കാട്ടാക്കടയില്‍ യുവാവിനെ താക്കോൽ കൊണ്ടു കുത്തിക്കൊന്നു; കുത്തേറ്റത് വാരിയെല്ലിനു സമീപം; രണ്ടു പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കാട്ടാക്കടയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു. എള്ളുവിള സ്വദേശി രാഹുലാണു മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കിള്ളിയിലെ രാജശ്രീ ആഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. രാഹുലും പ്രതികളും തമ്മില്‍ നേരത്തെയുണ്ടായ വാക്കേറ്റം ഇന്നലെ വീണ്ടും ആവര്‍ത്തിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. താക്കോലുപയോഗിച്ചുള്ള കുത്താണ് ഗുരുതര പരിക്കിലും മരണത്തിലും കലാശിച്ചതെന്നാണ് പോലീസിന്‍റെ നിഗമനം. വാരിയെല്ലിനു സമീപമാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ്. പ്രതികളെ കാട്ടാക്കട പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ബൈക്ക് വില്‍പ്പന നടത്തിയ പണത്തെചൊല്ലിയുള്ള തര്‍ക്കമാണ് വാക്കേറ്റത്തിന് കാരണമെന്നാണു സൂചന. രാഹുലിന്‍റെ മൃതദേഹം മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Read More

യേശുദാസിന്‍റെ മരണം കൊലപാതകമെന്ന് ആരോപണം: പുലിയൂരിലെ സ്വത്തുതർക്കം തെരുവിലേക്ക്

ചെങ്ങന്നൂർ: പുലിയൂർ പേരിശേരിയിൽ പടിഞ്ഞാറേപറമ്പിൽ യേശുദാസിന്‍റെ അസ്വാഭാവിക മരണത്തെച്ചൊല്ലിയുള്ള ദുരൂഹതകൾ വർധിക്കുന്നു. മരണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിനു പിന്നാലെ കുടുംബത്തിൽ സ്വത്തുതർക്കം രൂക്ഷമായി. മരുമകൾ ലീന ബിൻസിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വാഴ നട്ടതിനെച്ചൊല്ലിയുണ്ടായ തർക്കം പോലീസ് സ്റ്റേഷനിലെത്തിയിരിക്കുകയാണ്. യേശുദാസിന്‍റെ വീടിനോടു ചേർന്നുള്ള ലീനയുടെ 30 സെന്‍റ് സ്ഥലത്ത് സഹോദരൻ ഗബ്രിയേൽ അതിക്രമിച്ചുകയറി വാഴ നട്ടതാണ് തർക്കങ്ങൾക്കു കാരണമായത്. വിദേശത്തായിരുന്ന തന്‍റെ അനുമതിയില്ലാതെ കൃഷിയിറക്കിയത് ചോദ്യം ചെയ്ത ലീനയെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. തുടർന്ന് ലീനയുടെ നേതൃത്വത്തിൽ വാഴകൾ വെട്ടിമാറ്റി. ഇതിനെതിരേ വാഴകൾ നശിപ്പിച്ചെന്നു കാട്ടി ഗബ്രിയേൽ ചെങ്ങന്നൂർ പോലീസിൽ പരാതി നൽകി. എന്നാൽ, ഇതു തന്നെ കുടുക്കാനുള്ള വ്യാജ പരാതിയാണെന്നാണ് ലീനയുടെ പക്ഷം.ലക്ഷ്യം കോടികളുടെ സ്വത്ത്?യേശുദാസിന്‍റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് ലീന ആരോപിക്കുന്നു. ഇതിന് തെളിവായി ഇവർ ചൂണ്ടിക്കാട്ടുന്നത് ചില സുപ്രധാന കാര്യങ്ങളാണ്.യേശുദാസിന്‍റെ പേരിലുള്ള സ്വത്തുക്കൾ…

