ഏഴുവര്‍ഷത്തെ മുറിപ്പാടുകള്‍… എല്ലാം വെച്ചുകെട്ടെന്ന് പറഞ്ഞു, ബോഡി ഷെയ്മിംഗിൽ സംഭവിച്ചത് ഇതാണ്: മനസ് തുറന്ന് അന്ന രാജൻ

ബോഡി ഷെയ്മിംഗിനും രോഗാവസ്ഥയ്ക്കും ഇടയിലെ തന്‍റെ അതിജീവനത്തെക്കുറിച്ച് അന്ന രേഷ്മ രാജൻ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. “അങ്കമാലി ഡയറീസി’ലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നായികയാണ് അന്ന‍. സിനിമയ്ക്കൊപ്പം സോഷ്യല്‍ മീഡിയയിലും സജീവമായ താരം, പൊതുപരിപാടികളിലും ഉദ്ഘാടന വേദികളിലും നിറസാന്നിദ്ധ്യമാണ്. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ബോഡി ഷെയ്മിംഗും അന്ന നേരിടേണ്ടി വന്നിരുന്നു.

ഇപ്പോഴിതാ, അന്നയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മനസിനെ സ്പര്‍ശിക്കുന്ന ഒരു വരിയാണ് താരം തന്‍റെ പുതിയ ചിത്രങ്ങളോടൊപ്പം പങ്കുവച്ചിരിക്കുന്നത്. “ഏഴുവര്‍ഷത്തെ മുറിപ്പാടുകള്‍ പേറുന്നുണ്ട്, എങ്കിലും അവ മനോഹരമായി ഉണങ്ങിക്കൊണ്ടിരിക്കുന്നു.’

തന്‍റെ ജീവിതത്തിലോ കരിയറിലോ കഴിഞ്ഞ ഏഴുവര്‍ഷങ്ങള്‍ നല്‍കിയ അനുഭവങ്ങളെയും അതില്‍ നിന്ന് താന്‍ നേടിയ കരുത്തിനെയും സൂചിപ്പിക്കുന്നതാണ് ഈ വാക്കുകള്‍. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് കൂടുതല്‍ കരുത്താര്‍ജിക്കുന്ന ഒരു വ്യക്തിയെയാണ് അന്നയുടെ വരികളില്‍ കാണാന്‍ സാധിക്കുന്നത്.

കുറിപ്പിനൊപ്പം അന്ന പങ്കുവച്ച ഹാഷ്ടാഗുകളും ശ്രദ്ധേയമാണ്. പച്ചപ്പ്, ജീവിതം, ഹീലിംഗ്, വളര്‍ച്ച, സമാധാനം, സെല്‍ഫ് ലൗ, പുതിയ തുടക്കം എന്നിങ്ങനെയുള്ള വാക്കുകളിലൂടെ പോസിറ്റീവായ ഒരു മാറ്റത്തെയാണ് നടി അടയാളപ്പെടുത്തുന്നത്.

തനിക്കെതിരേ ഉയരുന്ന ബോഡി ഷേയ്മിംഗ് കമന്‍റുകളോട് പ്രതികരിച്ചുകൊണ്ട് മുന്പ് അന്ന രാജന്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു. “നിങ്ങളില്‍ പലര്‍ക്കും അറിയാവുന്നതുപോലെ, ഞാന്‍ ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്‍റെ ചികിത്സയിലാണ്. തടികുറച്ചപ്പോള്‍ എനിക്ക് മുമ്പത്തേക്കാള്‍ ചെറുപ്പമായതുപോലെ തോന്നുന്നു. ഇപ്പോഴും ഞാന്‍ എന്‍റെ ലക്ഷ്യത്തിലെത്തിയിട്ടില്ല, ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്.’

“ഞാന്‍ എക്‌സ്ട്രാ ഫിറ്റിംഗ് വയ്ക്കുന്നുണ്ടെന്ന രീതിയിലുള്ള കുറെ കമന്‍റുകള്‍ കാണാറുണ്ട്. സത്യം പറഞ്ഞാല്‍ ഞാന്‍ അത് ആസ്വദിച്ചു. കാരണം ഇതാണ് ഞാന്‍ ആഗ്രഹിച്ചിരുന്ന യഥാര്‍ഥ ഞാന്‍. ഒടുവില്‍, ഞാന്‍ അത് നേടി. എല്ലാ യൂട്യൂബര്‍മാരോടും, എന്നെക്കുറിച്ച് കണ്ടന്‍റ് ഉണ്ടാക്കുന്നവരോടും, ഞാന്‍ ഇത്രയും കാലം നിശബ്ദത പാലിച്ചത് എനിക്ക് ഉത്തരമില്ലാത്തതുകൊണ്ടല്ല, മറിച്ച് എന്നെക്കുറിച്ചുള്ള കണ്ടന്‍റുകളാണ് നിങ്ങളുടെ വീട്ടിലെ കഞ്ഞിക്ക് വകയാകുന്നത് എന്ന് എനിക്കറിയാവുന്നതുകൊണ്ടാണ്.

അതിനാല്‍ ദയവായി, തുടരുക. പക്ഷേ നിങ്ങളുടെ സന്തോഷത്തിനായി മറ്റുള്ളവരെ വേദനിപ്പിക്കരുത്. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുക-പക്ഷേ അത് ദയയോടെ ആയിരിക്കട്ടെ-അന്ന രാജന്‍ കുറിച്ചു.

മുന്പും തന്‍റെ അസുഖത്തെ കുറിച്ച് അന്ന വെളിപ്പെടുത്തിയിരുന്നു. “ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡ് എന്ന അസുഖബാധിതയാണ് താന്‍. ഇതിന്‍റെ ഫലമായി ശരീരം ചിലപ്പോള്‍ തടിച്ചും ചിലപ്പോള്‍ മെലിഞ്ഞും ഇരിക്കും. മുഖത്തിന്‍റെ രൂപം മാറുന്നതും സന്ധികളിലെ വീക്കവും വേദനയും ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. എന്നാല്‍, താന്‍ രോഗബാധിതയെന്ന് കരുതി ഒന്നും ചെയ്യാതിരിക്കുന്നില്ല. തന്‍റെ വീഡിയോ കാണാന്‍ താത്പര്യമില്ലാത്തവര്‍ കാണേണ്ട- സോഷ്യല്‍ മീഡിയയില്‍ അന്ന കുറിച്ചു.

Related posts

Leave a Comment