“മറക്കില്ലൊരിക്കലും ഈ ഓട്ടോക്കാരനെ’; കളഞ്ഞുകിട്ടിയ പഴ്സ് ഉടമസ്ഥനെ കണ്ട് തിരികെ നൽകി ഓട്ടോക്കാരൻ; സുനിലിനെ അഭിനന്ദിച്ച് നാട്ടുകാരും സുഹൃത്തുക്കളും

ഗുരുവായൂർ: റോഡിൽ നിന്നു ലഭിച്ച പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്സ് 11 കിലോമീറ്റർ അകലെയുള്ള ഉടമയെ കണ്ടെത്തി തിരിച്ച് നല്കി ഓട്ടോഡ്രൈവർ മാതൃകയായി. മമ്മിയൂർ ക്ഷേത്രത്തിനടുത്ത് ഓട്ടോറിക്ഷ ഓടിക്കുന്ന കോട്ടപ്പടി കോലേഴിപറന്പിൽ സുനിലാണ് വിലാസം നോക്കി ഉടമയെ കണ്ടെത്തി പഴ്സ് തിരിച്ചു നല്കിയത്.

പുന്നയൂർക്കുളം ആൽത്തറ കളത്തിൽ അനീഷിന്‍റെ പഴ്സാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. പണം, എടിഎം കാർഡ്, ലൈസൻസ്, ആധാർ തുടങ്ങിയ രേഖകളാണ് പഴ്സിൽ ഉണ്ടായിരുന്നത്. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്പോഴാണ് പഴ്സ് നഷ്ടപ്പെട്ടത്. മമ്മിയൂർ ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് സുനിലിന് പഴ്സ് ലഭിക്കുന്നത്.

പഴ്സിൽ മൊബൈൽഫോണ്‍ നന്പർ ഇല്ലാതിരുന്നതിനാൽ ലൈസൻസിലെ വിലാസം അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. പഴ്സ് തിരിച്ച് കിട്ടില്ലെന്ന് കരുതി രേഖകളുടെ പകർപ്പ് എടുക്കാനുള്ള തയാറെടുപ്പിലായിരുന്നു അനീഷ്. പഴ്സ് തിരിച്ചു നല്കിയ സുനിലിനെ നാട്ടുകാരും സുഹൃത്തുക്കളും അഭിനന്ദിച്ചു.

Related posts