ചെന്നൈ: മൂന്ന് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ബിഹാർ സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിലാണ് സംഭവം. കഴിഞ്ഞദിവസം വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ബിസ്ക്കറ്റ് നൽകി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ എത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ ഗുരുതരമായ പരിക്കേറ്റ് രക്തം വാർന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഒന്നിലധികം പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് ചിലരെ നാട്ടുകാർ മർദിച്ചതായാണ് വിവരം. എന്നാൽ ഇത് കൂട്ടബലാത്സംഗമല്ലെന്നും സംഭവത്തിൽ ഒരാൾക്ക് മാത്രമേ പങ്കുള്ളെന്നും പോലീസ് അറിയിച്ചു.
Read MoreDay: June 15, 2026
മരച്ചീനിയുടെ ഉപയോഗം കുറഞ്ഞു; ഗ്രാമീണമേഖലയിലെ കർഷകർ മരച്ചീനി കൃഷി ഉപേക്ഷിക്കുന്നു
വെള്ളറട: ഗ്രാമീണ മേഖലകളിലെ കര്‍ഷകര്‍ മരച്ചീനി കൃഷി ഉപേക്ഷിക്കുന്നു. മരച്ചീനിയുടെ ഉപയോഗം കുറഞ്ഞതോടെ കര്‍ഷകര്‍ ദുരിതത്തിൽ. ഒരേക്കറില്‍ മരിച്ചീനി കൃഷി നടത്തിയാല്‍ അത് മൊത്തത്തില്‍ ഏറ്റെ ടുക്കാന്‍ ആളില്ലാത്തതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. വിളവ് കഴിഞ്ഞ് ഒരു മാസംവരെ മരച്ചീനി പിഴുതെടുക്കാനുള്ള കാലാവധിയുള്ളതിനാല്‍ വന്‍നഷ്ടം വരാതെ കര്‍ഷകര്‍ ഒരു വിധം പിടിച്ചു നില്‍ക്കുകയാണ്.മരച്ചീനി കൃഷിക്കായി ഒരു ലക്ഷം രൂപ ചെലവാക്കുന്നവര്‍ക്ക് 50,000 രൂപയ്ക്ക് മരച്ചീനി വില്‍ക്കേണ്ട അവസ്ഥയാണ്. മരച്ചീനി കൃഷിക്ക് കിഴങ്ങ് ഗവേഷണ കേന്ദ്രങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കി ലും വിപണി പാടെ തകര്‍ന്നതിനാല്‍ കൃഷിയുമായി മുന്നോട്ടു പോകാന്‍ കര്‍ഷകര്‍ മടിക്കുന്നു. ഗ്രാമീണ മേഖലകളില്‍ പ്രധാനമായും കണ്ടുവരുന്നത് 70 വര്‍ഷത്തിലേറെ കൃഷി പാരമ്പര്യമുള്ള മരച്ചിനിയിനത്തില്പെട്ടവയാണ്. കലിയന് മരച്ചിനി, വെള്ളപ്പിരിയന്‍, സുന്ദരിവെള്ള, കാലന്, ചിത്തിരക്കാലി, ചുണ്ട് ചുവപ്പന്‍, മാംകുഴന്തന്‍, കരിയില മുട്ടന്‍, നൂറുമുട്ടന്, കാച്ചില്ല് മുടന്‍, മഞ്ഞകാച്ചിലി മുട്ടന്‍ തുടങ്ങിയ ഇനങ്ങളാണ്…
Read Moreബജറ്റ് തയാറാക്കുന്ന തിരക്കില്‍: സന്ദർശകർക്ക് നിയന്ത്രണം, മുഖ്യമന്ത്രിയെ വെള്ളിയാഴ്ച വരെ നേരിട്ട് കാണാന്‍ കഴിയില്ല
