ഈരാറ്റുപേട്ട: വാഗമണ്ണിലെ ചാർജിംഗ് സ്റ്റേഷനിലെ അപകടത്തിൽ കുട്ടിയുടെ മരണത്തിനിടയാക്കിയത് അശ്രദ്ധമായ ഡ്രൈവിംഗാണെന്ന് റിപ്പോർട്ട് നൽകി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. എംവിഐബി ആശാകുമാർ, എഎംവിഐ ജോർജ് വർഗീസ് എന്നിവടങ്ങുന്ന സംഘമാണ് അപകടസ്ഥലം പരിശോധിച്ച ശേഷം ആർടിഒയ്ക്ക് റിപ്പോർട്ട് നൽകിയത്. അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവറായ ജയകൃഷ്ണൻ ആക്സിലറേറ്റർ കൊടുത്തത് കൂടിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അമ്മയെയും കുഞ്ഞിനെയും ഇടിച്ചശേഷം ബ്രേക്കെന്ന് കരുതി ചവിട്ടിയത് ആക്സിലറേറ്ററിലാകാനാണ് സാധ്യതയെന്നും ചാർജിംഗ് സ്റ്റേഷനിലേക്ക് കയറുന്നിടത്തെ മിനുസമുള്ള തറയോടിൽ കാറിന്റെ ടയർ സ്ലിപ്പായപ്പോൾ ആക്സിലറേറ്റർ പിന്നെയും കൊടുത്തിരിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Read MoreCategory: Edition News
കൊല്ലപ്പെട്ടതാര്? 39 വര്‍ഷം മുന്‍പ് നടന്ന കൊലപാതകം: രേഖാചിത്രവുമായി പോലീസ്
കോഴിക്കോട്: കോഴിക്കോട്ടെ ഇരട്ട കൊലപാതക വെളിപ്പെടുത്തലില്‍ കൂടരഞ്ഞിയില്‍ കൊല്ലപ്പെട്ടതെന്ന് കരുതുന്നയാളുടെ രേഖാചിത്രം തയാറാക്കി പോലീസ്.39 വര്‍ഷങ്ങള്‍ക്കപ്പുറം നടന്ന കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് രേഖാചിത്രം തയാറാക്കിയത്. 14-ാം വയസില്‍ താന്‍ തോട്ടിലേക്ക് ചവിട്ടിയിട്ടുകൊന്നു എന്ന് വെളിപ്പെടുത്തിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ സാന്നിധ്യത്തിലാണ് രേഖാചിത്രം വരച്ചത്. കൊല്ലപ്പെട്ടയാള്‍ ജോലിക്കുന്ന നിന്ന വീട്ടിലെ ഉടമസ്ഥന് രേഖാചിത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ ഇരട്ടി സ്വദേശിയാണ് മരിച്ചതെന്ന് പോലീസിന് എകദേശ സൂചന ലഭിച്ചിട്ടുണ്ട്. ഇനി ഈ രേഖാചിത്രം ഉപയോഗിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനും മരിച്ചയാളെ തിരിച്ചറിയാനുമാണ് പോലീസ് ശ്രമിക്കുന്നത്.മുഹമ്മദലിയിൽ നിന്നു ലഭിച്ച വിവരത്തിന്റെയും മറ്റു അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ തിരുവമ്പാടി പോലീസാണ് രേഖാചിത്രം തയാറാക്കിയത്. കോഴിക്കോട്ടെ ഇരട്ട ബോംബ് കേസിലെ പ്രതി ഉൾപ്പെടെ ഒട്ടേറെ പ്രതികളുടെ രേഖാചിത്രം തയാറാക്കിയ ക്രിമിനോളജിസ്റ്റും ചിത്രകാരനുമായ ഡോ. പ്രേംദാസ് ഇരുവള്ളൂർ മുഹമ്മദലിയുമായി ചേർന്നു 5 മണിക്കൂർ…
Read Moreസുരക്ഷ വർധിപ്പിക്കൽ; ട്രെയിനുകൾ ഇനി പൂർണമായും സിസിടിവി കാമറ നിരീക്ഷണത്തിൽ
കൊല്ലം: സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രെയിനുകൾ ഇനി പൂർണമായും സിസിടിവി കാമറ നിരീക്ഷണത്തിലാക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.ഇതിന്റെ ഭാഗമായി 74,000 കോച്ചുകളിലും 15,000 ലോക്കോമോട്ടീവുകളിലും (എൻജിനുകൾ) സിസിടിവി കാമറകൾ സ്ഥാപിക്കാൻ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നൽകി. ഓരോ കോച്ചിലും നാല് ഡോം – ടൈപ്പ് സിസിടിവി കാമറകൾ, ഓരോ പ്രവേശന വഴിയിലും രണ്ട് കാമറകൾ, ഓരോ എൻജിനിലും ആറ് കാമറകൾ എന്നിങ്ങനെ സ്ഥാപിക്കാനാണു റെയിൽവേയുടെ പദ്ധതി.