ബാലഭാസ്‌കറിന് ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് അര്‍ജുനെ ഡ്രൈവറാക്കിയത് ! എടിഎം തട്ടിപ്പു മുതല്‍ നാഗമാണിക്യം തട്ടിപ്പുവരെ…പണമുണ്ടാക്കാനായി അര്‍ജ്ജുന്‍ എന്തും ചെയ്യും;പുതിയ വിവരങ്ങള്‍ ഞെട്ടിക്കുന്നത്…

ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിയതായി വിവരം. അപകടസമയത്ത് ബാലഭാസ്‌കറിന്റെ വാഹനം ഓടിച്ച ഡ്രൈവര്‍ അര്‍ജുന്‍ എടിഎം കൊള്ളയടിച്ച കേസ് മുതല്‍ നാഗമാണിക്യം കയ്യിലുണ്ടെന്നു പ്രചരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ വരെ പ്രതിയാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

എടിഎം കൊള്ള, നാഗമാണിക്യം തട്ടിപ്പ്, സ്വര്‍ണക്കടത്ത്, നിധി തട്ടിപ്പ്, വ്യാജ സ്വര്‍ണ ബിസ്‌കറ്റ് വില്‍പന…എന്നിങ്ങനെ അര്‍ജ്ജുന്‍ കൈവയ്ക്കാത്ത തട്ടിപ്പുമേഖലകള്‍ ഒന്നുംതന്നെയില്ലെന്നാണ് വിവരം. പല കേസിലും അര്‍ജുന്‍ പൊലീസ് പിടിയിലായിട്ടുണ്ടെന്നാണ് വിവരം. പാലക്കാട്ടെ പൂന്തോട്ടം ആയുവേദ ആശുപത്രി ഉടമ രവീന്ദ്രന്റെ ഭാര്യ ലതയുടെ സഹോദരന്റെ മകനാണ് അര്‍ജുന്‍. ഇവരാണ് അര്‍ജുനെ ബാലഭാസ്‌കറിന് പരിചയപ്പെടുത്തിയത്. ബാലുവിനോട് സ്നേഹമുള്ള ആരും അര്‍ജുന്‍ എന്ന ക്രിമിനലിനെ ഒപ്പം വിടില്ലെന്ന് ഏവരും സമ്മതിക്കുന്നു. ഇതുകൊണ്ടാണ് ബാലുവിന്റെ അച്ഛന്‍ ഉണ്ണിയുടെ സംശയങ്ങള്‍ക്ക് ബലം കൂടുന്നതും.

മൂന്നു വര്‍ഷം മുന്‍പ് പാലക്കാട്, തൃശൂര്‍ ജില്ലകളിലെ രണ്ടു എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ച കേസില്‍ നിഴല്‍ പൊലീസിന്റെ പിടിയിലായപ്പോഴാണ് അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലം ആദ്യം വെളിപ്പെട്ടത്. പിടിക്കപ്പെടാന്‍ ഏറെ സാധ്യത ഉണ്ടെന്നിരിക്കെ എന്തിന് എടിഎം മോഷണത്തിനു ശ്രമിച്ചെന്നു പൊലീസ് ചോദിച്ചപ്പോള്‍ അര്‍ജുന്‍ നല്‍കിയ മറുപടി ഇങ്ങനെ: ‘ഒറ്റത്തവണ ശ്രമം വിജയിച്ചാല്‍ പിന്നെ ഈ പണി തുടരേണ്ടതില്ലല്ലോ..’ ഇത്രയും കൂളായി കാര്യങ്ങള്‍ കാണുന്ന വ്യക്തിയാണ് അര്‍ജുന്‍. പ്രകാശ് തമ്പിക്കും വിഷ്ണുവിനും ഒപ്പം ചേര്‍ന്ന് അര്‍ജുന്‍ സ്വര്‍ണം കടത്തിയതായും സൂചനയുണ്ട്. കേസില്‍ പിടിയിലായ സുനില്‍ കുമാറിന്റെ മൊഴിയിലാണ് അര്‍ജുന്‍ എന്ന പേരുള്ളത്. ഇത് സ്ഥിരീകരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതിന് മുമ്പേ അര്‍ജുന്‍ ഒളിവില്‍ പോയി. പണമുണ്ടാക്കാന്‍ എന്തും ചെയ്യുന്ന വ്യക്തിയാണ് അര്‍ജുന്‍.