Read More

പാക് ചർച്ചകൾ അനിശ്ചിതത്വത്തിൽ: ഇറാൻ പിന്മാറുന്നു; യാത്ര റദ്ദാക്കി ജെ.ഡി വാൻസ്

വാഷിംഗ്ടൺ ഡിസി: ഇറാനുമായി നിശ്ചയിച്ചിരുന്ന നിർണായക സമാധാന ചർച്ചകളിൽ പങ്കെടുക്കുന്നതിനായി പാക്കിസ്ഥാനിലേക്കു നടത്താനിരുന്ന യാത്ര യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസ് താത്കാലികമായി റദ്ദാക്കി. സമാധാന ചർച്ചകളോടുള്ള അമേരിക്കയുടെ നിലപാടുകളോട് ഇറാൻ അനുകൂലമായി പ്രതികരിക്കാത്തതിനെത്തുടർന്നാണ് നീക്കമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. വാൻസ് നിലവിൽ വാഷിംഗ്ടണിൽ തുടരുകയാണ്. പാക്കിസ്ഥാനിൽ നടക്കേണ്ട ചർച്ചകളുമായി ബന്ധപ്പെട്ട് വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ വൈറ്റ് ഹൗസിൽ അടിയന്തര നയരൂപീകരണ യോഗങ്ങൾ നടക്കുകയാണെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. വെടിനിർത്തൽ കരാറിന്‍റെ കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെ, ഗതി മാറ്റത്തെക്കുറിച്ചു മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ കൂടിയാലോചനകൾ തുടരുകയാണ്. അതേസമയം, ചർച്ചകളിൽ പങ്കെടുക്കുന്നതിനായി മിയാമിയിൽനിന്ന് ഇസ്‌ലമാബാദിലേക്കു തിരിക്കേണ്ടിയിരുന്ന യുഎസ് മിഡിൽ ഈസ്റ്റ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്‍റെ മരുമകൻ ജാരദ് കുഷ്‌നറും വാഷിംഗ്ടണിലേക്കു മടങ്ങിയതായാണ് റിപ്പോർട്ട്. ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം…

Read More

കാത്സ്യം കാർബൈഡ് ഉപയോഗിക്കുന്നത് കണ്ടെത്താൻ പഴങ്ങളിൽ സ്ട്രിപ്പ് പേപ്പർ ടെസ്റ്റ്നിർബന്ധമാക്കി

പരവൂർ: വിപണിയിൽ ലഭിക്കുന്ന മാമ്പഴം, വാഴപ്പഴം, പപ്പായ തുടങ്ങിയവ കൃത്രിമമായി പഴുപ്പിക്കാൻ നിരോധിത രാസവസ്തുവായ കാത്സ്യം കാർബൈഡ് ഉപയോഗിക്കുന്നത് കണ്ടെത്താൻ സ്ട്രിപ്പ് പേപ്പർ ടെസ്റ്റ് നിർബന്ധമാക്കി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന കൃത്രിമമായ പഴുപ്പിക്കൽ രീതികൾക്കെതിരേ കർശന നടപടിയെടുക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യസുരക്ഷാ കമ്മീഷണർമാർക്ക് എഫ്എസ്എസ്എഐ നിർദേശം നൽകി. കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന കാൽസ്യം കാർബൈഡിൽ നിന്ന് പുറത്തുവരുന്ന അസറ്റിലീൻ വാതകത്തിന്‍റെ സാന്നിധ്യം കണ്ടെത്താനാണ് ഈ പരിശോധന നടത്തുന്നത്. സംശയമുള്ള പഴങ്ങൾ ഒരു അടച്ച പാത്രത്തിൽ വയ്ക്കുന്നു. ഇതിൽ പ്രത്യേക രാസവസ്തുക്കൾ (ഉദാഹരണത്തിന് പൊട്ടാസ്യം പെർമാംഗനേറ്റ്) കലർത്തിയ ഈർപ്പമുള്ള പേപ്പർ സ്ട്രിപ്പ് വയ്ക്കുന്നു.പഴങ്ങളിൽ കാർബൈഡ് ഉണ്ടെങ്കിൽ പേപ്പർ സ്ട്രിപ്പിന്‍റെ നിറം പെട്ടെന്ന് മാറുന്നു. ഇത് കച്ചവടക്കാരെയും മൊത്തക്കച്ചവടക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തെളിവായി ഉപയോഗിക്കാം. പഴങ്ങൾ വേഗത്തിൽ പഴുക്കാൻ ഉപയോഗിക്കുന്ന മസാല അഥവാ കാൽസ്യം കാർബൈഡ്…

