പാർക്കിൻസൺസ് രോഗം; വീഴ്ചകൾക്കു സാധ്യതയേറുന്നു

ശരീരത്തിന്‍റെ ചലനത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പാര്‍ക്കിന്‍സോണിസം രോഗം. നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങളാണ് ബേസൽ ഗാൻഗിയയും സബ്സ്റ്റാൻഷ്യ നൈഗ്രയും. ഇവിടങ്ങളിലെ ഡോപ്പാമിന്‍ എന്ന പദാര്‍ഥം ഉത്പാദിപ്പിക്കുന്ന ഞരമ്പുകള്‍ നശിച്ചുപോകുന്നതാണ് ഈ രോഗത്തിന് ആധാരം. രോഗലക്ഷണങ്ങള്‍ പേശികളുടെ ദൃഢത എല്ലാ സന്ധികളും ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ടും മൊത്തത്തില്‍ ഒരു ക‌ടുപ്പവും (stiffness) അനുഭവപ്പെടുകയും ചെയ്യും. ഇത് ഏതെങ്കിലും ഒരു വശത്തെ കൈകാലുകളില്‍ ആയിരിക്കും ആദ്യം വരുന്നത്. കാലക്രമേണ എല്ലാ കൈകാലുകളെയും ബാധിക്കും. ഒടുവില്‍ കഴുത്തിലെയും നട്ടെലിലെയും പേശികളെ ബാധിക്കുമ്പോള്‍ കൂന് ഉണ്ടാകാം. പ്രവര്‍ത്തികളില്‍ വേഗം കുറയുന്നു പഴയ വേഗത്തിൽ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതാകുക, നടത്തത്തിന്‍റെ വേഗം കുറയുക എന്നിവയൊക്കെ ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. ഇത് ചിലപ്പോള്‍ കൂടെ ഉള്ളവരായിരിക്കും ആദ്യം ശ്രദ്ധിക്കുന്നത്. സംസാരത്തിലും ഈ വേഗക്കുറവ് കാലക്രമേണ പ്രകടമാകും. ബാലന്‍സ് ഇല്ലായ്മ പാര്‍ക്കിന്‍സണ്‍ രോഗികളില്‍ വീഴ്ചകള്‍ സാധാരണമാണ്.…

Read More

പാർക്കിൻസൺസ് രോഗം- കൈകാലുകളിൽ വിറയൽ

1817ല്‍ ഡോ. ജെയിംസ് പാര്‍ക്കിന്‍സണ്‍ ആണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തെപ്പറ്റി ആദ്യമായി വിവരണം നല്‍കിയത്. നമ്മുടെ ശരീരത്തിലെ ചലനത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പാര്‍ക്കിന്‍സോണിസം രോഗം. തലച്ചോറിലെ നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങള്‍ ആണ് ബേസൽ ഗാൻഗിയയും സബ്സ്റ്റാൻഷ്യ നൈഗ്രയും. ഇവിടങ്ങളിലെ ഡോപ്പാമിന്‍ എന്ന പദാര്‍ഥം ഉത്പാദിപ്പി ക്കുന്ന ഞരമ്പുകള്‍ നശിച്ചുപോകുന്നതാണ് ഈ രോഗത്തിന് ആധാരം. ആയുര്‍വേദത്തില്‍ 4,500 വര്‍ഷങ്ങള്‍ക്കുമുന്നേ കമ്പവാതം എന്നൊരു രോഗത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഇതിനു പാര്‍ക്കിന്‍സണ്‍ രോഗലക്ഷണങ്ങളുടെ സാമ്യം ഉണ്ട്. സാധാരണയായി 60 വയസിനുമേൽ പ്രായം ഉള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 40 വയസിനുമേല്‍ പ്രായം ഉള്ളവരില്‍ 0.3% പേരില്‍ ഈ രോഗം കണ്ടുവരുന്നു. ഇന്ത്യയില്‍ ഏകദേശം ഏഴു ദശലക്ഷം പേര്‍ക്ക് പാര്‍ക്കിന്‍സണ്‍ രോഗം ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. രോഗകാരണങ്ങള്‍ ചലനത്തെ നിയന്ത്രിക്കുന്ന ഞരമ്പുകള്‍ നശിച്ചു പോകുന്നതിനു വ്യക്തമായ ഒരു കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ജനിതകവും പാരിസ്ഥികവുമായ…

