ആലപ്പുഴ: നർമങ്ങൾ കൂട്ടിയിണക്കി പിഷാരടിയുടെ പ്രചരണം. രാഷ്ട്രീയം മറച്ചുപിടിക്കാതെ യുഡിഎഫിന് വേണ്ടി വോട്ട് തേടി ഇത്തവണയും രമേഷ് പിഷാരടി പ്രചരണത്തിനായി ഇറങ്ങി. യുഡിഎഫ് സ്ഥാനാർഥി കെ.സി വേണുഗോപാലിനൊപ്പമാണ് ആലപ്പുഴയിൽ സ്ത്രീകൾ പങ്കെടുത്ത സംവാദത്തിലും മഹിളാ ന്യായ് കൺവെൻഷനിലും രമേഷ് പിഷാരടി എത്തിയത്. വെറുതേ വണ്ടിയുമെടുത്ത് പുറത്തിറങ്ങി പെട്രോളടിച്ച്, കുറച്ച് സാധനങ്ങളൊക്കെ വാങ്ങിവന്നാൽ മതി രാജ്യത്തെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ എന്ന് പിഷാരടി പറഞ്ഞു. കെ. സി. വേണുഗോപാലിന്റെ സ്ഥാനത്ത് മറ്റൊരാളെ കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല, അദ്ദേഹം ഇല്ലെങ്കിൽ മാത്രം വേറെ ഒരാളെക്കുറിച്ച് ചിന്തിച്ചാൽ മതിയെന്ന് പിഷാരടി വ്യക്തമാക്കി. ആലപ്പുഴയ്ക്ക് ഇത്രയും അനുരൂപനായ മനുഷ്യൻ വേറെയില്ലന്ന് വേണുഗോപാലിനെ പിഷാരടി വിശേഷിപ്പിച്ചു. പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ല, പകരം പൂർവാധികം ശക്തിയോടെ കുതിച്ചു ചാടാനാണ്. ദേശീയ രാഷ്ട്രീയത്തിന്റെ അമരത്ത് ഏറ്റവും ശക്തമായ സാനിധ്യമായി നിൽക്കുന്നതും പല കാര്യങ്ങളിലും കാര്യമാത്ര പ്രസക്തമായ തീരുമാനങ്ങളെടുക്കുന്നതിന്…
Read MoreDay: April 8, 2024
മരണവീട്ടിൽ പോയി ബന്ധുക്കളെ ആശ്വസിപ്പിക്കുകയെന്നത് നാട്ടിൽ നടക്കുന്ന കാര്യമാണ്; പാനൂരിലെ സിപിഎം നേതാക്കളുടെ സന്ദർശനം മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗം; പിണറായി വിജയൻ
പത്തനംതിട്ട: കബോംബ് നിർമിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകന്റെ സംസ്കാരച്ചടങ്ങിൽ സിപിഎം പ്രാദേശിക നേതാക്കളും കെ പി മോഹനൻ എംഎൽഎയും പങ്കെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സന്ദർശനം മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണവീട്ടിൽ പോയി ബന്ധുക്കളെ ആശ്വസിപ്പിക്കുകയെന്നത് നാട്ടിൽ നടക്കുന്ന കാര്യമാണ്. വീട് സന്ദര്‍ശനത്തിൽ നേതാക്കൾക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പത്തനംതിട്ട അടൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘സാധാരണ നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായിട്ടുള്ള കാര്യങ്ങൾ നാട്ടിൽ നടക്കാറില്ലേ? അതിന്റെ അർഥം കുറ്റത്തോട് മൃദൃസമീപനം ഉണ്ടെന്നാണോ? കുറ്റത്തോട് ഒരുതരത്തിലുള്ള മൃദുസമീപനവുമില്ല. മനുഷ്യർ എപ്പോഴും മനുഷ്യത്വം പാലിച്ചു പോകാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇത്. കുറ്റവാളികളോടു മൃദുവായ സമീപനം കാണിക്കുന്നുണ്ടെങ്കിൽ മാത്രമാണ് തെറ്റ്. മരണം നടന്ന വീട്ടിൽ പോകുന്നതും അവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതും ഒരുതരത്തിലും തെറ്റായ കാര്യമല്ല’- മുഖ്യമന്ത്രി പറഞ്ഞു. കുറ്റത്തോടും കുറ്റവാളികളോടും…