എൻജിനുകളിൽ മുന്നിലും പിന്നിലും ഇരുവശങ്ങളിലും ഓരോ കാമറ ഉൾപ്പെടുത്തും. ഇതുകൂടാതെ എൻജിൻ കാബിനുകളിൽ മുന്നിലും പിന്നിലും ഒരു ഡോം സിസിടിവി കാമറയും രണ്ട് ഡെസ്ക് മൗണ്ടഡ് മൈക്രോ ഫോണുകളും ഘടിപ്പിക്കും. ഏറ്റവും പുതിയ സ്പെസിഫിക്കേഷനുകൾ ഉള്ളതും ഉന്നത ഗുണനിലവാര സർട്ടിഫിക്കേഷനും ഉള്ള കാമറകളാണു സ്ഥാപിക്കാൻ പോകുന്നത്.മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ ഓടുമ്പോഴും വെളിച്ചക്കുറവുള്ള കാലാവസ്ഥയിലും ട്രെയിനുകളുടെ ഉയർന്ന നിലവാരമുള്ള…
Read Moreസര്‍വകലാശാലകളെ കലാപഭൂമിയാക്കുന്ന എസ്എഫ്ഐയെയാണോ മാതൃകയാക്കേണ്ടതെന്നു ഷാനിമോള്‍’
തിരുവനന്തപുരം: കഴിഞ്ഞ നാലര വര്‍ഷക്കാലമായി പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളെ പൊതുജനമധ്യത്തില്‍ എത്തിക്കാന്‍ മികച്ച പ്രവര്‍ത്തനം നടത്തിയ പ്രസ്ഥാനമാണു യൂത്ത് കോണ്‍ഗ്രസെന്നു കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന് ഇന്നലെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിലുള്ള പ്രതികരണമായാണു ഷാനിമോള്‍ ഉസ്മാന് തന്റെ നിലപാടു വ്യക്തമാക്കിയത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഷാനിമോള്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഖജനാവിലെ പണം ധൂര്‍ത്തടിച്ച് നവകേരള സദസ് നടത്തിയപ്പോള്‍ അതിനെതിരേ പോലീസിന്റെയും ഗുണ്ടകളുടെയും ആക്രമണം ഏറ്റുവാങ്ങിയതു യൂത്ത് കോണ്‍ഗ്രസുകാരാണ്. സര്‍വകലാശാലകളെ കലാപഭൂമിയാക്കുന്ന എസ്എഫ്ഐ യെയാണോ മാതൃകയാക്കേണ്ടതെന്നും ഷാനിമോള്‍ ചോദിക്കുന്നു.
Read Moreഇൻസ്റ്റഗ്രാം ഫ്രണ്ട് വീട്ടിലെത്തി പീഡിപ്പിച്ചതായി വീട്ടമ്മയുടെ പരാതി; ഏഴുമാസത്തോളം ക്രൂരത തുടർന്നു; യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: ഭര്‍തൃമതിയും ഒരുകുഞ്ഞിന്റെ മാതാവുമായ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ചെങ്ങറ പൊയ്കയില്‍ വീട്ടില്‍ വിഷ്ണു ശങ്കറാണ് (32) അറസ്റ്റിലായത്. ജനുവരി ഒന്നുമുതല്‍ ജൂലൈ ഏഴുവരെയുള്ള കാലയളവില്‍ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഇന്സ്റ്റാംഗ്രാമിലൂടെയുള്ള പരിചയം മുതലെടുത്ത് നിര്‍ബന്ധിച്ച് യുവതിയില്‍നിന്ന് മൊബൈല്‍ ഫോണും പണവും കൈവശമാക്കി. ഇരുവരും ചേര്‍ന്നുള്ള ചിത്രങ്ങള്‍ യുവതിയുടെ ഫോണില്‍ എടുത്തിരുന്നതായും പലദിവസങ്ങളിലും യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗത്തിന് വിധേയയാക്കിയെന്നും പരാതിയില്‍ പറയുന്നു. നിര്‍ബന്ധിച്ച് അര്‍ധനഗ്ന ഫോട്ടോകള്‍ ഫോണില്‍ എടുത്ത് സൂക്ഷിക്കുകയും തുടര്‍ന്ന് യുവാവിന്റെ സുഹൃത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. ഇതോടെയാണ് യുവതി പരാതിയുമായി മലയാലപ്പുഴ പോലീസിനെ സമീപിച്ചത്.യുവാവിനെ ഇയാളുടെ മാതൃസഹോദരി വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ ഹരിപ്പാട് മുട്ടത്തെ വീട്ടില്‍നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുതിനായി കസ്റ്റഡിയിലെടുത്തു. വിഷ്ണു ശങ്കറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട, മലയാലപ്പുഴ പോലീസ്…
