കുളത്തിൽ മുങ്ങിത്താണ യുവതിക്ക് രക്ഷകനായി പത്താം ക്ലാസുകാരൻ

പരവൂർ : കുളത്തിൽ വീണ് ആഴങ്ങളിലേയ്ക്ക് മുങ്ങി താഴ്ന്ന യുവതിക്ക് രക്ഷകനായി പത്താം ക്ലാസുകാരനായ അക്ഷയ് ചന്ദ്രൻ. ഈ പത്താം ക്ലാസ് വിദ്യാർഥിയുടെ ധീരതയും സമയോചിതമായ ഇടപെടലും കൊണ്ട് മരണത്തിന്‍റെ ആഴങ്ങളിലേയ്ക്ക് മുങ്ങി കൊണ്ടിരുന്ന യുവതിയ്ക്ക് കിട്ടിയത് പുതുജന്മം. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. നെടുങ്ങോലം പാറയിൽ കാവ് കുളത്തിന് സമീപം യുവതി ബോധരഹിതയായി വീഴുകയായിരുന്നു. കുളത്തിൽ വീണ യുവതി മുങ്ങിത്താഴുന്നത് കണ്ട് അക്ഷയ് കുളത്തിലേയ്ക്ക് ചാടി. യുവതിയെ കരയിലേക്ക് വലിച്ചു കയറ്റി. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകി. പിന്നീട് പരിസരവാസികളുടെ നേതൃത്വത്തിൽ 21 കാരിയായ യുവതിയെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുങ്ങോലം പാറയിൽ കാവ് ക്ഷേത്രത്തിന് സമീപം ശിവപുരിയിൽ സന്തോഷ് കുമാറിന്‍റെയും മഞ്ചു സന്തോഷിന്‍റെയും മകനായ അക്ഷയ് ചന്ദ്രൻ നെടുങ്ങോലം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.    

Read More

കെഎസ്ആർടിസിയിൽ ജീവനക്കാരെ കുറയ്ക്കാൻ നീക്കം; ഡെപ്യൂട്ടേഷനിൽ പോകാൻ അനുമതി

ചാത്തന്നൂർ: കെഎസ്ആർടിസി യിൽ ജീവനക്കാരെ താത്കാലികമായി കുറയ്ക്കാൻ ശ്രമം. ഇതിന്‍റെ ഭാഗമായി മറ്റ് കോർപറേഷനുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഡപ്യൂട്ടേഷനിൽ പോകാൻ അനുമതി നല്കും. ബിവറേജസ് കോർപറേഷനിൽ നിലവിലുള്ള 263 എൽഡി ക്ലാർക്ക് തസ്തികയിലേക്കായിരിക്കും ആദ്യം നിയോഗിക്കുക. നേരത്തേ 175 പേരെ ഓഫീസ് അറ്റൻഡർ തസ്തികയിൽ ഡപ്യൂട്ടേഷൻ നിയമനം നടത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനക്കാരുടെ എണ്ണം താത്ക്കാലികമായെങ്കിലും കുറയ്ക്കാൻ മാനേജ്മെന്‍റിനെ പ്രേരിപ്പിക്കുന്നത്. ഡപ്യൂട്ടേഷനിൽ വ്യവസ്ഥയിൽ മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവർക്ക് അനുമതി നല്കുകയും ദീർഘകാല അവധി അനുവദിക്കുകയും ചെയ്യുക എന്നതാണ് ഇതിന് കണ്ടെത്തിയ മാർഗം. ബീവറേജസ് കോർപറേഷനിൽ ഒഴിവുള്ള 263 തസ്തികകളിലാണ് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നത്. ഒരു വർഷമോ അല്ലെങ്കിൽ പിഎസ് സി മുഖേന നിയമനം നടത്തുകയോ ചെയ്യുമ്പോൾ ഡപ്യൂട്ടഷൻ അവസാനിപ്പിക്കും എന്നാണ് ബിവറേജസ് കോർപറേഷൻ വ്യക്തമാക്കിയിട്ടുള്ളത്. മറ്റ് വകുപ്പുകളിലേയ്ക്കാ സ്ഥാപനങ്ങളിലേക്കോ ഡപ്യൂട്ടേഷനിൽ പോകാൻ താത്പര്യമുള്ള ജീവനക്കാർ…

