എണ്ണായിരം വര്‍ഷം മുമ്പുതന്നെ ആഫ്രിക്കന്‍ സ്ത്രീകൾ വസ്ത്രം ധരിച്ചിരുന്നുവെന്നതിനു തെളിവായി ഗുഹാചിത്രം കണ്ടെത്തി. മിനി സ്കേർട്ട് ധരിച്ചിരിക്കുന്ന രണ്ടു സ്ത്രീകളുടേതാണു ചിത്രം. അൾജീരിയയുടെ ഭാഗമായ സഹാറ മരുഭൂമിയുടെ ഭാഗമായ തസിലി ന്ജെർ എന്ന പര്‍വതത്തിലെ ഗുഹയിൽനിന്നാണു ചിത്രം കണ്ടെത്തിയത്. 6,000 മുതല്‍ 8,000 വരെ വര്‍ഷത്തെ പഴക്കം ചിത്രത്തിനു കണക്കാക്കുന്നു. മിനി സ്കേർട്ട് ധരിച്ച രണ്ടു സ്ത്രീകൾ ഒരു നൃത്തം ചെയ്യുന്നതിനു സമാനമായ രീതിയിലാണു ചിത്ര രചനയുള്ളത്. അതേസമയം ചിത്രത്തിലെ സ്ത്രീകൾക്ക് ശിരസില്ല. തലയുടെ സ്ഥാനത്ത് നീണ്ട ഒരു വര മാത്രമാണുളളത്. കൈകൾ ചേര്‍ത്ത് പിടിച്ച്, കാൽ മുട്ടുകൾ അല്പം മുന്നോട് വളച്ച്, കുനിഞ്ഞ് എന്തോ പരിപാടിയില്‍ പങ്കെടുക്കുന്നതുപോലെ നില്ക്കുന്ന സ്ത്രീകളുടെ ചിത്രമാണിത്. ആത്മീയമായ ചടങ്ങുകളില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ ചിത്രമാകാമിതെന്നു പുരാവസ്തു ഗവേഷകര്‍ കരുതുന്നു. സ്ത്രീകൾക്കൊപ്പം പുതപ്പുകൊണ്ട് പുതച്ചുനില്‍ക്കുന്ന പട്ടികളുടേതിനു സമാനമായ ചിത്രവുമുണ്ട്. ഇരുണ്ട രാജ്യം എന്ന…
Read MoreDay: June 27, 2025
പള്ളിക്കത്തോട് അമ്മയെ മകന് വെട്ടിക്കൊലപ്പെടുത്തിയത് ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം
പള്ളിക്കത്തോട്: അമ്മയെ ലഹരിക്കടിമയായ മകന് വെട്ടിക്കൊലപ്പെടുത്തിയതു ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍. പള്ളിക്കത്തോട് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ സിന്ധു (45) വിനെയാണ് മകന് അരവിന്ദ് (26) വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം. ഇരുവരും താമസിക്കുന്ന വീടിനോടു ചേര്‍ന്നുള്ള ഷെഡിലാണ് ഭക്ഷണം പാചകം ചെയ്തിരുന്നത്. ഇവിടെ വച്ചാണ് സിന്ധുവിനെ കൊലപ്പെടുത്തിയത്. തര്‍ക്കത്തിനൊടുവില്‍ അടുക്കളയിലിരുന്ന വാക്കത്തി ഉപയോഗിച്ചു സിന്ധുവിന്റെ കഴുത്തിനു വെട്ടിയശേഷം അരവിന്ദ് വാക്കത്തിയുമായി അയല്‍വീട്ടിലെത്തി അമ്മയെ വെട്ടിയെന്ന് പറയുമ്പോഴാണ് കൊടുംക്രൂരത