കണ്ണൂർ: താൻ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. തനിക്കെതിരേ ബിജെപി നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയാണ് പുറത്തുവന്നത്. കാര്യങ്ങൾ അന്വേഷിക്കാതെ മാധ്യമങ്ങളും ഒപ്പം ചേർന്നുവെന്നും ജയരാജൻ കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രിയായിരുന്ന ജാവദേക്കർ തന്നെ കണ്ടിരുന്നു. രണ്ടോ മൂന്നോ മിനിറ്റ് അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഇതോടെ താൻ സിപിഎം വിട്ട് ബിജെപിയിൽ ചേരാൻ പോകുന്നുവെന്ന് മാധ്യമങ്ങൾ വാർത്ത കൊടുത്തു. ഇക്കാര്യത്തിൽ മാധ്യമങ്ങൾ പരിശോധന നടത്തിയോ എന്നും അദ്ദേഹം ചോദിച്ചു. ആസൂത്രിതമായാണ് തെരഞ്ഞെടുപ്പിനു മുൻപ് വാർത്ത കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലോ ഡൽഹിയിലോ വച്ച് താൻ ശോഭ സുരേന്ദ്രനെ കണ്ടിട്ടില്ല. തനിക്ക് ശോഭയുമായി ഒരു പരിചയവുമില്ല. ഉമ്മൻ ചാണ്ടി മരിച്ചപ്പോൾ മാത്രമാണ് ശോഭയെ താൻ അടുത്തു കണ്ടത്. ഒരു സ്ത്രീ എന്തെങ്കിലും പറഞ്ഞെങ്കിൽ അപ്പോൾ തന്നെ വാർത്ത കൊടുക്കണോ. അത് പരിശോധിക്കേണ്ടെ എന്നും അദ്ദേഹം ചോദിച്ചു. ചില…
Read MoreDay: April 28, 2024
പുതിയ ലുക്കിൽ മമ്മൂട്ടി; ചെറുപ്പക്കാരെ ജീവിക്കാൻ സമ്മദിക്കില്ലേയെന്ന് സോഷ്യൽ മീഡിയ
സിനിമാ താരങ്ങളുടെ ഔട്ട്ഫിറ്റുകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിയിക്കാറുണ്ട്. അതിൽ ഏറ്റവും മുന്നിലുള്ളത് മമ്മൂട്ടി തന്നെയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെളുത്ത നിറത്തിലുള്ള ബനിയനും ആഷ് നിറത്തിലുള്ള ജീൻസുമാണ് വേഷം. വസ്ത്രത്തിനോട് മാച്ച് ആകുന്ന തരത്തിലുള്ള തൊപ്പിയും താരം ധരിച്ചിട്ടുണ്ട്. സൈഡ് പോസ് ചെയ്താണ് ഫോട്ടോയിലുള്ളത്. ഫോട്ടോ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി ആളുകളാണ് പുതിയ ലൂക്കിനെ പ്രശംസിച്ച് രംഗത്തെത്തിയത്. റാംബ്ലർ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്താണിക്കാ നിങ്ങളിതെങ്ങോട്ടാണ് പോകുന്നത്, പ്രായം കുറയ്ക്കുന്ന എന്തെങ്കിലും യന്ത്രം ഘടിപ്പിച്ചിട്ടുണ്ടോ…. അങ്ങനെ നീളുന്നു കമന്റുകൾ. വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ബസൂക്കയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു സിനിമ.