Read Moreകേന്ദ്രത്തിന്റെ സമയോചിത ഇടപെടല്‍ മണിപ്പുരിനെ രക്ഷിച്ചു; കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് ചിറ്റമ്മ നയം സ്വീകരിച്ചു; പ്രധാനമന്ത്രി
ദിസ്പുര്‍: മണിപ്പുര്‍ സംഘര്‍ഷം പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സമയോചിത ഇടപെടല്‍ നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണ സംവിധാനങ്ങളിൽ ക കൃത്യമായ നിലയില്‍ വിഷയത്തില്‍ ഇടപെട്ടു. സംസ്ഥാനത്തിന്റെ സ്ഥിതിയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. പാര്‍ലമെന്റില്‍ ഇക്കാര്യം താന്‍ പ്രസ്താവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷം മൂര്‍ച്ഛിച്ച സമയത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പുരില്‍ തങ്ങി. സംഘര്‍ഷം പരിഹക്കുന്നതിനായി വിവിധ കക്ഷികളുമായി 15-ലധികം യോഗങ്ങള്‍ നടത്തി. ദുരിതാശ്വാസ, പുനരധിവാസ നടപടികള്‍ പുരോഗമിക്കുകയാണ്. സാമ്പത്തിക പാക്കേജും പരിഹാര നടപടികളില്‍ ഉള്‍പ്പെടുന്നതായി അദ്ദേഹം വ്യക്തമാക്കി. മാറിമാറി വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് ചിറ്റമ്മ നയം സ്വീകരിച്ചു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വടക്കുകിഴക്ക് വളരെ അകലെയായിരുന്നു. അതിനാല്‍ വികസനത്തിനായി പ്രവര്‍ത്തിച്ചില്ല. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി മാറ്റണമെന്നത് തന്റെ ഉറച്ച തീരുമാനമായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, പ്രദേശത്തെ കിഴക്കില്‍ നിന്നുള്ള ഭാരതത്തിന്റെ…
Read Moreമീനച്ചൂടിൽ വാടി പ്രചാരണം; പ്രവർത്തകർക്കും ക്ഷാമം
കുറവിലങ്ങാട്: കടുത്ത മീനച്ചൂടിൽ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ആവേശം കുറയുന്നു. ആളെക്കിട്ടാത്തതും പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രചാരണപരിപാടികൾ കൊഴുക്കുന്നില്ല. യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജും എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനും എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയും പര്യടനങ്ങളും യോഗങ്ങളുമായി മണ്ഡലത്തിൽ സജീവമായുണ്ട്. കര്മപരിപാടികളില് മുന്നണികള്‍ക്കു