അനുഷ്‌ക ഷെട്ടി മലയാളത്തിൽ; കള്ളിയങ്കാട്ട് നീലിയാകാൻ നടി വാങ്ങുന്നത് വമ്പൻ പ്രതിഫലം

മലയാളികള്‍ക്കും പ്രിയങ്കരിയായ തെന്നിന്ത്യൻ നടിയാണ് അനുഷ്‌ക ഷെട്ടി. ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രത്തിലൂടെ കൊച്ചുകുട്ടികള്‍ക്കു പോലും താരത്തെ അറിയാം. തെന്നിന്ത്യന്‍ സിനിമയില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ പട്ടവും അവര്‍ക്കുണ്ട്. ബാഹുബലിക്ക് മുമ്പ് അരുന്ധതിയിലൂടെ അനുഷ്‌ക അത് സ്വന്തമാക്കിയതാണ്.

ഇപ്പോഴിതാ മലയാള സിനിമയിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നടി. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് എത്തുന്നത്. ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍. കഴിഞ്ഞ ദിവസം അനുഷ്‌ക ചിത്രത്തിന്‍റെ സെറ്റില്‍ ജോയിന്‍ ചെയ്തിരുന്നു. കത്തനാര്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്. 75 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റെന്നാണു റിപ്പോർട്ടുകൾ പറയുന്നത്. ഇതൊരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് റിലീസ് ചെയ്യുക. സിനിമയ്ക്കായി 45,000 ചതുരശ്ര അടിയിലെ സ്റ്റുഡിയോ ഫ്‌ളോര്‍ തീര്‍ത്താണ് ഷൂട്ടിംഗ്. ചിത്രത്തില്‍ കടമറ്റത്ത് കത്തനാരായിട്ടാണ് ജയസൂര്യ വേഷമിടുന്നത്. അനുഷ്‌ക ഷെട്ടി കള്ളിയങ്കാട്ട് നീലി എന്ന യക്ഷി വേഷത്തിലാണ് പ്രത്യക്ഷപ്പെടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഎഫ്എക്‌സിനു വളരെയധികം പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്.

ചിത്രത്തില്‍ അനുഷ്‌ക വാങ്ങുന്ന പ്രതിഫലം ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ബാഹുബലി മുതല്‍ അനുഷ്‌കയുടെ പ്രതിഫലം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ബാഹുബലിയുടെ ആദ്യ ഭാഗത്തിനായി മൂന്ന് കോടി രൂപയാണ് അനുഷ്‌ക പ്രതിഫലമായി വാങ്ങിയത്. രണ്ടാം ഭാഗത്തില്‍ ഇത് അഞ്ച് കോടിയായി ഉയര്‍ന്നു. ഏറ്റവും അവസാനം ഇറങ്ങിയ മിസ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടിക്കായി ആറ് കോടി രൂപയാണ് അനുഷ്‌ക പ്രതിഫലമായി വാങ്ങിയത്. നടിയുടെ ഉയര്‍ന്ന പ്രതിഫലം കൂടിയാണിത്. അഞ്ച് കോടിയാണ് നടിക്ക് കത്തനാരില്‍ ലഭിക്കുന്ന പ്രതിഫലം എന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇക്കാര്യം പക്ഷേ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം അനുഷ്‌ക കൂടുതൽ സെലക്ടീവായിരിക്കുകയാണ്. വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് നടി ഇപ്പോൾ ചെയ്യുന്നത്. ബാഹുബലിക്ക് ശേഷം വന്ന ബാഗബതി വലിയ ഹിറ്റായിരുന്നു. മലയാളത്തില്‍ നിന്ന് ജയറാമും ഉണ്ണി മുകുന്ദനുമെല്ലാം ബാഗമതിയിലുണ്ടായിരുന്നു. നിശബ്ദം, സൈറ നരസിംഹ റെഡ്ഡി, മിസ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടി പോലുള്ള ചിത്രങ്ങളാണ് പിന്നീട് നടി ചെയ്തത്. അതുകൊണ്ട് കഴിഞ്ഞ ആറോ ഏഴോ വര്‍ഷങ്ങള്‍ക്കിടെ വളരെ കുറച്ച് റിലീസ് മാത്രമാണ് നടിക്കുണ്ടായിരുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം ജയസൂര്യയുടേതായി തിയറ്ററില്‍ എത്തുന്ന ചിത്രം കൂടിയായിരിക്കും കത്തനാര്‍.

Related posts

Leave a Comment