Read More

അതിർത്തിയിൽ കൈക്കൂലിയിൽ നിരക്ക് വർധന! സഹിക്കാൻ പറ്റുന്നില്ലെന്ന് ഡ്രൈവർമാർ

എസ്.ആർ.സുധീർ കുമാർകൊല്ലം: കേരള-തമിഴ്നാട് അതിർത്തിയിലെ ചെക്ക് പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ വാഹന ഡ്രൈവർമാരിൽനിന്ന് പടി (കൈക്കൂലി) നിരക്ക് വർധിപ്പിച്ചതായി റിപ്പോർട്ട്. ഈ മാസം ഒന്നു മുതൽ വൻ കൊള്ളയാണ് ഈ ചെക്ക് പോസ്റ്റിൽ നടക്കുന്നതെന്ന് ഡ്രൈവർമാർ പറയുന്നു. വിജിലൻസ് പരിശോധന പോലും ഇവിടെ നടക്കാറില്ല. ‌പുളിയറ ചെക്ക് പോസ്റ്റിലെ പുതുതായി നിലവിൽ വന്ന കൈക്കൂലി നിരക്ക് ഇങ്ങനെ: തടി ലോറി -300 രൂപ. കോഴി ലോറി -200, പച്ചക്കറി ലോറി -200, സിമന്‍റ് ലോറി -700 മുതൽ ആയിരം വരെ. സമീപത്തെ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എല്ലാത്തരം ലോറികൾക്കും പടിയുടെ നിരക്ക് കുറവാണ്. കഴിഞ്ഞ ആഴ്ച ഇവിടെ രഹസ്യമായി റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർക്കും ഇക്കാര്യം ബോധ്യപ്പെട്ടു. ആര്യങ്കാവിൽ ഏറ്റവും കൂടുതൽ പണപ്പിരിവ് മോട്ടോർ വാഹന വകുപ്പിന്‍റെ ചെക്ക് പോസ്റ്റിലാണെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. പ്രാദേശിക ഏജന്‍റുമാരെയാണ് ഈ ചെക്ക് പോസ്റ്റിലെ…

Read More

ദേശീയപാതയില്‍ ആസിഡ് കയറ്റിവന്ന ടാങ്കര്‍ ലോറിയില്‍ വന്‍ ചോര്‍ച്ച; നാട്ടുകാർക്ക് അസ്വസ്ഥത; കേസ് എടുത്ത് പോലീസ്

തെന്മല: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ആസിഡ് കയറ്റിവന്ന ലോറിയില്‍ ഉണ്ടായ ചോര്‍ച്ച മൂലം മണിക്കൂറുകള്‍ പൂര്‍ണമായി ഗതാഗതം മുടങ്ങി. ഇന്നലെ രാത്രി ഒന്‍പതോടെ പുനലൂരിന് സമീപം വെള്ളിമലയിലാണ് സംഭവം. കൊച്ചിയില്‍ നിന്നും തമിഴ്നാട്ടിലെ തിരിപ്പൂരിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡുമായി പോയ ലോറിയിലാണ് ചോര്‍ച്ച ഉണ്ടായത്. ലോറിയുടെ ടയര്‍ പഞ്ചര്‍ ആയതിനെ തുടര്‍ന്ന്‍ ടയര്‍ മാറ്റുന്നതിനായി നിര്‍ത്തവെയാണ് ലോറി ജീവനക്കാര്‍ ചോര്‍ച്ച കാണുന്നത്. ഉടന്‍ പോലീസിലും ഫയര്‍ ഫോഴ്സിലും അറിയിച്ചു. തെന്മല പോലീസ് സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ പരിശോധിച്ചതോടെ ഗുരുതരമാണന്നു കണ്ടെത്തുകയായിരുന്നു. ഇതോടെ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടഞ്ഞു. അത്യാവശ്യ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. വലിയ രീതിയില്‍ ആസിഡ് ചോര്‍ന്നതോടെ ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് ആസിഡ് ഒഴുകുന്നത് അധികൃതര്‍ തടഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷം കൊല്ലം കെഎംഎംഎല്ലില്‍ നിന്നും എത്തിയ ലോറി ജീവനക്കാര്‍ വാഴയുടെ പിണ്ടി ഉപയോഗിച്ച് ചോര്‍ച്ച താല്‍ക്കാലികമായി ചോര്‍ച്ച അടച്ചു. ഇതോടെ…

