‘ചെറുപ്പത്തിൽ ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്, അമ്മയുടെ വാക്കുകൾ എന്നെ പിന്തിരിപ്പിച്ചു’: എ. ആർ. റഹ്മാൻ

 ഓക്സ്ഫഡ് യൂണിയൻ ഡിബേറ്റിംഗ് സൊസൈറ്റിയിൽ മാനസികാരോഗ്യം, ആത്മീയത എന്നിവയെ കുറിച്ച് സംസാരിക്കവെ സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലാകുന്നത്. തനിക്ക് ചെറുപ്പത്തിൽ ആത്മഹത്യാ ചിന്തകൾ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് മനസിലാക്കിയ അമ്മ തന്നോട് പറഞ്ഞു മറ്റുള്ളവർക്കു വേണ്ടി ജീവിക്കുമ്പോൾ ഇത്തരം ചിന്തകള്‍ ഉണ്ടാകില്ലെന്ന്. അമ്മയിൽ നിന്ന് തനിക്കു ലഭിച്ച ഏറ്റവും മനോഹരമായ ഉപദേശങ്ങളിലൊന്നാണ് ഇതെന്നും റഹ്മാൻ കൂട്ടിച്ചേർത്തു.

എ.ആർ.റഹ്മാന്‍റെ വാക്കുകൾ…

‘എനിക്ക് ചെറുപ്പത്തിൽ ആത്മഹത്യാ ചിന്തകൾ ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ അമ്മ ഒരിക്കൽ എന്നോടു പറഞ്ഞു, നീ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുമ്പോൾ നിനക്ക് ഇത്തരം ചിന്തകള്‍ ഉണ്ടാകില്ല.

അമ്മയിൽ നിന്ന് എനിക്കു ലഭിച്ച ഏറ്റവും മനോഹരമായ ഉപദേശങ്ങളിലൊന്നാണ് അത്. നിങ്ങൾ സ്വാർഥതയോടെയല്ല ജീവിക്കുന്നതെങ്കിൽ നിങ്ങളുടെ ജീവിതത്തിന് ഒരു അർഥമുണ്ട്. മറ്റുള്ളവർക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയതുകൊടുക്കുമ്പോഴാണ് ജീവിതം മുന്നോട്ടു നയിക്കപ്പെടുന്നത്. എല്ലാവർക്കും ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരിക്കും. അസാധാരണമായ എന്തൊക്കെയോ നിങ്ങളെ കാത്തിരിപ്പുണ്ട്.

എല്ലാവരുടെയും ജീവിതത്തിൽ ഇരുണ്ട കാലഘട്ടങ്ങളുണ്ടാകും. ഈ ലോകത്തിലെ നമ്മുടെ ജീവിതം വളരെ ചുരുങ്ങിയ കാലം മാത്രമാണ്. നാം ജനിച്ചു, ജീവിച്ചു, പിന്നെ മരിക്കുന്നു. ശേഷം എവിടേക്കാണു പോകുന്നതെന്ന് നമുക്കറിയില്ല. ഓരോ വ്യക്തിക്കും മരണാനന്തര ജീവിതത്തെക്കുറിച്ച് അവരവരുടെ ഭാവനയ്ക്കും വിശ്വാസത്തിനും അനുസരിച്ചുള്ള കാഴ്ചപ്പാടുകളുണ്ടാകും’- എ.ആർ.റഹ്മാൻ പറഞ്ഞു.

Related posts

Leave a Comment