അടിമാലി ഫേസ്ബുക്ക് ലൈവ് പീഡനക്കേസില്‍ പുതിയ ട്വിസ്റ്റ്; യുവതിയെ വിവാഹം കഴിച്ച് കേസില്‍ നിന്ന് തലയൂരാന്‍ ലിനുവിന്റെ നീക്കം; അനവധി സ്ത്രീകളുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്‌തെന്ന് പ്രതി

ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവച്ച രാജാക്കാട് സ്വദേശി ലിനുവിന്റെ കൂടുതല്‍ കഥകള്‍ പുറത്ത്. പല യുവതികളുടെയും നഗ്നദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പരിചയപ്പെടുന്ന യുവതികള്‍ അറിയാതെ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി അപ്‌ലോഡ് ചെയ്യുന്നത് തന്റെ ഹോബിയാണെന്ന് ലിനു പോലീസിനോട് വെളിപ്പെടുത്തിയതോടെ ഇയാളുമായി ചാറ്റ് ചെയ്തിട്ടുള്ള യുവതികള്‍ അങ്കലാപ്പിലാണ്.

സെക്‌സ് ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്താല്‍ പണം വാഗ്ദാനം ചെയ്യുന്ന പോണ്‍സൈറ്റുകളുണ്ട്. അത്തരം സൈറ്റുകളിലേക്കാണ് ഇയാള്‍ ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്തത് എന്നാണു സൂചന. അടിമാലിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ വീട്ടമ്മയുമൊത്തുള്ള നഗ്‌ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഹോട്ടല്‍ ജീവനക്കാരനായ ലിനുവിന്റെ ലീലാവിലാസങ്ങള്‍ പുറംലോകമറിഞ്ഞത്. തുടര്‍ന്ന് വീട്ടമ്മയുടെ പരാതിയിന്മേലാണ് പോലീസ് ഇയാളെ അറസ്റ്റു ചെയ്യുന്നത്. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. യുവതിയെ വിവാഹം കഴിച്ച് കേസില്‍ നിന്നും തലയൂരുന്നതിനുള്ള നീക്കവും ലിനു നടത്തുന്നുണ്ടെന്നാണ് പുറത്തായ വിവരം.

പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പല സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ താന്‍ ഇന്റര്‍നെറ്റിലിട്ടതായി ലിനു വെളിപ്പെടുത്തിയത്. എന്നാല്‍ തന്റെ പങ്കാളികളായിരുന്ന സ്ത്രീകളെക്കുറിച്ച് കൂടുതല്‍ പറയാന്‍ ഇയാള്‍ തയ്യാറായില്ല. ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ ഇയാള്‍ക്ക് സുഹൃത്തിന്റെ സഹായം ലഭിച്ചിരുന്നതായുള്ള സൂചനകളും പുറത്ത് വന്നിട്ടുണ്ട്. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന വീട്ടമ്മയും ലിനുവും പലവട്ടം താമസ സ്ഥലത്ത് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വീട്ടമ്മയുടെ സമ്മതപ്രകാരമാണ് താന്‍ സെക്‌സ് മൊബൈലില്‍ പകര്‍ത്തിയതെന്നാണ് ലിനുപൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ലിനു അറസ്റ്റിലായതോടെ ഇയാളുടെ അടുപ്പക്കാരികളായിരുന്ന നിരവധി സ്ത്രീകള്‍ അങ്കലാപ്പിലാണ്. വീട്ടമ്മയുടെ അനുഭവം തങ്ങളും നേരിടേണ്ടിവരുമോ എന്നാണ് ഇവരുടെ ആശങ്ക.

