എട്ടു മാസം പ്രായമുള്ള കുഞ്ഞിനു മരുന്നു മാറി നല്കി; പഴയങ്ങാടിയിൽ മെഡിക്കൽ ഷോപ്പിനെതിരേ കേസെടുത്തു

പഴയങ്ങാടി: മരുന്നുമാറി നൽകി എട്ടുമാസം പ്രായമുള്ള കുട്ടി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിനെതിരേ പോലീസ് കേസെടുത്തു. ഡോക്ടറുടെ കുറിപ്പടിയിൽനിന്ന് വ്യത്യസ്തമായ മറ്റൊരു മരുന്നു നൽകിയ എട്ടു മാസം പ്രായമുള്ള കുട്ടിയെ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെറുകുന്ന് പൂങ്കാവിലെ ഇ.പി. സമീറിന്‍റെ കുട്ടിയെ ശനിയാഴ്ചയാണ് പനിയെത്തുടർന്ന് പഴയങ്ങാടിയിലെ ഡോക്ടറെ കാണിച്ചത്. ഡോക്ടർ എഴുതിയ മരുന്നിനു പകരം മറ്റൊരു മരുന്ന് പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിൽ നിന്നും നൽകിയതായാണ് അടുത്ത ബന്ധു ഇ.പി. അഷ്റഫ് പഴയങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. മരുന്ന് കഴിച്ച കുട്ടിക്ക് ക്ഷീണമനുഭവപ്പെട്ടതിനെത്തുടർന്ന് ഇവർ ഡോക്ടറുടെ അടുത്ത് വീണ്ടുമെത്തി പരിശോധിച്ചപ്പോഴാണ് കൊടുത്ത മരുന്നു മാറിയ വിവരം മനസിലായത്. പഴയങ്ങാടി പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

Read More

ജനവാസ മേഖലയിൽ മുള്ളന്‍പന്നിയാക്രമണം: വളര്‍ത്തുനായ ചത്തു; മുള്ളുകള്‍ ഏഴിഞ്ചോളം ആഴത്തില്‍ തറച്ചനിലയിൽ

പയ്യന്നൂര്‍: ജനവാസ മേഖലയിലുണ്ടായ മുള്ളന്‍ പന്നിയാക്രമണത്തില്‍ വളര്‍ത്തുനായ ചത്തു. തായിനേരി എന്‍സിസി റോഡിലെ വിജയകുമാര്‍ ഷേണായിയുടെ വീട്ടിലെ ആറുവയസുള്ള വളര്‍ത്തുനായയാണ് ചത്തത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് വളര്‍ത്തുനായയുടെ നേരേ മുള്ളന്‍പന്നിയുടെ ആക്രമണമുണ്ടായത്. ശബ്ദം കേട്ട് വീട്ടുടമ പുറത്തിറങ്ങി നോക്കിയപ്പോള്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ല. കുറച്ചു കഴിഞ്ഞ് നായയെ വിളിച്ചിട്ടും കാണാത്തതിനെ തുടര്‍ന്ന് വീണ്ടും നോക്കിയപ്പോഴാണ് നായയുടെ ജഡം കണ്ടെത്തിയത്. നായയുടെ കഴുത്തിലും ഹൃദയ ഭാഗത്തും മറ്റുമായി മൂന്ന് മുള്ളുകള്‍ ഏഴിഞ്ചോളം ആഴത്തില്‍ തറച്ച് കയറിയ നിലയിലായി ഉണ്ടായിരുന്നു. പയ്യന്നൂര്‍ നഗരത്തോട് ചേര്‍ന്നുള്ള ജനവാസ മേഖലയിലുണ്ടായ മുള്ളന്‍ പന്നിയുടെ ആക്രമണം പരിസരവാസികളില്‍ ആശങ്ക പരത്തിയിട്ടുണ്ട്.

