കാട്ടാക്കടയിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർക്കു കുത്തേറ്റു; അക്രമത്തിൽ കലാശിച്ചത് കുടുംബപ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കം

കാട്ടാക്കട: കാട്ടാക്കടയിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് കുത്തേറ്റു. ഇന്നലെ രാത്രി 11.30 ന് കാട്ടാക്കട മുതിയാവിളയിലാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവർത്തകരായ സജിൻ, ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. നെഞ്ചിൽ കുത്തേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഒരാളെ കാട്ടാക്കട പോലീസ് പിടികൂടി.

മുതിയാവിള സ്വദേശി ജോബിയാണ് പിടിയിലായത്. മുതിയാവിളയിലെ ബസ് വെയിറ്റിംഗ് ഷെഡ്ഡിൽ ഇരുന്ന് ചിലർ മദ്യപിച്ചു. തുടർന്ന് അത് സംഘർഷമായി മാറി.

ഇതറിഞ്ഞ ചിലർ ഓടിയെത്തി ഇവരെ പറഞ്ഞുവിടാൻ ശ്രമിക്കുകയും ബഹളമുണ്ടാക്കിയവരെ തടയാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നാണ് അവിടെയിരുന്നവർ സജിൻ, ശ്രീജിത്ത് എന്നിവരെ കുത്തിയത്. ചില കുടുംബപ്രശ്‌നങ്ങളെ ചൊല്ലിയാണ് ഷെഡ്ഡിൽ ഇരുന്നവർ തമ്മിൽ കലഹിച്ചത്. കാട്ടാക്കട പോലീസ് അഞ്ചോളം പേർക്കെതിരേ കേസെടുത്തു.

Related posts

Leave a Comment