Read More

ഇലക്‌ട്രിക് ബസുകളിലെ അഗ്നിബാധ; മുൻകരുതൽ സ്വീകരിക്കേണ്ടതെങ്ങനെ; കെഎസ്ആർടിസി ജീവനക്കാർക്ക് പരിശീലനം

പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: കെഎസ് ആർടിസിയുടെ ഇലക്‌ട്രിക് ബസുകളിൽ തീപിടുത്തം പോലുള്ള അപകടങ്ങൾ ഉണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ജീവനക്കാർക്ക് സമഗ്രമായ പരിശീലനം നല്കും. 10, 11 തീയതികളിൽ ഡൽഹിയിൽ നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ഒമ്പതുപേരെ കെഎസ്ആർടിസി നിയോഗിച്ചു.\ സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ , ചാർജ്മാൻ, മെക്കാനിക്ക് തസ്തികയിലുള്ളവരാണ് ഇവർ.കേന്ദ്ര സർക്കാരിന്‍റെ ഹരിത വാഹന പദ്ധതിയുടെ ഭാഗമായി ഇലക്‌ട്രിക് ബസുകൾക്ക് പ്രാധാന്യം നല്കുന്നുണ്ട്. കേന്ദ്രസർക്കാർ തന്നെ ഇന്ത്യയിലെ നഗരങ്ങളിൽ സർവീസ് നടത്താൻ സൗജന്യമായി ഇലക്‌ട്രിക് ബസുകൾ വിതരണം ചെയ്യുന്നുണ്ട്. ഇത്തരം ബസുകളിലുണ്ടാകാൻ സാധ്യതയുള്ള അഗ്നിബാധ, തീപിടിത്തമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയെ സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും ട്രാൻസ്പോർട്ട് കോർപറേഷനുകളിലെ ജീവനക്കാർക്ക് പരിശീലനം നല്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്‍റെ ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം ജി ഐ ഇസഡ് ഇന്ത്യാ ട്രാൻസ്പോർട്ട് എന്ന സ്ഥാപനമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.…

Read More

എല്ലാവരെയും സ്നേഹിക്കുക എന്നതിനേക്കാൾ വലിയ ആഘോഷമോ ആഹ്ളാദമോ ഇല്ലെന്ന് മാതാ അമൃതാനന്ദമയി

കൊല്ലം: എല്ലാവരെയും ഒരുപോലെ കാണുക, സ്നേഹിക്കുക, സേവിക്കുക എന്നതിനേക്കാൾ വലിയ ആഘോഷമോ ആഹ്ലാദമോ ഇല്ലെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. മാതാ അമൃതാനന്ദമയിയുടെ 70ാം ജൻമദിനാഘോഷത്തോടനുബന്ധിച്ച് ജന്മദിന സന്ദേശം നൽകുകയായിരുന്നു മാതാ അമൃതാനന്ദമയി. കോവിഡ് നമ്മളെ അനവധി പാഠങ്ങൾ പഠിപ്പിച്ചു. പഠിപ്പിക്കാൻ ശ്രമിച്ചു എന്ന് പറയുന്നതായിരിക്കും നല്ലത്. സൃഷ്ടിയുടെ ആരംഭം മുതൽക്കുതന്നെ ഈശ്വരശക്തി നമ്മളെ പല കാര്യങ്ങളും പഠിപ്പിക്കാൻ തുടങ്ങിയതാണ്. അവയൊക്കെ നമ്മൾ വേണ്ടവിധം പഠിച്ചിരുന്നെങ്കിൽ ഇന്ന് മനുഷ്യൻ നേരിടുന്ന പല സങ്കീർണ പ്രശ്നങ്ങളും ഒഴിവാക്കാമായിരുന്നു- മാതാ അമൃതാനന്ദമയി പറഞ്ഞു. അമൃത വിശ്വവിദ്യാപീഠം കാമ്പസിലെ പ്രത്യേക വേദിയിലാണ് ജൻമദിനാഘോഷ പരിപാടികൾ. ഇന്ന് രാവിലെ അഞ്ചിന് മഹാഗണപതി ഹോമം, ഏഴിന് സത്‌സംഗം, 7.45 ന് സംഗീതസംവിധായകൻ രാഹുൽരാജും സംഘവും അവതരിപ്പിക്കുന്ന നാദാമൃതം, ഒമ്പതിന് ഗുരുപാദപൂജ എന്നിവ നടന്നു. തുടർന്നാണ് മാതാ അമൃതാനന്ദമയി ജൻമദിന സന്ദേശം നൽകിയത്. ധ്യാനം, വിശ്വശാന്തി പ്രാർഥന…