Read Moreകരിങ്കൊടിയെ ഇത്രയ്ക്ക് പേടിയോ! യൂത്ത് കോണ്‍ഗ്രസുകാരെ കരുതല്‍ തടങ്കലിലാക്കി; ആരോഗ്യമന്ത്രി മണ്ഡലത്തിലെത്തി
പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരേ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് കരുതല്‍ തടങ്കലിലാക്കി.മന്ത്രി മണ്ഡലത്തില്‍ പങ്കെടുത്ത പരിപാടികള്‍ക്കു ശേഷം വൈകുന്നേരത്തോടെ ഇവരെ വിട്ടയച്ചു. ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദൂ ചൂഡന്‍, ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടി.എസ്. സുനില്‍, കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി റോഷന് റോയ് തോമസ് എന്നിവരെയാണ് പിടികൂടിയത്. ഓമല്ലൂരില്നിന്നാണ് വിജയ് ഇന്ദുചൂഡനടക്കമുള്ളവരെ പത്തനംതിട്ട പോലീസ് ബലം പ്രയോഗിച്ച് പിടികൂടി കരുതല്‍ തടങ്കലിലാക്കിയത്. മന്ത്രി വീണാ ജോര്‍ജ് ഓമല്ലൂരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുമെന്നതിനാല്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കരിങ്കൊടി കാണിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇവരെ കരുതല്‍ തടങ്കലിലാക്കിയത്.
Read Moreവന്യമൃഗശല്യം: സർക്കാർ നടപടികൾ പ്രഹസനം; തോക്ക് ലൈസൻസിനായി കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് അപേക്ഷകൾ
മുണ്ടക്കയം: സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്തവിധം വന്യമൃഗശല്യം അതി രൂക്ഷമായിരിക്കുകയാണ്. ഒരോ ദിവസവും നിരവധി ആളുകളാണ് വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നത്. നടപടി സ്വീകരിക്കേണ്ടത് കേന്ദ്രമാണെന്ന് സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് കർശന നടപടി സ്വീകരിക്കാനുള്ള അവകാശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരും പറഞ്ഞൊഴിയുന്പോൾ ഹോമിക്കപ്പെടുന്നത് നിരവധി മനുഷ്യ ജീവനുകളാണ്. വർധിച്ചുവരുന്ന വന്യമൃഗ ശല്യത്തിനെതിരേ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് സർക്കാർ പ്രഖ്യാപിക്കുമ്പോഴും പുറത്തുവരുന്നത് കൂച്ചുവിലങ്ങിട്ട നിയമങ്ങളുടെ വിവരങ്ങളാണ്.മനുഷ്യജീവന് ഏറ്റവും കൂടുതൽ ഭീഷണിയായി മാറിയിരിക്കുന്നതും കർഷകരുടെ കൃഷികൾ നശിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നതും കാട്ടാനയും കാട്ടുപന്നിയുമാണ്. ഇതിൽ കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിനായുള്ള പ്രത്യേക ഉത്തരവ് സംസ്ഥാന സർക്കാർ ഇറക്കുകയും ചെയ്തു. ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായി പഞ്ചായത്ത് പ്രസിഡന്റുമാരെയും പഞ്ചായത്ത് സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യോഗസ്ഥനായും നിയമിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ലൈസൻസുള്ള ഷൂട്ടർമാരെ ഉപയോഗിച്ച് കാട്ടുപന്നികളെ വെടിവച്ച് കൊന്നതിനുശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ…
Read Moreരാജ്യത്തെ എല്ലാ റെയിൽവേ ലെവൽ ക്രോസ് ഗേറ്റുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കും
