കൊച്ചി: വിമാന ടിക്കറ്റ് ബുക്കിംഗിന്റെ മറവില്‍ 25ലധികം പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ ട്രാവല്‍ ഏജന്‍സി ഉടമയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. എളംകുളം മെട്രോ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന സൈറ ഇന്റര്‍നാഷണല്‍ സ്ഥാപനത്തിന്റെ ഉടമ ഷിനോയിയെ കണ്ടെത്തുന്നതിനായാണ് എറണാകുളം സൗത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. ഇയാളുടെ ഭാര്യയും സ്ഥാപനത്തിന്റെ മാനേജറുമായ നോര്‍ത്ത് പറവൂര്‍ കൈതാരം കാണിയേത്ത് വീട്ടില്‍ ഉണ്ണിമായയെ (27) സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സൈറ ഇന്റര്‍നാഷണലിന്റെ ആസ്ഥാന ഓഫീസ് രവിപുരത്താണ്. സ്ഥാപനത്തിനെതിരെ ലഭിച്ച നാലു പരാതികളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലണ്ടനിലേക്ക് പോകാനും തിരിച്ചുവരാനുമുള്ള ടിക്കറ്റെടുത്തു നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ പണം വാങ്ങിയത്. കസ്റ്റമര്‍ പറയുന്ന തീയതിയ്ക്ക് നാലു ദിവസം മുമ്പോ ശേഷമോ ആണ് ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കിയിരുന്നത്. എന്നാല്‍ കസ്റ്റമര്‍ ഇക്കാര്യം ചോദ്യം ചെയ്താല്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യേണ്ടി വരുമെന്ന് പറയും.…
Read MoreDay: March 30, 2024
ലഹരിമരുന്നുമായി ‘മാഡ് മാക്സ്’ സംഘം പിടിയിലായ കേസ്; ഇടനിലക്കാര്‍ക്ക് വന്‍ കമ്മീഷന്; പിന്നില്‍ വന്‍ റാക്കറ്റെന്ന് എക്സൈസ്
കൊച്ചി: ലഹരിമരുന്നുമായി ‘മാഡ് മാക്സ്’ സംഘം പിടിയിലായ സംഭവത്തിൽ പിന്നില്‍ വന്‍ റാക്കറ്റെന്ന് എക്സൈസ് പ്രത്യേക അന്വേഷണ സംഘം. കൂടുതല്‍ പേര് ഇനിയും കുടുങ്ങുമെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന. ഇവരുടെ മയക്കുമരുന്ന് വിതരണ ശ്യംഖലയിലെ ഏതെങ്കിലും വിതരണക്കാര്‍ പിടിക്കപ്പെട്ടാലും മാഡ് മാക്സിന്റെ കസ്റ്റമര്‍ക്ക് തടസം കൂടാതെ കൃത്യമായി ലഹരിമരുന്ന് എത്തിച്ച് കൊടുക്കുന്നതിന് വേണ്ടിയാണ് ഇടനിലക്കാരുടെ വ്യാപ്തി കൂട്ടിയിരിക്കുന്നത്. സംഘത്തെ കുടുക്കാനായി സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് (സീസ്) നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ്. യുവതി യുവാക്കളെയാണ് കാസര്‍ഗോഡ് സ്വദേശിയായ മാഡ് മാക്സ് സംഘത്തലവന് ഇടനിലക്കാരാക്കിയിരിക്കുന്നത്. ഇവരില്‍ പലര്‍ക്കും കണ്ണികളിലെ ഒന്നോ രണ്ടോ പേരെ മാത്രമെ അറിയുമായിരുന്നുള്ളൂ. കേസില്‍ ജില്ലയിലും ജില്ലയ്ക്ക് വെളിയിലുമുള്ള നാല്പതിലേറെ ഇടനിലക്കാര്‍ കണ്ണികളാണെന്ന് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ചീഫ് അസി. കമ്മീഷണര്‍ ടി. അനികുമാര്‍ പറഞ്ഞു. ഇടനിലക്കാര്‍ക്ക് വന്‍ കമ്മീഷന്പൗഡര് രൂപത്തിലുള്ള എംഡിഎംഎയ്ക്ക് ഡിമാന്റ്…
Read Moreകേജരിവാളിന്റെ അറസ്റ്റ്, വിദേശരാജ്യങ്ങൾ ഇടപെടണ്ട; ഉപരാഷ്ട്രപതി
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിൽ വിദേശരാജ്യങ്ങളുടെ ഇടപെടൽ വേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. മറ്റു രാജ്യങ്ങൾ സ്വന്തം വിഷയം പരിഹരിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. നിയമവാഴ്ചയെക്കുറിച്ച് രാജ്യത്തിന് ആരിൽനിന്നും പാഠങ്ങൾ ആവശ്യമില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. \അരവിന്ദ് കേജരിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്കയും ജർമനിയും ഐക്യരാഷ്ട്രസഭയും പരാമർശം നടത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യ ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള ഒരു ജനാധിപത്യ രാജ്യമാണ്. ഒരു വ്യക്തിക്കും ഏതെങ്കിലും ഗ്രൂപ്പിനും വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. നിയമത്തിനുമുന്നിലെ സമത്വമാണ് ഇന്ത്യയുടെ മാനദണ്ഡം. ആരും നിയമത്തിന് അതീതരല്ലെന്നും ജഗ്ദീപ് ധൻകർ കൂട്ടിച്ചേർത്തു.