Read More

വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമായ യുവതിയും അവിവാഹിതനായ യുവാവും ഒരു കയറിൽ ജീവനൊടുക്കി

കോഴിക്കോട് : യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാരപ്പറമ്പത്ത് ചാത്തന്‍കണ്ടി അജേഷ് (32), പേരാമ്പ്ര കുയിമ്പില്‍ സ്വദേശിനി തട്ടാന്‍കണ്ടി ശരണ്യ (30) എന്നിവരാണ് മരിച്ചത്. മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവില്‍ ഒരേകയറില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍. പുതിയ വീട് അടിച്ചുവാരാനാണെന്ന് പറഞ്ഞാണ് ചൊവ്വാഴ്ച രാവിലെ ശരണ്യ പോയത്. നേരം വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തൊട്ടില്‍പ്പാലം കള്ളാട് മലയിലെ മാമ്പിലാട് കണ്ടെത്തുകയായിരുന്നു. വിവാഹിതയായ ശരണ്യക്ക് രണ്ട് മക്കളുണ്ട്. അജേഷ് അവിവാഹിതനാണ്.

Read More

സ്‌ട്രോംഗ് റൂം തുറക്കേണ്ട: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍; നെന്മാറയിലെ ഓഫീസ് തുറക്കുന്നത് മാറ്റി

തിരുവനന്തപുരം: പാലക്കാട് നെന്മാറയിലെ സ്‌ട്രോംഗ് റൂം തുറക്കേണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ പാലക്കാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി സ്‌ട്രോംഗ് റൂമില്‍ വച്ച് മറന്നതിനാല്‍ മുറി തുറക്കാനായിരുന്നു ഇന്ന് തീരുമാനിച്ചിരുന്നത്. സ്ഥാനാര്‍ത്ഥികളെയും ഏജന്‍റുമാരെയും മുറി തുറക്കുന്ന കാര്യം ഫോണില്‍ വിളിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും പാലക്കാട് ഡിസിസി പ്രസിഡന്‍റും സ്‌ട്രോംഗ് റൂം തുറക്കുന്നതിനെ എതിര്‍ത്തിരുന്നു. രേഖാമൂലമുള്ള അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈ വിഷയം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഒരു സ്‌ട്രോംഗ് റൂമും തുറക്കേണ്ടതില്ലെന്ന് അദ്ദേഹം നിര്‍ദേശം നല്‍കിയത്.