Read More

കുട്ടികൾ വളർത്തുമൃഗങ്ങളോട് ഇടപെടുന്പോൾ…

മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തിവയ്പ് എടുക്കാം. പേവിഷബാധ തടയാം. മരണം ഒഴിവാക്കാം. എന്തൊക്കെ ശ്രദ്ധിക്കണം? പേവിഷ ബാധ ഉണ്ടാകുന്നവരിൽ 40 ശതമാനം ആളുകളും 15 വയസിനു താഴെ പ്രായമുള്ളവരാണെന്നു കണക്കുകൾ.* മൃഗങ്ങളോടു സൗമ്യമായും സഹാനുഭൂതിയോടെയും പെരുമാറുന്നതിനു കുട്ടികളെ കുട്ടിക്കാലത്തുതന്നെ ശീലിപ്പിക്കുക.* മൃഗങ്ങളുടെ പെരുമാറ്റരീതികൾ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. മൃഗങ്ങളോടൊന്നിച്ചു കളിക്കുന്പോഴും അവയെ ഓമനിക്കുന്പോഴും ശ്രദ്ധ പുലർത്താൻ‌ അവരെ പരിശീലിപ്പിക്കുക.* കടിയോ മാന്തോ കിട്ടിയാൽ എത്രയും പെട്ടെന്നു മാതാപിതാക്കളെ അറിയിക്കാൻ കുട്ടികളെ ശീലിപ്പിക്കുക നായ കടിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നായകൾ നല്ല സുഹൃത്തുക്കളാണ്. എന്നാൽ ദേഷ്യം വരുന്പോഴോ ഭയപ്പെടുന്പോഴോ ആണ് കടിക്കുന്നത്. 1. ഉറങ്ങുന്പോഴും ആഹാരം കഴിക്കുന്പോഴും കുട്ടികളെ പരിപാലിക്കുന്പോഴും നായകളെ ശല്യപ്പെടുത്തരുത്.2. നായ ദേഷ്യപ്പെട്ടിരിക്കുന്പോഴോ ഭയന്നിരിക്കുന്പോഴോ അവയുടെ അടുത്തു പോകരുത്. ദേഷ്യമുള്ളപ്പോൾ നായകളുടെ പല്ലുകൾ പുറത്തുകാണാം. ഭയന്നിരിക്കുന്പോൾ വാൽ കാലിനിടയിലാക്കി ഓടാൻ…

