തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ് ദമ്പതികൾ. തിരുവനന്തപുരം പള്ളിപ്പുറത്താണ് സംഭവം. ബസ് ഇടിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു ബഹളം. ദന്പതികൾ സഞ്ചരിച്ചിരുന്ന കാർ ബസിനു കുറുകെയിട്ടായിരുന്നു വാക്പോര്. ഇവർ 20 മിനിട്ടോളം ബസ് തടഞ്ഞിട്ടു. ബസ് ഇടിക്കാൻ വന്നിട്ടില്ലന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഡ്രൈവറും യാത്രക്കാരും പറഞ്ഞിട്ടും ദന്പതികൾ മാറിയില്ല. അവസാനം പോലീസിനെ വിളിക്കുമെന്ന് പറഞ്ഞയുടൻ ഇവർ കാറുമായി സ്ഥലം കാലിയാക്കി. നാഗർകോവിൽ നിന്ന് ഹരിപ്പാട് പോയ ബസ് ആണ് ദമ്പതികൾ തടഞ്ഞത്. കാറുടമ മദ്യപിച്ചിരുന്നതായി കെഎസ്ആർടിസി ഡ്രൈവർ പറഞ്ഞു.
Read MoreDay: May 26, 2024
സിനിമാ സ്റ്റൈൽ മോഷണം: ഓടുന്ന ട്രക്കിൽ നിന്ന് പെട്ടികൾ തള്ളിയിട്ട് യുവാക്കൾ; വൈറലായി വീഡിയോ
ഓടുന്ന ട്രക്കിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്ന മൂന്നംഗസംഘത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരുമാസം മുൻപ് മധ്യപ്രദേശിലാണ് സംഭവം നടന്നത്. അഗ്ര-മുംബൈ ഹൈവേയിലൂടെ പോവുകയായിരുന്ന ട്രക്കിന് മുകളിൽ നിന്നാണ് സാധനങ്ങളടങ്ങിയ പെട്ടി രണ്ടുപേർ പുറത്തേക്കിട്ടത്. ട്രക്കിന് പുറകിൽ ഉണ്ടായിരുന്ന കാറിൽ സഞ്ചരിക്കുന്ന ആളാണ് മോഷണദൃശ്യം പകർത്തിയത്. ഈ ട്രക്കിന് പിന്നിൽ ഒരു ബൈക്കും കൂടി പോകുന്നത് വീഡിയോയിൽ കാണാം. രണ്ട് യുവാക്കൾ ഓടുന്ന ട്രക്കിന് മുകളിലേക്ക് കയറുകയും മൂന്നാമൻ പിന്നാലെ ബൈക്കിൽ സഞ്ചരിക്കുകയും ആയിരുന്നു. പെട്ടി റോഡിലേക്കിട്ട ശേഷം സാഹസികമായാണ് രണ്ട് പേർ ബൈക്കിന്റെ ബാക്ക് സീറ്റിലേക്ക് ചാടിയിറങ്ങിയത്. ട്രക്കിലേക്ക് ഇരുവരും എങ്ങനെയാണ് കയറിയതെന്നത് കണ്ടെത്തിയിട്ടില്ല. സംഭവത്തെ പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇത്തരമൊരു സംഭവത്തെ പറ്റി ഒരു ട്രക്ക് ഡ്രൈവര്‍മാരും വിവരം അറിയിച്ചിട്ടില്ലെന്നും വീഡിയോ ലഭിച്ചാലുടന്‍ അന്വേഷണം ആരംഭിക്കുമെന്നും പോലീസ് വ്യക്തമാക്കി. A video…
Read Moreകോട്ടയത്ത് അരുംകൊല; ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയിച്ച് ബന്ധുവായ യുവാവിനെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
കോട്ടയം: വടവാതൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ചെങ്ങളം സ്വദേശി രഞ്ജിത്താണ് മരിച്ചത്. പ്രതി വണ്ടിപ്പെരിയാർ സ്വദേശി അജീഷ് ഒളിവിലാണ്. കൊല്ലപ്പെട്ട രഞ്ജിത് പ്രതിയുടെ ബന്ധുവാണ് . ഇന്നലെ രാത്രി ഏഴരയ്ക്കാണ് സംഭവം. രഞ്ജിത്തിന് പ്രതിയുടെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രഞ്ജിത്തിന്റെ സുഹൃത്ത് റിജോയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരും ജോലി കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് അജീഷ് ആക്രമിച്ചത്. നേരത്തെ അജീഷിന് എതിരേ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More‘തെക്കൻ ക്യാമ്പിന് ശേഷം വടക്കൻ ക്യാമ്പ് നടത്താൻ പോകുന്ന പ്രമുഖ അധ്യക്ഷന്റെ ദൃശ്യങ്ങൾ നാസ പുറത്ത് വിട്ടു’: പരിഹാസവുമായി പി. എം ആർഷോ
തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ നടക്കുന്ന കെഎസ്യു മേഖലാ ക്യാമ്പിലുണ്ടായ സംഘർഷത്തിൽ പരിഹാസവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. തെക്കൻ മേഖല ക്യാമ്പിന് ശേഷം വടക്കൻ മേഖല ക്യാമ്പ് നടത്താൻ പോകുന്ന പ്രമുഖ സംഘടനാ അധ്യക്ഷന്റെ ദൃശ്യങ്ങൾ നാസ പുറത്ത് വിട്ടു എന്ന കുറിപ്പോടെ ധീം തരികിട തോം എന്ന ചിത്രത്തിൽ അടികൊണ്ട് ദേഹം മുഴുവൻ പ്ലാസ്റ്ററിട്ട് പോകുന്ന ജഗതി ശ്രീകുമാറിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ആർഷോയുടെ പരിഹാസം. ഇന്നലെ രാത്രിയാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന കെഎസ്യു മേഖലാ ക്യാന്പിൽ സംഘർഷം ഉണ്ടായത്. ക്യാമ്പിൽ രാത്രി ഡിജെ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകർ ഇരു ചേരികളായി തിരിഞ്ഞ് അടി ഉണ്ടാക്കുകയായിരുന്നു. രണ്ട് ദിവസത്തേക്കാണ് ക്യാന്പ് സംഘടിപ്പിച്ചത്. ഞായർ പകൽ രണ്ടിന് ക്യാമ്പ് സമാപിക്കാനിരിക്കെയാണ് സംഘർഷം ഉണ്ടായത് ക്യാമ്പിനുള്ളിലേക്ക് മദ്യം എത്തിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ്…
Read More‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’: ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായ നിമിഷം: ടോവിനോ തോമസ്
കാന്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യയ്ക്കഭിമാനമായി പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’. ചിത്രത്തില്‍ മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ ഇന്ത്യന്‍ സിനിമയ്ക്ക് പുരസ്കാരം. ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് നടൻ ടോവിനോ തോമസ് രംഗത്തെത്തി. ‘ വാവ് !! ഇന്ത്യൻ സിനിമയ്ക്ക് ഇത് അവിശ്വസനീയമായ നിമിഷം. ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ചരിത്രം കുറിച്ചുകൊണ്ട് കാനിൽ ഗ്രാൻഡ് പ്രീ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സിനിമയായി’. എന്നാണ് ടോവിനോ കുറിച്ചത്. ചിത്രത്തിന്റെ സംവിധായിക പായലിനേയും താരങ്ങളായ കനി കുസൃതിയേയും ദിവ്യപ്രഭയേയും പോസ്റ്റിൽ ടോവിനോ ടാഗ് ചെയ്തിട്ടുണ്ട്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഫെയർവെൽ പരിപാടിയിൽ വിദ്യാർഥിയ്ക്കൊപ്പം അധ്യാപികയുടെ റൊമാന്റിക് ഡാൻസ്; വീഡിയോ വൈറലാകുന്നു
ഒരു റൊമാന്റിക് ഗാനത്തിന് നൃത്തം ചെയ്യുന്ന വിദ്യാർഥിയുടെയും അധ്യാപികയുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. @tanisha__islam__22 പോസ്റ്റ് ചെയ്ത വീഡിയോയിൽ നീല സാരി ധരിച്ച ഒരു അധ്യാപിക തന്റെ പുരുഷ വിദ്യാർഥിയോടൊപ്പം ബോളിവുഡ് റൊമാൻ്റിക് ഗാനമായ ‘തും ഹി ഹോ’ എന്ന ഗാനത്തിനാണ് നൃത്തം ചെയ്തത്. ക്ലാസ് മുറിക്കുള്ളിൽ ഇരുവരും പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതായി വീഡിയോയിൽ കാണാം. വിദ്യാർഥികളുടെ യാത്രയയപ്പ് ചടങ്ങിനിടെയിലാണ് ഈ നൃത്തം. ഇൻസ്റ്റാഗ്രാമിൽ മാത്രം 14 ദശലക്ഷത്തിലധികം വ്യൂസ് ഈ വീഡിയോയ്ക്ക് ലഭിച്ചു, 8 ലക്ഷത്തിലധികം ലൈക്കുകളും 11 ആയിരത്തിലധികം കമന്റുകളുമുണ്ട്. അതേസമയം, വീഡിയോയ്ക്ക് വിമർശനവുമായി നിരവധിപേരാണ് കമന്റുമായെത്തിയത്. അധ്യാപികയുടെ പ്രവൃത്തിയിൽ ലജ്ജ തോന്നുന്നുവെന്നും, സോഷ്യൽ മീഡിയയിൽ ഇത്തരം വീഡിയോകൾ അപ്ലോഡ് ചെയ്യരുതെന്നും ആളുകൾ അഭിപ്രായപ്പെട്ടു. എന്നാൽ മറ്റ് ചിലർ വിടവാങ്ങൽ സമയത്ത് നൃത്തം ചെയ്യുന്നതിൽ തെറ്റൊന്നുമില്ലന്നാണ് പറഞ്ഞത്. ‘ഓരോ വിദ്യാർത്ഥിയുടെയും സ്വപ്നം’ എന്നാണ് പല…
Read Moreകെഎസ്യു ക്യാമ്പിൽ മദ്യം എത്തിച്ചതിനെ ചൊല്ലി തർക്കം; പ്രവര്‍ത്തകര്‍ തമ്മിൽ കൂട്ടത്തല്ല്; നേതാക്കളെത്തി വീഡിയോ ഡിലീറ്റ് ചെയ്തു
തിരുവനന്തപുരം: കെഎസ്യു ക്യാമ്പില്‍ കൂട്ടത്തല്ല്. നെയ്യാര്‍ ഡാമില്‍ നടക്കുന്ന മേഖലാ ക്യാമ്പിലാണ് കെഎസ്യു പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടിയത്. ഇന്നലെ രാത്രിയാണ് സംഭവം. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിൽ രാത്രി ഡിജെ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകർ ഇരു ചേരികളായി തിരിഞ്ഞ് അടി ഉണ്ടാക്കുകയായിരുന്നു. രണ്ട് ദിവസത്തേക്കാണ് ക്യാന്പ് സംഘടിപ്പിച്ചത്. ഞായർ പകൽ രണ്ടിന് ക്യാമ്പ് സമാപിക്കാനിരിക്കെയാണ് സംഘർഷം ഉണ്ടായത് ക്യാമ്പിനുള്ളിലേക്ക് മദ്യം എത്തിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഘർഷത്തിന്റെ വീഡിയോ ഫോണിൽ പകർത്തിയിരുന്നു. പക്ഷേ നേതാക്കളെത്തി അത് ഡിലീറ്റ് ചെയ്യിപ്പിച്ചു. മർദനമേറ്റവർ പരാതിയില്ലെന്നും മർദനമേറ്റിട്ടില്ലെന്നുമാണ് പറയുന്നത്. ചെറിയ വാക്കുതർക്കമാണ് നടന്നതെന്ന് സംഘർഷത്തിലേക്ക് പോയിട്ടില്ലെന്നുമാണ് നേതാക്കൾ പറയുന്നത്.
Read Moreകുട ചൂടി ബസ് ഓടിച്ച് റീൽ ചിത്രീകരണം; കണ്ടക്ടർക്കും ഡ്രൈവർക്കും സസ്പെൻഷൻ
ബംഗളൂരുവിൽ റീൽ ചിത്രീകരണത്തിന്റെ ഭാഗമായി കുട ചൂടി ബസ് ഓടിച്ചതിന് നോർത്ത് വെസ്റ്റ് കെആർടിസി (എൻഡബ്ലുകെആർടിസി) ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ. ധാർവാഡ് ഡിപ്പോയിലെ ഡ്രൈവർ ഹനുമന്ത കിലേഡാറ, കണ്ടക്ടർ എച്ച്. അനിത എന്നിവരെയാണ് വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തത്. ധാർവാഡ്- ബേട്ടഗേരി റൂട്ടിലൂടെ ഓടുന്ന ബസിലാണ് ഹനുമന്ത കുട ബസ് ഓടിക്കുന്ന വീഡിയോ അനിത ചിത്രീകരിച്ചത്. ബസിനുള്ളിൽ ചോർച്ചയൊന്നും ഉണ്ടായിരുന്നില്ലെന്നും മഴക്കാലത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചതെന്നുമാണ് സംഭവത്തിൽ ഡ്രൈവറും കണ്ടക്ടറും നൽകുന്ന വിശദീകരണം. ഈ സമയം ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. എന്നാൽ കുടി ചൂടി ബസോടിക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്നും ഇത്തരം തെറ്റായ കാര്യങ്ങൾ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും മനേജ്മെന്റ് വിശദീകരണത്തിൽ പറഞ്ഞു.