Read More

പാചക വാതക ക്ഷാമം, തൊഴിലാളി അഭാവം: ഹോട്ടൽ മേഖല പ്രതിസന്ധിയിൽ

പത്തനംതിട്ട: പാചക വാതക ക്ഷാമവും തൊഴിലാളികളുടെ അഭാവവും കാരണം ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിൽ.പാചകത്തിന് അനിവാര്യമായ എൽപിജി ഗ്യാസ് സിലിണ്ടറുകൾ ഹോട്ടൽ വ്യവസായത്തിനു ലഭ്യമല്ല. ഇതോടെ വിറക് ഉപയോഗിച്ചുള്ള പാചകം പലയിടത്തും പുനരാരംഭിച്ചെങ്കിലും വിജയകരമായിരുന്നില്ല. ഇതിനിടെ നിത്യോപയോഗ സാധനങ്ങളുടെ വില വർധന, തൊഴിലാളികളുടെ അഭാവം എന്നിവയും മേഖലയെ പ്രതിസന്ധിയിലാക്കി. പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികൾ വോട്ടെടുപ്പിനായി ഒന്നിച്ച് നാട്ടിലേക്ക് പോയതോടെ പ്രതിസന്ധി അതിരൂക്ഷമായി. പാചക രംഗത്തു വിദഗ്ധരായ തൊഴിലാളികളുടെ അഭാവം ഹോട്ടലുകൾ നേരിടുന്നതിനിടെയാണ് നിലവിലെ പ്രതിസന്ധി.കഴിഞ്ഞ ഏതാനും ആഴ്ചകളായി പാചക വാതക വിതരണത്തിൽ നിലനിൽക്കുന്ന തടസങ്ങൾ കാരണം പല ഹോട്ടലുകൾക്കും ദിവസേന പ്രവർത്തനം തുടരാൻ കഴിയാത്ത അവസ്ഥയാണ്. ചില ഹോട്ടലുകൾ സമയപരിധി കുറച്ച് പ്രവർത്തിക്കുമ്പോൾ, മറ്റുചിലർ പൂർണമായും അടച്ചിടേണ്ട അവസ്ഥയിലേക്കാണ് നീങ്ങുന്നത്. അതേസമയം, പരിചയസമ്പന്നരായ തൊഴിലാളികളെ ലഭ്യമാക്കാനാകാത്തത് പ്രശ്നം ഇരട്ടിയാക്കുകയാണ്. ഹോട്ടലുകൾ അടച്ചുപൂട്ടുകയും ജോലി കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ…

Read More

‘വിവാഹം ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നില്ല’: ഹൻസിക മോട്‌വാണി

‌ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന് പിന്നീട് തെന്നിന്ത്യൻ സിനിമാ രംഗത്തെ അറിയപ്പെടുന്ന നായിക നടിയായി മാറിയ താരമാണ് ഹൻസിക മോട്‌വാണി. ബാലതാരമായി മുംബൈ സിനിമാ, ടെലിവിഷൻ രംഗത്ത് ശ്രദ്ധിക്കപ്പെട്ടെങ്കിലും നായികയായപ്പോൾ ബോളിവുഡിൽ വലിയ അവസരങ്ങൾ ലഭിച്ചില്ല. എന്നാൽ തെന്നിന്ത്യയിൽ വലിയ സ്വീകരണ മാണ് ഹൻസികയ്ക്കു ലഭിച്ചത്. സെറ്റുകളിലെ അനുഭവം പങ്കുവച്ച് കൊണ്ട് പുതിയ അഭിമുഖത്തിൽ ഹൻസിക പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കംഫർട്ടബിൾ അല്ലാത്ത വസ്ത്രം തന്നാൽ ഞാൻ ധരിക്കില്ല. ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്നു പറയണം എന്നാണ് അമ്മ എന്നോട് പറഞ്ഞിരുന്നത്. ഒരിക്കൽ പറഞ്ഞാൽ പിന്നീട് അങ്ങനെ ഉണ്ടാകില്ല. ആദ്യത്തെ സ്റ്റെപ്പിലാണ് കാര്യമെന്നും ഹൻസിക പറയുന്നു. തെന്നിന്ത്യൻ സിനിമാ രംഗം വളരെ നല്ലതാണ് അവരാണ് എന്നെ സിനിമാ നടിയാക്കിയത്. എന്‍റെ സ്വന്തം ആൾക്കാരായാണ് അവിടെയുള്ളവരെ കാണുന്നതെന്നും ഹൻസിക പറഞ്ഞു. വിവാഹം ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നില്ല. എന്‍റെ…

Read More

ജപ്പാനിൽ ഒരു സാധാരണ കുടുംബത്തിനു ജീവിക്കാൻ ഒരു മാസം 2.9 ലക്ഷം രൂപയുടെ ചെലവ്, വെളിപ്പെടുത്തലുമായി ഇന്ത്യൻ യുവതി, സോഷ്യൽ മീഡിയയിൽ തീ പാറും ചർച്ചകൾക്ക് തുടക്കം.