Read More

” 100 രൂപയ്ക്ക് 10 സെന്‍റ് , 10 രൂപയ്ക്ക് നാലുസെന്‍റ് ഭൂമി ‘; ചീമേനി സ്വദേശിയുടെ അനധികൃത വാട്സാപ് ലോട്ടറി

ചീമേനി: 100 രൂപയ്ക്ക് 10 സെന്‍റ് ഭൂമി, 10 രൂപയ്ക്ക് നാലുസെന്‍റ് ഭൂമി… നറുക്കെടുപ്പിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാം…ചീമേനി സ്വദേശിയുടെ അനധികൃത ലോട്ടറിയിലെ സമ്മാനവിവരങ്ങളാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. പണം നൽകേണ്ടത് ഗൂഗിൾ പേയിലൂടെ. പ്രചാരണം വാട്സാപിൽ. കൊടക്കാട് വില്ലേജിൽ നിടുംമ്പയ്ക്കടുത്താണ് ഭാഗ്യക്കുറിയിൽ നറുക്ക് വീണവർക്ക് കൊടുക്കാനുള്ള ഭൂമി എന്നാണ് വാട്സാപ് പരസ്യം.2025 ഏപ്രിൽ 30ന് ചീമേനിക്കടുത്ത് ചെമ്പ്രക്കാനത്ത് വച്ച് ആദ്യ നറുക്കെടുപ്പെന്നും ബാക്കിയുള്ള അഞ്ചുമാസവും 30 ന് ഇതേ സ്ഥലത്തുവച്ച് നറുക്കെടുപ്പ് നടത്തുമെന്നും പറയുന്നു. നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ഇതിൽ ചേരാൻ ആരാണോ ഈ ഭാഗ്യക്കുറി മെസേജ് ഫോർവേഡ് ചെയ്തത് അവർക്ക് യഥാക്രമം 5,000, 1,000 രൂപയും സമ്മാനം കൊടുക്കുമെന്നും ഇവർ വാഗ്ദാനം ചെയ്യുന്നു.ഏറ്റവും കുടുതൽ സ്റ്റാറ്റസ് വയ്ക്കുന്നവർക്ക് പ്രത്യേക സമ്മാനവും ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ മാസവും 14 സെന്‍റ് വച്ചാണ് നറുക്കെടുപ്പ് എന്നും നറുക്കെടുപ്പിൽ വിജയിക്കുന്നവർ ആറ്…

Read More

ലോഡ്ജിൽ മുറിയെടുത്തു ലഹരി വില്പന: കണ്ണൂരിൽ യുവാവും പെൺസുഹൃത്തും അറസ്റ്റിൽ

കണ്ണൂർ: ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വില്പനയ്ക്കെത്തിയ യുവാവും പെൺസുഹൃത്തും അറസ്റ്റിൽ. താവക്കര ബസ് സ്റ്റാൻഡിനു സമീപത്തെ നിഹാദ് മുഹമ്മദ് (31), ഇയാളുടെ പെൺ സുഹൃത്ത് പാപ്പിനിശേരി സ്വദേശിനി അനാമിക സുദീപ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11.30 തോടെ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സ്പെഷൽ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. നിഹാദിൽ നിന്ന് 4 ഗ്രാം എംഡിഎംഎയും അനാമികയിൽ നിന്ന് 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കണ്ണൂർ കാപിറ്റൽ മാളിന് സമീപം മുഴത്തടം റോഡിൽ പ്രവർത്തിക്കുന്ന കണ്ണൂർ കാപ്പിറ്റൽ ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വില്പന നടത്താനെത്തിയതായിരുന്നു ഇരുവരും. യുവാവും യുവതിയും മയക്കുമരുന്ന് കാരിയർമാരാണെന്ന് സമൂഹ മാധ്യമങ്ങളിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്ന് ഇരുവരും പോലീസ് നിരീക്ഷണത്തിലായിരുന്നു. മതിയായ രേഖകളില്ലാതെ ലോഡ്ജിൽ മുറിയെടുക്കുന്നുണ്ടെന്നും നിരവധി പേർ താമസിക്കുന്നുണ്ടെന്നുമുള്ള വിവരത്തെ തുടർന്നാണ്…

Read More

വ്യാജ ബുക്കിംഗിലൂടെ തിയറ്റർ കാലിയാക്കി; സമീപത്തെ മൾട്ടിപ്ലക്സ് ഉടമയ്ക്കെതിരേ കേസ്

