അടിമാലി: കാൻസർ ബാധിതയായ വീട്ടമ്മയെ കട്ടിലില്‍ കെട്ടിയിട്ട് മോഷണം.അടിമാലി എസ് എന്‍പടി സ്വദേശിനി ഉഷ സന്തോഷിനെയാണ് മോഷ്ടാവ് കട്ടിലില്‍ കെട്ടിയിട്ടു വായില്‍ തുണി തിരുകിയ ശേഷം പണവുമായി കടന്നത്. വീട്ടമ്മ സുമനസുകളുടെ സഹായത്താലാണ് അര്‍ബുദ ചികിത്സ നടത്തി വന്നിരുന്നത്. ചികിത്സയുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജില്‍ കീമോ ചെയ്ത ശേഷം കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇന്നലെ രാവിലെ മകള്‍ സ്കൂളിലേക്കും ഭര്‍ത്താവ് കൂലിവേലയ്ക്കുമായി പോയി. ഈ സമയം നോക്കിയായിരുന്നു മോഷ്ടാവ് വീടിനുള്ളില്‍ കയറിയത്. ചികിത്സയുടെ മയക്കത്തില്‍നിന്ന് ഉഷ പൂര്‍ണമായി മുക്തയായിരുന്നില്ല.മോഷ്ടാവ് ആദ്യം വായില്‍ തുണിതിരുകിയതായും മറ്റൊരു തുണി ഉപയോഗിച്ച് തല മൂടുകയും കൈകള്‍ ബന്ധിക്കുകയും ചെയ്തതായി ഉഷ പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് മോഷ്ടാവ് ഉഷയെ ഭീഷണിപ്പെടുത്തി. അലമാരയില്‍നിന്നും തുണികൾ പുറത്തേക്ക് വലിച്ചിട്ടെങ്കിലും പണം കണ്ടെത്താതെ വന്നതോടെ ഇയാള്‍ കൂടുതല്‍ പ്രകോപിതനായി. ഇതോടെ ഭയന്ന ഉഷ…
Read MoreCategory: All News
കർഷകനായ അച്ഛൻ ബിഎംഡബ്ല്യു കാര്‍ വാങ്ങിനൽകിയില്ല; യുവാവ് ജീവനൊടുക്കി
അച്ഛൻ ബിഎംഡബ്ല്യു കാര്‍ വാങ്ങാൻ തയാറാകാത്തതിനെത്തുടർന്ന് 21കാരന് ജീവനൊടുക്കി. തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം. ബൊമ്മ ജോണിയാണു മരിച്ചത്. മേയ് 31ന് പിതാവ് കങ്കയ്യയോട് കാര്‍ വാങ്ങിത്തരാന്‍ യുവാവ് ആവശ്യപ്പെട്ടിരുന്നു. കര്‍ഷകനായ കങ്കയ്യ തന്റെ കൈയില്‍ ബിഎംഡബ്ല്യു കാര്‍ വാങ്ങാനുള്ള പണമില്ലെന്ന് പറയുകയും പകരം സിഫ്റ്റ് ഡിസൈര്‍ വാങ്ങാമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. ജോലിക്കു പോവാതെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു യുവാവ്. നേരത്തെ പുതിയ വീട് നിർമിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടും വഴക്കുണ്ടായിരുന്നു. അതിനുപിന്നാലെയാണ് ബിഎംഡബ്ല്യു കാറിനു വേണ്ടി വാശിപ്പിടിച്ചത്. കീടനാശിനി കഴിച്ചാണു യുവാവ് ജീവനൊടുക്കിയത്.
