പ്യോഗ്യാംഗ്: ഉത്തരകൊറിയയിലെ വർക്കേഴ്സ് പാർട്ടി സ്ഥാപിതമായതിന്റെ 80ാം വാർഷികത്തോട് അനുബന്ധിച്ച് വിപുലമായ സൈനിക പരേഡ് അരങ്ങേറി. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോംഗ്-20 പരേഡിൽ പ്രദർശിച്ചു. വിവിധതരം ഡ്രോണുകളും മിസൈലുകളും പരേഡിൽ നിരന്നു. പാർട്ടി ജനറൽ സെക്രട്ടറി എന്ന നിലയിൽ ഉത്തകൊറിയൻ നേതാവായ കിം ജോംഗ് ഉൻ പരേഡ് വീക്ഷിച്ചു. റഷ്യയിലെ മുൻ പ്രസിഡന്റ് ദിമിത്രി മെദ്വദേവ്, ചൈനീസ് പ്രധാനമന്ത്രി ലി ഖ്വിയാംഗ്, വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി തോ ലാം എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഇതോടനുബന്ധിച്ച് ഉത്തരകൊറിയയും വിയറ്റ്നാമും പ്രതിരോധ മേഖലയിലടക്കം സഹകരണം വർധിപ്പിക്കുന്ന കരാർ ഒപ്പുവച്ചു.
Read MoreCategory: NRI
ലെകോർണു വീണ്ടും ഫ്രഞ്ച് പ്രധാനമന്ത്രി
പാരീസ്: തിങ്കളാഴ്ച രാജിവച്ച സെബാസ്റ്റ്യൻ ലെകോർണുവിനോട് വീണ്ടും പ്രധാനമന്ത്രിപദം ഏറ്റെടുക്കാൻ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ നിർദേശിച്ചു. 26 ദിവസം മാത്രം കസേരയിലിരുന്ന ലെകോർണു രാജിവച്ചത് ഫ്രാൻസിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വെള്ളിയാഴ്ച തീവ്രവലതുപക്ഷം ഒഴികെയുള്ള പ്രധാന പാർട്ടികളുമായി ആലോചിച്ച ശേഷമാണ് മക്രോൺ വീണ്ടും ലെകോർണുവിനോട് സ്ഥാനമേൽക്കാൻ ആവശ്യപ്പെട്ടത്. പ്രസിഡന്റ് ഏൽപ്പിച്ച ഉത്തരവാദിത്വം നിർവഹിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം, ലെകോർണുവിന് സർക്കാർ രൂപീകരിക്കാൻ കഴിയുമോ എന്നതിൽ വ്യക്തതയില്ല. തിങ്കളാഴ്ചയ്ക്കുള്ളിൽ ബജറ്റ് അവതരിപ്പിക്കേണ്ട ചുമതലയും അദ്ദേഹത്തിനുണ്ടാകും. രാജ്യത്തിന്റെ പൊതുകടവും ബജറ്റ് കമ്മിയും കുറയ്ക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾക്കുള്ള അഭിപ്രായഭിന്നത മൂലം കഴിഞ്ഞ വർഷം മൂന്ന് പ്രധാനമന്ത്രിമാർക്ക് പദവി ഒഴിയേണ്ടിവന്നിരുന്നു.
