പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ല, പൂർവാധികം ശക്തിയോടെ കുതിച്ചു ചാടാനാണ്; ദേശീയ രാഷ്ട്രീയത്തിന്‍റെ അമരത്ത് ഏറ്റവും ശക്തനായ നേതാവാണ് കെ.സി; അദ്ദേഹത്തിന്‍റെ സ്ഥാനത്ത് മറ്റൊരാളെ നോക്കേണ്ട; രമേഷ് പിഷാരടി

ആലപ്പുഴ: നർമങ്ങൾ കൂട്ടിയിണക്കി പിഷാരടിയുടെ പ്രചരണം. രാഷ്ട്രീയം മറച്ചുപിടിക്കാതെ യുഡിഎഫിന് വേണ്ടി വോട്ട് തേടി ഇത്തവണയും രമേഷ് പിഷാരടി പ്രചരണത്തിനായി ഇറങ്ങി. യുഡിഎഫ് സ്ഥാനാർഥി കെ.സി വേണുഗോപാലിനൊപ്പമാണ് ആലപ്പുഴയിൽ സ്ത്രീകൾ പങ്കെടുത്ത സംവാദത്തിലും മഹിളാ ന്യായ് കൺവെൻഷനിലും രമേഷ് പിഷാരടി എത്തിയത്.

വെറുതേ വണ്ടിയുമെടുത്ത് പുറത്തിറങ്ങി പെട്രോളടിച്ച്, കുറച്ച് സാധനങ്ങളൊക്കെ വാങ്ങിവന്നാൽ മതി രാജ്യത്തെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ എന്ന് പിഷാരടി പറഞ്ഞു. കെ. സി. വേണുഗോപാലിന്‍റെ സ്ഥാനത്ത് മറ്റൊരാളെ കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല, അദ്ദേഹം ഇല്ലെങ്കിൽ മാത്രം വേറെ ഒരാളെക്കുറിച്ച് ചിന്തിച്ചാൽ മതിയെന്ന് പിഷാരടി വ്യക്തമാക്കി. ആലപ്പുഴയ്ക്ക് ഇത്രയും അനുരൂപനായ മനുഷ്യൻ വേറെയില്ലന്ന് വേണുഗോപാലിനെ പിഷാരടി വിശേഷിപ്പിച്ചു.

പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ല, പകരം പൂർവാധികം ശക്തിയോടെ കുതിച്ചു ചാടാനാണ്. ദേശീയ രാഷ്ട്രീയത്തിന്‍റെ അമരത്ത് ഏറ്റവും ശക്തമായ സാനിധ്യമായി നിൽക്കുന്നതും പല കാര്യങ്ങളിലും കാര്യമാത്ര പ്രസക്തമായ തീരുമാനങ്ങളെടുക്കുന്നതിന് കെൽപ്പുള്ള ഒരു ദേശീയ നേതാവാണ് കെ. സി. വേണുഗോപാലെന്നും പിഷാരടി കൂട്ടിച്ചേർത്തു.

Related posts

Leave a Comment