Read More

പേവിഷബാധയേറ്റ പൂച്ച അപകടകാരി

പേവിഷബാധയുള്ളവര്‍ വെള്ളം, വെളിച്ചം, കാറ്റ്‌ എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയും മറ്റ്‌ ലക്ഷണങ്ങളാണ്. മനുഷ്യനു‌ വെള്ളത്തോടുള്ള ഈ പേടിയില്‍ നിന്നാണ് മനുഷ്യരിലെ പേവിഷബാധയ്‌ക്ക്‌ ഹൈഡ്രോഫോബിയ എന്ന പേരു‌ വന്നത്‌. ലക്ഷണങ്ങൾനായകളില്‍ രണ്ടുതരത്തില്‍ രോഗം പ്രകടമാകാം. ക്രുദ്ധരൂപവും ശാന്തരൂപവും. ഉടമസ്ഥനെയും കണ്ണില്‍ കാണുന്ന മൃഗങ്ങളെയും മനുഷ്യരെയും എന്തിന് ‌ കല്ലും തടിക്കഷ്‌ണങ്ങളെയും കടിച്ചെന്നിരിക്കും. തൊണ്ടയും നാവും മരവിക്കുന്നതിനാല്‍ കുരയ്‌ക്കുമ്പോഴുള്ള ശബ്ദത്തിന്‌ വ്യത്യാസമുണ്ടാകും. ഉമിനീര്‍ ഇറക്കാന്‍ കഴിയാതെ പുറത്തേക്ക്‌ ഒഴുകും. ശാന്തരൂപത്തില്‍ അനുസരണക്കേട്‌ കാട്ടാറില്ല. ഉടമസ്ഥനോട്‌ കൂടുതല്‍ സ്‌നേഹം കാണിക്കുകയും നക്കുകയും ചെയ്‌തെന്നിരിക്കും. ഇരുണ്ട മൂലകളിലും കട്ടിലിനടിയിലും ഒതുങ്ങിക്കഴിയാന്‍ ഇഷ്ടപ്പെടും. രണ്ടുരൂപത്തിലായാലും രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ 3-4 ദിവസങ്ങള്‍ക്കുള്ളില്‍ ചത്തുപോകും. പൂച്ചയെ സൂക്ഷിക്കുക! പേപ്പട്ടിയേക്കാള്‍ ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച. പൂച്ചകള്‍ അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും. കന്നുകാലികളിൽ കന്നുകാലികളില്‍ അകാരണമായ അസ്വസ്ഥത, വെപ്രാളം, വിഭ്രാന്തി, വിശപ്പില്ലായ്‌മ, അക്രമവാസന, ഇടവിട്ട്‌…

Read More

കുട്ടികളുടെ ഭക്ഷണം ശ്രദ്ധിക്കണേ…

എന്ത് ഭക്ഷണം സ്‌കൂളില്‍ കൊടുത്തു വിടണം, ഭക്ഷണം എങ്ങനെ പോഷകപ്രദമാക്കാം… എന്നിങ്ങനെയുള്ള നൂറുകൂട്ടം സംശയങ്ങള്‍ രക്ഷിതാക്കൾക്ക് ഉണ്ടാകാം. കുട്ടികള്‍ കഴിക്കുന്ന ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസികനിലയേയും വളരെ കാര്യമായി ബാധിക്കും. ആഹാരത്തിലുള്ള പോഷകങ്ങളുടെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയ്ക്കാന്‍ കാരണമാകും. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത് കുട്ടികളുടെ ആരോഗ്യത്തിന് പ്രഭാതഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രഭാത ഭക്ഷണം ഇല്ലാതായാല്‍ രോഗപ്രതിരോധശേഷിയും ഏകാഗ്രതയും കുറയും. * പ്രോട്ടീന്‍ കൂടുതലടങ്ങിയ പാൽ, മുട്ട, പയറുവര്‍ഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവ രക്തത്തിലെ തൈറോസിന്‍റെ (അമിനോ ആസിഡ്) അളവ് വര്‍ധിപ്പിച്ച് കുട്ടികളുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നു. * കുട്ടികളുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിന് നിത്യേന അന്നജം (കാര്‍ബോഹൈഡ്രേറ്റ്) ആവശ്യമാണ്. ഇത് ബ്രെയിനിനുള്ള ഊര്‍ജം പ്രധാനം ചെയ്യുന്നു. മൂന്നു ദിവസം ഇലക്കറികൾ വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ് പാല്‍ കൊടുക്കാം.…

