ന്യൂയോർക്ക്: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകൾക്ക് നവംബർ ഒന്നു മുതൽ 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ടൂത്ത് സോഷ്യലിൽ ആണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. മെക്സിക്കോ, കാനഡ, ജപ്പാൻ, ജർമനി, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽനിന്നാണ് അമേരിക്കയിലേക്ക് പ്രധാനമായും ട്രക്കുകൾ ഇറക്കുമതി ചെയ്യുന്നത്. അമേരിക്കയുടെ സന്പദ്ഘടനയിൽ ട്രക്കിംഗ് വ്യവസായത്തിനു വലിയ പ്രാധാന്യമുണ്ട്. 20 ലക്ഷം അമേരിക്കക്കാർ ട്രക്ക് ഡ്രൈവർമാരായും മെക്കാനിക്കുകളായും ജോലി ചെയ്യുന്നു.
Read MoreCategory: NRI
ഭൗതികശാസ്ത്ര നൊബേൽ മൂന്നു പേർക്ക്: നേട്ടത്തിന് കാരണമായ കണ്ടെത്തൽ ഇങ്ങനെ…
സ്റ്റോക്ക്ഹോം: 2025ലെ ഭൗതികശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. ജോൺ ക്ലാർക്ക്, മൈക്കൾ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവർക്കാണ് ക്വാണ്ടം മെക്കാനിക്കൽ ടണലിംഗിനെക്കുറിച്ചുള്ള ഗവേഷണത്തിനു പുരസ്കാരം ലഭിച്ചത്. 1984നും 85നും ഇടയിൽ ഇവർ കലിഫോർണിയ സർവകലാശാലയുടെ ഭാഗമായിരുന്നപ്പോൾ നടത്തിയ ഗവേഷണമാണ് പുരസ്കാരത്തിനുള്ള അർഹത നേടിക്കൊടുത്തത്. ഡിസംബർ പത്തിനു നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. 1901നും 2024നും ഇടയിലുള്ള കാലയളവിൽ 226 ജേതാക്കൾക്ക് ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചിട്ടുണ്ട്. മെഷീൻ ലേണിംഗിന്റെ അടിത്തറ പാകിയ ജോൺ ഹോപ്ഫീൽഡ്, ജെഫ്രി ഹിന്റൺ എന്നിവർക്കായിരുന്നു കഴിഞ്ഞ വർഷം അംഗീകാരം ലഭിച്ചത്. രസതന്ത്ര നൊബേൽ ഇന്നും സാഹിത്യ നൊബേൽ നാളെയും പ്രഖ്യാപിക്കും. 11 മില്യൺ സ്വീഡിഷ് ക്രോണർ (1.2 മില്യൺ യുഎസ് ഡോളർ) ആണ് സമ്മാനത്തുക.
Read Moreഇറേനിയൻ റിയാലിന്റെ നാലു പൂജ്യങ്ങൾ വെട്ടി
ടെഹ്റാൻ: ഇറേനിയൻ കറൻസിയായ റിയാലിൽനിന്ന് നാലു പൂജ്യങ്ങൾ ഒഴിവാക്കുന്നു. ഇതോടെ, 10,000 റിയാലിന്റെ മൂല്യം ഒരു റിയാൽ ആയി പുനർനിശ്ചയിക്കും. യുഎൻ ഉപരോധങ്ങൾ പ്രാബല്യത്തിലായതോടെ ഇറേനിയൻ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. സ്വതന്ത്ര മാർക്കറ്റിൽ ഒരു യുഎസ് ഡോളർ ലഭിക്കാൻ 11.15 ലക്ഷം ഇറേനിയൻ റിയാൽ മുടക്കണമെന്നാണു റിപ്പോർട്ടുകളിൽ പറയുന്നത്. കറൻസി മൂല്യം കുത്തനെ ഇടിഞ്ഞതോടെ ഇടപാടുകൾ നടത്താൻ വലിയ ബുദ്ധിമുട്ടാണ് ഇറേനിയൻ സ്ഥാപനങ്ങളും ജനങ്ങളും നേരിടുന്നത്. ദീർഘനാളായി ഇറേനിയൻ റിയാലിന്റെ മൂല്യം താഴേക്കാണ്. ആണവക്കരാറിലെ വ്യവസ്ഥകൾ പാലിക്കാത്തതിന്റെ പേരിൽ യുഎൻ ഉപരോധങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടതോടെ കറൻസി മൂല്യം വീണ്ടും വൻതോതിൽ കുറഞ്ഞു. പൂജ്യങ്ങൾ എടുത്തുമാറ്റാനുള്ള നിർദേശം നേരത്തേതന്നെ പരിഗണനയിലുണ്ടായിരുന്നതാണ്. മൂന്നു വർഷത്തിനുള്ളിലായിരിക്കും മാറ്റം നടപ്പാക്കുക. അതുവരെ പഴയതും പുതിയതുമായ നോട്ടുകൾക്കു സാധുത ഉണ്ടായിരിക്കും.