കൊല്ലം: രാജ്യത്തെ എല്ലാ ലെവൽ ക്രോസ് ഗേറ്റുകളിലും അടിയന്തിരമായി സിസിടിവി കാമറകൾ സ്ഥാപിക്കാൻ റെയിൽവേ തീരുമാനം.കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ഒരു ലവൽ ക്രോസിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് ഏതാനും വിദ്യാർഥികൾ മരിച്ച സാഹചര്യത്തിലാണ് റെയിൽവേ ബോർഡ് ഇത്തരമൊരു തീരുമാനം എടുത്തത്. ഇതനുസരിച്ച് കീപ്പർമാർ ഉള്ള എല്ലാ ലെവൽ ക്രോസ് ഗേറ്റുകളിലും സിസിടിവി സംവിധാനവും ആവശ്യമായ റെക്കോർഡിംഗ് സംവിധാനവും ഏർപ്പെടുത്തും.മാത്രമല്ല സിസിടിവികൾ 24 മണിക്കൂറും തടസമില്ലാതെ പ്രവർത്തിക്കുന്നു എന്ന കാര്യവും ഉറപ്പാക്കും.സിസിടിവികൾ സ്ഥാപിക്കുന്നതിനായി ഗേറ്റുകളിൽ വൈദ്യുതി വിതരണം ലഭ്യമാക്കും. എതെങ്കിലും സാഹചര്യത്തിൽ വൈദ്യുതി വിതരണം തടസപ്പെടുകയാണെങ്കിൽ അത് ഒഴിവാക്കാൻ സോളാർ പാനലുകൾ, ബാറ്ററി ബാക്കപ്പ്, യുപിഎസ് മുതലായവ അടിസ്ഥാനമാക്കിയുള്ള വൈദ്യുതി വിതരണം ഗേറ്റുകളിൽ ഉറപ്പാക്കും. എത്രയും വേഗം ഇവ പ്രവർത്തന സജ്ജമാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എല്ലാ സോണുകളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിക്കഴിഞ്ഞു. ഇവ സ്ഥാപിച്ച്…
Read Moreകെറ്റാമെലോണ്‍ കേസ്; പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍സിബി
കൊച്ചി: മുവാറ്റുപുഴ സ്വദേശി എഡിസണ് മുഖ്യപ്രതിയായ ഡാര്‍ക്ക് നെറ്റ് ലഹരി ഇടപാട് കേസില്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍സിബി). ഇതിനായി തിങ്കളാഴ്ച വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കിയേക്കും. രണ്ടുദിവസത്തേക്കാണ് അപേക്ഷ നല്‍കുക. നിലവിലെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടുക. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ എന്‍സിബിക്ക് കാര്യമായ വിവരങ്ങള്‍ എഡിസണില്‍ നിന്ന് ലഭിച്ചില്ലെന്നാണ് വിവരം. എഡിസന്റെ സുഹൃത്ത് അരുണ്‍ തോമസ്, മറ്റൊരു കേസില്‍ അറസ്റ്റിലായ ഡിയോള്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്.അതിനിടെ ഡിയോളിനൊപ്പം അറസ്റ്റിലായ ഇയാളുടെ ഭാര്യ അഞ്ജുവിനെ ചോദ്യം ചെയ്യാനാകാതെ എന്‍സിബി. വനിതാ ഉദ്യോഗസ്ഥരുടെ കുറവാണ് ഇതിന് പ്രതിസന്ധി തീര്‍ക്കുന്നത്.
Read Moreഅഞ്ചു കിലോഗ്രാം കഞ്ചാവുമായി രണ്ടു ബംഗാൾ സ്വദേശികൾ പിടിയിൽ; രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്
പെരുമ്പാവൂർ: അഞ്ച് കിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിഷ് സർക്കാർ (32) എന്നിവരേയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആലുവ എൻഎഡി ഭാഗത്ത് താമസിക്കുന്ന ആശിഷ് സർക്കാർ സ്കൂട്ടറിൽ കഞ്ചാവുമായി എത്തി കൈമാറുന്നതിനിടയിലാണ് പിടിയിലായത്. റോബിൻ ഭായ് എന്നറിയപ്പെടുന്ന റബിൻ മണ്ഡലിനെ മാർച്ചിൽ ഒമ്പതര കിലോഗ്രാം കഞ്ചാവുമായി പെരുമ്പാവൂർ ബംഗാൾ കോളനിയിൽ നിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജയിലിൽ ആയിരുന്ന ഇയാൾ ഒന്നര മാസം മുമ്പാണ് മോചിതനായത്. മലയാളികളായ യുവാക്കളും ഇതര സംസ്ഥാന തൊഴിലാളികളുമായിരുന്നു ഇയാളുടെ കസ്റ്റമേഴ്സ്. രാത്രികാലങ്ങളിൽ ആയിരുന്നു ഇയാളുടെ കഞ്ചാവ് വില്പന. ചെമ്പറക്കി , പോഞ്ഞാശേരി ഭാഗങ്ങളിലായിരുന്നു കച്ചവടം. ചെമ്പരക്കിയിൽ…
Read More