Read Moreജി-7 ഉച്ചകോടിയിൽ മാർപാപ്പ പങ്കെടുക്കും
വത്തിക്കാൻ: ദക്ഷിണ ഇറ്റലിയിലെ പുലിയയിൽ ജൂൺ 13 മുതൽ 15 വരെ നടക്കുന്ന ജി-7 ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. കൃത്രിമബുദ്ധിയെ (ആർട്ടിഫിഷൽ ഇന്റലിജൻസ്) ആസ്പദമാക്കി നടക്കുന്ന സെഷനിലായിരിക്കും മാർപാപ്പ പങ്കെടുക്കുക. ഇക്കാര്യം വത്തിക്കാനും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഒരു മാർപാപ്പ ലോകത്തിലെ വൻശക്തി രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തേക്കും അതേസമയം, ഫ്രാൻസിസ് മാർപാപ്പ സെപ്റ്റംബറിൽ ന്യൂയോർക്കിലെത്തി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ക്ഷണപ്രകാരമാണു സന്ദർശനം.
Read Moreഅച്ഛന്റെ വകയാണോ റോഡെന്ന് ചോദിച്ചു, മോശമായി പെരുമാറിയത് മേയറും സംഘവും; പതിനഞ്ചോളം യാത്രക്കാരെ ഇറക്കിവിട്ട ശേഷം മേയറുടെ ഭർത്താവ് ബസിൽ കയറി ഇരുന്നു; കെഎസ്ആർടിസി ഡ്രൈവർ
തിരുവനന്തപുരം: കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. മേയറും സംഘവുമാണ് മോശമായി പെരുമാറിയതെന്നും മേയർ സഞ്ചരിച്ച കാറാണ് ഇടത് വശം ചേർന്ന് ഓവർടേക്ക് ചെയ്തതെന്ന് യദു പറഞ്ഞു. തന്നോട് മോശമായി സംസാരിച്ചപ്പോഴാണ് താനും തിരിച്ചുപറഞ്ഞത്. മേയറാണ് അതെന്ന് അപ്പോഴും അറിയില്ലായിരുന്നു. താൻ മേയറോട് ഒന്നും പറഞ്ഞില്ല. കൂടെയുണ്ടായിരുന്നയാളോടാണ് പ്രതികരിച്ചത്. എല്ലാ സിസിടിവി ദൃശ്യങ്ങളും എടുത്ത് പരിശോധിക്കട്ടെ. തന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കട്ടെ അല്ലാതെ ഒരു തെറ്റും താൻ ചെയ്തിട്ടില്ലന്ന് യദു പറഞ്ഞു. അധികകാലം ജോലി ചെയ്യില്ലെന്നും നിനക്കുള്ള പണി തരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യദു ആരോപിച്ചു. പാളയത്ത് യാത്രക്കാരെ ഇറക്കി മുന്നോട്ടു പോയപ്പോഴാണ് ബസിനെ മറികടന്ന് കാർ കുറുകെ നിർത്തിയത്. രണ്ട് യുവാക്കൾ ഇറങ്ങിവന്ന് ‘അച്ഛന്റെ വകയാണോ റോഡ്’ എന്ന്…
Read Moreസിപിഎം ബൂത്ത് ഏജന്റിന്റെ തട്ടുകട കത്തിനശിച്ചു; തകർത്തതിന് പിന്നിൽ മുസ്ലീംലീഗ് പ്രവർത്തകരെന്ന് സിപിഎം
കാഞ്ഞങ്ങാട്: ബല്ലാ കടപ്പുറത്ത് സിപിഎം ബൂത്ത് ഏജന്റിന്റെ തട്ടുകട കത്തിനശിച്ചു. മീനാപ്പീസ് കണ്ടത്തിൽ ഗവ.എൽപി സ്കൂളിലെ 138-ാം നമ്പർ ബൂത്തിൽ ഏജന്റായിരുന്ന ബല്ലാ കടപ്പുറത്തെ മൂസക്കുട്ടിയുടെ തട്ടുകടയാണ് കത്തിനശിച്ചത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ മൂസക്കുട്ടിയും സഹപ്രവർത്തകരും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇന്നലെ പുലർച്ചെ ഒന്നര വരെ കടയിലുണ്ടായിരുന്നു.പുലർച്ചെ ആറുമണിയോടെയാണ് തീ ആളിപ്പടരുന്നത് കണ്ടത്. ഹോസ്ദുർഗ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.പി.ആസാദിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.മുസ്ലീംലീഗ് പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. അതേസമയം സംഭവവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ആസൂത്രിതശ്രമമാണ് നടന്നതെന്നും ലീഗ് നേതാക്കൾ പറഞ്ഞു.