Read Moreഗാസ യുദ്ധം അവസാനിക്കുന്നു: ട്രംപിന്റെ സാന്നിധ്യത്തിൽ നാളെ ഈജിപ്തിൽ കരാർ
കയ്റോ: രണ്ടു വർഷം നീണ്ട ഗാസാ യുദ്ധം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാനുള്ള കരാർ തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ ഈജിപ്തിലെ ഷാം എൽ ഷേഖിൽ ഒപ്പുവയ്ക്കുമെന്ന് സൂചന. തിങ്കളാഴ്ചത്തെ ഉച്ചകോടിയിൽ അറബ്, പാശ്ചാത്യ രാജ്യങ്ങളിലെ ഒട്ടേറെ നേതാക്കളും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഗാസ സമാധാനത്തിന് ട്രംപ് മുന്നോട്ടുവച്ച 20 ഇന പദ്ധതിയിലെ ആദ്യ ഘട്ടമാണ് ഹമാസും ഇസ്രയേലും നേരത്തേ അംഗീകരിച്ചത്. ഇതു പ്രകാരമുള്ള വെടിനിർത്തലാണ് ഇപ്പോൾ പ്രാബല്യത്തിലായിരിക്കുന്നത്. ഗാസാ യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുന്നത് അടക്കം പദ്ധതിയിലെ അവശേഷിക്കുന്ന നിർദേശങ്ങൾകൂടി അംഗീകരിക്കുന്ന കരാറായിരിക്കും തിങ്കളാഴ്ച ഈജിപ്തിൽ ഒപ്പുവയ്ക്കപ്പെടുക. ജർമനി, സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ, ഇറ്റലി, ഖത്തർ, യുഎഇ, ജോർദാൻ, സൗദി, പാക്കിസ്ഥാൻ, ഇന്തോനേഷ്യ, തുർക്കി രാജ്യങ്ങളിലെ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും. ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചതായി അവിടെനിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു. സ്പാനിഷ് പ്രധാനമന്ത്രി…
Read Moreബഗ്രാം വ്യോമതാവളം: ട്രംപിന്റെ നീക്കത്തിനെതിരേ ഇന്ത്യയും
മോസ്കോ: മോസ്കോ ഫോർമാറ്റ് കൺസൾട്ടേഷൻ യോഗത്തിൽ അമേരിക്കൻ വിരുദ്ധ നിലപാട് വ്യക്തമാക്കി ഇന്ത്യ. ഇതോടെ അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നീക്കത്തെ ശക്തമായി എതിർക്കുന്ന ലോക രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യകൂടി എത്തി. റഷ്യ, ചൈന, പാകിസ്ഥാൻ, ഇറാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്കൊപ്പം മോസ്കോയിൽ നടന്ന യോഗത്തിലാണ് ട്രംപിന്റെ പദ്ധതിക്കെതിരേ ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനിലും സമീപ രാജ്യങ്ങളിലും സൈനിക അടിസ്ഥാന സൗകര്യങ്ങൾ വിന്യസിക്കാനുള്ള യുഎസിന്റെ ശ്രമങ്ങൾ മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് യോഗം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ബഗ്രാം വ്യോമതാവളം തിരികെ നൽകണമെന്ന ട്രംപിന്റെ ആവശ്യം താലിബാൻ നേരത്തെ നിരസിച്ചിരുന്നു. ഇത് അവഗണിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെത്തുടർന്നാണ് ലോക രാജ്യങ്ങൾ ഒറ്റക്കെട്ടായി യുഎസിനെതിരേ നിലപാട് കടുപ്പിച്ചത്. മോസ്കോ ഫോർമാറ്റിന്റെ ഏഴാമത് യോഗത്തിൽ…
Read Moreഗാസ സമാധാന പദ്ധതി: ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഗാസയിലെ യുദ്ധം താത്കാലികമായി നിർത്തിവയ്ക്കാനുള്ള സമാധാനനിർദേശങ്ങൾ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ചു. എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കുമെന്നും ശാശ്വതസമാധാന പാതയിലേക്കുള്ള ആദ്യപടിയായി ഇസ്രയേൽ സൈനികരെ പിൻവലിക്കുമെന്നും എല്ലാവരെയും നീതിപൂർവം പരിഗണിക്കുമെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ എഴുതി. ട്രംപിന്റെ 20 നിർദേശങ്ങളടങ്ങിയ സമാധാനപദ്ധതിയുടെ പ്രാരംഭ ചർച്ച കയ്റോയിൽ നടന്നിരുന്നു. ചർച്ചയിൽ എല്ലാ കക്ഷികളും നിർദേശങ്ങൾ അംഗീകരിച്ചിരുന്നു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ കരാറിലെത്തിയതായി ഹമാസും പ്രസ്താവനയിൽ പറഞ്ഞു. കരാറിൽ ഇസ്രയേൽ സേനയുടെ പിൻവാങ്ങലും ബന്ദികളെ കൈമാറലും ഉൾപ്പെടുന്നുവെന്നും ഹമാസ് പറഞ്ഞു. ഇസ്രയേൽ വെടിനിർത്തൽ പൂർണമായും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ട്രംപിനോടും മധ്യസ്ഥരാജ്യങ്ങളോടും ഹമാസ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കരാർ നടപ്പിലാക്കി 72 മണിക്കൂറിനുള്ളിൽ ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും കൈമാറ്റം നടക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഗാസയുടെ ഭാവി ഭരണം, ഹമാസിന്റെ നിരായുധീകരണം…
Read Moreവ്യാപാരക്കരാർ ഇന്ത്യൻ കുതിപ്പിന്റെ ലോഞ്ച്പാഡ്: ബ്രിട്ടീഷ് പ്രധാനമന്ത്രി
മുംബൈ: ഇന്ത്യ-യുകെ സ്വതന്ത്രവ്യാപാര കരാറിനു കീഴിൽ അതുല്യമായ അവസരങ്ങളാണ് കാത്തിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ. പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ ഇന്ത്യാസന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. 2028 ഓടെ മൂന്നാമത്തെ വലിയ ആഗോള സമ്പദ്വ്യവസ്ഥയിലേക്കുള്ള ഇന്ത്യൻ കുതിപ്പിന്റെ ലോഞ്ച്പാഡായി വ്യാപാര കരാർ മാറുമെന്നും സ്റ്റാർമർ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി മുംബൈയിൽ വിമാനമിറങ്ങിയ സ്റ്റാർമർക്കൊപ്പം 125 പേരടങ്ങുന്ന പ്രതിനിധി സംഘവുമുണ്ട്. പ്രമുഖ ബിസിനസുകാർ, സംരംഭകർ, സർവകലാശാല വൈസ് ചാൻസലർമാർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സ്റ്റാർമർ കൂടിക്കാഴ്ച നടത്തും. സ്വതന്ത്ര വ്യാപാരക്കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ച് രണ്ടര മാസത്തിനു ശേഷമാണ് സ്റ്റാർമറുടെ ഇന്ത്യാ സന്ദർശനം. “ജൂലൈയില് ഞങ്ങള് സ്വതന്ത്ര സാമ്പത്തിക വ്യാപാര കരാറില് ഒപ്പിട്ടു. എന്നാല് കഥ അവിടെ അവസാനിക്കുന്നില്ല. വ്യാപാര കരാര് വെറും പേപ്പര് കഷണങ്ങളല്ല, വളര്ച്ചയ്ക്കുള്ള തുടക്കം കൂടിയാണ്. 2028-ഓടെ ലോകത്തിലെ…
Read Moreജർമനിയിൽ വനിതാ മേയർക്കു കുത്തേറ്റു; ഗുരുതര പരിക്ക്
ബെർലിൻ: ജർമനിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ മേയർക്കു കുത്തേറ്റ് ഗുരുതര പരിക്ക്. പടിഞ്ഞാറൻ ജർമനിയിലലെ ഹെർഡെക്ക് മേയർ ഇറിസ് സ്റ്റാൽസറിനാണു പരിക്കേറ്റത്. സെന്റർ-ലെഫ്റ്റ് സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി അംഗമായ ഇറിസ് സെപ്റ്റംബർ 28നാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ഗുരുതര പരിക്കേറ്റ നിലയിൽ ഇന്നലെ വീട്ടിലാണ് ഐറിസിനെ (57) കണ്ടെത്തിയത്. ഇവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു.
Read Moreകയ്റോയിൽ സമാധാന പ്രതീക്ഷ