Read Moreവിവാദ പ്രസംഗം; പി.സി. ജോര്‍ജിനെതിരേ കേസ്
കോഴിക്കോട്: മാഹിക്കാരെയും സ്ത്രീകളെയും മോശമാക്കി സംസാരിച്ച ബിജെപി േനതാവ് പി.സി. ജോര്‍ജിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി എം.ടി. രമേഷിന്റെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ സംസാരിക്കവെയാണ് പി.സി. ജോര്‍ജിന്റെ വിവാദ പരാമര്‍ശമുണ്ടായത്. കോഴിക്കോട് കസബ പോലീസാണ് കേസ് എടുത്തിരിക്കുന്നത്. സിപിഎം മാഹി ലോക്കല്‍ സെക്രട്ടറി നല്കിയ പരാതിയിലാണു കേസ്. 21ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന കണ്‍വന്‍ഷനില്‍ പ്രസംഗിക്കവെയാണ് പി.സി. ജോര്‍ജ് മാഹിക്കാരെയും സ്ത്രീകളെയും മോശക്കാരായി ചിത്രീകരിച്ചത്. ഇതിനുശേഷം ജോര്‍ജിനെതിരേ മാഹിയിലും പരിസര പ്രദേശങ്ങളിലും വനിതകളുടെ പ്രതിഷേധപ്രകടനങ്ങള്‍ നടന്നിരുന
Read Moreസെക്യൂരിറ്റി ജീവനക്കാരന്റെ മരണം കൊലപാതകം; ഹോട്ടലുടമയടക്കം അഞ്ചു പേര് അറസ്റ്റില്‍
കൊച്ചി: ഹോട്ടലിനു സമീപം വീണു പരിക്കേൽക്കുകയും ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞു. സംഭവത്തില്‍ ഹോട്ടലുടമയടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കെപിആര്‍ സെക്യൂരിറ്റി സര്‍വീസില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി മനുകുട്ടന് (53) ആണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ലിസി ആശുപത്രിക്ക് സമീപമുള്ള ഉപ്പും മുളകും ഹോട്ടൽ ഉടമ കാസര്‍ഗോഡ് സ്വദേശി പി.എം. മുഹമ്മദ് അസ് ലം (50), ജീവനക്കാരായ ആസാം സ്വദേശി ഹച്ചിമദീന്(25), വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ജാഫര്‍ അലം (18), മുഹമ്മദ് അസ്ലം സാഹബ് (18), അസിം ഭഗത്ത് (28) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25ന് ഉച്ചയ്ക്കായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മനുക്കുട്ടനെ ഉപ്പും മുളകും ഹോട്ടലിന് സമീപം വീണ് തലയ്ക്ക് പരിക്കേറ്റ…
Read Moreഎല്ലാ തിരക്കുകളും മാറ്റിവച്ച് എല്ലാവരും വോട്ട് ചെയ്യണം; അഭ്യർഥനയുമായി കുഞ്ചാക്കോ ബോബൻ
തിരുവനന്തപുരം: ഏപ്രില്‍ 26ന് കേരളത്തില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടർമാരും സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർഥിച്ച് നടന് കുഞ്ചാക്കോ ബോബൻ. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വീഡിയോയിലൂടെയാണ് കുഞ്ചാക്കോ ബോബൻ എല്ലാ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അഭ്യർഥിച്ചത്. “വോട്ടവകാശം ലഭിച്ച കാലം മുതല്‍ പരമാവധി എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഈ ലോക്സഭ തെരഞ്ഞെടുപ്പിലും മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് ഞാന്‍ പങ്കാളിയാവുന്നുണ്ട്. അതുപോലെ നിങ്ങളും നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്തി ഈ ജനാധിപത്യവ്യവസ്ഥയുടെ ഭാഗമാകുവാന്‍ അഭ്യർഥിക്കുന്നു’ – വീഡിയോയില്‍ കുഞ്ചാക്കോ ബോബന് പറയുന്നു. ഏഴുഘട്ടമായാണ് രാജ്യത്ത് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26നാണ് വോട്ടിംഗ് നടക്കുക.