Read More

തിരുവനന്തപുരം ഡിവിഷനിൽ നാളെ മുതൽ 41 ട്രെയിനുകളുടെ സമയം മാറുന്നു

എസ്.ആർ. സുധീർ കുമാർകൊല്ലം: പുതിയ റെയിൽവേ ടൈം ടേബിൾ നാളെ മുതൽ പ്രാബല്യത്തിൽ വരുന്നതോടെ തിരുവനന്തപുരം ഡിവിഷനിൽ 41 ട്രെയിനുകൾക്ക് സമയമാറ്റം. പുറപ്പെടുന്ന സമയത്തിലും എത്തിച്ചേരുന്ന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും പ്രതിവാര വണ്ടികളും ഇതിൽ ഉൾപ്പെടും. മാത്രമല്ല നല്ലൊരു ശതമാനം വണ്ടികളുടെയും വേഗം അഞ്ച് മുതൽ 40 മിനിട്ട് വരെ വർധിപ്പിച്ചിട്ടുമുണ്ട്. സ്ഥിരം യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന വഞ്ചിനാട്, മലബാർ, ഇന്‍റർസിറ്റി, ജയന്തി ജനത എക്സ്പ്രസ് ട്രെയിനുകളും ഇതിൽ ഉൾപ്പെടും. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിലാണ് പുതിയ സമയം ക്രമീകരിച്ചിട്ടുള്ളത്. കൊല്ലം-കോട്ടയം പാസഞ്ചർ, പുനലൂർ – കൊല്ലം പാസഞ്ചർ, ആലപ്പുഴ-കൊല്ലം പാസഞ്ചർ, പുനലൂർ-നാഗർ കോവിൽ പാസഞ്ചർ എന്നിവയുടെയും സമയവും നാളെ മുതൽ മാറുന്നു. ഇൻഡോർ – കൊച്ചുവേളി, പോർബന്തർ – കൊച്ചുവേളി, ഗോരഖ്പൂർ-കൊച്ചുവേളി, കോർബ- കൊച്ചുവേളി എന്നീ ദീർഘദൂര സർവീസുകളുടെയും…

Read More

വ്യാജ ചാപ്പ കുത്തൽ; വ്യാജകഥ ഉണ്ടാക്കാൻ സൈനികനെ പ്രേരിപ്പിച്ചതെന്ത്; കൂടുതൽ അന്വേഷണത്തിന് പോലീസും മിലിട്ടറിയും

കൊല്ലം: അജ്ഞാത സംഘം ആക്രമിച്ച ശേഷം മുതുകിൽ പിഎഫ്ഐ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്ന് ചാപ്പ കുത്തിയെന്ന് പറഞ്ഞ് വ്യാജ പരാതി നൽകിയതിന് അറസ്റ്റിലായവരെ പോലീസും മിലിട്ടറി ഇന്‍റലിജൻസും കൂടുതൽ ചോദ്യം ചെയ്യും. ഇതിനായി ഇപ്പോൾ പുനലൂർ കോടതിയിൽ റിമാൻഡിൽ കഴിയുന്ന സൈനികൻ ഷൈൻ (35), സൃഹൃത്ത് ജോഷി (40) എന്നിവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചു. ഇതിന് അടുത്ത ദിവസം തന്നെ കോടതിയിൽ അപേക്ഷ നൽകും. ഈ സംഭവത്തിൽ മിലിട്ടറി ഇന്‍റലിജൻസ് നടത്തുന്ന അന്വേഷണവും തുടരുകയാണ്. ഒരു മാസം മുമ്പാണ് ഷൈൻ രാജസ്ഥാനിലെ ആർമി ക്യാമ്പിൽ നിന്ന് കടയ്ക്കലിലെ വീട്ടിൽ എത്തിയത്. തിങ്കളാഴ്ച മടങ്ങി പോകാൻ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. മടക്ക യാത്ര നിശ്ചയിച്ച് ഉറപ്പിച്ച സാഹചര്യത്തിൽ തിടുക്കത്തിൽ ഇങ്ങനെ ഒരു വ്യാജക്കഥ ഉണ്ടാക്കാൻ എന്താണ് പ്രേരണ എന്ന കാര്യത്തിൽ…

