വിയന്ന: ആണവ നിരായുധീകരണ മാനദണ്ഡങ്ങൾ ഇറാൻ ലംഘിച്ചതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി ബോർഡ് പ്രഖ്യാപിച്ചു.35 രാജ്യങ്ങൾ ഉൾപ്പെട്ട ബോർഡിൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളാണ് ഇതിനാവശ്യമായ പ്രമേയം അവതരിപ്പിച്ചത്. 19 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. 11 പേർ വിട്ടുനിന്നപ്പോൾ റഷ്യ, ചൈന, ബുർക്കിന ഫാസോ എന്നിവർ എതിർത്തു വോട്ട് ചെയ്തു. വിഷയം ഇനി യുഎൻ രക്ഷാസമിതിയുടെ പരിഗണനയ്ക്കു വിടും. ആണവകേന്ദ്രങ്ങളിലെ പരിശോധനയിൽ ഇറാൻ സഹകരിക്കുന്നില്ലെന്നും രഹസ്യ പദ്ധതികൾ നടത്തുന്നതായി സംശയമുണ്ടെന്നും ആരോപിക്കുന്ന റിപ്പോർട്ട് അന്താരാഷ്ട്ര ആണവോർജ ഏജൻസി കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ ഏജൻസി ബോർഡ് പ്രമേയം പരിഗണിച്ചത്. 2015ൽ വൻശക്തികളുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് ഇറാൻ ആണവ പദ്ധതികൾ പരിമിതപ്പെടുത്തിയിരുന്നു. 2018ൽ യുഎസ് പ്രസിഡന്റായിരുന്ന ട്രംപ് കരാറിൽനിന്ന് ഏകപക്ഷീയമായി പിൻമാറി ഇറാനെതിരേ ഉപരോധങ്ങൾ ചുമത്തി. ഇതിനു മറുപടിയായി ആണവ ഇന്ധനമായ യുറേനിയത്തിന്റെ…
Read MoreDay: June 13, 2025
തുറവൂരിൽ വെള്ളക്കെട്ടിൽ പൊറുതിമുട്ടി സ്പെഷൽ സ്കൂൾ; തിരിഞ്ഞു നോക്കാതെ അധികൃതർ
തുറവൂർ: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി തുറവൂർ സെന്റ് ജോസഫ് പള്ളിയോടു ചേർന്നുള്ള സാൻജോ സദൻ സ്പെഷൽ സ്കൂളിന്റെ മുമ്പിൽ വെള്ളക്കെട്ട്. ഒരു മഴ പെയ്താൽ മതി, സ്കൂളിന് മുമ്പിലെ റോഡിലാകെ വെള്ളം നിറയും. ദിവസേന ഭിന്നശേഷിക്കാരായ കുട്ടികൾ വന്നു പോകുന്ന സ്കൂളിനുമുന്നിലാണ് ഈ ദുർഘടാവസ്ഥ. സ്കൂൾ അധികൃതരും കുട്ടികളുടെ മാതാപിതാക്കളും സാധിക്കുന്നിടത്തെല്ലാം പരാതിപ്പെട്ടിട്ടും പരിഹാരമില്ലെന്നാണ് പരാതി. ഭിന്നശേഷിക്കാരായ കുട്ടികളെ അവരുടെ മാതാപിതാക്കൾ സ്കൂളിൽ എത്തിക്കാൻ ബദ്ധപെടുകയാണ്. കൂടാതെ പള്ളിയിലേക്കും അടുത്തുള്ള മറ്റു സ്ഥാപനങ്ങളിലേക്കും നിരവധി യാത്രക്കാർ പോകുന്ന സ്ഥലവുമാണത്. നിരന്തരം വെള്ളക്കെട്ട് കൊണ്ട് പൊറുതിമുട്ടുന്ന ഇവിടെ എത്രയും വേഗം പ്രശ്നപരിഹാരം ഉണ്ടാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreഇറാനുമായി സംഘർഷസാധ്യത വർധിച്ചു; പശ്ചിമേഷ്യയിലെ അമേരിക്കക്കാർ മടങ്ങുന്നു
