പതിനഞ്ച് വർഷത്തിന് ശേഷം മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായിക ശോഭന. 15 വർഷത്തിന് ശേഷമാണ് മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നത്. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത്. 2009ൽ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കിക്കു ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. 20 വർഷങ്ങൾക്കു ശേഷം ഇരുവരും നായികാനായകന്മാരായി എത്തുന്നുവെന്ന പ്രത്യേകതയും തരുൺ മൂർത്തി ചിത്രത്തിനുണ്ട്. 2004ൽ പുറത്തിറങ്ങിയ മാമ്പഴക്കാലത്തിലാണ് ഇതിനു മുമ്പ് ഇരുവരും ജോഡികളായി പ്രത്യക്ഷപ്പെട്ടത്. പുതിയ സിനിമയ്ക്കായി സൂപ്പർ എക്സൈറ്റഡ് ആണെന്നും നാല് വർഷങ്ങൾക്കു ശേഷമാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്നും ശോഭന പറയുന്നു. താനും മോഹൻലാലും ഒന്നിച്ചുള്ള 56ാമത്തെ സിനിമയാണ് ഇതെന്നും നടി വ്യക്തമാക്കി. 2020ൽ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് ആണ് ശോഭനയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. സൗദി വെള്ളക്ക എന്ന സിനിമയ്ക്കു ശേഷം തരുൺ…

Read More

രാഹുൽ ഗാന്ധിയെ കൊഞ്ഞനം കുത്തിയത് അരോചകം; മോദിയെ സുഖിപ്പിക്കാൻ പിണറായി ഇത്രത്തോളം തരം താഴാൻ പാടില്ലായിരുന്നു; രമേശ് ചെന്നിത്തല

കോഴിക്കോട്: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അധിക്ഷേപ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മോദിയെ സുഖിപ്പിക്കാൻ പിണറായി ഇത്രത്തോളം തരം താഴാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പിണറായിക്ക് ഇത് എന്ത് സംഭവിച്ചു എന്ന് ചെന്നിത്തല ചോദിച്ചു. രാഹുൽ ഗാന്ധിക്കെതിരേ പിണറായി വിജയൻ നടത്തിയ അധിക്ഷേപം മാപ്പ് ആർഹിക്കാത്ത കുറ്റമാണ്. ഇതിന് മറുപടി അർഹിക്കുന്നില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരേ സംസാരിച്ച് ബിജെപിയുടെയും മോദിയുടെയും കൈയടി നേടാൻ ശ്രമിക്കുന്ന പിണറായി താൻ ഇരിക്കുന്ന പദവിയെ മറക്കരുതായിരുന്നു എന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കൊഞ്ഞനം കുത്തൽ അരോചകമായിപ്പോയി. വളരെ അരോചകവും വിചിത്രവുമായിരുന്ന കളിയാക്കൽ പരാമർശം പിൻവലിച്ച് പിണറായി നിരുപാധികം മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Read More

ട്രെയിനില്‍ തമിഴ്നടിക്കുനേരേ ലൈംഗികാതിക്രമം; കൊല്ലത്തുകാരൻ അൻസാർ ഖാൻ പോലീസ് പിടിയിൽ

കോട്ടയം: തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കുനേരേ ട്രെയിനില്‍ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കൊല്ലം ചവറ തയ്യില്‍ അന്‍സാര്‍ ഖാനാ (25)ണു കോട്ടയം റെയില്‍വേ പോലീസിന്‍റെ പിടിയിലായത്. 12നു ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു സംഭവം. യുവതി ഉറങ്ങുമ്പോള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്. യുവതി ഉണര്‍ന്നതോടെ ഇയാള്‍ ശുചിമുറിയില്‍ ഒളിച്ചു. ട്രെയിന്‍ കോട്ടയത്തെത്തിയപ്പോള്‍ പുറത്തേക്കു ചാടി. യുവതി പിന്നാലെ ഓടിയെങ്കിലും ഇയാള്‍ കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. കഞ്ചാവു കേസുകളില്‍ ഇയാള്‍ പിടിയിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