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് തയാറാക്കുന്ന തിരക്കുകളിലായതിനാല്‍ മുഖ്യമന്ത്രിയെ കാണുന്നതിന് സന്ദര്‍ശകര്‍ക്ക് വിലക്ക്. ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ സന്ദര്‍ശകര്‍ക്ക് നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊതുജനങ്ങള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും ഉണ്ടാകുന്ന ഈ താല്‍ക്കാലിക ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും, എല്ലാവരുടെയും പൂര്‍ണസഹകരണം പ്രതീക്ഷിക്കുന്നതായും ഓഫീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ‘നമ്മുടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബഡ്ജറ്റ് തയാറാക്കുന്നതിന്റെ തിരക്കുകളിലാണ് മുഖ്യമന്ത്രി. ആയതിനാല്‍ ജൂണ്‍ 19 (വെള്ളിയാഴ്ച) വരെ അദ്ദേഹത്തിന് സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു. ഈ താല്‍ക്കാലിക ബുദ്ധിമുട്ടില്‍ നിങ്ങളുടെ സഹകരണം കൂടി അഭ്യര്‍ഥിക്കുന്നു. നാടിന്റെ മികച്ചൊരു നാളേയ്ക്കായുള്ള ഈ വലിയ ദൗത്യത്തില്‍ എല്ലാവരുടെയും ആത്മാര്‍ഥമായ പിന്തുണ പ്രതീക്ഷിക്കുന്നു’ എന്ന് അറിയിപ്പില്‍ പറഞ്ഞു.
Read Moreകാനുകളില്‍ ഇന്ധനം നല്‍കില്ലെന്ന തീരുമാനത്തിനെതിരേ എംപി
കോഴിക്കോട്: പെട്രോളും ഡീസലും കാനുകളിലും കുപ്പികളിലും നല്‍കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സാധാരണക്കാരായ ജനങ്ങളെയും പ്രത്യേകിച്ച് കര്‍ഷകരെയും കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് എം.കെ. രാഘവന് എംപി.ജനദ്രോഹപരമായ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയ മന്ത്രിക്ക് എംപി കത്തയച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിയന്ത്രണമെങ്കിലും പ്രായോഗിക വശങ്ങള് ചിന്തിക്കാതെയുള്ള ഇത്തരം തീരുമാനങ്ങള്‍ ജനജീവിതം ദുസഹമാക്കുമെന്ന് എംപി ചൂണ്ടിക്കാട്ടി. ഈ തീരുമാനം ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിക്കുന്നത് കാര്‍ഷിക മേഖലയിലാണ്. ട്രാക്ടറുകള്‍, പവര്‍ ടില്ലറുകള്‍, ജലസേചനത്തിനുള്ള പമ്പുകള്‍, പുല്ല് വെട്ടുന്ന യന്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം വയലുകളിലും കൃഷിയിടങ്ങളിലുമാണ് പ്രവര്‍ത്തിക്കുന്നത്.ഇവ ഇന്ധനം നിറയ്ക്കാന്‍ വേണ്ടി മാത്രം കിലോമീറ്ററുകള്‍ അകലെയുള്ള പെട്രോള്‍ പമ്പുകളിലേക്ക് എത്തിക്കുക എന്നത് പ്രായോഗികമല്ല. കൃഷിയിടങ്ങളില്‍ നിന്ന് വലിയ യന്ത്രങ്ങള്‍ പമ്പുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത് വന്‍ സാമ്പത്തിക ബാധ്യതയ്ക്കും സമയനഷ്ടത്തിനും കാരണമാകും. ഇതോടൊപ്പം നിര്‍മാണ തൊഴിലാളികള്‍ ഉപയോഗിക്കുന്ന കോണ്‍ക്രീറ്റ്…
Read Moreക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികൾ കാണാതായ കേസിൽ മുൻ എക്സിക്യുട്ടീവ് ഓഫീസർ പിടിയില്‍