ടോക്കിയോയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതിയുടെ ഒരു മാസത്തെ ചെലവിന്‍റെ കണക്കുകളാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. തന്‍റെ മൂന്നംഗ കുടുംബത്തിന് അവിടെ ജീവിക്കാൻ പ്രതിമാസം 2.9 ലക്ഷം രൂപ ചിലവാകുമെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. സുനാക്ഷി ശർമ്മ പങ്കുവെച്ച വീഡിയോയിലാണ് യുവതിയുടെ ചിലവുകളുടെ കണക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്. വാടകയും അനുബന്ധ ചിലവുകളും, പ്രതിമാസം ഏകദേശം 1.16 ലക്ഷം രൂപയാകും. മകന്‍റെ ഡേകെയർ ചിലവിനായി ഒരു മാസം ഏകദേശം 58,000 രൂപവരെയാകും. ജപ്പാനിൽ ഇന്ത്യൻ വിഭവങ്ങൾ ലഭിക്കാൻ വലിയ വില നൽകേണ്ടി വരുമെന്ന് അവർ പറഞ്ഞു. ഇന്ത്യൻ പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ ഭക്ഷണത്തിനായി 58,000 – 87,000 രൂപ ചിലവാകും. ഇന്ധനം, ടോൾ, വാഹന സംരക്ഷണം എന്നിവയ്ക്കായി 29,000 – 58,000 രൂപയാണ് ചിലവാക്കുന്നത്. യുവതിയുടെ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ടോക്കിയോയിലെ ഉയർന്ന ശമ്പളം…

Read More

സഹോദരന്‍റെ മുന്‍ഭാര്യക്കെതിരേ മാനനഷ്ടക്കേസ് നല്‍കി നടി ഹന്‍സിക

സഹോദരന്‍റെ മുന്‍ ഭാര്യ മുസ്‌കാന്‍ നാന്‍സി ജെയിംസിനെതിരേ മാനനഷ്ട കേസ് നല്‍കി നടി ഹന്‍സിക മോട്‌വാണി. മുംബൈ സെഷന്‍സ് കോടതിയിലാണ് ഹന്‍സിക ഹര്‍ജി ഫയല്‍ ചെയ്തത്. രണ്ട് കോടി രൂപ ആവശ്യപ്പെട്ടാണ് താരം മാനനഷ്ടകേസ് കൊടുത്തത്. തനിക്കെതിരേ പ്രസ്താവന നടത്തുന്നതില്‍ നിന്ന് മുസ്‌കാനെ വിലക്കണമെന്നും പരസ്യമായി മാപ്പ് പറയാന്‍ നിര്‍ദേശിക്കണമെന്നും ഹന്‍സിക ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അഡ്വ. അദ്‌നാന്‍ ഷെയ്ഖ് മുഖേനെയാണ് താരം ഹര്‍ജി ഫയല്‍ ചെയ്തത്. സഹോദരന്‍റെ മുൻഭാര്യ തനിക്കെതിരേ തെറ്റായതും അപകീര്‍ത്തികരമായതുമായ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയെന്നാണ് ഹര്‍ജിയില്‍ ഹന്‍സിക ഉന്നയിച്ച പ്രധാന ആരോപണം. ഹന്‍സികയ്ക്കും സഹോദരന്‍ പ്രശാന്ത് മോട്‌വാനിക്കുമെതിരെ ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുളള ആരോപണങ്ങള്‍ നേരത്തെ മുസ്‌കാന്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ താന്‍ കടം നല്‍കിയ 27 ലക്ഷം രൂപ തിരികെ തരാതിരിക്കാനാണ് മുസ്‌കാന്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത് എന്ന് ഹന്‍സിക ഹര്‍ജിയില്‍…

Read More