അമാനത്തുള്ള ഖാനെ വിട്ടയച്ചെന്ന് ഇഡി; 13 മണിക്കൂർ ചോദ്യം ചെയ്തു

ന്യൂഡൽഹി: ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി. 13 മണിക്കൂർ ചോദ്യം ചെയ്തശേഷം വിട്ടയച്ചെന്ന് ഇഡി അറിയിച്ചു. അറസ്റ്റിനെതിരേ എഎപി പ്രസ്താവന ഇറക്കിയതിനു പിന്നാലെയാണ് ഇഡി വിശദീകരണം. വഖഫ് ബോർഡ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് അമാനത്തുള്ളയെ ചോദ്യം ചെയ്തത്. മൊഴിയെടുത്തശേഷം വിട്ടയച്ചെന്ന് അമാനത്തുള്ള ഖാനും പറഞ്ഞു. നേരത്തെ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വഖഫ് ബോർഡിന്‍റെ സ്വത്തു മറിച്ചുവിറ്റ് എന്നാണ് അമാനത്തുള്ള ഖാനെതിരായ ആരോപണം. വഖബ് ബോർഡ് സ്വത്തുക്കൾ മറിച്ചുവിറ്റെന്ന കേസിൽ ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണ ക്കേസിൽ മുൻകൂർ ജാമ്യം തേടി സുപ്രീകോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.

Read More

വടകരയിൽ വോട്ട് ചോർച്ചയുണ്ടാകുമെന്ന ഭയം; വയനാട് ഡിഎഫ്ഒയുടെ സസ്‌പെന്‍ഷന്‍ ഫ്രീസറിലാക്കി സർക്കാർ

കോഴിക്കോട്: വയനാട് സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡിവിഷനൽ‌ ഫോറസ്റ്റ് ഓഫീസർ എ. ഷജ്നയെ സസ്പെൻഡ് ചെയ്ത ഉത്തരവ് 20 മണിക്കൂർ തികയും മുൻപേ മരവിപ്പിച്ചനടപടി രാഷ്ട്രീയ വിവാദത്തിലേക്ക്. ലോക്സഭാ തെരഞ്ഞെടുപ്പിൽ നിർണായക മത്സരം നടക്കുന്ന വടകര മണ്ഡലത്തിലെ തലശേരിയിൽ വേരുകളുള്ള കുടുംബത്തിന്‍റെ വോട്ടുകൾ നഷ്ടപ്പെടുത്തേണ്ട എന്ന വിലയിരുത്തലിനൊപ്പം എന്‍സിപിയുടെ ശക്തമായ രാഷ്ട്രീയ സമ്മര്‍ദവും ഇതിനു പിന്നിലുണ്ടെന്നാണ് സൂചന. സസ്‌പെന്‍ഷനിലായ ഡിഎഫ്ഒ എന്‍സിപി നേതാക്കളുമായി വളരെ അടുത്ത ബന്ധമുള്ളയാളാണെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. വടകരമണ്ഡലത്തില്‍ രണ്ടായിരത്തോളം വോട്ടുകള്‍ ഇവരുടെയും കുടുംബാംഗങ്ങളുടെതുമായുണ്ട്. ഈ വോട്ടെല്ലാം എല്‍ഡിഎഫിന് നഷ്ടപ്പെടുമെന്ന ഭീഷണിയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതിലേക്കു നയിച്ചുവെന്നാണ് അറിയുന്നത്. തിരക്കിട്ട് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് ഇതിനകം വിവാദമായിക്കഴിഞ്ഞു. വിശദീകരണം തേടിയശേഷം തുടര്‍ നടപടികള്‍ മതിയെന്നൊണ് സര്‍ക്കാര്‍ നിര്‍ദേശം. നിലവില്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരാഴ്ചമാത്രമാണു ബാക്കിയുള്ളത്. അതുവരെ വിഷയം ഇലയ്ക്കും മുള്ളിനും കേടില്ലാതെ കൊണ്ടുപോകുകയാണു സര്‍ക്കാര്‍…

Read More

വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായതായി സൂചന

കൊച്ചി: വിദേശ ജോലി വാദ്ഗാനം ചെയ്ത് മുന്നൂറിലധികം യുവാക്കളില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായതായി സൂചന. കേസുമായി ബന്ധപ്പെട്ട് തൊടുപുഴ കോലാനി സ്വദേശി കണ്ണന്‍ എന്ന വിളിപ്പേരുള്ള ജെയ്‌സണ്‍(40) ആണ് പാലാരിവട്ടം പോലീസിന്‍റെ പിടിയിലായത്. 2018ല്‍ പ്രതിയും ഭാര്യ ജെന്‍സി ദേവസിയും ചേര്‍ന്ന് തൊടുപുഴയിലും പിന്നീട് 2021ല്‍ പാലാരിവട്ടം തമ്മനം ഭാഗത്ത് ആരംഭിച്ച കണ്ണന്‍ ഇന്‍റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ എന്ന സ്ഥാപനം മുഖേനയായിരുന്നു തട്ടിപ്പ്. സ്ഥാപനത്തിന്‍റെ പരസ്യം സമൂഹമാധ്യമങ്ങളിലടക്കം നല്‍കി കാനഡ, ഓസ്‌ട്രേലിയ, അര്‍മേനിയ, ചെക്ക് റിപ്പബ്ലിക്, പോളണ്ട്, ലിത്വാനിയ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ജോലിയും വിസയും വാഗ്ദാനം ചെയ്ത് നാല് ലക്ഷം മുതല്‍ എട്ട് ലക്ഷം രൂപ വരെ ചെലവു വരുമെന്ന് കാണിച്ച് കരാറെഴുതി. അതിനു ശേഷം പ്രതികള്‍ അഡ്വാന്‍സ് തുകയായി ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വാങ്ങിയെടുത്ത്…

Read More

എന്തൊരു ശല്യമാണ് ഇത്! മുപ്ലിവണ്ട് ശല്യം രൂക്ഷം; നടപടി വേണമെന്ന് നാട്ടുകാർ

മുപ്ലി വണ്ടിന്‍റെ ശല്യം വർധിച്ചതോടെ നാട്ടുകാർ ദുരിതത്തിൽ. സന്ധ്യ കഴിഞ്ഞാൽ വീടുകളിൽ കഴിയാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. പള്ളിക്കത്തോട്, കൂരോപ്പട, മീനടം എന്നിവിടങ്ങളിൽ മുപ്ലി വണ്ടിന്‍റെ ശല്യം അതിരൂക്ഷമാണ്. സമീപങ്ങളിലെ റബർത്തോട്ടങ്ങളിൽ നിന്നാണു വണ്ടുകളുടെ ആക്രമണം ഉണ്ടാകുന്നത്. വീടുകളുടെ വെന്‍റിലേഷനുൾപ്പെടെ അടച്ചിട്ടും ഫലമില്ലാതെ വന്നതോടെ പലർക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. സന്ധ്യാസമയത്ത് ബൾബു‍കൾ പ്രകാശിപ്പിക്കുന്നതോടെ ച‍ുറ്റ‍ും ആയിരക്കണക്കിന‍‍ു വണ്ടുകളാണ് പറ്റിപ്പിടിച്ചിരിക്കു‍ന്നത്. രാവിലെ ആകുമ്പോഴേക്കും ചുവരുകൾക്കിടയിലും മച്ചിലും ഇവ കയറിപ്പറ്റും. തോട്ടങ്ങൾക്കു‍ സമീപമു‍ള്ള വീടുകളിലാണു മുപ്ലി ശല്യം കൂടുതലായി കാണപ്പെടുന്നത്. ഈ വണ്ട് ശരീരത്തിൽ കയറിയാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതും പൊള്ളലേൽക്കുന്നതും സാധാരണമാണ്. ആഹാര പദാർഥങ്ങളിൽ വീഴുമെന്നതിനാൽ പല വീടുകളിലും അത്താഴം മുടങ്ങുന്ന സ്ഥിതിയുമുണ്ട്. രാത്രികാലങ്ങളിൽ ഇരുചക്ര വാഹനയാത്രക്കാർക്കും ഇവ ഭീഷണിയാണ്. ഇവ കുഞ്ഞുങ്ങളുടെ മൂക്കിലും ചെവിയിലും കയറുന്ന സംഭവങ്ങളും ഉണ്ട്. പഞ്ചായത്തിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നേതൃത്വത്തിൽ പരിശോധന നടത്തി മുപ്ലി വണ്ട് ശല്യം…