ബാലുശേരി: മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ബാലുശേരി കോട്ട വേട്ടയൊരുമകൻ ക്ഷേത്രത്തിൽ നിന്ന് 20 പവനിലേറെ സ്വർണ ഉരുപ്പടികൾ കാണാതായ കേസിൽ ഒളിവിലായിരുന്ന മുൻ എക്സിക്യുട്ടീവ് ഓഫീസർ ടി.ടി. വിനോദനെ ബാലുശേരി പോലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാടുള്ള വീടിനടുത്ത് വെച്ച് പിടികൂടിയ പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ക്ഷേത്രത്തിലെ ഓഡിറ്റിംഗിലാണ് എട്ടുമാസം മുമ്പ് സ്വർണം നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. കോട്ട ക്ഷേത്രത്തിന് പുറമെ മറ്റ് മൂന്ന് ക്ഷേത്രങ്ങളിൽ നിന്നും ഇത്തരത്തിൽ സ്വർണം നഷ്ടപ്പെട്ടിരുന്നെങ്കിലും അവിടെയൊന്നും കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്ന് കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകൾ ശക്തമായ സമരങ്ങളുമായി രംഗത്തിറങ്ങി. സംഘടനകളുടെ കടുത്ത സമ്മർദ്ദത്തെത്തുടർന്നാണ് പുതുതായി ചാർജ്ജ് എടുത്ത എക്സിക്യുട്ടീവ് ഓഫീസർ പോലീസിൽ പരാതി നൽകിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെയാണ് സമരങ്ങൾ താൽക്കാലികമായി മാറ്റിവെച്ചത്. കേസെടുത്ത് എട്ടുമാസം കഴിഞ്ഞിട്ടും പ്രതി ഒളിവിലാണെന്ന മറുപടിയാണ്…
Read Moreസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി അളകാപുരി വെള്ളച്ചാട്ടം
കാഞ്ഞിരക്കൊല്ലി: സഞ്ചാരികളെ വരവേൽക്കാൻ കാഞ്ഞിരക്കൊല്ലി അളകാപുരി വെള്ളച്ചാട്ടമൊരുങ്ങി. മലയോരത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് വനംവകുപ്പിന് കീഴിലുള്ള കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടം. ഒഴുക്കിന്റെ ശക്തി കുറഞ്ഞതിനെത്തുടർന്ന് ജനുവരി 15 ന് അളകാപുരി വെള്ളച്ചാട്ടം അടച്ചിട്ടിരുന്നു. വിനോദസഞ്ചാരികൾക്ക് ഏറെ സുരക്ഷിതവും സൗകര്യ പ്രദവുമാണിത്. വെള്ളച്ചാട്ടത്തിന്റെ അടുത്തേയ്ക്കുള്ള വഴിയുടെ വശങ്ങൾ ഹാൻഡ്റെയിലിട്ട് ബലപ്പെടുത്തുകയും അപകടങ്ങൾ ഒഴിവാക്കാനായി വേലികൾ കെട്ടിത്തിരിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളത്തിൽ ചവിട്ടാതെ ഒരു കരയിൽനിന്ന് മറുകരയിലേക്ക് എത്താനായി ചെറിയ പാലവും വെള്ളത്തിലേക്ക് ഇറങ്ങാൻ കരിങ്കൽകൊണ്ട് പടവുകളും സ്ത്രീകൾക്കും പുരുഷൻമാർക്കും വെള്ളച്ചാട്ടം ആസ്വദിക്കാനുള്ള പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. അളകാപുരി വെള്ളച്ചാട്ടത്തിലും ശശിപ്പാറയിലുമായി വനംവകുപ്പ് സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു ഉറപ്പുവരുത്തി. ഒരേ സമയം നൂറിലേറെ ആളുകൾക്ക് വെള്ളച്ചാട്ടം ആസ്വദിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയത്. അവധി ദിവസങ്ങളിൽ 700 മുതൽ 1000 വരെയും മറ്റു ദിവസങ്ങളിൽ 150 മുതൽ 200 വരെ വിദേശികളടക്കമുള്ള…