Read Moreഎല്ലാ ഗോപിക ഫാൻസിനും ഉള്ള ഒരു സ്പെഷ്യല്‍ സമ്മാനമാണിത്; പിറന്നാൾ ദിനത്തിൽ ഭാര്യയെ ട്രോളി ജിപി
ജിപി എന്ന് വിളിക്കുന്ന ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും തമ്മിലുള്ള വിവാഹ വാർത്ത വളരെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. അപ്രതീക്ഷിതമായ ഒരു വെളിപ്പെടുത്തലായിരുന്നു ഇരുവരുടേയും വിവാഹം. ഇപ്പോഴിതാ ഗോപികയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് ജിപി പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്. ശരിക്കും ഗോപികയുടെ സ്വഭാവം എന്താണ്, എങ്ങനെയാണ് എന്ന് വ്യക്തമായി കാണിച്ചുതരുന്ന ഒരു രസകരമായ റീലാണത്. ‘എല്ലാ ഗോപിക അനില്‍ ആരാധകര്‍ക്കും ഉള്ള ഒരു സ്പെഷ്യല്‍ പിറന്നാള്‍ സമ്മാനമാണിത്. നിങ്ങളുടെ ഗോപിക ചേച്ചി വളരെ ശാന്തയും, സംയമനം പാലിക്കുകയും ചെയ്യുന്ന, പക്വതയും ഗൗരവുമുള്ള വ്യക്തിയാണ് എന്ന് നിങ്ങളെ എല്ലാവരെയും ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രം’ എന്ന കുറിപ്പോടെയാണ് ജിപി വീഡിയോ പങ്കുവച്ചത്. നിരവധി ആളുകളാണ് ഗോപികയ്ക്ക് പിറന്നാളാശംസകൾ നേർന്നത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഎമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സമയോചിതമായ ഇടപെടൽ; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ യുവതിക്കു സുഖപ്രസവം
പാലക്കാട്: ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. പാലക്കാട് മൈലംപാടം പുതുവപാടം കോളനിയിലെ 28കാരിയാണ് ആംബുലൻസിൽ ആണ്‍കുഞ്ഞിന് ജന്മം നൽകിയത്. ഇന്ന ലെ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കണ്ട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് കെ. പ്രജിത്ത്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ മനു എന്നിവർ ഉടൻ കോളനിയിൽ എത്തി യുവതിയുമായി ആശുപത്രിയിലേക്ക് തിരിച്ചു. ഒരു കിലോമീറ്റർ പിന്നിടുന്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ മനു നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി…
Read Moreഇനി ആരും തന്നെ ലൈക്കോ സബ്സ്ക്രൈബോ ചെയ്യണ്ടതില്ല; യുട്യൂബ് ചാനലിനെ കുറിച്ച് സ്വാസിക
മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലെത്തിയ താരമാണ് സ്വാസിക വിജയ്. അഭിനയം മാത്രമല്ല നൃത്തത്തിലും സ്വാസിക തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു താരത്തിന്റെ വിവാഹം. സീരിയൽ താരം പ്രേമിനെയാണ് സ്വാസിക വിവാഹം ചെയ്തത്. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. മനംപോലെ മംഗല്യം എന്ന സീരിയലിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. ആ സൗഹൃദം പിന്നീട് പ്രണയമായെന്നും സ്വാസിക നേരത്തേ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇവരുടെ യൂട്യൂബ് ചാനൽ ഹാക്ക് ആയ വിവരമാണ് താരം അറിയിച്ചിരിക്കുന്നത്. ‘എന്റെ യൂട്യൂബ് ചാനൽ ഹാക്കായി പോയി. അത് ഇനി കംപ്ലെയിന്റ് കൊടുത്ത് തിരികെ കിട്ടുമ്പോളേക്കും ലേറ്റ് ആകും. പഴയ ചാനലിലേക്ക് പോയി ഇനി ആരും ലൈക്ക് ചെയ്യുകയോ സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്യണ്ട. പഴയ വീഡിയോസും കാണണ്ട. ഞങ്ങൾ ഒരുമിച്ചുള്ള വിശേഷങ്ങൾ ഒക്കെയും മറ്റൊരു ചാനൽ വഴി ഉണ്ടാകും’ എന്ന് സ്വാസിക പറഞ്ഞു.