Read More

കുട്ടികളിലെ പൊണ്ണത്തടിയും ഫാറ്റി ലിവറും തമ്മിൽ

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും ഏറ്റവും വലിയ ആന്തരികാവയവവും അയ്യായിരത്തിൽ കൂടുതൽ ധർമങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു സംവിധാനവുമാണ് കരൾ. നമ്മുടെ ശരീരഭാരത്തിന്‍റെ രണ്ട് ശതമാനത്തോളം ആയിരിക്കും കരളിന്‍റെ ഭാരം. വയറിനു മുകളിൽ വലത് വശത്താണ് കരൾ സ്ഥിതി ചെയ്യുന്നത്. സ്വയം നിർമിക്കുന്ന കരൾ! ഏതെങ്കിലും കാരണമായി നാശം സംഭവിക്കുകയാണ് എങ്കിൽ നാശം സംഭവിച്ച ഭാഗം വീണ്ടും സ്വയം നിർമിച്ചെടുക്കാൻ കഴിവുള്ള അവയവമാണ് കരൾ. കരളിന് രോഗങ്ങൾ ബാധിക്കുന്നതിന്‍റെ ഭാഗമായി പലപ്പോഴും അസ്വസ്ഥതകൾ ഒന്നും തോന്നുകയില്ല. അതുകൊണ്ടാണ് കൂടുതൽ കരൾ രോഗികളിലും വ്യക്തമായ രോഗനിർണയം നേരത്തെ നടത്താൻ കഴിയാതെ പോകുന്നത്. കുറേ കൊല്ലങ്ങൾക്കു മുന്പുവരെ പ്രായം കൂടിയവരിൽ, അതും പ്രത്യേകിച്ച് മദ്യപാന ശീലം ഉള്ളവരിൽ മാത്രം ആയിരുന്നു കരൾരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായി കണ്ടിരുന്നത്. എന്നാൽ, കുറച്ച് കൊല്ലങ്ങളായി കാര്യങ്ങൾ അങ്ങനെയല്ല. കുട്ടികളിലും… ഇപ്പോൾ മുതിർന്നവരിൽ…

Read More

തൈറോയ്ഡ് പ്രശ്നങ്ങൾ: ഹോർമോൺ കൂടിയാലും കുറഞ്ഞാലും പ്രശ്നം!

കഴുത്തിനുതാഴെ ശ്വാസനാളത്തിനുമുകളിൽ പൂമ്പാറ്റയുടെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിലെ ജൈവരാസപ്രക്രിയകളിലും മാനസികാരോഗ്യത്തിലും ശാരീരിക പ്രവർത്തനങ്ങളിലും ഏറെ സ്വാധീനം ചെലുത്തുന്ന ഹോർമോണുകളുടെ ഉത്പാദനം നടക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയിലാണ്. അതുകൊണ്ട് ഈ ഹോർമോണുകളുടെ നില കുറഞ്ഞാലും കൂടിയാലും പ്രശ്നമാണ്. തൈറോയ്ഡ് ഹോർമോണുകളുടെ നിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും.അതിനാൽ ശാരീരികവും മാനസികവുമായി നല്ല അവസ്ഥയിൽ ആയിരിക്കുന്നതിന് തൈറോയ്ഡ് ഹോർമോണുകൾ ശരിയായ അളവിൽ ഉണ്ടായിരിക്കണം. തൈറോയ്ഡ് തകരാറിലായാൽതൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ ഫലമായി ഏറ്റവും കൂടുതൽ പേരിൽ ഏറ്റവും കൂടുതലായി കാണാൻ സാധ്യതയുള്ള പ്രശ്നങ്ങൾ താഴെ പറയുന്നവയാണ്: * ശരീരത്തിന്‍റെ പ്രതിരോധശേഷി കുറയുക* ശരീരത്തിന്‍റെ ഭാരം കുറയുക,* മാനസിക വിഭ്രാന്തി * അസ്വസ്ഥത* ഉറക്കം കുറയുക * ക്ഷീണം,* പേശികളിൽ തളർച്ച അനുഭവപ്പെടുക,* അസഹ്യമായ ചൂട് അനുഭവപ്പെടുക,* കൈ വിറയ്ക്കുക,* കൂടുതൽ വിയർക്കുക* ഇടയ്ക്കിടെ വയറിളക്കം അല്ലെങ്കിൽ മലബന്ധം…

