തിരുവനന്തപുരം: വിഖ്യാത ചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചിയുടെ മാസ്റ്റർ പീസുകളിൽ ഒന്നായ ലാസ്റ്റ് സപ്പർ എന്ന പെയിന്റിംഗ് പുനഃസൃഷ്ടിച്ച് യുവഫോട്ടോഗ്രാഫർ. നെടുമങ്ങാട് മടത്തറ സ്വദേശിയായ അലക്സ് ബേബി ചെമ്മരപ്പാടമാണ് ലാസ്റ്റ് സപ്പർ ഒറ്റയ്ക്ക് പുനഃസൃഷ്ടിച്ചത്. ക്യാമറ 10 സെക്കൻഡ് ടൈമർ മോഡിൽ സെറ്റ്ചെയ്ത് കാനോണ്‍ ക്യാമറ കണക്ട് എന്ന സോഫ്റ്റുവേർ ഉപയോഗിച്ച് പൂർണമായും സെൽഫിയായാണ് ചിത്രങ്ങൾ പകർത്തിയത്. മൊബൈൽ ഡിസ്പ്ലേ ക്യാമറ ക്ലിക്ക് ബട്ടണായി സെറ്റ്ചെയ്തായിരുന്നു ഫോട്ടോകൾ പകർത്തിയത്. അതുകൊണ്ടുതന്നെ ഫോട്ടോയിലെ മോഡലും ഫോട്ടോഗ്രാഫറും അലക്സ് തന്നെയാണെന്നതാണ് വലിയ പ്രത്യേകത. ചിത്രത്തിലെ കഥാപാത്രങ്ങളെ ഓരോന്നായി പകർത്തിയശേഷം ഫോട്ടോഷോപ്പ് സോഫ്റ്റുവേർ ഉപയോഗിച്ചാണ് ഇവ ഒരുമിപ്പിച്ചത്.നെടുമങ്ങാട് ചൂഴിയക്കോട് സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ മുകളിലത്തെ നിലയിലായിരുന്നു സെറ്റിട്ടത്. ഇതിനായി ഇടവക വികാരി ഫാ. മാത്യു ചരിവുകാലായിൽ സഹായിച്ചു. ടേബിൾ സെറ്റ് ചെയ്യുന്നതിനും മറ്റുമായി രജിത് രാജു, പ്രിയരാജ് എന്നീ സുഹൃത്തുക്കളും സഹായിച്ചിട്ടുണ്ടെന്നു അലക്സ്…
Read MoreDay: March 30, 2024
കൊടുമ്പ് പഞ്ചായത്തിലെ ഓരോ അരിമണിയിലും കൃഷ്ണകുമാർ; ഭാരത് അരിയിൽ സ്ഥാനാർഥിയുടെ ചിത്രം; വിതരണം തടഞ്ഞ് ജില്ലാ കളക്ടർ
പാലക്കാട്: കൊടുമ്പ് പഞ്ചായത്തില്‍ വിതരണം ചെയ്ത ഭാരത് അരിയുടെ പാക്കറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രമെന്ന് പരാതി. ചട്ടംലംഘനം കാട്ടി സിപിഎം നേതൃത്വം ജില്ലാ കളക്ടര്‍ക്കു പരാതി നല്കി. ഇതിനു പിന്നാലെ അരിവിതരണം നിര്‍ത്തി വയ്ക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം രാവിലെ അരി വിതരണം ചെയ്യുന്നതായി ബിജെപിയുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിലാണ് പ്രചാരണം നടന്നത്. ഇതനുസരിച്ച് സ്ഥലത്തെത്തിയവര്ക്കാണ് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ ചിത്രം പതിച്ച പാക്കറ്റുകളില്‍ ഭാരത് അരി ലഭിച്ചതെന്നും സിപിഎമ്മിന്റെ പരാതിയില്‍ പറയുന്നു.
Read Moreനള; ലോകത്തിലെ ഏറ്റവും ധനികയായ പൂച്ചയെ പരിചയപ്പെടാം
പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് എന്ന പഴഞ്ചൊല്ല് പ്രസിദ്ധമാണല്ലൊ. എന്നാല്‍ തങ്ങള്‍ക്ക് പലതും അപ്രാപ്യമല്ലെന്ന് തെളിയിക്കുകയാണ് ഈ പൂച്ചകള്‍ ഇപ്പോള്‍. പുറം രാജ്യത്തെ ഒരു റെയില്‍വേ സ്റ്റേഷന്റെ ചുമതലയുള്ള പൂച്ചയുടെ കഥ കഴിഞ്ഞയിടെ ആളുകളെ അത്ഭുതപ്പെടുത്തിയിരുന്നല്ലൊ. എന്നാല്‍ തങ്ങള്‍ അതുക്കും മേലെയാണെന്ന് തെളിയിക്കുകയാണ് പൂച്ചകള്‍. ഇപ്പോഴിതാ കോടീശ്വരനായ ഒരു പൂച്ചയാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച. ലോകത്തിലെ ഏറ്റവും ധനികയായ പൂച്ച എന്ന റിക്കാര്‍ഡ് നള കഴിഞ്ഞദിവസം സ്വന്തമാക്കുകയുണ്ടായി. നള എന്നാണ് ഈ പൂച്ചയുടെ പേര്. വാരിസിരി എന്ന പൂക്കിയുടെ പൂച്ചയാണിത്. അവര്‍ ഇതിനെ ലോസ് ഏഞ്ചല്‍സിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. ആദ്യ കാഴ്ചയില്‍ വല്ലാതെ ഇഷ്ടം തോന്നിയ പൂച്ചയെ അവര്‍ സ്വന്തമാക്കുകയായിരുന്നു. പിന്നീട് സമൂഹ മാധ്യമങ്ങളില്‍ അതിനൊരു അക്കൗണ്ടും വാരിസിരി തയാറാക്കി. അതങ്ങ് ഹിറ്റായി. 2012ല്‍ ആണ് നള ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. നിലവില്‍ നാല് ദശലക്ഷത്തിലധികം ഇന്‍സ്റ്റാഗ്രാം…
Read Moreഎട്ടുവയസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 16 വർഷം കഠിന തടവ്; പിഴത്തുകയിൽ നിന്നു 50,000 രൂപ അതിജീവിതയ്ക്ക് നൽകണം
കാട്ടാക്കട: എട്ടുവയുള്ള മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 16 വർഷം കഠിന തടവിനും 60,000രൂപ പിഴയും. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്.രമേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. കരകുളം ചെക്കേക്കോണം അഴിക്കോട് മലയത്ത് പണയിൽ സജിന മൻസിലിൽ മുഹമ്മദ് തൗഫിക്കിനെ(27)യാണ് ശിക്ഷിച്ചത്. പിഴത്തുകയിൽ നിന്നു 50,000 രൂപ അതിജീവിതയ്ക്ക് നൽകാനും പിഴ ഒടുക്കിയില്ലെങ്കിൽ ഒന്‍പത് മാസം അധിക തടവ്കൂടി അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. 2019ലാണ് കേസിനാസ്പദമായ സംഭവം. പഠിക്കാനെത്തിയ എട്ട് വയസുകാരിയെ ക്ലാസിനകത്തുവച്ച് പീഡിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയതുകാരണം പീഡന വിവരം കുട്ടി പുറത്തു പറഞ്ഞില്ല. മകളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും സംശയംതോന്നിയ മാതാവ് ബന്ധുവിനോട് പ്രതിയെപ്പറ്റി തിരക്കിയ സമയം കുട്ടി മാതാവിനോട് പീഡന വിവരം പറയുകയായിരുന്നു. തുടർന്ന് വിളപ്പിൽശാല പോലീസിൽ പരാതി നൽകി.അന്നത്തെ വിളപ്പിൽശാല സബ്ഇൻസ്പെക്ടർ വി.ഷിബുവാണ് കുറ്റപത്രം നൽകിയത്.
Read Moreവ്യഭിചാരകുറ്റത്തിനു സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലുമെന്ന് താലിബാൻ പരമോന്നത നേതാവ് മുല്ല ഹിബത്തുള്ള അഖുന്ദ്സാദ
കാബൂൾ: വ്യഭിചരിക്കുന്ന സ്ത്രീകളെ പരസ്യമായി ചമ്മട്ടികൊണ്ടടിച്ചു കല്ലെറിഞ്ഞു കൊല്ലുമെന്ന പ്രഖ്യാപനവുമായി താലിബാൻ പരമോന്നത നേതാവ് മുല്ല ഹിബത്തുള്ള അഖുന്ദ്സാദ. നാഷണൽ ബ്രോഡ്കാസ്റ്റർ ഓൺലൈൻ പുറത്തിറക്കിയ ശബ്ദസന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശരീഅത്ത് നിയമം കൂടുതൽ കർശനമാക്കുമെന്ന പ്രഖ്യാപനമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. അഫ്ഗാന്റെ ആഭ്യന്തരകാര്യങ്ങളിൽ പശ്ചാത്യ ജനാധിപത്യ രാജ്യങ്ങൾ ഇടപെടേണ്ടന്ന മുന്നറിയിപ്പും അഖുന്ദ്സാദ നൽകി. മുല്ല ഹിബത്തുള്ള അഖുന്ദ്സാദയുടെ വാക്കുകൾ: ‘ആരൊക്കെഎതിർത്താലും വ്യഭിചാരത്തിനുള്ള ശിക്ഷ ഞങ്ങൾ നടപ്പാക്കും. സ്ത്രീകളെ പൊതുസ്ഥലത്ത് ചമ്മട്ടികൊണ്ടടിച്ച് പരസ്യമായി കല്ലെറിഞ്ഞു കൊല്ലും. ഇതെല്ലാം നിങ്ങളുടെ ജനാധിപത്യത്തിന് എതിരായിരിക്കാം, പക്ഷേ ഞങ്ങൾ അതു തുടരുക തന്നെ ചെയ്യും. കാരണം ഞങ്ങൾ ദൈവത്തിന്റെ പ്രതിനിധികളാണ്’. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകരുതെന്നു വാദിക്കുന്ന അഖുന്ദ്സാദ അപൂർവമായാണ് പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്.
