സ്ത്രീത്വത്തെ അപമാനിച്ചു, ജാതി അധിക്ഷേപം നടത്തി മർദ്ദനം;എഐഎസ്എഫ് വനിതാ നേതാവിന്‍റെ പരാതിയിൽ ഡിവൈഎസ്പി അന്വേഷിക്കും


കോട്ടയം: എംജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് സംഘർഷവുമായി ബന്ധപ്പെട്ട് എഐഎസ്എഫ് വനിത നേതാവ് നൽകിയ പരാതി ഡിവൈഎസ്പി അന്വേഷിക്കും.

പട്ടിക ജാതി-പട്ടിക വർഗ സംരക്ഷണ നിയമ പ്രകാരം കേസെടുത്തതോടെയാണ് ഡിവൈഎസ്പി കേസ് അന്വേഷിക്കുന്നത്.

വനിത നേതാവിന്‍റെ പരാതിയിൽ ഏഴ് എസ്എഫ്ഐ നേതാക്കൾക്കെതിരേ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു, ജാതി അധിക്ഷേപം നടത്തി, മർദിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. തന്നെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്നും ബലാത്സംഗ ഭീഷണിമുഴക്കി കയറിപ്പിടിച്ചെന്നും വനിതാ നേതാവ് പരാതിയിൽ പറയുന്നു.

സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പ്രശ്നങ്ങൾക്ക് തുടക്കം. എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് എഐഎസ്എഫ് പ്രവർത്തകനെ മർദ്ദി ച്ചതിൽ വനിതാ നേതാവ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പിന്നീടാണ് ഇവർക്കെതിരേ എസ്എഫ്ഐ രംഗത്തുവന്നത്.

Related posts

Leave a Comment