മുന്നേറ്റമുണ്ടെങ്കിലും യുവജനങ്ങളടക്കമുള്ള പ്രവര്‍ത്തകരുടെ കുറവ് പ്രചരണത്തിന്റെ ആവേശം തളര്‍ത്തിയിട്ടുണ്ട്. ഭവനസന്ദര്‍ശനങ്ങളും സ്ക്വാഡ് പ്രവര്‍ത്തനങ്ങളും രാവിലെയും വൈകുന്നേരവുമായാണ് പ്രവര്‍ത്തകര്‍ ക്രമീകരിച്ചിട്ടുള്ളത്. സ്ഥാനാര്‍ഥി പര്യടനം ബൈക്ക് റാലിയും മേളങ്ങളുമായി കൊഴുപ്പിച്ചെടുക്കാന്‍ പരിശ്രമങ്ങള്‍ മുന്നണികള്‍ നടത്തുന്നുണ്ട്. മീനച്ചൂട് സ്ഥാനാര്‍ഥികളെയും വലയ്ക്കുന്നുണ്ട്. പതിവിനു വിപരീതമായി സമ്മേളനങ്ങളിലെല്ലാം കുപ്പിവെള്ളം ഒരുക്കിയിട്ടുള്ളത് പുതിയ തെരഞ്ഞെടുപ്പ് കാഴ്ചയാണ്. കേരള കോണ്‍ഗ്രസ് തട്ടകം എന്നറിയപ്പെടുന്ന കടുത്തുരുത്തിയില്‍ ശക്തിപരീക്ഷണത്തില്‍ വിജയം നേടാനുള്ള തന്ത്രങ്ങള്‍ മുന്നണികള്‍ നടത്തുന്നുണ്ട്. അസന്നിഹിത വോട്ടര്‍മാരുടെ വോട്ടുകളില്‍ മുന്നണികള്‍ കണ്ണുവച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ മുതിര്‍ന്ന പൗരന്മാരെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ നന്നേ കഷ്ടപ്പെട്ടിരുന്നുവെങ്കിലും…
Read Moreവേന്പനാട്ട് കായലിൽ നാടൻ മീൻപിടിത്തത്തിന്റെ കാലം
കോട്ടയം: വേമ്പനാട്ട് കായലിലും അനുബന്ധ തോടുകളിലും നാടന്‍ മീന്പിടിത്തകാലമാണ്. വേനലില്‍ ജലനിരപ്പു കുറയുന്നതോടെ ഉടക്കുവലയിട്ടാണു മീന്‍ പിടിത്തം. വള്ളങ്ങളില്പോയി ഉടക്കുവല വിരിച്ചാണു പ്രധാനമായും മീൻപിടിത്തം. വീശുവല ഉപയോഗിച്ചും മീൻപിടിത്തം നടക്കുന്നുണ്ട്. കരിമീനും വരാലും കൂരിയും പുല്ലനും ചേറുമീനും പരലുമാണു പ്രധാനമായും ലഭിക്കുന്നത്. കായല്‍ മത്സ്യവ്യാപന പദ്ധതിയില്‍ സര്‍ക്കാര്‍ നിക്ഷേപിച്ച മീന്‍കുഞ്ഞുങ്ങളാണ് ഇവയേറെയും. മീന്‍ നന്നായി ലഭിക്കുന്ന ദിവസങ്ങളില്‍ മൂവായിരം രൂപവരെ വരുമാനം ലഭിക്കുന്ന തൊഴിലാളികളുണ്ട്. വലിയ കരിമീൻ കിലോഗ്രാം 500 രൂപയും ഇടത്തരത്തിന് 400 രൂപയും ചെറുതിന് 300 രൂപയുമാണ് നിരക്ക്. വരാലും കൂരിയും പുല്ലനും 250 രൂപയാണു വില. തോടുകളിൽനിന്നും കായലുകളിൽനിന്നും മീന്‍പിടിച്ച് തൊഴിലാളികള്‍ കടവിലും റോഡരുകിലും നേരിട്ടു വില്‍ക്കുകയാണ്. ചിലര്‍ക്ക് റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഷാപ്പുകളിലുംനിന്ന് പതിവായി ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്. കച്ചവടത്തില്‍ ഇടനിലക്കാരില്ലെന്നതാണു തൊഴിലാളികള്‍ക്കു നേട്ടം. വള്ളം, വല, മണ്ണെണ്ണ എന്നിവയുടെ ചെലവുകണക്കാക്കിയാല് ഉടക്കുവല ഉപയോഗിച്ചുള്ള…
Read Moreവായിലെ കാൻസർ ; പൂർവാർബുദ അവസ്ഥകൾ അവഗണിക്കരുത്