തൃശൂര്‍ പാട്ടുരായ്ക്കല്‍ കുറിയേടത്തുമനയില്‍ അര്‍ജുന്‍ എന്‍ജിനീയറിങ് പഠനകാലത്താണ് എടിഎം കവര്‍ച്ചാ കേസില്‍ പൊലീസിന്റെ പിടിയിലാകുന്നത്. ഒട്ടേറെ സംഗീത വിഡിയോ ആല്‍ബങ്ങളില്‍ നായകനായി അഭിനയിച്ച ആറ്റൂര്‍ സ്വദേശി ഫസിലിനൊപ്പം പാഞ്ഞാളിലും ലക്കിടിയിലുമാണ് അര്‍ജുന്‍ എടിഎം കൊള്ളയ്ക്കു ശ്രമിച്ചത്. 2016 ജനുവരി 11ന് ലക്കിടിയില്‍ ആയിരുന്നു ആദ്യ കവര്‍ച്ചാ ശ്രമം. ബാങ്ക് ഓഫ് ബറോഡ എടിഎം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പാഞ്ഞാളിലെ എസ്ബിഐ എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത് ഫെബ്രുവരി 25ന്. ഇരു സംഭവങ്ങളിലെയും സമാനതകള്‍ അര്‍ജുനെ പൊലീസ് പിടിയിലാക്കി. ഇതെല്ലാം അര്‍ജുന്റെ പൂന്തോട്ടത്തെ ബന്ധുക്കള്‍ക്കും അറിയാം. കാശിന് വേണ്ടി എന്തും ചെയ്യുന്ന ബന്ധുവിനെ എന്നിട്ടും ബാലുവിനൊപ്പം നിര്‍ത്തി. ഈ കേസില്‍ അറസ്റ്റിലായ ശേഷമാണ് ബാലുവിന്റെ ഡ്രൈവറായി അര്‍ജുന്‍ മാറിയത്.

ഗള്‍ഫില്‍ നിന്നു നികുതി വെട്ടിച്ചു കടത്തുന്ന കള്ളസ്വര്‍ണം വിപണി വിലയേക്കാള്‍ കുറവില്‍ വില്‍ക്കാനുണ്ടെന്നുകാട്ടി വ്യവസായികളെ തട്ടിച്ചതില്‍ നിന്നാണ് അര്‍ജുന്‍ ഉള്‍പ്പെട്ട യുവാക്കളുടെ സംഘത്തിന്റെ വളര്‍ച്ചയുടെ തുടക്കം. അന്ന് ഒടുവില്‍ സ്വര്‍ണം വാങ്ങാന്‍ താല്‍പര്യമുള്ള ആളെന്നു തെറ്റിദ്ധരിപ്പിച്ച് സമീപിച്ചാണ് പൊലീസ് അര്‍ജുനെ കുടുക്കുന്നത്. നിധി ഒളിഞ്ഞു കിടക്കുന്ന സ്ഥലം അറിയാമെന്നും ഇതു കണ്ടെടുത്തു നല്‍കാന്‍ സഹായിക്കാമെന്നും വാഗ്ദാനം ചെയ്ത് അര്‍ജുനും സംഘവും പലരില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചു. കോടികള്‍ വിലമതിക്കുന്ന നാഗമാണിക്യം കയ്യിലുണ്ടെന്നു പ്രചരിപ്പിച്ചായിരുന്നു അടുത്ത തട്ടിപ്പ്.

അതേസമയം അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെട്ടതോടെ ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും ദുരൂഹത വര്‍ധിക്കുകയാണ്. അപകടത്തില്‍ ഏറ്റവും കുറവ് പരിക്കേറ്റതും അര്‍ജുന് ആണ്. കൂടാതെ അപകടസമയത്ത് വണ്ടിയോടിച്ചത് താനാണെന്ന് സമ്മതിച്ച അര്‍ജുന്‍ പൊലീസിന് മുന്നില്‍ മൊഴിമാറ്റി ബാലഭാസ്‌കറാണ് വണ്ടി ഓടിച്ചതെന്ന് പറയുകയും ചെയ്തു. അര്‍ജുന്റെയും ലക്ഷ്മിയുടെയും മൊഴികള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടായതും ഏറെ ദുരൂഹമാണ്. ഇപ്പോള്‍ പൊലീസ് കണ്ണുവെട്ടിച്ച് അര്‍ജുന്‍ അസാമില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് വിവരം.

Related posts