കാഞ്ഞങ്ങാട്: പരസ്പരം പാര പണിത് മലയാള സിനിമാ വ്യവസായത്തെ നശിപ്പിക്കുന്ന കാര്യത്തിൽ തിയറ്റർ ഉടമകളും പിന്നിലല്ലെന്ന് തെളിയിച്ച് വടക്കുനിന്നൊരു സംഭവം. കാഞ്ഞങ്ങാട് നഗരത്തിലെ തിയറ്ററിൽ ഒരു ഷോയ്ക്കുള്ള മുഴുവൻ ടിക്കറ്റുകളും മുൻകൂട്ടി ഓൺലൈനായി ബുക്കുചെയ്യുകയും അവസാനനിമിഷം എല്ലാം റദ്ദാക്കുകയും ചെയ്ത് തിയറ്റർ കാലിയാക്കി രണ്ടുതവണ സിനിമാ പ്രദർശനം മുടക്കിയതിന് സമീപത്തെ മൾട്ടിപ്ലക്സ് ഉടമയ്ക്കെതിരേ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് ദീപ്തി സിനിമാസ് ഉടമ രാജ്കുമാർ നല്കിയ പരാതിയിൽ കാഞ്ഞങ്ങാട്ടെ തന്നെ വിജിഎം മൾട്ടിപ്ലക്സ് ഉടമ പി.കെ. ഹരീഷിനെതിരെയാണ് കേസെടുത്തത്. പോലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് ദീപ്തി സിനിമാസിലെ ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുകയും റദ്ദാക്കുകയും ചെയ്തത് ഹരീഷിന്‍റെ നിയന്ത്രണത്തിലാണെന്ന് കണ്ടെത്തിയത്. ആഴ്ചകൾക്കു മുമ്പായിരുന്നു സംഭവം. രേഖാചിത്രം എന്ന സിനിമയാണ് രണ്ട് തിയറ്ററുകളിലും പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ, ദീപ്തി സിനിമാസിൽ ഷോ തുടങ്ങുന്നതിന് ഏറെനേരം മുമ്പുതന്നെ എല്ലാ ടിക്കറ്റുകളും ഓൺലൈനായി…

Read More

കണ്ണൂർ കരിക്കോട്ടക്കരിയിൽ ജനവാസമേഖലയിൽ കാട്ടാന; വനംവകുപ്പിന്‍റെ വാഹനം  ആക്രമിച്ചു; ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ടൗണിന് സമീപത്ത് വനംവകുപ്പിന്‍റെ വാഹനത്തിനുനേരേ കാട്ടാന ആക്രമണം. ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. സുനിൽകുമാറും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരേ ഇന്ന് പുലർച്ചെ 6.30 തോടെയായിരുന്നു ആനയുടെ ആക്രമണം. എടപ്പുഴ റോഡിൽ വെന്തചാപ്പയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനായി എത്തിയപ്പോഴാണ് ആക്രമണം നടന്നത്. പുലര്‍ച്ചെ 5.15 ഓടെ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനു സമീപം ആറളം-അയ്യൻകുന്ന് പഞ്ചായത്തുകളെ വേർതിരിക്കുന്ന പത്താഴപ്പുര പാലത്തിനു സമീപത്താണ് നാട്ടുകാരനായ പി.എസ്. തങ്കച്ചൻ കാട്ടാനയെ കണ്ടത്. ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പുലർച്ചെ 6.30 തോടെ വെന്തചാപ്പയിൽ എത്തിയ ആന പുഴയിലെ ചപ്പാത്തിൽ ഇറങ്ങി നിലയുറപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആനയെ കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ കരിക്കോട്ടക്കരി എടപ്പുഴ റോഡിൽ നിർത്തിയിട്ട വനം വകുപ്പ് വാഹനത്തിനുനേരേ തിരിയുകയായിരുന്നു. നാട്ടുകാരും വനം വകുപ്പ്…

Read More

തലശേരിയിൽ മോഷണം ആരോപിച്ച് വനിതാ ഡോക്‌ടറെ ഹൈപ്പർ മാർക്കറ്റ് ഗോഡൗണിൽ പൂട്ടിയിട്ടു; പരാതി നൽകി ഡോക്ടർ