നാടറിയുന്നത്. തുടര്‍ന്ന് അയല്‍വാസി വിവരം പഞ്ചായത്തംഗങ്ങളെയും പോലീസിനെയും വിളിച്ച് അറിയിക്കുകയായിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തി അരവിന്ദിനെ കസ്റ്റഡിയിലെടുത്തു. മുമ്പ് അരവിന്ദ് ജെസിബി ഡ്രൈവറായിരുന്നു. ലഹരിക്ക് അടിമയായ ഇയാള്‍ക്ക് ഇതുമൂലം ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. ഒരു വര്‍ഷം മുമ്പു ഇയാളെ കഞ്ചാവ് കേസില്‍ പോലീസ് പിടികൂടിയിരുന്നു.അരവിന്ദിനെ പള്ളിക്കത്തോട് പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതിയുടെ…
Read Moreപാർട്ടിയിൽ പങ്കെടുക്കാൻ സുഹൃത്തുക്കൾക്കൊപ്പം എത്തി; റീൽ ചിത്രീകരിക്കുന്നതിനിടെ പണി തീരാത്ത കെട്ടിടത്തിൽനിന്നു വീണ് യുവതി മരിച്ചു
കർണാടകയിൽ റീൽ ചിത്രീകരിക്കുന്നതിനിടെ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ 13-ാം നിലയിൽനിന്നു വീണു യുവതിക്കു ദാരുണാന്ത്യം. ബിഹാർ സ്വദേശിനി നന്ദിനി (21) യാണു മരിച്ചത്. ബംഗളൂരു പരപ്പന അഗ്രഹാരയിലെ കെട്ടിടത്തിൽനിന്നാണ് യുവതി താഴെക്കു പതിച്ചത്. സുഹൃത്തുക്കളോടൊപ്പം പാർട്ടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവതി. റീൽസ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവമെന്നാണു വിവരം. എന്നാൽ ഫോണിൽനിന്ന് വീഡിയോകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വീഡിയോ എടുക്കുന്നതിനിടെ അബദ്ധത്തിൽ ലിഫ്റ്റ് നിർമിക്കുന്നതിനുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് യുവതി വീഴുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ നന്ദിനി മരിച്ചു. സംഭവത്തെത്തുടർന്ന് യുവതിക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. മറ്റൊരു സഹപ്രവർത്തക അറിയിച്ചതിനെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreപരാജയപ്പെട്ട യുപിഐ ഇടപാടുകൾക്ക് തത്ക്ഷണ റീഫണ്ട് പരിഗണനയിൽ; ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വന്നേക്കും