Read Moreമെർലിൻ മൺറോ… മാസ്മരികതയുടെ 100 വർഷങ്ങൾ
ആ ചുവടുവയ്പുകൾ, വശ്യമായ പുഞ്ചിരി, ശ്വാസമടക്കിപ്പിടിച്ചുള്ള സംസാരശൈലി… പ്രേക്ഷകരെ തന്റെ മാസ്മരികവലയത്തിൽ തളച്ചിട്ട മെർലിൻ മൺറോ എന്ന ഹോളിവുഡ് അപ്സരസിന്റെ ജന്മശതാബ്ദി (ജൂൺ- 1) ദിനത്തിൽ വലിയ ആദരവാണ് ലോകം അനശ്വരതാരത്തിനു നൽകിയത്. സബ്വേ ഗ്രേറ്റിൽ പാറിപ്പറക്കുന്ന ധവളവസ്ത്രവും ആ വശ്യസുന്ദരമായ ചിരിയും ഹോളിവുഡിന്റെ തന്നെ മുഖമുദ്രയായി മാറിയത് ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. ലോകം ആരാധിച്ച ആ മാസ്മരികരൂപം പ്രകൃതിദത്തവുമായിരുന്നില്ല. മറിച്ച്, കഠിനമായ പരിശ്രമത്തിലൂടെയും വ്യക്തമായ ആസൂത്രണത്തിലൂടെയും രൂപപ്പെടുത്തിയെടുത്ത മികച്ച “പെഴ്സണൽ ബ്രാൻഡിങ്’ ആയിരുന്നു. ഹോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും ആകർഷകമായ “മിഥ്യ’ എങ്ങനെയാണ് രൂപപ്പെട്ടതെന്നും, അവരുടെ വേർപാട് 63 വർഷം പിന്നിടുന്പോഴും ആ “ജാലവിദ്യ’ ഇന്നും ജനഹൃദയങ്ങളിൽ നിലനിൽക്കുന്നുവെന്നതും ഹോളിവുഡിലെ മാത്രമല്ല, ലോകസിനിമയിലെതന്നെ അദ്ഭുതമാണ്..! നോർമയെ കണ്ടെത്തിയ ഫോട്ടോഗ്രാഫർ1926 ജൂൺ ഒന്നിന് ലോസ് ആഞ്ചലസിലാണ് മെർലിൻ മൺറോ ജനിച്ചത്. “നോർമ ജീൻ ബാക്കർ’ എന്നായിരുന്നു അവളുടെ യഥാർഥ…
Read Moreസ്വർണമാല നഷ്ടപ്പെട്ടു; സിസിടിവി എല്ലാം കണ്ടു; മണിക്കൂറുകൾക്കുള്ളിൽ സ്വർണം കണ്ടെത്തി പോലീസ്
കണ്ണൂർ: നഗരത്തിൽ നഷ്ടപ്പെട്ട ഒന്നര പവൻ സ്വർണമാല മണിക്കൂറുകൾക്കകം പോലീസ് കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി. കണ്ണൂർ ടൗണിൽനിന്ന് സ്വർണമാല നഷ്ടപ്പെട്ടതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിർണായക വഴിത്തിരിവുണ്ടായത്. പരാതി ലഭിച്ചയുടൻ തന്നെ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ ഉടമയുടെ കഴുത്തിൽനിന്ന് മാല താഴെ വീഴുന്നതും തൊട്ടുപിന്നാലെ നടന്നുവന്ന രണ്ടു സ്ത്രീകൾ അത് എടുത്തുകൊണ്ടുപോകുന്നതും വ്യക്തമായിരുന്നു. പിന്നീട് ഈ സ്ത്രീകൾ എവിടേക്കാണ് പോയതെന്ന് സിസിടിവി കാമറകളിലൂടെ പോലീസ് പിന്തുടർന്നു. “റൂട്ട്മാപ്പിൽ’ ഇവർ അടുത്തുള്ള ഒരു കടയിൽ കയറിയതായി കണ്ടെത്തിയതാണ് അന്വേഷണത്തിൽ സഹായകമായത്. കടയിൽ മൊബൈൽ ഫോൺ വാങ്ങാനായി അന്വേഷിച്ചെത്തിയ ഈ സ്ത്രീകളുടെ ഫോൺ നമ്പർ അവിടുത്തെ സെയിൽസ് ഗേൾ കുറിച്ചെടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽനിന്ന് പോലീസിന് മനസിലാക്കാൻ സാധിച്ചു. തുടർന്ന് ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർ സെയിൽസ്…