ഫേസ്ബുക്ക് ലൈവാക്കിയത് കൂടുതല്‍ ലൈക്ക് കിട്ടാനാണെന്നായിരുന്നു ഇയാള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. അടുപ്പത്തിലായിരുന്ന വീട്ടമ്മയുമായി അടുത്തിടെ പിണങ്ങിയിരുന്നെന്നും ഇതേത്തുടര്‍ന്നുള്ള വൈരാഗ്യം മനസ്സില്‍ കിടന്നതിനാലാണ് താന്‍ കിടപ്പറദൃശ്യം ലൈവാക്കിയതെന്നും പിന്നീട് ഇയാള്‍ സമ്മതിച്ചു. കഴിഞ്ഞ ഓണദിവസങ്ങളില്‍ വീട്ടില്‍ എത്തിയപ്പോഴാണ് ലിനു വീട്ടമ്മയുമായുള്ള ദൃശ്യങ്ങള്‍ ലൈവായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇത് വൈറലാവുകയും ചെയ്തു.സംസ്ഥാനത്ത് പീഡനരംഗങ്ങള്‍ ലൈവായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ആദ്യ കേസാണ് ഇത്.

ഈ യുവതിയ്ക്ക് ഇരട്ട സഹോദരിയും ഉണ്ടായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇവരെയും പലരും സംശയിച്ചു. വീട്ടിലും പ്രശ്‌നമായി ഇതോടെ വീട്ടമ്മ തന്നെ ഇയാള്‍ക്കെതിരേ പരാതി നല്‍കുകയായിരുന്നു. എങ്ങനെയെങ്കിലും വീഡിയോ പിന്‍വലിപ്പിക്കണമെന്നായിരുന്നു വീട്ടമ്മയുടെ ആവശ്യം. ഇതേത്തുടര്‍ന്ന് ഫേസ്ബുക്ക് അധികൃതരോട് വീഡിയോ പിന്‍വലിക്കുന്നതിന് അടിയന്തിരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അടിമാലി സി.ഐ കത്തെഴുതിയിട്ടുണ്ട്.

വിവാഹ വാഗ്ദാനം ചെയ്ത് ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. ഇത്തരത്തിലാണ് കേസ് എടുത്തതും.എന്നാല്‍ ഉഭയ സമ്മത പ്രകാരമായിരുന്നു എല്ലാമെന്ന് വീഡിയോയില്‍ വ്യക്തമാണ്. അതിനാല്‍ കുറ്റപത്രം തയ്യാറാക്കുമ്പോള്‍ ബലാത്സംഗം ചുമത്തില്ല. പകരം അശ്ലീല ചിത്രങ്ങള്‍ ചതിയിലൂടെ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന കേസാകും ലിനുവിനെതിരെ ചുമത്തുക. അടിമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരു കുട്ടിയുടെ മാതാവ് കൂടിയായ സ്ത്രീയെ ആറുമാസം മുമ്പ് ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. ഈ സമയത്ത് ഇവര്‍ ഭര്‍്ത്താവുമായി പിണങ്ങി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് അടിമാലിയില്‍ വാടക വീട്ടിലെത്തി ബന്ധപ്പെടാറുണ്ടായിരുന്നു. അങ്ങനെയാണ് ഓണം ആഘോഷിക്കുന്നതിന് ലിനു ഇവരുടെ വീട്ടിലെത്തുന്നത്. ഇയാളുടെ മൊബൈലില്‍ നിന്നും പോലീസ് നിരവധി വീഡിയോകള്‍ കണ്ടെത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് പൂപ്പാറയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ ജോലി നോക്കിയിരുന്ന നെടുങ്കണ്ടത്തെ ഹോട്ടലില്‍ പൊലീസ് പരിശോധനക്ക് എത്തിയെങ്കിലും ഇവിടെനിന്ന് രക്ഷപ്പെട്ടിരുന്നു. തന്ത്രപരമായ നീക്കത്തിലൂടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രശ്‌നം ഒതുക്കി തീര്‍ക്കാമെന്ന് പറഞ്ഞ് യുവതിയുടെ ബന്ധുക്കള്‍ പൊലീസ് നിര്‍ദ്ദേശപ്രകാരം യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു.

 

Related posts