റിയാദ്: ഇസ് ലാമിക രാജ്യമായ സൗദി അറേബ്യ 73 വർഷത്തിനുശേഷം മദ്യം വിൽക്കുന്നതിനും കുടിക്കുന്നതിനുമുള്ള നിരോധനം നീക്കുന്നു. എക്സ്പോ 2030, ഫിഫ ലോകകപ്പ് 2034 തുടങ്ങിയ അന്താരാഷ്ട്ര പരിപാടികൾക്കായി തയാറെടുക്കുന്ന രാജ്യം, 2026 മുതൽ രാജ്യത്ത് മദ്യത്തിന്റെ നിയന്ത്രിത വാങ്ങലും വിൽപ്പനയും അനുവദിച്ചുകൊണ്ട് മദ്യനിരോധനം പിൻവലിക്കാനാണു തീരുമാനം. ബിയർ, വൈൻ, സൈഡർ തുടങ്ങിയ ലഹരിപാനീയങ്ങൾ മാത്രമേ വിൽക്കാൻ അനുവദിക്കൂ. ഉയർന്ന അളവിൽ മദ്യം അടങ്ങിയ പാനീയങ്ങളുടെ വിൽപ്പന ഇപ്പോൾ ഉണ്ടാകില്ല. ഇതോടൊപ്പം, വീടുകളിലോ കടകളിലോ പൊതു സ്ഥലങ്ങളിലോ മദ്യം അനുവദിക്കില്ല. വ്യക്തിഗത മദ്യ ഉത്പാദനത്തിനും വിലക്കുണ്ടാകും. ആഡംബര ഹോട്ടലുകൾ, റിസോർട്ടുകൾ, വിനോദസഞ്ചാരികൾക്ക് ഭക്ഷണം നൽകുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള 600 സ്ഥലങ്ങളിലാണ് വൈൻ വിൽപ്പന അനുവദിക്കുക. സൗദി അറേബ്യ പുതുതായി നിർമിച്ച നിയോം നഗരം, സിൻഡാല, റെഡ് സീ പ്രോജക്റ്റ് എന്നിവിടങ്ങളിൽ മദ്യവിൽപ്പന അനുവദിക്കും.
Read MoreDay: May 27, 2025
ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയാറെന്നു പാക് പ്രധാനമന്ത്രി
ടെഹ്റാൻ: ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് പാക്കിസ്ഥാൻ തയാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. കാഷ്മീർ, ഭീകരവാദം, ജലവിതരണത്തിലെ തർക്കം, വ്യാപാരം എന്നിവയിൽ ചർച്ചയാകാം. ചർച്ചയ്ക്ക് ഇന്ത്യ തയാറായാൽ പാക്കിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമായി മാറുന്നത് കാണിച്ചുതരാമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ഇറാൻ സന്ദർശനത്തിനിടെ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ഷഹബാസ് ഷരീഫ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാൻ ഭീകരപ്രവർത്തനത്തിന് സഹായം നൽകുന്നത് ബോധ്യപ്പെടുത്താൻ ഇന്ത്യൻ പ്രതിനിധി സംഘങ്ങൾ വിവിധ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഇന്ത്യയുടെ ഈ നീക്കത്തിന് രാജ്യാന്തര തലത്തിൽ വലിയ സ്വീകാര്യത ലഭിച്ചുവരുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രതികരണം. അതേസമയം, പഹൽഗാം ഭീകരാക്രമണത്തിലടക്കമുള്ള പാക്കിസ്ഥാൻ ഭീകരത ലോകത്തിന് മുന്നിൽ തുറന്നുകാട്ടാനുള്ള തീരുമാനത്തിന്റെ ഭാഗമായി അമേരിക്കൻ പിന്തുണ ഉറപ്പിക്കാൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്നു ന്യൂയോർക്കിലെത്തും. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തശേഷം ഇന്ത്യ-അമേരിക്ക ബന്ധത്തിൽ കാണുന്ന ആശയക്കുഴപ്പം പരിഹരിക്കാൻ വിദേശകാര്യ…
Read Moreമുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ 2 എൻജിനീയർമാർ മരിച്ച സംഭവം; വനിതാ ദന്ത ഡോക്ടർ കീഴടങ്ങി