Read More

ചെങ്കണ്ണിനു സ്വയംചികിത്സ ഒഴിവാക്കാം

കണ്ണില്‍ ഉണ്ടാകുന്ന രോഗാണുബാധയാണ് ചെങ്കണ്ണ്. കണ്ണുദീനം എന്ന പേരിലും അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാല്‍ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്. ചെങ്കണ്ണ് പകര്‍ച്ചവ്യാധിയാണെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാം. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാല്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്. മറ്റു ചില നേത്രരോഗങ്ങള്‍ക്കും ഇതേ രോഗലക്ഷണങ്ങളായതിനാല്‍ ചെങ്കണ്ണ് ഉണ്ടാകുമ്പോള്‍ സ്വയംചികിത്സ പാടില്ല. ചെങ്കണ്ണുണ്ടായാല്‍ നേത്രരോഗവിദഗ്ധന്‍റെ സേവനം തേടണം. സര്‍ക്കാര്‍ ആശുപത്രികളില്‍ ചെങ്കണ്ണിനുള്ള ചികിത്സ ലഭ്യമാണ്. രോഗലക്ഷണങ്ങള്‍ കണ്ണചുവപ്പ്, അമിത കണ്ണുനീര്‍, കണ്‍പോളകളില്‍ വീക്കം, ചൊറിച്ചില്‍, പഴുപ്പ്, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പഴുപ്പ് കാരണം കണ്ണ് തുറക്കാന്‍ പ്രയാസം എന്നിവയാണ് ലക്ഷണം. ചെങ്കണ്ണ് ബാധിച്ചാല്‍ സാധാരണ ഗതിയില്‍ 5 മുതല്‍ 7 ദിവസം വരെ നീണ്ടുനില്‍ക്കാം. രോഗം സങ്കീര്‍ണമായാല്‍ 21 ദിവസം വരെയും നീണ്ടുനില്‍ക്കാം. രോഗമുള്ള കുട്ടികളെ പുറത്തുവിടരുത്. കുട്ടികളുള്‍പ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കുക. പടരാതിരിക്കാൻ…

Read More

ചൂടുകാലത്തെ കരുതലോടെ നേരിടാം

1. വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം. യാത്രയിൽ ഒരു കുപ്പി വെള്ളം കരുതാം. ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക. 2. വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. 3. ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. 4. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചയ്ക്ക് 11 മണി മുതല്‍ 3 മണി വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. 5. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക 6. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്‍റെ വാതിലുകളും ജനലുകളും തുറന്നിടുക…

Read More

ക്ഷയം ഏത് അവയവത്തെയും ബാധിക്കാം

മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തിന്‍റെ ഏതവയവത്തെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിലുണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം, വിശപ്പില്ലായ്മ തുടങ്ങി‍യവയാണു ക്ഷയരോഗ ലക്ഷണ ങ്ങൾ. ശ്വാസകോശക്ഷയരോഗ ലക്ഷണങ്ങൾ  * 2 ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ* വിട്ടുമാറാത്ത പനി * വിശപ്പില്ലായ്മ* ഭാരക്കുറവ് * രക്തമയം കലർന്ന കഫം ശ്വാസകോശേതര ക്ഷയരോഗ ലക്ഷണങ്ങൾ * ഭാരക്കുറവ് * കഴലവീക്കം * സന്ധികളിലുളവാകുന്ന വീക്കം* രാത്രികാലങ്ങളിലുണ്ടാകുന്ന അമിതമായ വിയർക്കൽ* രണ്ടാഴ്ചയിലധികംനീണ്ടുനിൽക്കുന്ന പനി പകരുന്നത്… ക്ഷയരോഗം വായുവിലൂടെയാണു പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വർഷം 10 മുതൽ 15 വരെ…

Read More