വാഷിംഗ്ടൺ ഡിസി: ഇറാനുമായി സംഘർഷസാധ്യത ഉടലെടുത്ത പശ്ചാത്തലത്തിൽ അമേരിക്ക പശ്ചിമേഷ്യയിലെ തങ്ങളുടെ പൗരന്മാരെ പിൻവലിക്കുന്നു. ഇറാക്കി തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസി ഭാഗികമായി ഒഴിയാൻ നിർദേശം നല്കി. എംബസിയിലെ അത്യാവശ്യയിതര വിഭാഗം ജീവനക്കാരും കുടുംബാംഗങ്ങളും അമേരിക്കയിലേക്കു മടങ്ങും. ഇറാക്കിൽ വിന്യസിച്ചിട്ടുള്ള അമേരിക്കൻ സൈനികരുടെ കുടുംബാംഗങ്ങളോടും മടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുവൈത്തും ബഹ്റിനും ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികരുടെ കുടുംബാഗങ്ങൾക്കു സ്വമേധയാ മടങ്ങാനുള്ള അധികാരവും നല്കി. പശ്ചിമേഷ്യ അപകടം പിടിച്ച സ്ഥലമാകുമെന്നും അവിടെയുള്ള അമേരിക്കക്കാരെ മാറ്റുമെന്നും പ്രസിഡന്റ് ട്രംപ് ബുധനാഴ്ച പറഞ്ഞിരുന്നു. ഇറാൻ അണ്വായുധം സ്വന്തമാക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ അണവപദ്ധതികൾ അവസാനിപ്പിക്കുക ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം മുൻകൈ എടുത്തു നടത്തുന്ന ചർച്ചകളിൽ പുരോഗതിയില്ലാത്ത പശ്ചാത്തലത്തിലാണ് ഈ നടപടികൾ. ഇതിനു പുറമേ, ഇസ്രയേൽ ഇറാനെ ആക്രമിക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്. ഇതിനു മറുപടിയായി ഇറാൻ, ഇറാക്കിലെ യുഎസ് സ്ഥാപനങ്ങളിൽ…
Read Moreഅമ്പട കുസൃതി കുരങ്ങാ… ക്ഷേത്രദർശനത്തിനിടെ 20 ലക്ഷത്തിന്റെ സ്വർണമടങ്ങിയ ബാഗ് കുരങ്ങൻ തട്ടിയെടുത്തു; എട്ടു മണിക്കൂർ നീണ്ട തെരച്ചിൽ; ഒടുവിൽ മരത്തിൽ നിന്ന് ബാഗ് കണ്ടെത്തിയപ്പോൾ…
യുപി: ക്ഷേത്ര ദർശനത്തിനിടെ സ്ത്രീയുടെ കൈയിൽനിന്ന് 20 ലക്ഷം രൂപ വിലവരുന്ന സ്വർണം അടങ്ങിയ ബാഗ് കുരങ്ങൻ കവർന്നു. ഉത്തർപ്രദേശിലെ വൃദ്ധാവന്‍ സന്ദർശിക്കാനെത്തിയ അലിഗർ സ്വദേശിയായ അഭിഷേക് അഗര്‍വാളിന്റെ ഭാര്യയുടെ ബാഗാണു കുരങ്ങൾ തട്ടിയെടുത്തത്. വൃദ്ധാവനിലെ താക്കൂർ ബാങ്കേ ബിഹാരി ക്ഷേത്രത്തിനു മുന്നില്‍നിന്നു പ്രാര്‍ഥിക്കുന്നതിനിടെയായിരുന്നു സംഭവം. തട്ടിയെടുത്ത ബാഗുമായി നിമിഷങ്ങൾക്കുള്ളിൽ കുരങ്ങന് കെട്ടിടങ്ങൾക്കും മരങ്ങൾക്കുമിടയില്‍ മറന്നു. ക്ഷേത്രജീവനക്കാരടക്കമുള്ളവർ കുരങ്ങനെ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവം അറിഞ്ഞെത്തിയ സാദറിലെ സർക്കിൾ ഓഫീസര്‍ സന്ദീപ് കുമാറിന്റെ നേതൃത്വത്തിൽ പ്രദേശത്തെ സിസിടിവി കാമറകളും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രദേശത്തെ ഉയരം കൂടിയ മരത്തിന്റെ കൊമ്പില്‍ ബാഗ് തൂക്കിയിട്ടിരിക്കുന്നതായി കണ്ടെത്തി. ഇതിനിടെ അന്വേഷണം എട്ടു മണിക്കൂര്‍ പിന്നിട്ടിരുന്നു. മരത്തിനു മുകളിൽനിന്നു ബാഗ് വീണ്ടെടുത്ത് പരിശോധിച്ചപ്പോൾ അതിനുള്ളിലെ ഒന്നുംതന്നെ നഷ്ടപ്പെട്ടിരുന്നില്ല.