Read Moreപ്രതിരോധ കോശങ്ങളെ കണ്ടെത്തിയതിന് നൊബേൽ: വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം മൂന്നു പേർ പങ്കിട്ടു
സ്റ്റോക്ക്ഹോം: 2025ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം മേരി ഇ. ബ്രോങ്കോവ് (64), ഫ്രെഡ് റാംസ്ഡെൽ (64), ഷിമോൺ സഗാഗുച്ചി (74) എന്നിവർക്ക്. പെരിഫറൽ ഇമ്യൂൺ ടോളറൻസുമായി (peripheral immune tolerance) ബന്ധപ്പെട്ട നിർണായക കണ്ടെത്തലുകൾക്കാണ് അംഗീകാരം. സമ്മാനത്തുകയായ 1.1 കോടി സ്വീഡിഷ് ക്രോണർ (10.38 കോടി രൂപ) മൂവരും പങ്കിടും. രോഗപ്രതിരോധ ശേഷിയിൽ സുപ്രധാന പങ്കുവഹിക്കുന്ന ‘റെഗുലേറ്ററി ടി’ കോശങ്ങളെ തിരിച്ചറിഞ്ഞതാണ് മൂവരെയും ബഹുമതിക്ക് അർഹരാക്കിയത്. ഓട്ടോഇമ്യൂൺ രോഗങ്ങൾ, കാൻസർ എന്നിവയെ കൂടുതൽ ഫലപ്രദമായി ചെറുക്കാൻ ഭാവിയിൽ ഈ കണ്ടെത്തൽ മനുഷ്യരാശിയെ സഹായിച്ചേക്കാമെന്നു വിലയിരുത്തപ്പെടുന്നു. സിയാറ്റിലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിസ്റ്റംസ് ബയോളജിയിലെ സീനിയർ പ്രോഗ്രാം മാനേജറാണ് ബ്രോങ്കോവ്. സാൻ ഫ്രാൻസിസ്കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്സിലെ സയന്റിഫിക് അഡ്വൈസറാണ് റാംസ്ഡെൽ. ജപ്പാനിലെ ഒസാക സർവകലാശാലയിലുള്ള ഇമ്യൂണോളജി ഫ്രോണ്ടിയർ റിസർച്ച് സെന്ററിലെ പ്രഫസറാണ് സഗാഗുച്ചി. ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ ഇന്നും രസതന്ത്രത്തിനുള്ളത് നാളെയും…
Read Moreഗാസ വെടിനിർത്തൽ: ഈജിപ്തിൽ ചർച്ച തുടങ്ങി; വേഗം തീരുമാനമുണ്ടാകണമെന്ന് ട്രംപ്
കയ്റോ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ഗാസ വെടിനിർത്തൽ പദ്ധതിയിൽ ചർച്ച ആരംഭിച്ചു. ചെങ്കടൽ തീരത്തെ ഈജിപ്ഷ്യൻ വിനോദസഞ്ചാരകേന്ദ്രമായ ഷാം എൽ ഷേഖിൽ നടക്കുന്ന പരോക്ഷ ചർച്ചയിൽ ഇസ്രേലി, ഹമാസ് പ്രതിനിധികളും മധ്യസ്ഥരായ അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. ട്രംപിന്റെ പദ്ധതി പ്രകാരം ഇസ്രേലി ബന്ദികളെ മുഴുവൻ ഉടൻ മോചിപ്പിക്കാനും ഗാസയുടെ ഭരണം സ്വതന്ത്ര സമിതിക്കു കൈമാറാനും തയാറാണെന്ന് ഹമാസ് അറിയിച്ചിരുന്നു. എന്നാൽ ഹമാസ് സംഘടനയെ നിരായുധീകരിക്കണം