കാണ്‍പൂർ: മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി 48 മണിക്കൂറിനുള്ളിൽ രണ്ട് എൻജിനീയർമാർ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ദന്ത ഡോക്ടർ കീഴടങ്ങി. ഡോ. അനുഷ്ക തിവാരിയാണ് കീഴടങ്ങിയത്. ഉത്തർപ്രദേശിലെ കാൺപുരിൽ എംപയർ എന്ന ക്ലിനിക്കിലാണ് സംഭവം നടന്നത്. ഈ ക്ലിനിക്കിൽ ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചികിത്സ നടത്തിയ വിനീത് ദുബെ (40), മായങ്ക് കത്യാർ (30) എന്നീ എൻജിനീയർമാരാണു മരിച്ചത്. മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം വിനീതിന്റെ മുഖം വീർത്ത് വേദന അനുഭവപ്പെട്ടിരുന്നു. മാർച്ച് 15ന് മറ്റൊരു ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. ശസ്ത്രക്രിയയ്ക്കിടെ അണുബാധയുണ്ടായെങ്കിലും മതിയായ ചികിത്സ നൽകാതിരുന്നതാണ് മരണ കാരണമെന്നാണ് നിഗമനം. ശസ്ത്രക്രിയ കഴിഞ്ഞശേഷം മായങ്ക് കത്യാറിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. അടുത്ത ദിവസം അദ്ദേഹം മരിക്കുകയുംചെയ്തു. ഡോ. അനുഷ്ക തിവാരി, ഭർത്താവ് ഡോ. സൗരഭ് ത്രിപാഠി എന്നിവരാണ് ക്ലിനിക് നടത്തിയിരുന്നത്. ഇരുവരും ദന്ത ഡോക്ടർമാരാണ്. ഇവർക്കോ ആശുപത്രിയിലെ മറ്റ്…
Read Moreവീണ്ടും പിണറായി വാഴ്ത്തുമായി ഇടത് സര്‍വീസ് സംഘടന; അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത് 15 ലക്ഷം രൂപ ചെലവിട്ട്
തിരുവനന്തപുരം: മൂന്നാമതും പിണറായി മുഖ്യമന്ത്രിയാകുമെന്ന വാഴ്ത്തലുമായി പിണറായിയെക്കുറിച്ച് ഡോക്യുമെന്ററി നിര്‍മിച്ച് ഇടത് സര്‍വീസ് സംഘടന. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനാണ് പിണറായി ദി ലെജന്റ് എന്ന പേരില്‍ ഡോക്യുമെന്ററി നിര്‍മിച്ചത്. പിണറായിയുടെ രാഷ്ട്രീയ ജീവിതം ഉള്‍പ്പെടെ പ്രതിപാദിച്ചിരിക്കുന്ന ഡോക്യുമെന്ററിയില്‍ മൂന്നാം തവണയും അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് വ്യക്തമാക്കുന്നത്. ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തിറക്കിയിട്ടുണ്ട്. നാളെ കമലഹാസനാണ് ഡോക്യുമെന്ററി പ്രകാശനം ചെയ്യുന്നത്. 15 ലക്ഷം രൂപ ചെലവിട്ടാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത്. ഇതിലും പിണറായിയെ വാഴ്ത്തിക്കൊണ്ടുള്ള ഗാനം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. സര്‍ക്കാരിന്റെ നാലാം വാര്‍ഷികം, പിണറായി വിജയന്റെ എണ്‍പതാം പിറന്നാള്‍ ഇതെല്ലാം കണക്കിലെടുത്താണ് ഡോക്യുമെന്ററിയെന്നാണ് സര്‍വീസ് സംഘടന നേതാക്കള്‍ വ്യക്തമാക്കുന്നത്. പിണറായി വിജയനെ നേരത്തെ പടനായകനായി ഉള്‍പ്പെടെ വാഴ്ത്തുപാട്ട് പുറത്തിറക്കിയതും സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനാണ്. ഇതു നേരത്തെ ഏറെ വിവാദത്തിനും പ്രതിപക്ഷത്തിന്റെ പരിഹാസത്തിനും ഇടയാക്കിയിരുന്നു.