Read Moreഎസ്എസ്എല്‍സി പരീക്ഷാ സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡിനൊപ്പം മാര്‍ക്കും രേഖപ്പെടുത്തണം: കോടതി വിധി ഇനിയും നടപ്പിലായില്ല
കൊച്ചി: എസ്എസ്എല്‍സി പരീക്ഷാ സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡിനൊപ്പം മാര്‍ക്കും രേഖപ്പെടുത്തണമെന്ന കോടതി വിധി ഇനിയും നടപ്പായില്ല. പരീക്ഷാ ഫലത്തിനൊപ്പം മാര്‍ക്ക് പ്രസിദ്ധീകരിക്കണമെന്ന് കാണിച്ച് കോഴിക്കോട് സ്വദേശിയായ പല്ലവി എന്ന വിദ്യാര്‍ഥി 2023ല്‍ വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ചു ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് നിവേദനം ഉടൻ പരിഗണിച്ചു തീരുമാനമെടുക്കാന്‍ അന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഉത്തരവ് ഫലപ്രഖ്യാപനത്തിനു തടസമാകരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ആ വിധിയാണ് ഇതുവരെ നടപ്പാക്കാതിരിക്കുന്നത്. ഇതുമൂലം വര്‍ഷങ്ങളായുള്ള വിദ്യാര്‍ഥികളുടെ കാത്തിരിപ്പ് തുടരുകയാണ്. മാര്‍ക്ക് ഒഴിവാക്കി ഗ്രേഡ് മാത്രം സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുക എന്നത് സര്‍ക്കാര്‍ എടുത്ത നയപരമായ തീരുമാനമാണ്. അതുകൊണ്ടു തന്നെ മാറ്റം വരുത്താന്‍ കൂടിയാലോചന വേണമെന്നാണു പൊതുവിദ്യാഭ്യാസ വകുപ്പ് അന്ന് നിലപാട് അറിയിച്ചത്. 90 മുതല്‍ 100 ശതമാനം മാര്‍ക്ക് വരെ എ പ്ലസ് ഗ്രേഡ്, 80 മുതല്‍ 89 ശതമാനം വരെ…
Read Moreലോസ് ആഞ്ചലസ് പ്രക്ഷോഭം പടരുന്നു ; കുടിയേറ്റ വിരുദ്ധതയ്ക്ക് എതിരേ യുഎസ് നഗരങ്ങളിൽ പ്രകടനം
ലോസ് ആഞ്ചലസ്: പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നടപടികൾക്കെതിരേ ലോസ് ആഞ്ചലസിൽ ആരംഭിച്ച പ്രക്ഷോഭം അമേരിക്കയിലെ മറ്റു നഗരങ്ങളിലേക്കു പടരുന്നു. തലസ്ഥാനമായ വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ, ഫിലാഡെൽഫിയ, അറ്റ്ലാന്റ, ഓസ്റ്റിൻ എന്നീ വൻ നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രകടനങ്ങളുണ്ടായി. ലോസ് ആഞ്ചലസിൽ അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് വകുപ്പ് റെയ്ഡ് നടത്തുന്നതിലുള്ള പ്രതിഷേധം തുടർച്ചയായ അഞ്ചാം ദിനമായ ചൊവ്വാഴ്ചയും തുടർന്നു. അക്രമവും കൊള്ളയും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നഗരഹൃദയത്തിലെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ മേയർ കാരെൻ ബാസ് ചൊവ്വാഴ്ച രാത്രി മുതൽ അനിശ്ചിത കാലത്തേക്കു കർഫ്യൂ പ്രഖ്യപിച്ചു. കർഫ്യൂ പാലിക്കാൻ തയാറാകാതിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്ക് നഗരത്തിലെ പ്രകടനത്തിൽ ആയിരക്കണക്കിനു പേർ പങ്കെടുത്തുവെന്നാണു റിപ്പോർട്ട്. ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്തതായി ന്യൂയോർക്ക് പോലീസ് അറിയിച്ചു. ലോസ് ആഞ്ചലസിലേതു പോലുള്ള പ്രതിഷേധം ന്യൂയോർക്കിൽ…