Read More

ചോദ്യം ചെയ്യലിന്‍റെ പേരില്‍ പീഡനം; ഇഡിക്കെതിരായ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജി ഹൈക്കോടതിയിൽ

കൊച്ചി: എക്‌സാലോജിക്കുമായുള്ള ഇടപാടിലെ ഇഡി നടപടികള്‍ക്കെതിരെ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരും, എംഡി ശശിധരന്‍ കര്‍ത്തയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യലിന്‍റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പരാതി. വനിത ഉദ്യോഗസ്ഥയെ 24 മണിക്കൂറോളം ചോദ്യചെയ്തത് നിയമവിരുദ്ധമെന്നും സിഎംആര്‍എല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചോദ്യം ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം സൂക്ഷിച്ചുവയ്ക്കണമെന്നും ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും സിഎംആര്‍എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ഇഡി ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കും. പിടിച്ചെടുത്ത രേഖകള്‍ ഇഡി പരിശോധിക്കുന്നുകേസില്‍ ഇഡി പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുകയാണ്. അതേ സമയം, വരു ദിവസങ്ങളിലും സിഎംആര്‍എല്‍ ജീവനക്കാരുടെ ചോദ്യം ചെയ്യല്‍ തുടരുമെന്നാണ് സൂചന. ഇന്നലെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ പി. സുരേഷ്‌കുമാര്‍, മുന്‍ കാഷ്യര്‍ വി. വാസുദേവന്‍ എന്നിവരെയാണ് ഇഡി വീണ്ടും ചോദ്യംചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍റെ ഐടി കമ്പനിയായ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; സൈബർ ആക്രമണത്തി നെതിരേ കർശന നടപടിയുമായി പോലീസ്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ കർശന നടപടിയുമായി പോലീസ്. എല്ലാ സാമൂഹ്യമാധ്യമങ്ങളും 24 മണിക്കൂറും കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം അടക്കമുള്ള കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരള പൊലീസ് വ്യക്തമാക്കി. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം ഉളവാക്കുന്ന തരത്തിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ എന്നിവയാണ് കേസെടുക്കാന്‍ കാരണമായ മറ്റു കുറ്റങ്ങള്‍. സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്തുന്ന തരത്തിലുള്ള ഇത്തരം സന്ദേശങ്ങള്‍ നിർമിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അവ പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു.

Read More

കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ ചിഹ്നത്തിന് തെളിച്ചമില്ലെന്നു പരാതി

കൊല്ലം : ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടിങ് മെഷീനിൽ ബാലറ്റ് സെറ്റ് ചെയ്തു ബാലറ്റ് യൂണിറ്റ് കമ്മീഷൻ ചെയ്യുന്ന നടപടി യു ഡി എഫ് എതിർപ്പിനെ തുടർന്ന് നിർത്തിവച്ചു. കൊല്ലം നിയോജകമണ്ഡലത്തിലെ ബാലറ്റ് സെറ്റിങ് സെന്‍റ് അലോഷ്യസ് സ്കൂളിൽ നടക്കുമ്പോഴാണ് യു ഡി എഫ് പ്രതിനിധികൾ ബാലറ്റിലെ യു ഡി എഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രന്‍റെ ചിഹ്നം മൺവെട്ടിയും മൺകോരികയും മറ്റ് ചിഹ്നങ്ങളെ അപേക്ഷിച്ചു ചെറുതായിട്ടും തെളിച്ചം കുറച്ചുമാണ് അച്ചടിച്ചിരിക്കുന്നത് എന്ന് ആക്ഷേപം ഉന്നയിച്ച് സെറ്റിംഗ് പ്രക്രിയ ബഹിഷ്കരിച്ചത്. വിവരം അറിഞ്ഞു തെരഞ്ഞെടുപ്പ് നിരീക്ഷകൻ അരവിന്ദ് പാൽ സിംഗ് സന്തു സ്കൂളിൽ എത്തി. തുടർന്ന് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ 7 നിയോജക മണ്ഡലത്തിലും ബാലറ്റ് സെറ്റിംഗ് നിർത്തി വയ്ക്കാൻ തീരുമാനിച്ചു.

Read More