കൊല്ലം: പരാജയപ്പെട്ട യുപിഐ സാമ്പത്തിക ഇടപാടുകൾക്ക് തത്ക്ഷണം റീഫണ്ട് നൽകുന്നത് പരിഗണനയിൽ. ഇത് സംബന്ധിച്ച് നാഷണൽ പേയ്മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വിവിധ ബാങ്ക് അധികൃതരുമായി ചർച്ചകൾ നടന്നുവരികയാണ്.ജൂലൈ 15 മുതൽ ഇത് പ്രാബല്യത്തിൽ വരുത്താനാണ് നീക്കം. അങ്ങനെയെങ്കിൽ നിലവിലെ ഡിജിറ്റൽ പേയ്മെൻ്റ് സൗകര്യങ്ങളിലെ സുപ്രധാന ചുവടുവയ്പ്പായിരിക്കും ഇതെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. ഇതുവരെ സാങ്കേതിക തകരാറുകൾ, സെർവർ പിശകുകൾ, അല്ലെങ്കിൽ നെറ്റ് വർക്കിലെ പ്രശ്നങ്ങൾ എന്നിവ കാരണം സാമ്പത്തിക ഇടപാടുകൾ പരാജയപ്പെട്ട ഉപഭോക്താക്കൾക്ക് ഡെബിറ്റ് ചെയ്ത തുക തിരികെ ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടതായിട്ടുണ്ട്.പുതിയ സംവിധാനം നിലവിൽ വന്നാൽ പരാജയപ്പെട്ട യുപിഐ പേയ്മെൻ്റുകൾക്കുള്ള റീഫണ്ടുകൾ ഉടൻ തന്നെ പ്രോസസ് ചെയ്യപ്പെടും.ഇത് ഉപഭോക്താക്കൾക്ക് ബാങ്കുകളുമായോ പേയ്മെൻ്റ് പ്ലാറ്റ്ഫോമുകളുമായോ ദീർഘമായ ഫോളോ അപ്പുകളുടെ ആവശ്യകതയും ഒഴിവാക്കപ്പെടും. ഇത് കൂടാതെ തെറ്റായ യുപിഐ ഐഡിയിലേക്ക് പണം അയക്കുമ്പോഴുള്ള പ്രശ്നം പരിഹരിക്കുന്നതിനും…
Read Moreഅച്ഛനൊരു അച്ഛനാണോ…? കരഞ്ഞ മകനെ അച്ഛൻ ചവറ്റുകൊട്ടയിൽ ഇട്ടു
കരഞ്ഞ് ബഹളംവച്ച കുഞ്ഞിനെ ചവറ്റുകൊട്ടയിലിട്ട അച്ഛനെ വിമർശിച്ച് സോഷ്യൽ മീഡിയ. സിങ്കപ്പുരിലാണു സംഭവം. റെഡ്ഡിറ്റിൽ വന്ന ഇതിന്റെ വീഡിയോ വൈറലായി. മൂന്നോ നാലോ വയസ് മാത്രമുള്ള കുട്ടി നീല ചവറ്റുകൊട്ടയ്ക്കുള്ളില്നിന്നു കരയുന്നതു വീഡിയോയില്‍ കാണാം. അവനെ നോക്കിക്കൊണ്ട് തൊട്ടടുത്ത് അച്ഛനും, ഇരുവരെയും ശ്രദ്ധിച്ചുകൊണ്ട് ഇളയകുട്ടിയും നില്ക്കുന്നു. ‘കരഞ്ഞ കുട്ടിയെ അച്ഛൻ ചവറ്റുകൊട്ടയിലിട്ടു’ എന്ന കുറിപ്പോടെയാണു വീഡിയോ പോസ്റ്റ് ചെയ്തത്. മോശം പാരന്റിംഗ്, ഇതല്ല ശരിയായ രീതി എന്നിങ്ങനെയുള്ള കമന്റുകളാണു വീഡിയോക്ക് താഴെ കൂടുതലായും വന്നത്. ഈ അച്ഛൻ മോശം ഉദാഹരണമാണെന്നും ചിലർ കുറിച്ചു. അതേസമയം, മകനെ ഒന്നു പേടിപ്പിക്കാന്‍ നോക്കിയതാകുമെന്നും അതിനെ ഇത്രയും പര്‍വതീകരിച്ച കാണേണ്ടതുണ്ടോയെന്നും മറ്റു ചിലര്‍ ചോദിച്ചു.