Read Moreകോഴിക്കോട്ട് ഇലക്ഷൻ സ്ക്വാഡ് 31 ലക്ഷം പിടികൂടി; തുക ആദായനികുതി വകുപ്പിനു കൈമാറി
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്ലിന് കീഴിലുള്ള സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സ്ക്വാഡ് മതിയായ രേഖകളില്ലാതെ കൊണ്ടു പോയ 31 ലക്ഷം രൂപ പിടികൂടി. എം.പി. മുഹമ്മദ് ലുക്മാന്റെ നേതൃത്വത്തിലുള്ള കൊടുവളളി നിയോജക മണ്ഡലത്തിലെ സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സ്ക്വാഡാണ് തുക പിടിച്ചെടുത്തത്. പിടിച്ചെടുത്ത തുക ആദായ നികുതി വകുപ്പിനു കൈമാറി. മതിയായ രേഖകളുടെ അഭാവത്തില്‍ 32,64,500 രൂപ ഇതുവരെ പിടികൂടിയിട്ടുണ്ടെന്ന് എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍ അറിയിച്ചു. തെരെഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. പൊതുജനങ്ങള്‍ക്കും എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്വര്മാരോടു പരാതികൾ അറിയിക്കാം.
Read Moreപെണ്‍കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
മുണ്ടക്കയം: ബസിറങ്ങി വീട്ടിലേക്കു നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പഴവങ്ങാടി ചെല്ലക്കാട് പ്ലാച്ചേരിമലയില്‍ രാഹേഷ് രാജീവ് (24), പത്തനംതിട്ട പഴവങ്ങാടി കരികുളം മുരിപ്പേല്‍ സജിത്ത് എം. സന്തോഷ് (23) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയോടെ ഇഞ്ചിയാനി കുരിശുംതൊട്ടി ഭാഗത്തു വീട്ടിലേക്കുനടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ ഇന്നോവ കാറിലെത്തിയ പ്രതികൾ ബലമായി കാറില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതിനെത്തുടര്‍ന്ന് ഇവർ രക്ഷപ്പെട്ടു. പരാതിയെത്തുടര്‍ന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
Read Moreആരോഗ്യകരമായ അവധിക്കാലം; കുട്ടികൾ കളിച്ചും ചിരിച്ചും വളരട്ടെ…
വരുണിനു പരീക്ഷ എങ്ങനെയെങ്കിലും തീർന്നാൽ മതിയെന്നായിരുന്നു. പരീക്ഷയുടെ ക്ഷീണം തീർക്കാൻ രണ്ടു മാസത്തെ നീണ്ട അവധികാലം എങ്ങനെയൊക്കെ അടിപൊളിയാക്കാം എന്ന ചിന്തയായിരുന്നു മനസു നിറയെ. കളിക്കാനുള്ള വീഡിയോ ഗെയിംസിന്റെയും വെബ് സീരിസിന്റെയും ഒക്കെ ചിന്തയായിരുന്നു ദിവസവും കുഞ്ഞു മനസിൽ നിറഞ്ഞിരുന്നത്. അപ്പോഴാണ് സമ്മർ വെക്കേഷന് പുതിയ പരിപാടികളുമായി ചേട്ടൻ വിജയ് വരുന്നത്. അവരുടെ ഹൗസിങ് കോളനിയുടെ അടുത്തുതന്നെയുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ ഫുട്ബോൾ കോച്ചിംഗ് ആരംഭിച്ചിരിക്കുന്നു! ഫുട്ബോൾ കമ്പമുള്ള വരുണിനു പിന്നെ വേറെ ഒന്നും ആലോചിക്കേണ്ടി വന്നില്ല ഇത് തന്നെ മതിയെന്ന് അവൻ തീരുമാനിച്ചു. അങ്ങനെ 2 മാസം കൊണ്ട് നല്ലരീതിയിൽ തന്നെ ഫുട്ബോൾ പ്രാക്ടീസ് ചെയ്യാൻ അവനു സാധിക്കുകയും ചെയ്തു. രസിച്ചു വളരാം കുട്ടികൾക്ക് വേനൽ അവധിയാണ് ഏറ്റവും നല്ല വിശ്രമസമയം. ഇത് സാധാരണയായി അവർക്ക് പഠനത്തിൽ നിന്നുള്ള ഒരു നീണ്ട അവധിക്കാലമാണ്. അതിനാൽ വിദ്യാർഥിയുടെ ജീവിതത്തിലെ…