Read Moreആസിഫ് അലിയുടെ കഥാപാത്രം മകളെ കാണാനായി കോടതിയില്‍ പോകുന്ന രംഗമുണ്ട്, അതൊക്കെ റിയാലിറ്റിയാണ്: നമ്മുടെ ജീവിതത്തില്‍ നടന്ന ചില കാര്യങ്ങള്‍ സിനിമയില്‍ കാണുമ്പോള്‍ ഭയങ്കര ഫീല്‍ ആകും; ബാല
ആസിഫ് അലി നായകനായ ആഭ്യന്തര കുറ്റവാളി എന്ന സിനിമയുടെ പ്രമേയം ഇഷ്ടപ്പെട്ടത് കൊണ്ടാണ് കാണാന്‍ വന്നതെന്ന് ബാല. സിനിമയിലെ ഒരുപാട് കാര്യങ്ങള്‍ യഥാര്‍ഥ ജീവിതത്തില്‍ ഉളളതാണ്. അതിലെ ഒരു ഭാഗമാണ് കാണിച്ചിരിക്കുന്നത്. ഈ സിനിമയില്‍ എനിക്ക് കണ്ണ് നിറഞ്ഞ ഒരു സീന്‍ ഉണ്ട്. അതെന്റെ ജീവിതത്തില്‍ ഉണ്ടായതാണ്. അതേക്കുറിച്ച് പറഞ്ഞാല്‍ കേസാകും. ഈ സിനിമയില്‍ ആസിഫ് അലിയുടെ കഥാപാത്രത്തോട് ചോദിക്കുന്നുണ്ട്, നിലവില്‍ എത്ര കേസുണ്ട് എന്ന്. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ എന്റെ പേരില്‍ ഒരു കേസ് കൂടിയാവും. വക്കീലുമൊത്താണ് സിനിമ കാണാന്‍ വന്നത്. നമ്മുടെ ജീവിതത്തില്‍ നടന്ന ചില കാര്യങ്ങള്‍ സിനിമയില്‍ കാണുമ്പോള്‍ ഭയങ്കര ഫീല്‍ ആകും. കണ്ണ് നിറഞ്ഞുവെങ്കിലും നിയന്ത്രിച്ചു. ആസിഫ് അലിയുടെ കഥാപാത്രം മകളെ കാണാനായി കോടതിയില്‍ പോകുന്ന രംഗമുണ്ട്. അതൊക്കെ റിയാലിറ്റിയാണ്. സ്ത്രീകളെയും കുട്ടികളേയും ഒക്കെ പീഡിപ്പിക്കുന്നത് കാണുമ്പോള്‍ എത്രയോ ആണുങ്ങള്‍ക്ക് ദേഷ്യം…
Read Moreവടക്കൻ അയർലൻഡിൽ കുടിയേറ്റവിരുദ്ധ കലാപം
ലണ്ടൻ: ബ്രിട്ടന്റെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കുടിയേറ്റവിരുദ്ധ കലാപം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ 14 വയസു പ്രായമുള്ള രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റിലായതിനു പിന്നാലെ തിങ്കളാഴ്ചയാണ് കലാപം ആരംഭിച്ചത്. പ്രതികള്‍ റുമേനിയന്‍ വംശജരാണെന്നു സൂചനയുണ്ട്. കേസിനാസ്പദമായ സംഭവം നടന്ന ആന്‍ട്രിം കൗണ്ടിയിലെ ബാലിമെനയിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. തിങ്കളാഴ്ച ഇരയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രദേശവാസികള്‍ നടത്തിയ റാലി അക്രമപരന്പരയുടെ തുടക്കമായി. മുഖംമൂടി ധരിച്ച നൂറുകണക്കിന് അക്രമികൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പോലീസിനെ ആക്രമിക്കുകയും വാഹനങ്ങൾക്കും വീടുകൾക്കും തീയിടുകയുമുണ്ടായി. ബുധനാഴ്ച രാത്രി കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരുന്ന ഒരു കേന്ദ്രം അക്രമികള്‍ തീവച്ചുനശിപ്പിച്ചു. സംഘര്‍ഷങ്ങളില്‍ പോലീസുകാരടക്കം ഒട്ടേറെപ്പേര്‍ക്കു പരിക്കുണ്ട്.