Read Moreസംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ജനങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പും നിര്‍ദേശവും നൽകിയ ശേഷം മുല്ലപ്പെരിയാര്‍ ഡാം തുറന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് വിവിധ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപ പ്രദേശത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് 135 അടി ആയതിനെ തുടര്‍ന്ന് ഡാം തുറക്കാനുള്ള നടപടികളുമായാണ് തമിഴ്നാട് മുന്നോട്ട് പോകുന്നത്. നാളെ ഡാം തുറക്കുമെന്ന ജാഗ്രത മുന്നറിയിപ്പ് തമിഴ്നാട് സര്‍ക്കാര്‍ ഇടുക്കി ജില്ലാ കളക്ടറെ രേഖാമൂലം അറിയിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളുടെ ജലനിരപ്പ് പരിശോധിച്ച് സമയബന്ധിതമായി ഡാം തുറക്കാനുള്ള നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകളുമായി മുന്നോട്ട് പോകുകയാണ് ജലവിഭവ വകുപ്പ്. ജനങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പും നിര്‍ദേശവും നല്കിയ ശേഷം ഡാം തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ജലനിരപ്പുയർന്ന മറ്റ് ചില ഡാമുകളും തുറന്നുവിടാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്
Read Moreഭാരതാംബ ഫോട്ടോ വിവാദം; രജിസ്ട്രാര്‍ക്കെതിരേ രാജ്ഭവന് വിശദീകരണം തേടും
തിരുവനന്തപുരം: ഭാരതാംബയുടെ ഫോട്ടോയെ ചൊല്ലിയുള്ള വിവാദത്തില്‍ രജിസ്ട്രാര്‍ക്കെതിരേ രാജ്ഭവന് വിശദീകരണം തേടും. കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ പരിപാടിയില്‍ രജിസ്ട്രാര്‍ തടസം സൃഷ്ടിച്ച സംഭവത്തിലാണ് കേരള സര്‍വകലാശാല വൈസ് ചാന്‍സിലറോട് രാജ് ഭവന് വിശദീകരണം തേടുന്നത്. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ രജിസ്ട്രാര്‍ തടസം നിന്നതാണ് രാജ്ഭവനെ ചൊടിപ്പിച്ചത്. ശ്രീ പത്മനാഭ സേവ സമിതി സംഘടിപ്പിച്ച അടിയന്തരവസ്ഥയുടെ വാര്‍ഷികം പരിപാടിയില്‍ ഭാരതാംബ ചിത്രം മാറ്റണമെന്ന് രജിസ്ട്രാര്‍ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാധിക്കില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പരിപാടി നടത്താനുള്ള അനുമതി റദ്ദാക്കിയെന്ന് രജിസ്ട്രാര്‍ രാജ് ഭവനെ അറിയിച്ചത്. ഗവര്‍ണര്‍ എത്തുന്നതിന് മുന്‍പ് വേദിയില്‍ രജിസ്ട്രാര്‍ തടസം നിന്നുവെന്ന് സംഘാടകര്‍ ഗവര്‍ണറോട് പരാതി പറഞ്ഞിരുന്നു. മതപരമായ ചിഹ്നങ്ങള്‍ പാടില്ലെന്നായിരുന്നു രജിസ്ട്രാറുടെ നിലപാട്. ഭാരതാംബ ഏത് മതത്തിന്റെ ഭാഗമാണെന്ന് രാജ്ഭവന് ആരാഞ്ഞിരുന്നു. എന്നാല്‍ വ്യക്തമായ മറുപടി ആരും നല്‍കിയിരുന്നില്ല. സംഘര്‍ഷത്തിന്റെ വക്കില്‍…
Read Moreഒരു കുഞ്ഞിനെപ്പോലെ നടക്കാൻ പഠിക്കുന്നു: ബഹിരാകാശത്തുനിന്ന് ശുഭാംശു ശുക്ല
ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയുടെ അനുഭവം പങ്കുവച്ച് ഇന്ത്യക്കാരനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല. ബഹിരാകാശ യാത്രയ്ക്കിടെ നല്കിയ ആദ്യ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം അത്യപൂര്‍വ യാത്രാനുഭവം വിവരിച്ചത്. ബഹിരാകാശത്ത് എത്തിയ നിമിഷം അവിസ്മരണീയമായിരുന്നുവെന്ന് ശുഭാംശു ശുക്ല പറഞ്ഞു. ബഹിരാകാശത്തോട് പൊരുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു കുട്ടി നടക്കാനും ഭക്ഷണം കഴിക്കാനും പഠിക്കുന്നതുപോലുള്ള അവസ്ഥയാണ് ഇപ്പോഴെന്നും ശുഭാംശു പറഞ്ഞു. രാജ്യത്തെ മുഴുവന്‍ പേരെയും അഭിവാദ്യം ചെയ്തു “ബഹിരാകാശത്തുനിന്നു നമസ്കാരം” എന്നു പറഞ്ഞായിരുന്നു നാല് യാത്രികര്‍ക്കൊപ്പം ശുഭാംശുവിന്റെ വാക്കുകള്‍ തുടങ്ങിയത്. യാത്രയ്ക്കായി അതിയായി ആഗ്രഹിച്ചിരുന്നുവെന്നും അഭിമാനമുഹൂര്ത്തമെന്നും ശുഭാംശു പറഞ്ഞു. “ശൂന്യതയിൽ ഒഴുകിനടക്കുന്ന അവസ്ഥ, അതു പറഞ്ഞറിയിക്കാൻ കഴിയാനാകാത്ത അനുഭവമാണ്. അതിശയകരമായ ഒരു അനുഭൂതി. ശൂന്യതയിലേക്ക് കുതിച്ചപ്പോള്‍ ആദ്യം അതത്ര നല്ല അനുഭവമായി തോന്നിയില്ല. ഇതു സാധ്യമാക്കിയ എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് എന്റെ മാത്രം…
Read Moreസമയത്തെച്ചൊല്ലി തർക്കം; ജീവനക്കാർ ഏറ്റുമുട്ടി, ബസുകൾ അടിച്ചുതകർത്തു; പ്രതികളെ കസ്റ്റഡിയിലെടുത്ത് പോലീസ്
കായംകുളം: ബസ് ജീവനക്കാർ തമ്മിൽ സമയത്തെ ചൊല്ലി ഉണ്ടായ തർക്കം കയ്യാങ്കളിയിലും ഏറ്റുമുട്ടലിലും കലാശിച്ചു. ഒടുവിൽ ജീവനക്കാർ സ്വകാര്യബസുകളുടെ ചില്ലുകൾ അടിച്ചുതകർത്തു. ഇന്നലെ രാവിലെ പതിനൊന്നോടെ കായംകുളം സ്വകാര്യബസ് സ്റ്റാൻഡിൽ ആയിരുന്നു സംഭവം. അടൂർ -കായംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീദുർഗ, ഹരിശ്രീ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലാണ് സമയക്രമത്തെചൊല്ലി തർക്കവും ഏറ്റുമുട്ടലും ഉണ്ടായത്. കായംകുളം -പുനലൂർ കെപി റോഡിൽ അടൂർ -കായംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാർ തമ്മിൽ തർക്കവും വഴക്കും പതിവാണ്, എന്നാൽ ഇന്നലെ ഉണ്ടായ തർക്കം ബസുകൾ അടിച്ചുതകർക്കുന്ന അവസ്ഥയിൽവരെ എത്തി. കായംകുളം പോലീസ് എത്തി ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് കായംകുളം -അടൂർ റൂട്ടിൽ സ്വകാര്യബസുകൾ സർവീസ് നടത്തുന്നത്.
Read Moreസുഖം പ്രാപിക്കുന്നു; സന്തോഷമറിയിച്ച് സൂര്യകുമാർ യാദവ്
ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ സ്പോർട്സ് ഹെർണിയ ശസ്ത്രക്രിയ പൂർത്തിയായി. ജർമനിയിലെ മ്യൂണിക്കിൽ വച്ചാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും സുഖംപ്രാപിച്ചുവരികയാണെന്നും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. “സ്പോർട്സ് ഹെർണിയ കാരണം അടിവയറ്റിൽ വലതുവശത്തായി ശസ്ത്രക്രിയ നടത്തി. ഞാൻ സുഖം പ്രാപിച്ചു വരികയാണ്. ഇക്കാര്യം നിങ്ങളെ സന്തോഷപൂർവം അറിയിക്കുന്നു. തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്’’, സൂര്യകുമാർ യാദവ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.
Read More