ്യ സംഘടന
ടെൽ അവീവ്: മനുഷ്യത്വത്തിന്റെ പേരിൽ ഇനി റഫയിൽ ആക്രമണം നടത്തരുതെന്ന് ഇസ്രയേലിനോട് അഭ്യർഥനയുമായി ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. “റഫയ്ക്കെതിരായ ആക്രമണവുമായി മുന്നോട്ട് പോകാനുള്ള ഇസ്രായേലി പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ എനിക്ക് കടുത്ത ആശങ്കയുണ്ട്. ജനസാന്ദ്രതയുള്ള ഈ പ്രദേശത്ത് അക്രമം കൂടുതൽ വർധിക്കുന്നത് കൂടുതൽ മരണങ്ങൾക്കും കഷ്ടപ്പാടുകൾക്കും ഇടയാക്കും” ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്സിൽ കുറിച്ചു. മനുഷ്യത്വത്തിന്റെ പേരിൽ, ആക്രമണവുമായി മുന്നോട്ട് പോകരുതെന്നും പകരം സമാധാനത്തിനായി പ്രവർത്തിക്കണമെന്നും ഞങ്ങൾ ഇസ്രായേലിനോട് അഭ്യർഥിക്കുന്നു. ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് ഇസ്രായേൽ സൈന്യം ഒഴിപ്പിക്കൽ നടപടി ചെയ്യുന്നത് പ്രായോഗിക പരിഹാരമല്ല. റഫയിലെ 1.2 ദശലക്ഷം ആളുകൾക്ക് സുരക്ഷിതമായി മാറാൻ ഒരിടവുമില്ല. അതേസമയം, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന്റെ “റഫയിലെ നടപടിക്കുള്ള പദ്ധതികൾ” അംഗീകരിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ ഐക്യരാഷ്ട്രസഭയും അമേരിക്കയും ഇത്തരം സൈനിക നടപടിക്കെതിരെ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒക്ടോബർ ഏഴിന്…
Read Moreഅനുവിന്റെ മരണം ക്രൂരമായ കൊലപാതകം; ബൈക്കിൽ ലിഫ്റ്റ് കൊടുത്ത് തോട്ടിൽ ചവിട്ടി താഴ്ത്തി
കോഴിക്കോട്: മോഷണശ്രമത്തിനിടെ പേരാമ്പ്ര വാളൂരില്‍ കുറങ്കുടി മീത്തല്‍ അനുവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത ശേഷം യുവതിയെ പിടിച്ചുവലിച്ചുകൊണ്ടുപോയി തല തോട്ടിലെ ചെളിയില്‍ ചവിട്ടിതാഴ്ത്തുകയായിരുന്നു. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവിന് അടുത്തെത്താന്‍ വഴിയില്‍ വാഹനം കാത്തുനിന്ന അനുവിനെ ഇയാള്‍ ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റുകയായിരുന്നു. മറ്റ് വാഹനങ്ങള്‍ കിട്ടാതിരുന്ന സാഹചര്യത്തില്‍ ഇവര്‍ ബൈക്കില്‍ കയറി. തോടിന് സമീപത്തുവച്ച് ബൈക്ക് നിര്‍ത്തിയ പ്രതി അനുവിനെ തോട്ടില്‍ മുക്കി കൊലപ്പെടുത്തി. പിന്നീട് ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ അഴിച്ചെടുത്ത ശേഷം രക്ഷപെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മട്ടന്നൂരില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി വരുമ്പോഴാണ് ഇയാള്‍ കൊല നടത്തിയത്. മലപ്പുറം സ്വദേശിയായ പ്രതിക്കെതിരേ 55 കേസുകള്‍ നിലവിലുണ്ട്. സമാനരീതിയില്‍ അപരിചിതരായ സ്ത്രീകള്‍ക്ക് ലിഫ്റ്റ് കൊടുത്ത ശേഷം ബലാത്സംഗം ചെയ്ത കേസുകളില്‍ പ്രതിയാണ്…
Read More