ആർക്കൊക്കെയാണ് വായിലെ കാൻസർ സാധ്യത കൂടുതുന്നത് ?* 30 വയസിൽ കുറഞ്ഞവരിൽ എച്ച്പിവി -HPV (ഹ്യൂമൻ പാപ്പിലോമ വൈറസ്) അണുബാധ വായിലെ കാൻസർ സാധ്യത കൂട്ടുന്നു. * രോഗപ്രതിരോധ ശക്തി കുറഞ്ഞവർ * ജനിതകപരമായി പ്രതിരോധശേഷി കുറഞ്ഞവർക്ക് * റേഡിയോതെറാപ്പി, കീമോതെറാപ്പി എന്നിവ ചെയ്യുന്നവരിൽ * അവയവദാനം ചെയ്തവർക്ക് * സൂര്യപ്രകാശം കൂടുതലായി തട്ടുന്നവർ…. തുടങ്ങിയവർക്ക് വായിലെ കാൻസർ സാധ്യത കൂടുതലാണ്. പൂർവാർബുദ അവസ്ഥകൾല്യൂക്കോപ്ലാക്കിയ (Leukoplakia) – വെള്ളപ്പാട് എന്ന് അർഥം വരുന്ന ഇത് പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പാടുകൾ പ്രധാനമായി 3 തരത്തിൽ കാണുന്നു 1. ല്യൂക്കോപ്ലാക്കിയ (HOMOGENUS LEUKOPLAKIA) തൊലിയിൽ അല്പം തടിച്ചു നിൽക്കുന്ന ഈ പാട് വളരെ നേർമയേറിയതും മിനുമിനുത്തതുമാണ് . 2.സ്പെകിൽഡ് ല്യൂക്കോപ്ലാക്കിയ (SPECKLED LEUKOPLAKIA) കവിളിന്റെ ഉൾഭാഗത്തു വായുടെ രണ്ടു വശങ്ങളിലും പൊടി വിതറിയ പോലുള്ള വെള്ളപ്പാടുകളാണ് ഈ…
Read Moreഓസ്കറിന് ഒട്ടനേകം കടമ്പകളുണ്ട്,അത് വലിയൊരു ബിസിനസ് ആണ്; ബ്ലെസി
ഒരുപാടു പേരുടെ നിരന്തരമായ അധ്വാനങ്ങളുടെ ഫലമായി രൂപപ്പെടുത്തിയ സിനിമയാണ് ആടുജീവിതം. ചിത്രം കണ്ടിറങ്ങുന്ന ആളുകൾ ഓസ്കറിൽ കുറഞ്ഞത് ഒന്നും തന്നെ ഈ സിനിമ അർഹിക്കുന്നില്ല എന്നാണ് പറയുന്നത്. അങ്ങനെ പറയുന്നതിൽ സന്തോഷം. ഏറ്റവും വലിയ പുരസ്കാരം എന്ന നിലയിലാണ് ആളുകൾ അങ്ങനെ പറയുന്നത്. പക്ഷേ ഓസ്കർ നേടണമെങ്കിൽ ഒത്തിരി കടമ്പകളുണ്ട്. അത് വലിയൊരു ബിസിനസ് ആണ്. ലോസ് ആഞ്ചലസിൽ സിനിമ പ്രദർശിപ്പിക്കണം. പതിനായിരത്തിലധികം ആളുകളിൽ സിനിമ സ്വാധീനം ചെലുത്തണം. ഒരുപാട് ആളുകൾക്ക് വേണ്ടി വിവിധ പാർട്ടികൾ നടത്തണം . അങ്ങനെ ഒട്ടനേകം കടമ്പകൾ കടന്നെങ്കിൽ മാത്രമേ ഓസ്കർ എന്ന് പറയുന്ന ആ പുരസ്കാരത്തിലേക്ക് എത്തുവാൻ കഴിയുള്ളൂ . ഈ ചെറിയൊരു സിനിമയ്ക്ക് അതിനുള്ള സാധ്യതകൾ ഉണ്ടോ എന്ന് അറിയില്ലെന്ന് ബ്ലസി പറഞ്ഞു.
Read Moreമികവും സസ്പെൻസുമുള്ള ഹ്രസ്വചിത്രം കുരങ്ങന്റെ കൈപ്പത്തി
ദ മങ്കീസ് പാ (1902) എന്ന ക്ലാസിക് കഥയിൽ പ്രചോദനം ഉൾക്കൊണ്ട് ഷൈൻരാജ് രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വചലച്ചിത്രമാണ് കുരങ്ങന്റെ കൈപ്പത്തി. ഒരു മാന്ത്രികവസ്തു കിട്ടുന്ന ഒരു കുടുംബത്തിന് അപ്രതീക്ഷിതമായി ഉണ്ടാകുന്ന അനുഭവങ്ങളാണ് പ്രമേയം. സുല്ലു ആൻഡ് സല്ലു പ്രൊഡക്ഷണസിന്റെ ബാനറിൽ ഷഹീൻ എസ്. എസ് ആണ് ചിത്രം നിർമിച്ചത്. ബി. വിജയൻ, ഷിജി ശ്രേയസ്, രാജാ അസീസ്, നിഖിൽ രാജൻ, എം. മനോജ്, രാജേഷ് ജയകുമാർ, ജയകൃഷ്ണൻ കാര്യവട്ടം എന്നിവരാണ് താരങ്ങൾ. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി അച്ചു കൃഷ്ണ, സൗണ്ട് ഡിസൈൻ, ഒറിജിനൽ സ്കോർ ധീരജ് സുകുമാരൻ, എഡിറ്റർ അച്ചു കൃഷ്ണ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആദർശ് എസ്. ഷീല, സഹസംവിധായകൻ നിഖിൽ രാജൻ, അസോസിയേറ്റ് കാമറാമാൻമാർ അനന്ദ കൃഷ്ണൻ, വിഷ്ണു, അസിസ്റ്റന്റ് കാമറാമാൻ സാം പോൾ രാജു, പ്രൊഡക്ഷൻ കൺട്രോളർ ബെൻ എസ്.ജോർജ്, പിആർഒ…
Read Moreഞാനും ഷാരൂഖും അത്ര സുഖത്തിൽ അല്ല; ജൂഹി ചൗള
ഷാരൂഖിനൊപ്പം ഞാന്‍ കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ കാണാറില്ല . അതിനുള്ള കാരണം ടീം മോശം പ്രകടനം നടത്തുമ്പോൾ ആ ദേഷ്യം എന്നോടാണ് ഷാരൂഖ് പ്രകടിപ്പിക്കുന്നതെന്ന് ജൂഹി ചൗള. അത് എന്നോടല്ല ടീമിനോടാണ് പറയേണ്ടത് എന്ന് ഞാൻ അദ്ദേഹത്തോടു പറയും. അതുകൊണ്ടുതന്നെ ഞങ്ങള്‍ അത്ര സുഖത്തില്‍ അല്ല. ഐപിഎൽ എല്ലായ്പ്പോഴും ആവേശം നൽകുന്ന ഒന്നാണ്. ഞങ്ങളുടെ ടീം കളിക്കുമ്പോള്‍ ഞങ്ങളെല്ലാം ടിവിയുടെ മുന്നിലുണ്ടാകും. ഞങ്ങളെല്ലാം വളരെ ടെൻഷനില് ആയിരിക്കും എന്ന് ജൂഹി ചൗള പറഞ്ഞു.
Read Moreകുമിളയിലിരിക്കുന്നത് പോലെ ഒരു ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല, എനിക്ക് മണ്ണിലേക്ക് ഇറങ്ങണം; ട്രോളിൽ പ്രതികരിച്ച് രശ്മിക
രൺബിർ കപുറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘അനിമൽ’ എന്ന ചിത്രം ഒടിടി റിലീസിനുശേഷവും ചർച്ചകളിൽ നിറയുകയാണ്. സ്ത്രീ വിരുദ്ധതയും വയലൻസും പ്രോത്സാഹിപ്പിക്കുന്ന ചിത്രമെന്നാണ് പൊതുവായി ഉയർന്നുവരുന്ന വിമർശനം. ഈ വിമർശനങ്ങൾക്കുപുറമെ ചിത്രത്തിലെ നായിക രശ്മിക മന്ദാനക്കെതിരേ നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. എന്നാൽ, അത്തരം ട്രോളുകളോടും കളിയാക്കലുകളോടുമുള്ള തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് രശ്മിക മന്ദാന. ചിത്രീകരണ സമയത്തു തനിക്ക് ഏറ്റവും കൂടുതൽ കൈയടി കിട്ടിയ രംഗത്തിനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ട്രോളുകളും കളിയാക്കലുകളും കിട്ടുന്നതെന്നാണ് രശ്മിക പറയുന്നത്. രശ്മികയുടെ വാക്കുകൾ…എന്റെ സിനിമ എങ്ങനെയാണ്, അതില്‍ എന്റെ മുഖം എങ്ങനെയാണ്, ഡയലോഗ് എങ്ങനെയാണ് എന്നതെല്ലാംവച്ച് എന്നെ ട്രോള്‍ ചെയ്യുന്നുണ്ട്. എനിക്കറിയാം എന്റെ പെര്‍ഫോമന്‍സ് എങ്ങനെയായിരുന്നു എന്ന്. അഞ്ചു മാസം മുമ്പാണ് ഷൂട്ട് ചെയ്തത്. ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള സീൻ ചെയ്തപ്പോൾ സെറ്റിലുള്ള ആളുകൾക്ക് ഇഷ്ടപ്പെട്ടു.…
Read More