Read Moreഒഴിഞ്ഞു പോ… ഈ ദേഹം വിട്ട് പോയ്ക്കോണം: സാത്താനെ ഒഴിപ്പിക്കാനെന്ന പേരിൽ മക്കളെ മർദിച്ച പാസ്റ്റർ അറസ്റ്റിൽ
നാഗർകോവിൽ: തമിഴ്നാട് നാഗർകോവിലിൽ സാത്താൻ കൂടിയെന്ന് ആരോപിച്ച് മക്കളെ ക്രൂരമായി മർദ്ദിച്ച പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. കുല്ലത്തുവിള സ്വദേശി ഗിംഗ്സിലി ഗിൽബർട്ട് (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇയാളുടെ വീട്ടിൽവച്ചായിരുന്നു സംഭവം. കുട്ടികളുടെ നിലവിളി കേട്ട് അയൽവാസികൾ വീടിന്റെ വാതിലിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ദിവസേന പ്രാർഥനയ്ക്കായി പുറത്തു പോകുമ്പോൾ ഇയാൾ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടിട്ട് പോകുന്നതാണു പതിവ്. എന്നാൽ കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയ ഇയാൾ മക്കളെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read Moreകഴുത്തറ്റം മുങ്ങും മുമ്പ്…
കഴുത്തറ്റം മുങ്ങുംമുമ്പ്… വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് അയ്മനം പിജെഎം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് തന്റെ ഭാര്യ രത്നമ്മയെ ചങ്ങാടത്തില്‍ കൊണ്ടുപോകുന്ന മോഹനന്.
Read Moreമലിനജല സമ്പര്‍ക്കത്തിലൂടെ എലിപ്പനി
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. വെള്ളത്തിലിറങ്ങുന്നഎല്ലാവരും ശ്രദ്ധിക്കണം. തൊലിയിലെ മുറിവുകളില്‍…എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. കാല്‍വണ്ണയ്ക്ക് വേദനപെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും…
Read Moreഇതാര് രാജകുമാരനോ: ഇന്ത്യൻ വേഷത്തിലെത്തിയ ഐറിഷ് കല്യാണ ചെക്കനെക്കണ്ട വീട്ടുകാർ പറഞ്ഞത് കേട്ടോ; വീഡിയോ കാണാം…
വിവാഹ ചടങ്ങുകൾ എത്രയും വ്യത്യസ്തമാക്കാമോ അത്രയും വ്യത്യസ്തമാക്കിയാണ് ഇപ്പോൾ നടത്തുന്നത്. രണ്ട് വ്യക്തികൾ തമ്മിലുള്ള കൂടിച്ചേരൽ മാത്രമല്ല കൂടുമ്പോൾ ഇന്പമാകുന്ന രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കൂട്ടിച്ചേരലാണ് വിവാഹമെന്നത്. ജാതിയുടേയും മതത്തിന്റേയും അതിർവരന്പുകൾ പൊട്ടിച്ചെറിഞ്ഞ് വ്യക്തികൾക്ക് മാത്രം പ്രാധാന്യം കൽപിക്കുന്ന യുവ തലമുറയാണ് നമുക്കുള്ളത്. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. ഐറിഷ് യുവാവും ഇന്ത്യൻ യുവതിയും തങ്ങളുടെ ദീർഘ കാലത്തെ പ്രണയത്തിനു ശേഷം ഒന്നിക്കുന്ന ചടങ്ങാണ് വീഡിയോയിൽ. ഐറിഷ് യുവാവിനെ ഇന്ത്യയുടെ പാരന്പര്യ വേഷത്തിൽ കണ്ടപ്പോൾ അദ്ദേഹത്തിന്റെ വീട്ടുകാരുടെ ഞെട്ടലും പ്രതികരണവുമാണ് ഈ വീഡിയോയ്ക്ക് ഇത്രയും ശ്രദ്ധവരാൻ കാരണം. സ്വർണ നിറത്തിലെ ഷർവാണിയും പാന്റുമാണ് വരന്റെ വേഷം. ഇടനാഴിയിലൂടെ വരൻ നടന്നുവരുന്ന കാഴ്ച കണ്ടപ്പോൾ അദ്ദേഹത്തിന്റെ ബന്ധുക്കൾ സന്തോഷത്തോടെ കൈയടിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഷെർവാണിയിലെ പ്രിന്റുകൾ വളരെ മികച്ചതാണെന്നും ഒരു രാജകുമാരനെ പോലെ തോന്നിക്കുന്നുവെന്നും…