തലശേരി: തലശേരി നഗരമധ്യത്തിലെ സ്വകാര്യമാളിലെ ഹൈപ്പർ മാർക്കറ്റിലെ ഗോഡൗണിൽ വനിതാ ഡോക്‌ടറെ ഒന്നരമണിക്കൂർ പൂട്ടിയിട്ട് പതിനായിരം രൂപ തട്ടിയെടുത്തു. കഴിഞ്ഞദിവസം രാവിലെ 11.30 തോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. അസിസ്റ്റന്‍റ് പ്രഫസർ പദവിയിലുള്ള വനിതാ ഡോക്‌ടർക്കാണ് ദുരനുഭവം ഉണ്ടായത്. വർഷങ്ങളായി ഇതേ സ്ഥാപനത്തിലെ കസ്റ്റമറായ ഡോക്‌ടറെ മോഷണക്കുറ്റം ആരോപിച്ചാണ് സ്വകാര്യമാൾ അധികൃതർ ഒന്നരമണിക്കൂർ കുടിവെള്ളം പോലും കൊടുക്കാതെ പൂട്ടിയിട്ടത്. തുടർന്ന് പിഴയായി പതിനായിരം രൂപ ഈടാക്കുകയും ചില രേഖകളിൽ ഒപ്പിടുവിക്കുകയും ചെയ്തു.ക്യൂട്ടെക്സ് ഉൾപ്പെടെയുള്ള സൗന്ദര്യ വർധക വസ്തുക്കൾ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. സാധനങ്ങൾ വാങ്ങി പണം അടയ്ക്കാൻ കൗണ്ടറിലെത്തിയ ഡോക്‌ടറെ ഹൈപ്പർ മാർക്കറ്റിന്‍റെ താഴെയുള്ള ഗോഡൗണിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഗോഡൗണിൽ പൂട്ടിയിട്ടു. ഇതിനിടയിൽ ചില ജീവനക്കാർ എത്തി അസഭ്യം പറഞ്ഞു. പണം വാങ്ങിയെടുക്കുകയും രേഖകൾ ഒപ്പിടുവിക്കുകയും ചെയ്ത ശേഷമാണ് ഡോക്‌ടറെ പുറത്തേക്കു വിട്ടത്. കടുത്ത മാനസിക…

Read More

കണ്ണൂർ വനിതാ ജയിലിൽ തടവുകാരിക്ക് മർദനം: ഷെറിൻ കാരണവർക്കെതിരേ കേസ്; മർദനമേറ്റത് നൈജീരിയൻ സ്വദേശിനിക്ക്

കണ്ണൂര്‍: കണ്ണൂർ വനിതാ ജയിലിൽ തടവുകാരിയായ നൈജീരിയൻ സ്വദേശിനിക്ക് സഹതടവുകാരിയുടെ മർദനം. സംഭവത്തിൽ ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ കാരണവര്‍, തടവുകാരി ഷബ്ന എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. നൈജീരിയൻ സ്വദേശിനി കാനേ സിംപോ ജൂലിക്കാണ് (33) മർദനമേറ്റത്. 24 ന് രാവിലെ 7.45 ന് ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്‌നയും ചേര്‍ന്ന് മർദിച്ചെന്നാണ് പരാതി. രാവിലെ കുടിവെള്ളം എടുക്കാൻ പോകുന്നതിനിടെ ഷെറിൻ കാരണവർ തള്ളിയിടുകയുംഷബ്ന അസഭ്യം പറഞ്ഞ് മർദിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്ന് കാണിച്ച് കാനേ സിംപോ ജൂലി പരാതി നൽകുകയായിരുന്നു. 24 ന് രാവിലെ നടന്ന സംഭവം ജയിലധികൃതർ ഇന്നലെയാണ് പോലീസിനെ അറിയിച്ചത്. മർദനമേറ്റ തടവുകാരി വനിതാ ജയില്‍ സൂപ്രണ്ടിന് നല്‍കിയ പരാതി സൂപ്രണ്ട് ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു. ഇന്നലെ വൈകുന്നേരം ടൗൺ പോലീസ് ജയിലിലെത്ത് നൈജീരിയൻ സ്വദേശിനിയുടെ മൊഴിയെടുത്തു. ഷെറിൻ കാരണവരെ വിട്ടയക്കാനുള്ള വിവാദമായ സര്‍ക്കാര്‍…