Read More‘ഡാന്‍സിംഗ് ഗേള്‍’ ശില്‍പ്പത്തെ വസ്ത്രം ധരിപ്പിച്ച് രൂപമാറ്റം വരുത്തി: ചരിത്ര ശിൽപത്തിൽ മാറ്റം വരുത്തിയത് വൻ വിവാദത്തിലേക്ക്
ന്യൂഡല്‍ഹി: എന്‍സിആര്‍ടിയുടെ പുതിയ പാഠപുസ്തകത്തില്‍ ഡാന്‍സിംഗ് ഗേള്‍ വെങ്കല ശില്‍പ്പം പ്രത്യക്ഷപ്പെട്ടത് പുതിയ രൂപത്തിൽ. വസ്ത്രം ധരിപ്പിച്ച രൂപത്തിലാണ് ശില്‍പ്പമുള്ളത്. സിന്ധുനദീതട സംസ്കാരത്തിന്റെ ഏറ്റവും പ്രശസ്തമായ അടയാളങ്ങളിലൊന്നാണ് മോഹര്ജൊദാരോയിലെ നൃത്തം ചെയ്യുന്ന ഈ ശിൽപം. എന്നാൽ ഇപ്പോൾ ഈ മാറ്റം വലിയ വിമർശനങ്ങൾക്ക് വഴിതെളിയിച്ചിരിക്കുകയാണ്. എന്‍സിഇആര്‍ടി പുതുതായി അവതരിപ്പിച്ച ഒന്‍പതാം ക്ലാസിലെ പാഠപുസ്തകമായ ‘മധുരിമ’യിലെ ആദ്യ അധ്യായമായ ‘ഹിസ്റ്ററി ഓഫ് ആര്‍ട്സ്’ (കലയുടെ ചരിത്രം) ലാണ് ഈ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. യഥാര്‍ഥ പുരാവസ്തുവിന്റെ ചിത്രവുമായി വ്യത്യാസം വരുത്തിയാണ് പുസ്തകത്തിൽ അച്ചടിച്ചിരിക്കുന്ന ചിത്രം. അതേസമയം, എന്‍സിഇആര്‍ടിയുടെ ആറാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിലെ ചിത്രം. ആറാം ക്ലാസിലെ പുസ്തകത്തില്‍ ശില്പം അതിന്റെ യഥാർഥ രൂപത്തിലാണുള്ളത്. 25 വര്‍ഷത്തിലേറെയായി എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ ഈ ശില്പത്തിന്റെ ചിത്രം കൃത്യമായി ഉപയോഗിക്കുന്നുണ്ട്.…
Read Moreനായരമ്പലം ക്ഷേത്രത്തിലെ മോഷണം: പട്ടണക്കാട് സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ
വൈപ്പിൻ: നായരമ്പലം ഭഗവതി വിലാസം ക്ഷേത്രത്തിലെ എണ്ണ വഴിപാട് കൗണ്ടറിലെ മേശ കുത്തിപ്പൊളിച്ച് 20000 രൂപ മോഷ്ടിച്ച മൂന്നംഗസംഘത്തിൽ ഒരാളെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പട്ടണക്കാട് സഞ്ജയ് നിവാസിൽ സഞ്ജയ് ബാബു(23)വാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഒളിവിലാണ്. ഈ മാസം 11ന് പുലർച്ചെയായിരുന്നു സംഭവം. സിസി ടിവി ഫുട്ടേജുകൾ വച്ച് പോലീസ് പ്രാദേശികമായി അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. ടെമ്പിൾ തെഫ്റ്റ് സ്ക്വാഡുമായി ബന്ധപ്പെട്ടപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. പ്രിൻസിപ്പൽ എസ്ഐ അരുണിന്റെ നേതൃത്വത്തിൽ പ്രതികളിൽ ഒരാളെ ഇന്നലെ രാവിലെ പട്ടണക്കാട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്ന സ്ഥിരം മോഷ്ടാക്കളാണ് മൂവരുമെന്ന് പോലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.
Read More