തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ സംഭവ വികാസങ്ങളില്‍ ഗവര്‍ണര്‍ കടുത്ത നടപടികളിലേക്കു നീങ്ങാൻ സാധ്യത. സിന്‍ഡിക്കേറ്റിനെതിരേ നടപടി എടുക്കാനുള്ള കൂടിയാലോചനകള്‍ ഗവര്‍ണര്‍ തുടങ്ങി. വിസി സസ്പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ ഡോ. അനില്‍കുമാറിനെ ഇടത് അനുകുല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ യോഗം ചേര്‍ന്ന് തിരിച്ചെടുത്ത നടപടി നിയമവിരുദ്ധമാണെന്ന വിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ഗവര്‍ണര്‍ നടപടികളിലേക്കു കടക്കുന്നത്. ആദ്യപടിയായി സിന്‍ഡിക്കേറ്റിനോടു വിശദീകരണം തേടും. അതിനുശേഷമായിരിക്കും നടപടികളിലേക്കുകടക്കാന് സാധ്യതയെന്നാണു ലഭിക്കുന്ന സൂചന. സര്‍വകലാശാല ചട്ടങ്ങളുടെ 7 (4) നിയമത്തിന്റെ ലംഘനം സിന്‍ഡിക്കേറ്റ് നടത്തിയെന്നാണു താത്കാലിക വിസിയായ ഡോ. സിസ തോമസ് ഗവര്‍ണര്‍ക്ക് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ് ഭവന് നിയമോപദേശം തേടിയിട്ടുണ്ട്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ സിന്‍ഡിക്കേറ്റ് നടത്തിയാല്‍ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാനുള്ള അധികാരം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് ഉണ്ടെന്നാണു വ്യവസ്ഥ. ഇത്തരത്തില്‍ ചട്ടലംഘനം നടത്തിയ സിന്‍ഡിക്കേറ്റുകളെ പിരിച്ചുവിട്ട മുന്‍കാല സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഈ…
Read MoreDay: July 8, 2025
മദ്യലഹരിയില്‍ റോഡ് വക്കിൽ തുടങ്ങിയ അടിപിടി പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടും നിന്നില്ല: മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്; യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: മദ്യലഹരിയില്‍ പോലീസ് സ്റ്റേഷനില്‍ പരാക്രമം കാട്ടിയ രണ്ടു പേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. പാച്ചല്ലൂര്‍ സ്വദേശി ഷാറുഖ് ഖാന് (22), കുന്നുപുഴ സ്വദേശി കൃഷ്ണ പ്രസാദ് (20) എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപം വച്ച് ഇരുവരും മദ്യലഹരിയില്‍ അടിപിടി നടത്തി. കണ്ടുനിന്ന നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി ഇരുവരെയും സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സ്റ്റേഷനകത്തുവച്ച് ഇരുവരും തമ്മില്‍ തല്ലുകയും പോലീസുകാരെ ആക്രമിക്കുകയുമായിരുന്നു. മൂന്ന് പോലീസുകാര്‍ക്കു പരിക്കേറ്റു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ സിപിഒ, രാഹുല്‍, സ്മിതേഷ്, ഹോം ഗാര്‍ഡ് സതീഷ് എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയതിനും പോലീസുകാരെ ആക്രമിച്ചതിനുമാണ് ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Read Moreഇതരസംസ്ഥാനത്തൊഴിലാളിയുടെ വാക്ക് വിശ്വസിച്ചില്ല; കൊലപാതകവിവരം അറിയിച്ചിട്ടും സ്ഥലത്തെത്തിയില്ല: രണ്ടു പോലീസുകാർക്കു സസ്പെന്ഷൻ