Read Moreനെട്ടൂരില്‍ 10 വയസുള്ള രണ്ടു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: പോലീസ് അന്വേഷണം തുടങ്ങി
കൊച്ചി: എറണാകുളം നെട്ടൂരില്‍ 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ പെണ്‍കുട്ടികളുടെ നേരെ നഗ്നതാ പ്രദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടത്തിയതിന്റെ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇയാളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. പ്രതിക്കെതിരേ പോക്സോ കേസ് ചുമത്തുമെന്ന് പനങ്ങാട് പോലീസ് ഇന്‍സ്പെക്ടര്‍ സാജു ആന്റണി പറഞ്ഞു. പെണ്‍കുട്ടികളുടെ മൊഴിയെടുത്തെങ്കിലും അതില്‍ വൈരുധ്യമുണ്ടെന്നാണ് സൂചന. സംഭവത്തില്‍ കുട്ടികളുടെ കുടുംബം ഇതുവരെ പരാതി നല്‍കിയിട്ടില്ല. ഇന്നലെ ട്യൂഷന് കഴിഞ്ഞ് മടങ്ങിയ കുട്ടികളെയാണ് വഴിയില്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നു പറയുന്നത്. കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും മിഠായി നല്കി പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് കുട്ടികള്‍ പറയുന്നത്. ഇരുചക്ര വാഹനത്തില്‍ എത്തിയ…
Read Moreകൊച്ചി പുറംകടലില്‍ കപ്പൽ മുങ്ങിയ സംഭവം: മോശം കാലാവസ്ഥയെന്ന ക്യാപ്റ്റന്റെ വാദം പൊളിയുന്നു; അപകടകാരണം ബല്ലാസ്റ്റ് ടാങ്കിന്റെ സാങ്കേതിക തകരാര്‍
കൊച്ചി: കൊച്ചി പുറംകടലില്‍ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ 3 മുങ്ങിയത് മോശം കാലാവസ്ഥ മൂലമാണെന്ന ചരക്കുകപ്പലിന്റെ മാസ്റ്ററായ (ക്യാപ്റ്റന്‍) റഷ്യന്‍ പൗരന് ഇവാനോവ് അലക്സാണ്ടറിന്റെ വാദം പൊളിയുന്നു. അപകട കാരണം ബല്ലാസ്റ്റ് ടാങ്കിനുണ്ടായ സാങ്കേതിക തകരാര്‍ മൂലമാണെന്നാണ് മറൈന്‍ മര്‍ക്കന്റൈന്‍ ഡിപ്പാര്‍ട്ട്മെന്റി(എംഎംഡി)ന്റെ കണ്ടെത്തല്‍. യാത്രാമധ്യേ വലതുവശത്തെ ടാങ്കുകളിലൊന്നിലേക്ക് കൂടുതല്‍ വെള്ളം നിറഞ്ഞതിനെത്തുടര്‍ന്ന് കപ്പല്‍ ഒരുവശത്തേയ്ക്ക് ചരിയുകയും മണിക്കൂറുകള്‍ക്ക് ശേഷം മുങ്ങുകയുമായിരുന്നു. കപ്പലിലെ ഫസ്റ്റ് ഓഫീസറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായോ എന്ന് എംഎംഡി അന്വേഷിക്കുന്നുണ്ട്. അന്വേഷണവുമായി മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി സഹകരിക്കുന്നുണ്ട്. കപ്പല്‍ പൂര്‍ണമായി നീക്കുംഅപകടത്തില്പ്പെട്ട കപ്പലും കണ്ടെയ്നറുകളും കടലില്‍നിന്ന് ഉടന്‍ നീക്കംചെയ്യുമെന്ന് ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. തന്ത്രപ്രധാന മേഖലയില്‍നിന്ന് കപ്പല്‍ നീക്കണമെന്ന് കമ്പനി അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കപ്പല്‍ മുങ്ങിയെങ്കിലും ടാങ്കുകളിലെ ഇന്ധനം ചോര്‍ന്നിട്ടില്ല. കാത്സ്യം കാര്‍ബൈഡും മറ്റും സംഭരിച്ചിരുന്ന അപകടകരമായ കണ്ടെയ്നറുകളൊന്നും തീരത്ത്…