Read Moreഇറാനെ ഇസ്രയേൽ ആക്രമിച്ചു, സൈനിക മേധാവിയെ വധിച്ചു
ടെഹ്റാൻ: ഇറാനിൽ കനത്ത ആക്രമണം നടത്തി ഇസ്രയേൽ. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇന്നു പുലർച്ചെ ഇസ്രയേൽ യുദ്ധവിമാനങ്ങൾ ബോംബുകൾ വർഷിച്ചു. “ഓപ്പറേഷൻ റൈസിംഗ് ലയൺ’ എന്നു പേരിട്ട സൈനിക നടപടിയിൽ ഇറാനിലെ ആണവകേന്ദ്രങ്ങളും സൈനികകേന്ദ്രങ്ങളുമാണ് ആക്രമിച്ചത്. ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മേധാവി ഹുസൈൻ സലാമി കൊല്ലപ്പെട്ടു. ആക്രമണം നടക്കുന്പോൾ സലാമി സൈനിക ആസ്ഥാനത്തുണ്ടായിരുന്നു. ടെഹ്റാൻ സ്റ്റേറ്റ് മീഡിയ ഇക്കാര്യം സ്ഥിരീകരിച്ചു. ഇസ്രയേലിനെതിരേ ശക്തമായ തിരിച്ചടിക്കു തയാറെടുക്കുകയാണെന്ന് ഇറാൻ സൈനിക വക്താവ് പറഞ്ഞു. ടെഹ്റാനില്‍നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായും ഇറാന് അറിയിച്ചു. ആക്രമണത്തിനു പിന്നാലെ ഇസ്രയേലില്‍ ആഭ്യന്തര അടിയന്താരാവസ്ഥ പ്രഖ്യാപിച്ചു. ഇസ്രയേലും വ്യോമപാത അടച്ചു. ഇറാന്റെ ആണവപ്ലാന്റുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈനിക വിഭാഗമായ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു. ആദ്യഘട്ട ആക്രമണമാണ് എയര്‍ ഫോഴ്സ് ജെറ്റുകള്‍ നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധസേന എക്സില്‍ കുറിച്ചു. ഇറാന്…
Read Moreഈ തടാകത്തിൽ ജീവിക്കുന്ന ജീവികൾ ഉപ്പുകൽ ശില പോലെയാകുമെന്ന് റിപ്പോർട്ട്: ആഫ്രിക്കന്‍ ഗോത്രങ്ങളുടെ ആരാധനാ സ്ഥലം; അറിയാം കൂടുതൽ വിവരങ്ങൾ…
ആഫ്രിക്കയിലെ താൻസാനിയയിലുള്ള നാട്രോൺ തടാകത്തിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇതൊരു ആൽക്കലെൻ തടാകമായതിനാൽ ജീവികൾക്ക് ഇവിടെ വസിക്കാൻ നന്നേ പ്രയാസമാണ്. ഈതടാകത്തിൽ മുങ്ങുന്ന ജീവികൾക്ക് പൊള്ളൽ ഏൽക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഫ്ളമിംഗോ പക്ഷികൾ ഈ തടാകത്തിന് സമീപത്തും സിലോപ്പിയകൾ ഈ തടാകത്തിലെ ജലത്തിലും ജീവിക്കുന്നു. തടാകത്തിന്റെ തീവ്രമായ രാസഘടന ജലത്തിന്റെ ഉയർന്ന താപനില എന്നിവയെ ചെറുക്കാനുള്ള ശാരീരിക സംവിധാനങ്ങൾ ഇവയ്ക്കുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. തടാകത്തിലെ ജലത്തിൽ സോഡിയം, കാർബണേറ്റ് രാസവസ്തുക്കളുടെ അളവ് വളരെ കൂടുതലാണ്. സോഡിയം കാർബണേറ്റിന്റെ മറ്റൊരു പേരായ നാട്രോണിൽ നിന്നാണ് തടാകത്തിന് ഈ പേര് ലഭിച്ചിരിക്കുന്നത്. നാട്രോൺ തടാകത്തിൽ വീഴുന്ന ജീവികൾ കാലാന്തരത്തിൽ ജലവുമായി സമ്പർക്കത്തിലേര്‍പ്പെട്ട് ജീർണിച്ച് ഇല്ലാതാകുന്നതിന് പകരം ഉപ്പുകൽ ശില പോലെയായി മാറും. കാൽസിഫിക്കേഷൻ എന്നാണ് ഈ പ്രക്രിയയ്ക്ക് പറയപ്പെടുന്നത്. ചില തദ്ദേശീയ ആഫ്രിക്കന്‍ ഗോത്രങ്ങളുടെ ആരാധനാ സ്ഥലം…
Read More