Read More

ചാപ്പകുത്തൽ നാടകം: സൈനികനെതിരേ ആർമി കടുത്ത നടപടി എടുത്തേക്കും

എസ്.ആർ. സുധീർ കുമാർകൊല്ലം: അജ്ഞാതസംഘം ആക്രമിച്ചശേഷം ശരീരത്തിൽ നിരോധിത സംഘടനയായ പിഎഫ് ഐ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്ന പേര് പച്ച കുത്തിയെന്ന സൈനികന്‍റെ പരാതി വ്യാജമെന്ന് പോലീസ് കണ്ടെത്തിയ സംഭവത്തിൽ സൈനികൻ കടയ്ക്കൽ സ്വദേശി ഷൈനിനെതിരേ ആർമി അച്ചടക്ക നടപടി എടുക്കും. കോടതിയുടെ അനുമതിയോടെ സൈനികന്‍റെ മിലിട്ടറി പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നാണ് സൂചന. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിശദമായ ചോദ്യം ചെയ്യൽ നടക്കും. കുറ്റക്കാരനെന്ന് ബോധ്യപ്പെട്ടാൽ കോർട്ട് മാർഷൽ നടപടികളിലേയ്ക്ക് കടക്കും. കേസിന്റെ ഗൗരവം പരിഗണിക്കുമ്പോൾ അതിനുള്ള സാധ്യതയാണ് കാണുന്നതെന്ന് വിരമിച്ച ആർമി ഉദ്യോഗസ്ഥർ പറയുന്നു. അങ്ങനെയെങ്കിൽ പിരിച്ചുവിടൽ അടക്കം കടുത്ത നടപടി തന്നെ വന്നേക്കാം. ഇയാളും സുഹൃത്ത് ജോഷിയും ചേർന്ന് വർഗീയ ലഹള സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് കൊല്ലം റൂറൽ പോലീസ് മേധാവി ഇന്നലെ വൈകുന്നേരം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിരോധിത സംഘടനയോട്…

Read More

ആര്യങ്കാവില്‍ കഞ്ചാവ് വേട്ട: പിടിയിലായത് അന്തര്‍സംസ്ഥാന കഞ്ചാവുകടത്ത് സംഘത്തിലെ പ്രധാനി

ആര്യങ്കാവ്: ആര്യങ്കാവ് എക്സൈസ്‌ ചെക്ക്പോസ്റ്റില്‍ അധികൃതര്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ എഴുകിലോ കഞ്ചാവുമായി ഒരാളെ പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി എക്സൈസ്. കഴിഞ്ഞ ദിവസമാണ് ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ കോഴഞ്ചേരി വള്ളിക്കോട് വാഴമുട്ടം കിഴക്ക് പാലയ്ക്കല്‍ ഹൗസില്‍ അനില്‍കുമാര്‍ എന്ന വിഷ്ണു (28) പിടിയിലായത്. രാവിലെ പത്തരയോടെ തെങ്കാശി കൊട്ടാരക്കര സര്‍വീസ് നടത്തുന്ന തിമിഴ്നാട് സര്‍ക്കാര്‍ ബസില്‍ നിന്നുമാണ് അനില്‍കുമാര്‍ പിടിയിലായത്. ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. തെങ്കാശിയില്‍നിന്നു പത്തനംതിട്ടയിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു. കഞ്ചാവ് ആര്‍ക്കുവേണ്ടിയാണ് കടത്തിയതെന്നതടക്കം വിവരങ്ങള്‍ ലഭിച്ചതായും അന്തര്‍സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനിയാണ്‌ പിടിയിലായ വിഷ്ണു എന്നും എക്സൈസ് സംഘം പറയുന്നു. ചെക്ക്പോസ്റ്റിലെ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും കേസില്‍ കൂടുതല്‍ ആളുകള്‍ പിടിയിലാകുമെന്ന സൂചനയും അധികൃതര്‍ നല്‍കി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഷിജു,…

Read More