Read Moreഡ്രൈവര്‍മാരെ ട്രിപ്പിന് വിളിച്ചു വരുത്തി കൊലപ്പെടുത്തും: വൃക്കയും വാഹനവും തട്ടിയെടുത്തശേഷം മൃതദേഹം മുതലകള്‍ നിറഞ്ഞ കനാലിൽ ഉപേക്ഷിക്കും; സീരിയല്‍ കില്ലര്‍ പിടിയില്‍
ജയ്പുർ: രാജസ്ഥാനില്‍ നിരവധി ട്രക്ക്, ടാക്സി ഡ്രൈവര്‍മാരെ അതിക്രൂരമായി കൊലപ്പെടുത്തി വൃക്ക തട്ടിയെടുത്ത് കച്ചവടം ചെയ്ത സീരിയല്‍ കില്ലര്‍ ഒടുവില്‍ പിടിയില്‍. മരണത്തിന്റെ ഡോക്ടര്‍ അഥവാ ഡോക്ടര്‍ ഡെത്ത് എന്നറിയപ്പെടുന്ന 67കാരനായ ദേവേന്ദര്‍ ശര്‍മയാണു പോലീസിന്റെ പിടിയിലായത്. ഡ്രൈവര്‍മാരെ ട്രിപ്പിന് വിളിച്ചശേഷം കൊലപ്പെടുത്തി വൃക്കയും വാഹനവും തട്ടിയെടുത്തശേഷം മൃതദേഹം ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലെ മുതലകള്‍ നിറഞ്ഞ ഹസാര കനാലിലായിരുന്നു ഉപേക്ഷിച്ചിരുന്നത്. 2002 നും 2004 നും ഇടയില്‍ നിരവധി ടാക്സി, ട്രക്ക് ഡ്രൈവര്‍മാരെയാണ് പ്രതി ഈവിധം ക്രൂരമായി കൊലപ്പെടുത്തിയത്. നിരവധി സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെയും ഇടനിലക്കാരുടെയും സഹായത്തോടെ നൂറിലധികം അനധികൃത വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇയാൾ ചെയ്തതായും പോലീസ് പറയുന്നു.
Read Moreടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം; മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു; റിസോര്‍ട്ട് ജീവനക്കാര്‍ റിമാന്‍ഡില്‍
കല്‍പ്പറ്റ: വയനാട് മേപ്പാടി 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ രണ്ടു പേര് റിമാന്‍ഡില്‍. റിസോര്‍ട്ടിന്റെ മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. റിസോര്‍ട്ടിനോടനുബന്ധിച്ചുള്ള ടെന്റിനും ഷെഡിനും സുരക്ഷയും ലൈസന്‍സും ഇല്ലായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം പോലീസിന്റെ അനുമതിയോടെയാണ് റിസോര്‍ട്ട് നടത്തിയതെന്നാണ് റിസോര്‍ട്ട് മാനേജ്മെന്റ് പറയുന്നത്. റിസോര്‍ട്ടിനാണ് പോലീസിന്റെ അനുമതി ഉണ്ടായിരുന്നതെന്നും ഇതിനോടനുബന്ധിച്ചുള്ള ടെന്റിന് അനുമതി നല്‍കിയിരുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.മലപ്പുറം നിലമ്പൂര്‍ എരഞ്ഞിമങ്ങാട് അകമ്പാടം ബിക്കന് ഹൗസില്‍ നിഷ്മ(24)യാണ് ടെന്റ് തകര്‍ന്ന് വീണ് മരിച്ചത്. ലൈസന്‍സ് ഇല്ലാത്ത ഇത്തരം നിരവധി സ്ഥാപനങ്ങള്‍ മേപ്പാടിയിലടക്കം വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായാണ് ആരോപണം. ഇത്തരം കേന്ദ്രങ്ങൾ വയനാടന്‍ ടൂറിസത്തിനു ഭീഷണിയായി മാറുകയാണ്. നേരത്തെ മേപ്പാടി മേഖലയിലെ റിസോര്‍ട്ടിനു സമീപത്തെ ടെന്റില്‍ താമസിച്ചിരുന്ന യുവതി…
Read More