Read More“ഭീകരപ്രവർത്തനം തുടർന്നാൽ പാക്കിസ്ഥാനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന് മനോജ് സിൻഹ
ശ്രീനഗർ: ഇന്ത്യക്കെതിരേ ഇനിയും ഭീകരപ്രവർത്തനം തുടർന്നാൽ പാക്കിസ്ഥാനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കുമെന്ന് ജമ്മു കാഷ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ജമ്മു സർവകലാശാലയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗവർണർ. ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനു കനത്ത താക്കീതാണ് ഇന്ത്യ നൽകിയത്. ഇതിൽ പാഠം പഠിക്കാതെ ഇനിയും ഭീകരപ്രവർത്തനം തുടർന്നാൽ പാക്കിസ്ഥാൻ എന്ന രാജ്യംതന്നെ നിലനിൽക്കില്ലെന്നും മനോജ് സിൻഹ പറഞ്ഞു. പാക്കിസ്ഥാനിലെവിടെ വേണമെങ്കിലും ആക്രമിക്കാനുള്ള ആയുധശേഷി ഇന്ത്യക്കുണ്ട്. പാക്കിസ്ഥാന്റെ ഏതാക്രമണത്തെയും ചെറുക്കാനും ഇന്ത്യക്കു കഴിയും. ഇന്ത്യയുടെ സൈനികശക്തി ലോകം കണ്ടതാണെന്നും മനോജ് സിൻഹ പറഞ്ഞു.
Read Moreഞാന്‍ പാട്ട് പഠിച്ച ആളല്ല, ദൈവകൃപയാല്‍ വന്നതാണെന്ന് നിത്യ മേനോന്
ഞാന്‍ പാട്ട് പഠിച്ച ആളല്ല. മൂളിപ്പാടാനുള്ള കഴിവ് ജന്മസിദ്ധമായി കിട്ടിയതാണ്. അതിനാല്‍ ആ കാര്യത്തില്‍ അതിരു കവിഞ്ഞ മോഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് സിനിമയില്‍ പാടാനുള്ള അവസരങ്ങളൊക്കെ ദൈവകൃപയാല്‍ വന്നതാണ്. അങ്ങനെ 24 എന്ന ചിത്രത്തില്‍ എ.ആര്. റഹ്മാന് സാറിന്റെ സംഗീത സംവിധാനത്തില്‍ പാടാന്‍ കഴിഞ്ഞു. റഹാമാന്‍ സാര്‍ ട്യൂണ്‍ ചെയ്തു കഴിഞ്ഞാല്‍ എന്‍ജിനിയര്‍മാരാണ് റെക്കോര്‍ഡ് ചെയ്യുക. എന്നാല്‍ ഞാന്‍ പാടുമ്പോള്‍ അദ്ദേഹം എന്നോടൊപ്പമിരുന്ന് റെക്കോര്‍ഡ് ചെയ്തു. എന്ന വളരെ കംഫര്‍ട്ടാക്കിയാണ് ഓരോ വരിയും റെക്കോര്‍ഡ് ചെയ്തത്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ നിമിഷങ്ങളില്‍ ഒന്നാണത്. -നിത്യ മേനോന്
Read Moreകണ്ണപ്പ ജൂൺ 27ന് തിയറ്ററുകളിൽ; മോഹൻലാലിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ
ഗംഭീര വിജയം നേടിയ എമ്പുരാൻ, തുടരും സിനിമകളിലൂടെ തുടർച്ചയായി 200 കോടി കളക്ഷൻ നേടി മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ വിസ്മയിപ്പിച്ചിരിക്കുകയാണ്. അടുത്തതായി ഡൈനാമിക് സ്റ്റാർ വിഷ്ണു മഞ്ചു നായകനായെത്തുന്ന പാൻ-ഇന്ത്യൻ ചിത്രം കണ്ണപ്പയാണ് അദ്ദേഹത്തിന്റേതായി ഇറങ്ങാനൊരുങ്ങുന്ന ചിത്രം. ജൂൺ 27 ന് ലോകമെമ്പാടും ഗംഭീരമായ റിലീസിനായി ഒരുങ്ങുന്ന കണ്ണപ്പയെ കുറിച്ചുള്ള ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ശക്തവും തീവ്രവുമായ, ഏവരേയും അതിശയിപ്പിക്കുന്ന മോഹൻലാലിന്റെ ദൃശ്യങ്ങളാണ് ചിത്രത്തിലേതായി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ദൃഢനിശ്ചയത്തോടെ, ഏവരേയും ആകർഷിക്കുന്ന അസാമാന്യ സ്ക്രീൻ പ്രസൻസോടെ നടന്നുവരുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ ഏവരിലും രോമാഞ്ചമുണ്ടാക്കും. മാസ്മരികമായ പശ്ചാത്തല സംഗീതത്തോടെ എത്തിയിരിക്കുന്ന ഈ ഹ്രസ്വ വീഡിയോ ഏവരിലും ആകാംക്ഷ ഉണർത്തിയിരിക്കുകകയാണ്. ഒരു ഇതിഹാസ കഥാപാത്രമായ കിരാതയെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിവിധ ഭാഷകളിലെ ആരാധകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. വിഷ്ണു മഞ്ചു നായകനായെത്തുന്ന കണ്ണപ്പ എന്ന ചിത്രത്തിൽ…
Read Moreഉയർന്ന പ്രതിഫലവും ലാഭവിഹിതവും; സന്ദീപ് റെഡ്ഡി ചിത്രത്തിൽ നിന്ന് ദീപിക പുറത്ത്
സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സ്പിരിറ്റില്‍ പ്രഭാസിന്റെ നായികയായി തൃപ്തി ദിമ്രി എത്തും. ദീപിക പദുക്കോണിന് പകരമായാണ് സംവിധായകന് തൃപ്തിയെ നായികയാക്കിയത്. ഇക്കാര്യം സന്ദീപ് റെഡ്ഡി വാംഗ ഔദ്യോഗികമായി എക്സിലൂടെ അറിയിച്ചു. തൃപ്തി ദിമ്രി തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഈ യാത്രയില്‍ എന്നെ വിശ്വസിച്ചതില്‍ അതിയായ നന്ദി. സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്നായിരുന്നു പ്രതികരണം.നേരത്തെ ദീപിക മുന്നോട്ടുവെച്ച ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അവരെ നായികാസ്ഥാനത്ത് നിന്ന് മാറ്റുകയാണെന്നും സന്ദീപ് റെഡ്ഡി വ്യക്തമാക്കിയിരുന്നു. ദിവസം എട്ടു മണിക്കൂര്‍ ജോലി സമയം, ഉയര്‍ന്ന പ്രതിഫലം തുടങ്ങിയ ഡിമാന്‍ഡുകളാണ് ദീപിക മുന്നോട്ടുവെച്ചതെന്നാണ് സൂചന. തെലുങ്കില്‍ സംഭാഷണം പറയാന്‍ ദീപിക വിസമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ലാഭവിഹിതം നൽകണമെന്ന ആവശ്യവും ദീപിക മുന്നോട്ടുവച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ദീപികയുടെ ഗര്‍ഭകാലം കണക്കിലെടുത്തായിരുന്നു സ്പിരിറ്റിന്റെ ചിത്രീകരണം…