കയ്റോ: ഗാസയിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഫലപ്രദമായി മുന്നോട്ടെന്നു സൂചന. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ഈജിപ്തിലെ ഷാം എൽ ഷേഖിൽ നടക്കുന്ന ചർച്ച ആദ്യദിവസം മികച്ച അന്തരീക്ഷത്തിലാണ് അവസാനിച്ചതെന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദിമോചനം, വെടിനിർത്തൽ എന്നിവ സംബന്ധിച്ച വ്യവസ്ഥകളിൽ ഇരുകക്ഷികളും ഇതിനകംതന്നെ ധാരണയിലെത്തിയതായാണ് അറിയുന്നത്. മധ്യസ്ഥർ ഇരുപക്ഷവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അവലോകനം എന്ന നിലയിലായിരുന്നു ആദ്യദിവസത്തെ ചർച്ച. ഈജിപ്ത്, ഖത്തർ മധ്യസ്ഥർ ഹമാസ് പക്ഷവുമായി ആദ്യം ചർച്ച നടത്തി. പിന്നീട് പ്രത്യേകമായി ഇസ്രേലി സംഘത്തെ കണ്ടു. ഇതിനു ശേഷം രണ്ടു വിഭാഗത്തിന്റെയും നിലപാടുകൾ അവലോകനം ചെയ്യാൻ മധ്യസ്ഥർ ആഭ്യന്തര ചർച്ച നടത്തി. അഞ്ച് പ്രധാന വിഷയങ്ങളിലാണ് ചർച്ച പുരോഗമിക്കുക. ഗാസ മുനമ്പിന്റെ എല്ലാ ഭാഗങ്ങളിലും പൂർണവും ശാശ്വതവുമായ ഒരു വെടിനിർത്തൽ. ശേഷിക്കുന്ന എല്ലാ ഇസ്രേലി ബന്ദികളെയും പലസ്തീൻ തടവുകാരെയും മോചിപ്പിക്കൽ. ഭാവിയിൽ കടന്നുകയറ്റങ്ങൾ…
Read Moreബലാത്സംഗക്കേസിൽ ഇന്ത്യൻ സഹോദരങ്ങൾക്ക് യുകെയിൽ തടവുശിക്ഷ
ലണ്ടൻ: ഇന്ത്യൻ വംശജരായ സഹോദരങ്ങൾക്ക് യുകെ കോടതി തടവുശിക്ഷ വിധിച്ചു. കുട്ടികൾക്കെതിരേ ബലാത്സംഗം ഉൾപ്പെടെയുള്ള ലൈംഗികാതിക്രമങ്ങൾ നടത്തിയതിനാണ് ഇരുവരെയും ശിക്ഷിച്ചത്. വ്രിജ് പട്ടേൽ (26) എന്ന യുവാവിന് 22 വർഷവും സഹോദരൻ കിഷൻ പട്ടേലിന് 15 മാസവുമാണ് തടവുശിക്ഷ വിധിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവങ്ങൾ. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ ചിത്രീകരിച്ചതിനും കൈവശം വച്ചതിനുമാണ് സഹോദരൻ കിഷൻ പട്ടേലിനെ ശിക്ഷിച്ചത്. ഇയാൾ ദൃശ്യങ്ങൾ സൂക്ഷിച്ചുവച്ച ഉപകരണം കേടായത് നന്നാക്കാനായി കടയിൽ കൊടുത്തപ്പോൾ ദൃശ്യങ്ങൾ കടക്കാരുടെ ശ്രദ്ധയിൽപെടുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങളിലുള്ളത് വ്രിജ് പട്ടേലാണെന്നു കണ്ടെത്തുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ കുറ്റകൃത്യങ്ങൾ തെളിഞ്ഞത്.
Read Moreറഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ യുവാവ് യുക്രെയ്നിൽ കീഴടങ്ങി
ന്യൂഡൽഹി: റഷ്യൻ സൈന്യത്തിനുവേണ്ടി പോരാടുന്ന 22 കാരനായ ഇന്ത്യൻ പൗരൻ മജോതി സാഹിൽ മുഹമ്മദ് ഹുസൈനെ യുക്രെയ്ൻ സൈന്യം പിടികൂടി. ഗുജറാത്തിലെ മോർബി സ്വദേശിയായ ഹുസൈൻ കീഴടങ്ങുകയായിരുന്നുവെന്ന് യുക്രെയ്ൻ സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. ഇതു സംബന്ധിച്ച വിവരങ്ങൾ തേടുകയാണെന്ന് വിദേശകാര്യവൃത്തങ്ങൾ അറിയിച്ചു. ജയിൽ ശിക്ഷ ഒഴിവാക്കാനാണ് ഹുസൈൻ യുദ്ധത്തിൽ പങ്കുചേർന്നതെന്ന് യുക്രെയ്ൻ വെളിപ്പെടുത്തുന്നു. ഹുസൈൻ പഠനത്തിനായാണ് റഷ്യയിൽ എത്തിയത്. പിന്നീട് മയക്കുമരുന്നു കേസിൽ പിടിക്കപ്പെടുകയും ഏഴുവർഷം ശിക്ഷിക്കപ്പെടുകയും ചെയ്യുകയായിരുന്നു. യുക്രെയ്ൻ സൈന്യം അവരുടെ ടെലിഗ്രാം പോസ്റ്റിൽ പറഞ്ഞു. യുക്രെയ്ൻ സൈന്യം പുറത്തിറക്കിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ ഹുസൈൻ റഷ്യൻ ഭാഷയിൽ സംസാരിക്കുന്നതും ജയിൽ ശിക്ഷ ഒഴിവാക്കാൻ വേണ്ടിയാണ് താൻ റഷ്യൻ സൈന്യത്തിൽ ചേർന്നതെന്ന് സമ്മതിക്കുന്നതും കാണാം. ഒക്ടോബറിൽ യുദ്ധഭൂമിയിലേക്ക് അയയ്ക്കപ്പെടുന്നതിന് മുമ്പ്, വെറും 16 ദിവസത്തെ അടിസ്ഥാന പരിശീലനം മാത്രമാണ് തനിക്ക് ലഭിച്ചതെന്ന്…
Read More