Read Moreതലശേരിയിൽ 770 കിലോ സ്ഫോടകവസ്തുക്കൾ പിടികൂടി
തലശേരി: കണ്ണൂർ തലശേരിയിൽ 770 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പിടികൂടി.കോളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സെന്റർ പൊയിലൂർ വടക്കേയിൽ പ്രമോദ്, വടക്കേയിൽ ശാന്ത എന്നിവരുടെ വീടുകളിൽനിന്നാണ് ഉഗ്രസ്ഫോടനശേഷിയുള്ള വസ്തുക്കൾ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോളവല്ലൂർ പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read Moreറബർ പാൽ എടുക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; കർഷകനു പരിക്കേറ്റു
ചപ്പാരപ്പടവ് : റബർ പാലെടുക്കാൻ എത്തിയ കർഷകന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. ചപ്പാരപ്പടവ് തേരണ്ടിയിലെ എൻ. ഗോപിനാഥൻ (56)നെയാണ് കാട്ടുപന്നി കുത്തി പരിക്കേൽപ്പിച്ചത്. ഇന്നലെ രാവിലെ എട്ടിന് റബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തി പാലെടുക്കാൻ ബക്കറ്റുമായി ചെന്നതായിരുന്നു ഗോപിനാഥൻ. റബർ തോട്ടത്തിൽ കാട്ടുപന്നിയുടെ മുന്നിൽപ്പെട്ടുപോയ ഗോപിനാഥൻ പേടിച്ച് തിരിച്ചോടുമ്പോൾ വീഴുകയും കാട്ടുപന്നി കാലിൽ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ടാപ്പിംഗിനെത്തിയ മറ്റ് തൊഴിലാളികൾ ഗോപിനാഥനെ തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreകനത്ത ചൂട്, ഉരുകിയൊലിച്ച് കേരളം; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനാൽ ഏപ്രില്‍ ഒന്നു വരെ ഒമ്പത് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളിലാണ് മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും, ആലപ്പുഴ,കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം…
Read Moreകെ സ്വിഫ്റ്റ്: കൂളന്റ് സംവിധാനം പരിശോധിക്കാൻ നിർദേശം
ചാത്തന്നൂർ: കെ സ്വിഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലൈലാൻഡ് ബി എസ് -6 ശ്രേണിയിൽപ്പെട്ട ബസുകളുടെ കൂളന്റ് സംവിധാനം പരിശോധിക്കാൻ കർശന നിർദേശം. പരിശോധനകൾക്കുശേഷം മാത്രമേ ബസ് സർവീസിന് അയയ്ക്കാവു.കെഎസ്ആർ ടി സി യുടെ ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്നത് കെസ്വിഫ്റ്റിന്റെ ബസുകളാണ്. കഴിഞ്ഞ 28 – ന് ഊട്ടിയിലേയ്ക്ക് സർവീസ് നടത്തിയ ലൈലാൻഡ്് ബസ് വഴിയിൽ ബ്രേക്ക്ഡൗണായിരുന്നു. പരിശോധനയിൽ കൂളൻന്റ് സംവിധാനത്തിന്റെ തകരാറാണെന്ന് കണ്ടെത്തി. കെ സ്വിഫ്റ്റിന്റെ ബസുകൾ എല്ലാം പുതിയതാണ്. ഒരു വർഷത്തിൽ താഴെ പഴക്കമുള്ളതാണ് കൂടുതലും. അത്തരം സാഹചര്യത്തിൽ കൂളന്റിന് തകരാറ് സംഭവിച്ചത് അധികൃതർ ഗൗരവമായി കാണുന്നു. ലൈലാൻഡ് ബിഎസ്-6 ശ്രേണിയിൽപ്പെട്ട കെ സ്വിഫ്റ്റിന്റെ എല്ലാ ബസുകളുടെയും കൂളന്റ് സംവിധാനം വിശദമായി പരിശോധിക്കാനും ബ്രേക്ക്ഡൗൺ സംഭവിക്കാൻ കാരണമാകുന്ന തകരാറുകൾ ഇല്ലെന്ന് ഉറപ്പുവരുത്താനുമാണ് നിർദ്ദേശം. ഈ ഉത്തരവാദിത്വം കെഎസ് ആർടിസിയുടെ വർക്ക് ഷോപ്പുകൾക്കാണ് നല്‍കിയിരിക്കുന്നത്. കെഎസ്ആർടിസിയ്ക്ക് വേണ്ടി…
Read More