Read Moreദേശീയപാതയിൽ മണ്ണിടിച്ചിൽ തടയാനായി സിമന്റ് തേച്ച് പിടിപ്പിച്ച ഭാഗവും ഇടിഞ്ഞു
തളിപ്പറമ്പ്: ദേശീയ പാതയിൽ കുപ്പം പ്രദേശത്ത് മണ്ണിടിച്ചിൽ തുടരുന്നതിനാൽ വാഹന ഗതാഗതം പൂർണമായും നിലച്ച നിലയിൽ. ഈ ഭാഗത്ത് റോഡ് വീതി കൂട്ടുന്നതിനായി മണ്ണ് മാറ്റിയ ഭാഗത്തുനിന്നാണ് വൻതോതിൽ മണ്ണിടിഞ്ഞ് വീണിട്ടുള്ളത്. ഇന്ന് രാവിലെയും മണ്ണിടിഞ്ഞ് വീണു. മണ്ണിടിയാതിരിക്കാനായി സിമന്റ് തേച്ച് ഉറപ്പിച്ച ഭാഗമാണ് ഇടിഞ്ഞ് വീണത്.ഞായറാഴ്ച പുലർച്ചയോടെ ഈ ഭാഗത്ത് വലിയ തോതിൽ മണ്ണിടിഞ്ഞു വീണതോടെ ഈ ഭാഗത്തുകൂടിയുള്ള വാഹനഗതാഗതം നിർത്തിവച്ചിരുന്നു. നിലവിൽ പരിയാരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് പോകുന്ന വാഹനങ്ങൾ വാഹനങ്ങൾ ചുടല-കുറ്റേരി വഴിയും, ചുടല മുക്കുന്ന് വഴിയുമാണ് സർവീസ് നടത്തുന്നത്. തളിപ്പറമ്പ് നിന്ന് പരിയാരം ഭാഗത്തേക്ക് സർവീസ് നടത്തുന്ന വാഹനങ്ങൾ ഏഴോം നെരുവമ്പ്രം- പരിയാരം വഴിയാണ് വഴിയാണ് സർവീസ് നടത്തുന്നത്.
Read Moreഓൺലൈനിൽ ലാപ്ടോപ്പ് ഓർഡർ ചെയ്തയാൾക്ക് 2 ലക്ഷം നഷ്ടപ്പെട്ടു
ഇരിട്ടി: ഓൺലൈനിൽ ലാപ്ടോപ്പ് ഓഡർ ചെയ്ത കീഴ്പള്ളി സ്വദേശിക്ക് രണ്ടു ലക്ഷം രൂപ നഷ്ടപ്പെട്ടു. 2,40,000 രൂപ വിലവരുന്ന ലാപ്ടോപ്പിനായി ക്വിക്കർ.കോം -ൽ അന്വേഷണം നടത്തിയ കീഴ്പ്പള്ളി സ്വദേശിക്കാണ് 2,00,299 രൂപ നഷ്ടമായത്. മേയ് നാലിനാണ് ലാപ്ടോപ്പിനായി സൈറ്റിൽ അന്വേഷണം നടത്തിയത്. അന്നുതന്നെ ഡീലർ എന്ന് അവകാശപ്പെടുന്ന കാർത്തിക് എന്നയാൾ പരാതിക്കാരനെ ബന്ധപ്പെട്ടു. 2,40,000 വിലവരുന്ന ലാപ്ടോപ്പ് 18,000 രൂപയ്ക്ക് നൽകാമെന്നായിരുന്നു ഓഫർ. മുഴുവൻ തുകയും അടച്ച് ലാപ്ടോപ്പ് ലഭിച്ച ശേഷം 18,000 കിഴിച്ചുള്ള തുക തിരിച്ചുനൽകുമെന്നായിരുന്നു വ്യവസ്ഥ. തുടർന്ന് പ്രീ ബുക്കിംഗിന് 6000 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടു. പിന്നീട് അക്കൗണ്ടന്റ് സ്നേഹ എന്ന യുവതി ഫോണിൽ ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിലായി 2,00,299 രുപ ഗൂഗിൾ പേ വഴിയും അക്കൗണ്ട് ട്രാൻസ്ഫർ ആയും കൈപ്പറ്റുകയായിരുന്നു. ലാപ്ടോപ്പ് കേരളത്തിൽ വായാട്ടുപറമ്പ് എത്തിയിട്ടുണ്ടെന്നും ഉടൻ ഡെലിവറി ലഭിക്കുമെന്നും ഡെലിവറി ബോയ്…
Read More