യുവനടിയെ കഥപറയാൻ വളിച്ചു വരുത്തി പീഡിപ്പിച്ചത് എഴുപത്തിയഞ്ചുകാരനായ സംവിധായകൻ; മയക്കുമരുന്ന് നൽകി മയക്കിയെന്നും നടി

മുംബൈ: യുവനടിക്കെതിരായ ലൈംഗികാതിക്രമ കേസിൽ സംവിധായകൻ അറസ്റ്റിൽ. സംവിധായകൻ ഷക്കീൽ നൂറാനി(73) ആണ് കേസിൽ പിടിയിലായത്. യുവനടി നൽകിയ പരാതിയിലാണ് നടപടി. സിനിമ ചർച്ചയ്ക്കെന്ന പേരിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. മൽവാനിയിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും മയക്കുമരുന്ന് നൽകി മയക്കിയ ശേഷം ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി ആഗസ്റ്റ് 12 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

Read More

കർണാടകയിലെ കെഎസ്‌ആർടിസി ബസ് അപകടം: ഡ്രൈവർക്ക് മതിയായ വിശ്രമം ലഭിച്ചിരുന്നു, ബസിന് പഴക്കമില്ലെന്ന് ഗതാഗത മന്ത്രി

കോഴിക്കോട്: കർണാടകയിലെ ബിഡദിക്കടുത്ത് കെഎസ്‌ആർടിസി ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. അപകടത്തെത്തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ബസിന് പഴക്കമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് മന്ത്രി പ്രതികരിച്ചു. ബസിന്‍റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബസ് ഓടിച്ചിരുന്ന ഡ്രൈവർ മിഥിലേഷ് ദീർഘദൂര സർവീസുകളിൽ സ്ഥിരപരിചയമുള്ള ആളാണെന്നും, 16 മണിക്കൂർ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിച്ചതെന്നും മന്ത്രി പറഞ്ഞു. അതിനാൽ ഡ്രൈവർക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നുവെന്നും നിയമപരമായ യാതൊരുവിധ അപാകതകളും ഇതിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥിരം ജീവനക്കാർക്ക് പകരം താൽക്കാലിക ജീവനക്കാരനാണ് വണ്ടി ഓടിച്ചതെന്ന തരത്തിലുള്ള വിമർശനങ്ങളും മന്ത്രി തള്ളി. മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ബസ് ഓടിച്ച ഡ്രൈവറെ അന്നു രാത്രി തന്നെ ബംഗളൂരു സർവീസിനായി വീണ്ടും നിയോഗിച്ചു എന്നതടക്കമുള്ള ആക്ഷേപങ്ങൾ തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.

Read More

ചൂട് വെള്ളം വീണ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരി മരിച്ചു; പെള്ളൽ ഭേദമായെങ്കിലും പിന്നീട് അണുബാധയുണ്ടായതാണ് മരണ കാരണം

കോതമംഗലം: ബക്കറ്റിലെ ചൂട് വെള്ളം ദേഹത്ത് വീണണ് ഗുരതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരി മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേൽഭാഗത്ത് വീട്ടിൽ ലിജു-എൽബി ദമ്പതിമാരുടെ മകൾ ബിൽഗ മറിയം ലിജു (2) ആണ് മരിച്ചത്. അണുബാധയെ തുടർന്നാണ് ബിൽഗ മറിയം ലിജു മരിച്ചത്. ഒരാഴ്ച മുൻപായിരുന്നു അപകടം. കുട്ടിയെ കുളിപ്പിക്കാനായി ബക്കറ്റിൽ ചൂട് വെള്ളം വച്ചിരുന്നു. അമ്മ മാറിയ സമയത്ത് കുട്ടി ബക്കറ്റിൽ പിടിച്ചതോടെ അത് അബദ്ധത്തിൽ മറിഞ്ഞ് ചൂട് വെള്ളം ദേഹത്ത് വീഴുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ കഴിഞ്ഞെങ്കിലും പിന്നീട് അണുബാധയുണ്ടായി. ഞായറാഴ്ച രാവിലെയാണ് കുട്ടി മരിച്ചത്.

Read More

ടി.ജി. മോഹൻദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും: ഡൽഹിയിലെ വിദ്യാർഥിനികളെ അധിക്ഷേപിച്ച കേസിൽ ശക്തമായ വകുപ്പുകൾ ചുമത്തി പോലീസ്

തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥിനികളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വിവാദ പരാമർശം നടത്തിയ കേസിൽ ബിജെപി അനുകൂല നിരീക്ഷകനും വക്താവുമായ ടി.ജി. മോഹൻദാസ് അറസ്റ്റിൽ. മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിൽ നിന്ന് ഞായറാഴ്ച അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ, നിയമനടപടികളും വൈദ്യപരിശോധനയും പൂർത്തിയാക്കി തിങ്കളാഴ്ച പുലർച്ചെ 1:24-ഓടെ തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജിൽ എത്തിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കലാപത്തിന് ആഹ്വാനം ചെയ്യൽ, മതവിദ്വേഷം വളർത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ടി.ജി. മോഹൻദാസിനെതിരേ പോലീസ് ചുമത്തിയിരിക്കുന്നത്. ഈ കുറ്റങ്ങളെല്ലാം മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്നവയാണ്. ഇതിൽ ബിഎൻ.എസ് 353 (1) (ബി) ജാമ്യമില്ലാത്ത വകുപ്പായതിനാൽ കോടതിയുടെ തീരുമാനപ്രകാരം മാത്രമെ അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയുള്ളൂ. അതേസമയം, സമരം ചെയ്യുന്ന വിദ്യാർഥിനികളെ “താനായിരുന്നെങ്കിൽ വെടിവച്ചു കൊല്ലുമായിരുന്നുവെന്നും, ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് അവിടെ സമരം ചെയ്യുന്നവരെന്ന്” എന്നുള്ള രീതിയിലുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. ഇത്…

Read More