കോഴിക്കോട്: ലോഡ്ജില്‍ നടന്ന കൊലപാതകം നേരിട്ട് അറിയിച്ചിട്ടും സംഭവവസ്ഥലത്ത് എത്താതിരുന്ന പോലീസുകാര്‍ക്കെതിരേ നടപടി. കോഴിക്കോട് ബേപ്പൂരിലെ ലോഡ്ജിൽ മല്‍സ്യ തൊഴിലാളിയെ കഴുത്തറുത്തുകൊന്ന കേസിലാണ് ബേപ്പൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ, സിപിഒ എന്നിവരെ സസ്പെന്‍ഡ് ചെയതത്. മേയ് 24 നായിരുന്നു ബേപ്പൂര്‍ ത്രീസ്റ്റാര്‍ ലോഡ്ജില്‍ വച്ച് മല്‍സ്യത്തൊഴിലാളി കൊല്ലപ്പെട്ടത്. വലപ്പണിക്കാരനായ കൊല്ലം സ്വദേശി സോളമനെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. അന്നേദിവസം രാത്രി പെട്രോളിംഗിന് ഉണ്ടായിരുന്ന പോലീസുകാരോട് ഈ വിവരം ഒരു ഇതര സംസ്ഥാനത്തൊഴിലാളി അറിയിച്ചിരുന്നു. എന്നാല്‍ സംഭവസ്ഥലത്തിന് മീറ്ററുകള്‍ മാത്രം അപ്പുറം ഉള്ള പോലീസ് കൊലപാതകം നടന്നയിടത്ത് എത്തിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഗ്രേഡ് എഎസ്ഐ ആനന്ദന്, സിപിഒ ജിതിന് ലാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ബേപ്പൂരിലെ ത്രീ സ്റ്റാര്‍ ലോഡ്ജിൽ കഴുത്തറുത്ത രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മറ്റൊരു ലോഡ്ജില്‍ താമസിക്കുന്ന സോളമന് തലേ ദിവസം രാത്രിയാണ് ത്രീ സ്റ്റാര്‍ ലോഡ്ജിലെത്തിയത്. ഒരുമിച്ച്…
Read Moreനിപ്പ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നു ; സമ്പർക്കപ്പട്ടികയിലെ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയവരുടെ സാമ്പിൾ ഫലം നെഗറ്റീവ്
പാലക്കാട്: നിപ്പ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട്. ഇതിനിടെ നിപ്പ ബാധിച്ച് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ കൂടി സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായത് ആശ്വാസമായി. ഇക്കഴിഞ്ഞ ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധന ഫലമാണ് നെഗറ്റീവായത്. ഇതോടെ യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മുഴുവന്‍ പേരുടെയും സാമ്പിള്‍ പരിശോധന ഫലവും നെഗറ്റീവായി. 208 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്‍പതു പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവാണ്.ഇതിനിടെ യുവതിയുടെ സമ്പർക്ക പട്ടികയിലുള്ള ഇതര സംസ്ഥാന തൊഴിലാളിക്കായുള്ള അന്വേഷണം തുടരുകയാണ്.കഴിഞ്ഞ ദിവസം നിപ്പ സമ്പര്‍ക്കപ്പട്ടിക ആരോഗ്യമന്ത്രി വീണാജോര്‍ജ് പുറത്തുവിട്ടിരുന്നു. സംസ്ഥാനത്ത് ആകെ 461 പേരാണ് സമ്പര്‍ക്ക പട്ടികയിലുളളത്. മലപ്പുറം-252, പാലക്കാട്-209 എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പാലക്കാട് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തച്ചനാട്ടുകര…
Read Moreദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; പത്തു തൊഴിലാളിസംഘടനകളുടെ സംയുക്ത വേദിയാണ് പൊതുമണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്
ന്യൂഡൽഹി: സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പൊതുമണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും.ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല ഓഹരിവില്പന അവസാനിപ്പിക്കുക, സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9000 രൂപയായും നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് പണിമുടക്ക്. കർഷകർ, കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖല ജീവനക്കാർ, ബാങ്കിംഗ്- ഇൻഷ്വറൻസ് ജീവനക്കാർ തുടങ്ങിയവർ പണിമുടക്കിൽ പങ്കെടുക്കുമെന്നും നേതാക്കൾ പറഞ്ഞു. ഐഎൻടിയുസി, എഐടിയുസി, സിഐടിയു, എയുടിയുസി, എച്ച്എംഎസ്, സേവ, ടിയുസിഐ തുടങ്ങി പത്തു തൊഴിലാളിസംഘടനകളുടെ സംയുക്ത വേദിയാണ് പൊതുമണിമുടക്ക് പ്രഖ്യാപിച്ചത്. സിപിഎം, സിപിഐ തുടങ്ങിയ പാർട്ടികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreതപാൽ വകുപ്പിനെ ലാഭത്തിലാക്കാൻ കെട്ടിടങ്ങൾ പാട്ടത്തിനു നൽകും; അഞ്ചുവർഷത്തെ കർമപദ്ധതിക്ക് രൂപം നൽകി കേന്ദ്രസർക്കാർ
കൊല്ലം: തപാൽവകുപ്പിനെ ലാഭത്തിലാക്കാൻ സ്വന്തമായുള്ള കെട്ടിടങ്ങളിൽ ആവശ്യം കഴിഞ്ഞുള്ള ഭാഗങ്ങൾ പാട്ടത്തിനു നൽകാൻ തീരുമാനം.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വകുപ്പിനെ പൂർണമായും ലാഭത്തിലാക്കുന്ന കർമപദ്ധതിക്കു കേന്ദ്രസർക്കാർ രൂപം നൽകി.സാമ്പത്തിക സുസ്ഥിരതയ്ക്കായി സ്വന്തം ഭൂമിയിൽ നിന്ന് ധനസമ്പാദനത്തിനാണു പദ്ധതിയിൽ പ്രധാനമായും ഊന്നൽ നൽകുന്നത്. ഇതോടൊപ്പം വൈവിധ്യമാർന്ന സേവനങ്ങളിലൂടെ പുതിയ ബിസിനസ് മേഖലകൾ വ്യാപിപ്പിച്ചും വരുമാനം വർധിപ്പിക്കും. രാജ്യത്ത് നിലവിൽ 1.6 ലക്ഷം പോസ്റ്റ് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ സ്വന്തമായുള്ള കെട്ടിടങ്ങളിൽ ഓഫീസ് പ്രവർത്തനം ഒഴിച്ചുള്ള ഭാഗങ്ങളിലെ റിയൽ എസ്റ്റേറ്റ് സാധ്യതകൾ തിരിച്ചറിഞ്ഞ് വാണിജ്യപരമായി ലാഭം ലഭിക്കുന്നവ ദീർഘകാല അടിസ്ഥാനത്തിൽ പാട്ടത്തിനു നൽകാനാണു തീരുമാനം. മാത്രമല്ല, വകുപ്പിനു സ്വന്തമായി ഭൂമിയുള്ള പ്രദേശങ്ങളിൽ താഴത്തെ നിലയിൽ പോസ്റ്റ് ഓഫീസ് മന്ദിരം സ്ഥാപിച്ച് ബാക്കിസ്ഥലത്ത് ബഹുനിലക്കെട്ടിടങ്ങൾ നിർമിച്ചു പാട്ടത്തിനു നൽകാനും പദ്ധതിയുണ്ട്.ഇതിന്റെ ഭാഗമായി തപാൽ വകുപ്പ് തങ്ങളുടെ സ്വത്തുക്കളുടെ പട്ടിക തയാറാക്കുന്നത് ആരംഭിച്ചുകഴിഞ്ഞു. ഉടമസ്ഥാവകാശ…
Read Moreസംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് പൂര്‍ണം; സമാന്തര സര്‍വീസുകളെ ആശ്രയിച്ച് യാത്രക്കാർ; അധിക സർവീസ് നടത്തി കെഎസ്ആർടിസി
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച് സ്വകാര്യ ബസ് പണിമുടക്ക് പൂര്‍ണം.മിക്കയിടത്തും യാത്രക്കാര്‍ക്ക് സമാന്തരസര്വീസുകളെയും കെഎസ്ആര്‍ടിസിയെയും ആശ്രയിക്കേണ്ടിവന്നു. രാവിലെ ജോലിക്ക് പോകേണ്ടവരെയും വിദ്യാര്‍ഥികളെയുമാണ് പണിമുടക്ക് ഏറെ ബാധിച്ചത്. കെഎസ്ആര്‍ടിസി മുഴുവന്‍ സര്‍വീസുകളും നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ദീര്‍ഘദൂരയാത്രക്കാര്‍ ഏറെയും ആശ്രയിച്ചത് കെഎസ്ആര്‍ടിസിയെയാണ്.ദീര്‍ഘ ദൂര സര്‍വീസ് പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ചീഫ് ട്രാഫിക് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. ഇന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്തിയതോടെ വരുമാനവര്‍ധനവ് കൂടി കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നുണ്ട്. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാര്‍ഥികളുടെ കണ്സെഷന് നിരക്ക് കൂട്ടുക, വ്യാജ കണ്സെഷന് കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്…
Read Moreതമിഴ്നാട്ടിൽ സ്കൂൾ ബസ് ട്രെയിനിൽ ഇടിച്ച് 4 വിദ്യാർഥികൾക്കു ദാരുണാന്ത്യം; 10 കുട്ടികൾക്കു പരിക്ക്
കടലൂർ: തമിഴ്നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിൽ ഇടിച്ച് നാലു വിദ്യാർഥികൾക്കു ദാരുണാന്ത്യം. പത്തിലേറെ കുട്ടികൾക്കു പരിക്കേറ്റു. പലരുടെയും നില ഗുരുതരമെന്നാണ് റിപ്പോർട്ട്.കടലൂരിനും ആലപ്പാക്കത്തിനും ഇടയിലുള്ള ലെവൽ ക്രോസിംഗിൽ ഇന്നു രാവിലെ 7.45ഓടെയാണ് അപകടം. തിരുച്ചെന്തൂർ-ചെന്നൈ എക്സ്പ്രസുമായി സ്കൂൾ ബസ് കൂട്ടിയിടിക്കുകയായിരുന്നു. കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. മരിച്ച രണ്ടു വിദ്യാർഥികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആറാം ക്ലാസ് വിദ്യാർഥി നിവാസ്, പതിനൊന്നാം ക്ലാസ് വിദ്യാർഥിനി ചാരുമതി എന്നിവരുടെ മൃതദേഹങ്ങളാണു തിരിച്ചറിഞ്ഞത്. ലെവൽ ക്രോസിംഗിൽ ഗേറ്റ് അടയ്ക്കാതെ ജീവനക്കാരൻ ഉറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. രോഷാകുലരായ നാട്ടുകാർ ഗേറ്റ് കീപ്പർ പങ്കജ് ശർമയെ തല്ലിച്ചതച്ചു. ഇയാളെ പിന്നീട് പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടായ ഉടൻതന്നെ ട്രെയിൻ എൻജിൻ ഡ്രൈവർ ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ എൻജിൻ ഡ്രൈവറെ സസ്പെൻഡ് ചെയ്തു. ലെവൽ ക്രോസിംഗിൽ ഗേറ്റ്…
Read Moreഎന്റെ പൊന്നേ, നിന്നോട് എന്തൊരു കരുതൽ… ഇന്ത്യന്‍ സ്ത്രീകളുടെ കൈവശമുള്ള സ്വര്‍ണനിക്ഷേപം 25,000 ടണ്ണിനു മുകളിൽ
സംസ്ഥാനത്ത് സ്വര്‍ണത്തില്‍ നിക്ഷേപം കണ്ടെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. സ്വര്‍ണം ആഭരണമായി അണിഞ്ഞിരുന്ന സമ്പ്രദായത്തില്‍നിന്ന് എക്കാലത്തേയും മികച്ച സമ്പാദ്യം കൂടിയാണിതെന്ന തിരിച്ചറിവാണ് സ്വര്‍ണ നിക്ഷേപം വര്‍ധിക്കാന്‍ കാരണം. സംസ്ഥാനത്ത് പ്രതിവര്‍ഷം വിറ്റഴിക്കുന്നത് ഏകദേശം 300 ടണ്‍ സ്വര്‍ണമാണ്. ഇന്ത്യയിലെ മൊത്തം സ്വര്‍ണ ഉപഭോഗത്തിന്റെ 30 ശതമാനമാണ് കേരളത്തിലെ സ്വര്‍ണാഭരണത്തിന്റെ വിപണി. ഏകദേശം 25,000 ടണ്ണിനു മുകളിലാണ് ഇന്ത്യന്‍ സ്ത്രീകളുടെ കൈവശമുള്ള സ്വര്ണനിക്ഷേപമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മറ്റ് വിദേശരാജ്യങ്ങളിലെ സ്വര്ണനിക്ഷേപങ്ങളെക്കാള് കൂടുതലാണ് ഇന്ത്യന്‍ കുടുംബങ്ങളിലെ സ്വര്‍ണത്തിന്റെ തോത്. യുഎസ്എ- 8,133 ടണ്‍, ജര്‍മനി- 3,351 ടണ്‍, ഇറ്റലി- 2,451 ടണ്‍, ഫ്രാന്‍സ്- 2,437 ടണ്‍, റഷ്യ- 2,332 ടണ്‍, ചൈന- 2,279 ടണ്‍, സ്വിറ്റ്സര്‍ലന്‍ഡ്- 1,039 ടണ്‍ എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ സ്വര്‍ണനിക്ഷേപമുള്ളത്. സ്വര്‍ണത്തില്‍ നിന്ന് മാത്രമാണ് ഏറ്റവും കൂടുതല്‍ ആദായം ലഭിക്കുന്നതും. സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാലും വര്‍ഷന്തോറും സ്വര്‍ണത്തിന്റെ…
Read Moreട്രെന്‍ഡിംഗ് ആണെങ്കിലും… എഐ ഓറഞ്ച് പൂച്ചയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്
കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് അനേകം ആനിമേഷന്‍ കഥാപാത്രങ്ങളും വീഡിയോകളും ഇന്ന് ഡിജിറ്റല്‍ ലോകത്ത് സജീവമാണ്. പല കുട്ടികളും വിനോദത്തിനും പഠനത്തിനുമായി ഇവ ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ വൈറലായ ഓറഞ്ച് പൂച്ചയെ കരുതിയിരിക്കണമെന്നാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്. “പൂച്ചയുണ്ട് സൂക്ഷിക്കുക’ എന്ന മുന്നറിയിപ്പോടെയാണ് കേരള പോലീസ് എഐ പൂച്ചയുടെ വീഡിയോയ്ക്ക് പിന്നിലെ അപകടം വെളിപ്പെടുത്തിയിരിക്കുന്നത്. രസകരമായിരിക്കാം; പക്ഷേ… എല്ലാ ദിവസവും സഹപാഠികളെ ആക്രമിക്കുന്ന ഒരു സ്കൂള്‍ കുട്ടിയെ കേന്ദ്രീകരിച്ചാണ് പോസ്റ്റ്. സഹപാഠികളെ പേനയ്ക്ക് കുത്തി ഉപദ്രവിക്കുന്ന കുട്ടി മറ്റുള്ളവര്‍ കരയുന്നത് വരെ ഈ പ്രവര്‍ത്തി തുടരുന്നതായി പരാതിയുയര്‍ന്നിരുന്നു. അധ്യാപകരോ മുതിര്‍ന്നവരോ വഴക്കുപറഞ്ഞാല്‍ പോലും കൂസലില്ലാതെ ആക്രമണം തുടരുന്ന കുട്ടിയുടെ പ്രവര്‍ത്തിയില്‍ സഹിക്കെട്ട അധ്യാപകര്‍ ഒടുവില്‍ രക്ഷിതാക്കളെ വിളിച്ച് കാര്യം അന്വേഷിച്ചു. കുട്ടിയുടെ പ്രവര്‍ത്തികള്‍ക്ക് പിന്നിലെ കാരണം തേടിയപ്പോഴാണ് നിരന്തരമായി ഈ ഓറഞ്ച് പൂച്ചയുടെ വീഡിയോ കാണാറുണ്ടെന്ന…
Read More