Read Moreകെഎസ്ആർടിസി ബസിന് മുന്നിൽ കാർ വട്ടം ഇട്ട് മേയർ ആര്യ രാജേന്ദ്രൻ; ബസ് തടയൽ മേയറും സംഘവും സഞ്ചരിച്ച കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച്
തിരുവനന്തപുരം : കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞു. ഇന്നലെ രാത്രി പട്ടത്തു നിന്നും പാളയത്തേക്ക് സ്വകാര്യ വാഹനത്തിൽ മേയറും സംഘവും സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. ബസിനു മുന്നില്‍ കാര്‍ വട്ടം നിര്‍ത്തിയിട്ട ശേഷം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കിക്കുന്ന ദൃശ്യം പുറത്തു വന്നു. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കാർ ബസിന് കുറുകെ ഇട്ട് ട്രിപ്പ് മുടക്കിയെന്നും മേയർ മോശമായി പെരുമാറിയെന്നും കാണിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ പോലീസിന് പരാതി നൽകി.ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല.
Read Moreകനത്ത ചൂടും ഫംഗസ് ബാധയും; നാല് ഏക്കറിലെ കൃഷി നശിച്ചു; യുവകർഷകന് ലക്ഷങ്ങളുടെ നഷ്ടം
എരുമപ്പെട്ടി: കനത്ത ചൂടും ഫംഗസ് ബാധയുംമൂലം കടങ്ങോട് പഞ്ചായത്തിലെ കിടങ്ങൂരിൽ വൻ കൃഷിനാശം. യുവകർഷകൻ മരത്തംകോട് കോതോട്ടിൽ ബജീഷിന്റെ പച്ചക്കറികൃഷിയാണ് നശിച്ചത്. കിടങ്ങൂരിൽ നാല് ഏക്കറിൽ അധികം വരുന്ന സ്ഥലത്താണ് ബജീഷ് പച്ചക്കറികൃഷി ചെയ്തത്. കെ.എം. മാണി കർഷകസമൃദ്ധി പദ്ധതി എന്ന പേരിൽ പദ്ധതി രൂപീകരിച്ച് പയർ, വെണ്ട, വെള്ളരി, ചീര, കുമ്പളം, മത്തൻ എന്നീ ഇനങ്ങളും സമ്മിശ്ര പച്ചക്കറിയുമാണ് കൃഷിചെയ്തത്. തൊഴിലാളികളെ ഉപയോഗിച്ച് സ്ഥലം ഉഴുതുമറിച്ച് ഏരി ഉണ്ടാക്കി കഴിഞ്ഞ ഫെബ്രുവരി ആറിനാണ് വിത്തിട്ടത്. ജൈവവളവും ജൈവകീടനാശിനികളും ഉപയോഗിച്ചാണ് കൃഷി പരിപാലിച്ചത്. വിളവെടുക്കാൻ സമയമായപ്പോഴാണ് വിളകൾക്ക് ഫംഗസ് ബാധിച്ചത്. കനത്ത ചൂടിൽ വെള്ളത്തിന് ക്ഷാമം നേരിട്ടതും കൃഷിയെ പ്രതികൂലമായി ബാധിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബജീഷ് പറയുന്നു. കൃഷി ഓഫീസിൽ അപേക്ഷ നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും നഷ്ടപരിഹാരമായി ധനസഹായം നൽകാൻ…
Read More