എന്ന നിർദേശത്തിൽ പ്രതികരണം നല്കിയില്ല. ഈ നിർദേശം ഹമാസ് അംഗീകരിക്കില്ലെന്നാണു സൂചന. ഇത് വെടിനിൽത്തൽ ചർച്ചയെ ഗുരുതരമായി ബാധിച്ചേക്കാം. ഇസ്രേലി ഭാഗത്തുനിന്ന് ചാരസംഘടനകളായ മൊസാദ്, ഷിൻബെത്ത് എന്നിവയുടെ മേധാവിമാർ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഒഫീർ ഫാൾക്ക്, ബന്ദിവിഷയം കൈകാര്യം ചെയ്യുന്ന ഹാൽ ഹിർഷ് എന്നിവർ ഇന്നലത്തെ ചർച്ചയിൽ പങ്കെടുത്തു. ഇസ്രേലി…
Read Moreപ്രധാനമന്ത്രി ലെകോർണു രാജിവച്ചു; ഫ്രാൻസിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി
പാരീസ്: ഫ്രാൻസിനെ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്കു തള്ളിവിട്ട് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു. 26 ദിവസം മുന്പ് പ്രധാനമന്ത്രിയായ അദ്ദേഹം പുതിയ മന്ത്രിസഭ രൂപവത്കരിച്ച് മണിക്കൂറുകൾക്കുള്ളിൽ രാജി പ്രഖ്യാപിക്കുകയായിരുന്നു. രണ്ടു വർഷത്തിനിടെ ഫ്രാൻസിൽ അധികാരമേൽക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു ലെകോർണു. മുൻ പ്രധാനമന്ത്രി ഫ്രാൻസ്വാ ബയ്റുവിന്റെ മന്ത്രിമാരെ നിലനിർത്തി കാബിനറ്റ് രൂപവത്കരിച്ചതാണു ലെകോർണുവിനു വിനയായത്. പ്രധാന പാർട്ടികളെല്ലാം കാബിനറ്റിനെതിരേ രംഗത്തു വന്നിരുന്നു. ഇന്നലെ രാവിലെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെ സന്ദർശിച്ച ലെകോർണു രാജി സമർപ്പിക്കുകയായിരുന്നു. പ്രധാമന്ത്രിയായി തുടരാനുള്ള സാഹചര്യം നിലവിലില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വലതുപക്ഷ പാർട്ടികൾ മികച്ച പ്രകടനം നടത്തിയതിനു മറുപടിയായി ഫ്രാൻസിൽ ഇടക്കാല പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയ പ്രസിഡന്റ് മക്രോണിന്റെ രാഷ്ട്രീയ പരീക്ഷണം അന്പേ പരാജയപ്പെട്ടതിന്റെ തുടർച്ചയാണു ലെകോർണുവിന്റെ രാജി. തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ മക്രോണിന് സർക്കാർ രൂപവത്കരിക്കാൻ ഇതര കക്ഷികളുടെ…
Read Moreമഞ്ഞുവീഴ്ച: എവറസ്റ്റിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമം
ലാസ: ടിബറ്റൻ ഭാഗത്തുകൂടി എവറസ്റ്റ് കൊടുമുടി കയറിയ ഒട്ടേറെപ്പേർ അപ്രതീക്ഷിതമായ മഞ്ഞുവീഴ്ചയിൽ കുടുങ്ങി. വെള്ളിയാഴ്ചയാണു മഞ്ഞുവീഴ്ച തുടങ്ങിയത്. 137 പേരെ രക്ഷപ്പെടുത്തിയെന്നും മറ്റുള്ളവർക്കായി തെരച്ചിൽ നടത്തുകയാണെന്നുമാണ് ചൈനീസ് വൃത്തങ്ങൾ ഇന്നലെ അറിയിച്ചത്. ഒരാൾ മരിച്ചു. 350 പേരെ രക്ഷപ്പെടുത്തിയെന്നും 200 പേരെക്കൂടി രക്ഷപ്പെടുത്താനുണ്ടെന്നുമാണ് ചൈനീസ് വൃത്തങ്ങൾ ആദ്യം ആറിയിച്ചത്. നേപ്പാൾ വഴിയുള്ള പാതയെ അപേക്ഷിച്ച് ദുഷ്കരമാണു ടി ബറ്റൻ പാത. എന്നാൽ നാലായിരത്തോളം മീറ്റർ വരെ അനായാസമായി കയറാം. ചൈനയിൽ അവധി സീസണ് ആയതിനാൽ എവറസ്റ്റ് കയറാൻ ഒട്ടേറെ ടൂറിസ്റ്റുകൾ എത്തിയിരുന്നു. പ്രദേശവാസികളായ നൂറുകണക്കിനു പേരാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. കുതിരകളും ഡ്രോണുകളും സംഘത്തിന്റെ പക്കലുണ്ട്.
Read Moreസമാധാനപദ്ധതി അംഗീകരിച്ച് ഹമാസ്: ബന്ദികളെ കൈമാറാം; ട്രംപിന്റെ അന്ത്യശാസനത്തിൽ ഹമാസ്
ടെൽ അവീവ്: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അംഗീകരിച്ച് ഹമാസ്. എല്ലാ ഇസ്രേലി ബന്ദികളെയും വിട്ടയയ്ക്കാൻ തയാറാണെന്ന് ഹമാസ് പ്രഖ്യാപിച്ചു . ട്രംപ് ആവശ്യപ്പെട്ട മറ്റു നിർദേശങ്ങളിൽ കൂടുതൽ ചർച്ചകൾ വേണമെന്നും സമാധാനപദ്ധതിയുടെ ചില ഭാഗങ്ങൾ അംഗീകരിക്കുന്നതായും ഹമാസ് നേതാക്കൾ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം ആറോടെ ഇസ്രയേലുമായി സമാധാനക്കരാറിലെത്താൻ ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. അല്ലെങ്കിൽ സർവനാശമായിരിക്കും സംഭവിക്കുകയെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിരുന്നു. തന്റെ സമാധാനപദ്ധതി അംഗീകരിക്കാനും ഇസ്രേലി ബന്ദികളെ മോചിപ്പിക്കാനും ശത്രുതയ്ക്കു വിരാമമിടാനും ഹമാസിന് അവസാന അവസരം നൽകുന്നുവെന്നാണ് ട്രംപ് പറഞ്ഞു. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പിടിക്കപ്പെട്ട ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കാനും കൂടുതൽ ചർച്ചകൾ നടത്താനും മധ്യസ്ഥരാഷ്ട്രങ്ങളോട് ഹമാസ് സമ്മതം അറിയിച്ചു. ഗാസയുടെ ഭരണം “സ്വതന്ത്ര സാങ്കേതിക വിദഗ്ധരുടെ’ പലസ്തീൻ സംവിധാനത്തിനു കