ചില്ലറചോദിച്ചെത്തി കടയുടമയായ സ്ത്രീയെ കടന്നുപിടിച്ചു; ഓടിരക്ഷപ്പെട്ട പ്രതിയെ നാട്ടുകാർ പിടികൂടി

കാട്ടാക്കട : കടയ്ക്കുള്ളിൽ കയറി കടയുടമയായ സ്ത്രീയെ കടന്നുപിടിച്ചു. യുവാവിനെ നാട്ടുകാരും സമീപത്തെ വ്യാപാരികളും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.

മലയിൻകീഴ് ഇരട്ടകലുങ്ക് സ്വദേശി അഖിൽ ( 26 ) നെയാണ് പിടികൂടിയത്. അഖിൽ ഈ സ്ത്രീ നടത്തുന്ന കടയിൽ എത്തി ചില്ലറ ചോദിച്ചു. കടയിൽ ഈ സമയം ആരുമില്ലായിരുന്നു.

സംശയം തോന്നിയ കടയുടമ ചില്ലറ ഇല്ലെന്ന് പറഞ്ഞു. തുടർന്ന് അഖിൽ കടയുടമയെ കടന്നു പിടിക്കുകയും ചുമരിലേക്ക് ചേർത്തു നിറുത്തുകയും ചെയ്തു.

ഇതിനിടയ്ക്ക് ഇവർ നിലവിളിച്ചു. ഇതോടെ അഖിൽ കടയിൽ നിന്നും ഇറങ്ങിപ്പോയി. തുടർന്ന് കടയുടമ സമീപത്തെ കടകളിലും നാട്ടുകാരോടും വിവരം പറഞ്ഞു. തുടർന്നാണ് അഖിലിനെ ഓടിച്ചിട്ട് പിടിച്ച് കാട്ടാക്കട പോലീസിൽ ഏൽപ്പിച്ചത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കടയുടെ 500 മീറ്റർ മാറി ഇയാളുടെ ബൈക്കും കണ്ടെത്തി.

കടയിൽ ആരുമില്ലെന്ന് മനസിലാക്കിയാണ് താൻ ബൈക്ക് ദൂരെ വച്ച് ഇവിടെ എത്തിയതെന്ന് സമ്മതിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും

Related posts

Leave a Comment