Read More

കണ്ണൂരിൽ പെൺമക്കളെ  ലൈംഗികമായി പീഡിപ്പിച്ച അച്ഛനെതിരേ കേസ്; ചോദ്യംചെയ്ത അമ്മയ്ക്കു ക്രൂരമർദനം

കണ്ണൂർ: കഴിഞ്ഞദിവസം രാത്രിയിൽ കണ്ണൂരിലെ ഒരു പോലീസ് സ്റ്റേഷനിലേക്ക് ഒരു പെൺകുട്ടിയുടെ ഫോൺ കോൾ എത്തി. അച്ഛൻ അമ്മയെ തല്ലുന്നു സാറേ… ഓടിവരണേ എന്നായിരുന്നു ഫോൺ കോൾ. ഉടൻ സ്റ്റേഷനിൽനിന്നു പോലീസ് ആ വീട്ടിലെത്തി. അച്ഛന്‍റെ ഉപദ്രവത്തിൽ അവശയായി കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ച് കരയുന്ന രണ്ട് പെൺകുട്ടികൾ. എന്തിനാണ് ഇത്ര ക്രൂരമായി ഭാര്യയെ ഭർത്താവ് മർദിച്ചതെന്ന് പോലീസ് അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. 14 ഉം ഏഴും വയസുള്ള പെൺമക്കളെ ലൈംഗികമായി ചൂഷണം ചെയ്തത് ചോദ്യം ചെയ്തത് പോലീസിൽ അറിയിക്കുമെന്ന് പറഞ്ഞതോടെ ഭർത്താവ് ക്രൂരമായി മർദിക്കുകയായിരുന്നു. കണ്ണൂർ നഗരത്തിൽ രാത്രികാലങ്ങളിൽ ഓട്ടോ ഓടിക്കുന്നയാളാണ് 37 കാരനായ പ്രതി. “ചെറുപ്രായത്തിൽ പ്രണയിച്ച് വിവാഹം കഴിച്ചതാ സാറേ ഞങ്ങൾ രണ്ടും… ആദ്യം എനിക്ക് ഒന്നും അറിയില്ലായിരുന്നു. സ്കൂളിൽ പോയി വീട്ടിലേക്ക് വരാൻ കുട്ടികൾക്ക് ഭയങ്കര പേടിയായിരുന്നു. അവരെ എടുത്ത്…

Read More

ക്ഷേത്രോത്സവത്തിനിടയിൽ തലശേരിയിൽ എസ്ഐയെ കടിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

തലശേരി: തിരുവങ്ങാട് ഇല്ലത്ത് താഴെ മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടയിൽ പോലീസിനെ അക്രമിച്ച കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. കുട്ടിമാക്കൂൽ പൊയ്യേരി സഹദേവനെയാണ് (53) ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. സംഘർഷത്തിനിടയിൽ ടൗൺ എസ് ഐ അഖിലിന്‍റെ പുറത്ത് കടിക്കുകയും എസ്ഐയെ തള്ളി വീഴിക്കുകയും ചെയ്തത് സഹദേവനാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് സഹദേവന്‍റെ റോൾ പോലീസ് തിരിച്ചറിഞ്ഞത്. വീഡിയോ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.ഇന്നലെ വൈകുന്നേരം പച്ചക്കറി കൃഷിക്ക് വെള്ളം നനയ്ക്കുന്നതിനിടയിൽ വയൽ വളഞ്ഞാണ് സഹദേവനെ പോലീസ് പിടികൂടിയത്. പോലീസിനെ കണ്ട് ഓടിയ പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇതിനിടയിൽ പോലീസ് പച്ചക്കറി കൃഷി നശിപ്പിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ നിന്നു മോചിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു. സിപിഎം പ്രവർത്തകനായ കുട്ടിമാക്കൂൽ പെരിങ്കളത്തെ നിലാവ് വീട്ടിൽ ലിനീഷിനെയാണ്…

Read More