Read Moreമേയർ-ഡ്രൈവർ തർക്കം; ബസ് പരിശോധനയ്ക്കായി ആർടിഒയ്ക്ക് വിട്ടുകൊടുത്തു; ട്രാൻസ്പോർട്ട് ഓഫീസർക്കു സ്ഥലംമാറ്റം
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കത്തിൽ ഉൾപ്പെട്ട ബസ് പരിശോധനയ്ക്കായി ആർടിഒയ്ക്ക് വിട്ടുകൊടുത്ത ഉദ്യോഗസ്ഥനെതിരേ കെഎസ്ആർടിസിയുടെ നടപടി. ബസ് വിട്ടുകൊടുത്ത തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസറെ സ്ഥലം മാറ്റി. എടിഒ മുഹമ്മദ് ബഷീറിനെയാണ് കട്ടപ്പനയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറക്കിയത്. വിവാദമായ മേയർ-ഡ്രൈവർ തർക്കത്തിനു പിന്നാലെ നടത്തിയ പരിശോധനയിൽ കെഎസ്ആർടിസി ബസിനു വേഗപ്പൂട്ടില്ലെന്ന് ആർടിഒ കണ്ടെത്തിയിരുന്നു. മേയറുമായുണ്ടായ തർക്കം നടന്നതിന്റെ പിറ്റേന്നുതന്നെ ബസ് വീണ്ടും സർവീസ് നടത്തിയിരുന്നു. ഇതിനിടയിലായിരുന്നു ആർടിഒയുടെ പരിശോധന. സ്പീഡ് ഗവർണർ കേബിൾ മാറ്റിയ നിലയിലാണെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ബസിനു വേഗപ്പൂട്ട് ഇല്ലെന്നു കാണിച്ച് ആർടിഒ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ആർടിഒ നടത്തിയ പരിശോധനയിൽ ക്രമക്കേടു കണ്ടെത്തിയതോടെ ഗതാഗത വകുപ്പിനു വലിയ നാണക്കേടുമുണ്ടായി. ഇതോടെയാണ് ബസ് പരിശോധനയ്ക്ക് വിട്ടുകൊടുത്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്.
Read Moreനികത്താനാകാത്ത നഷ്ടം; കേരള പോലീസില്‍ വനിതാ ഇന്‍സ്പെക്ടര്‍മാർ കൂട്ടത്തോടെ വിരമിക്കുന്നു; ശേഷിക്കുന്നത് ആറുപേര്‍
തൃശൂർ: കേരള പോലീസില്‍ വനിതാ ഇന്‍സ്പെക്ടര്‍മാര്‍ കൂട്ടത്തോടെ പടിയിറങ്ങുന്നു. 21 പേരാണ് ഈ മാസം വിരമിക്കുന്നത്. ഇതോടെ സേനയില്‍ ശേഷിക്കുന്ന വനിതാ ഇന്‍സ്പെക്ടര്‍മാര്‍ ആറുപേര്‍ മാത്രം. നിലവില്‍ 27 വനിതാ ഇന്‍സ്പെക്ടര്‍മാരടക്കം 668 ഇന്‍സ്പെക്ടര്‍മാരാണുള്ളത്. ഇവരെ വിവിധ പോലീസ് സ്റ്റേഷനുകളിലും വിജിലന്‍സ്, ക്രൈംബ്രാഞ്ച്, കോസ്റ്റല്‍ തുടങ്ങിയ വിഭാഗങ്ങളിലുമായാണ് നിയമിച്ചിരിക്കുന്നത്. ഇതില്‍ 21 വനിതാ ഇന്‍സ്പെക്ടര്‍മാര്‍ വിരമിക്കുന്നതോടെ സേനയിലെ തലപ്പത്തുള്ള വനിതകളുടെ ശക്തി ഇല്ലാതാകും. സബ് ഇന്‍സ്പെക്ടര്‍മാർക്കാണ് ഇന്‍സ്പെക്ടര്‍മാരായി പ്രമോഷന് ലഭിക്കുന്നത്. 2018ല്‍ വനിതാ സബ് ഇന്‍സ്പെക്ടര്‍മാരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെങ്കിലും അവർക്കൊന്നും ഇന്‍സ്പെക്ടര്‍മാരായി പ്രമോഷന് ലഭിക്കാറായിട്ടില്ല. നേരത്തേ വനിതകള്‍ക്കു മാത്രമായി പ്രത്യേക വിഭാഗത്തിലൂടെ പ്രമോഷനുകള്‍ പെട്ടെന്ന് ലഭിക്കുമായിരുന്നു. എന്നാല്‍, വനിതാ പോലീസിനെയും ജനറല്‍ സീനിയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ പ്രമോഷനും വൈകുകയാണ്. സേനയില്‍ കൂടുതലുള്ള പുരുഷന്മാർക്കൊപ്പമാണ് വനിതകളെയും കണക്കാക്കുന്നത്. ഇതാണ് വനിതാ ഇന്‍സ്പെക്ടര്‍മാരുടെ എണ്ണം കുറയാന്‍ കാരണം. സമരങ്ങളും മറ്റു…
Read More