Read Moreഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് സിദ്ധരാമയ്യയുടെ മകൻ; പരാതിയുമായി ബിജെപി
ബംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന പരാമർശം നടത്തിയ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയ്ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനു ബിജെപി പരാതി നൽകി. ചാമരാജനഗരയിൽ ഒരു പൊതുപരിപാടിയെ അഭിസംബോധനചെയ്തു സംസാരിക്കുന്പോഴായിരുന്നു യതീന്ദ്രയുടെ വിവാദ പരാമർശം. കഴിഞ്ഞ 10 വർഷമായി ബിജെപി എങ്ങനെയാണു ഭരിച്ചതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു ഗുണ്ടയും ഒരു റൗഡിയുമാണ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മുസ്ലിംകൾക്കെതിരേ വംശഹത്യ നടത്തിയ കുറ്റമടക്കം അദ്ദേഹത്തിനെതിരായുണ്ട്. അങ്ങനെയുള്ള ഒരാളെ അരികിലിരുത്തി രാഷ്ട്രീയം കൈകാര്യം ചെയ്ത വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി – എന്നിങ്ങനെയായിരുന്നു യതീന്ദ്രയുടെ വാക്കുകൾ. ആഭ്യന്തര മന്ത്രിക്കെതിരായ വിദ്വേഷ പ്രസംഗത്തിന് യതീന്ദ്രയ്ക്കെതിരേ എഫ്ഐആർ ഫയൽ ചെയ്യണമെന്നു ബിജെപി പോലീസിനോട് ആവശ്യപ്പെട്ടു.
Read Moreസൂക്ഷിക്കണം സൂര്യനെ; കൊടും ചൂടിൽ സൂര്യതാപം ഏൽക്കാനുള്ള സാധ്യതകളേറെ
കേരളത്തിൽ ഇപ്പോൾ ചൂട് കൂടിവരുന്ന അവസ്ഥയാണ്. പകൽ സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ ചുട്ടുപൊള്ളുകയാണ് ആളുകൾ. ഈ സമയത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ അവസ്ഥയിൽ സൂര്യതാപം ഏൽക്കാനുള്ള സാധ്യയും ഏറെയാണ്. ഇത്തരത്തിൽ ആളുകൾക്ക് സൂര്യതാപമേറ്റ സംഭവങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിൽ തൃശൂരിലാണ് ഒടുവിലത്തെ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്കൂട്ടർ യാത്രക്കാരനാണ് തൃശൂരിൽ സൂര്യാതപമേറ്റത്. ചേർപ്പ് സർവീസ് സഹകരണ ബാങ്കിന് മുന്നിലെ വ്യാപാരസ്ഥാപന ഉടമ ചാത്തക്കുടം വടക്കേപുരയ്ക്കൽ രതീഷിനാണ് (46) സൂര്യാതപമേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പൂച്ചിന്നിപ്പാടം ഭാഗത്തേക്ക് പോകുന്നതിനിടെ തിരുവുള്ളക്കാവ് തെക്കേനട റോഡിന് സമീപത്ത് വച്ചാണ് സംഭവം. ശരീരത്തിൽ നീറ്റൽ അനുഭവപ്പെട്ടെങ്കിലും രതീഷ് കാര്യമാക്കിയില്ല. രാത്രി വീട്ടിലെത്തിയപ്പോൾ രണ്ട് കൈയിലും കാലിലും ചെറിയ പോളകൾ ഉണ്ടായി. പിന്നീട് പോളകള്‍ വലുതായി വ്യാപിക്കുകയായിരുന്നു . വെള്ളിയാഴ്ച രാവിലെ ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തി രതീഷ് ചികിത്സ…
Read More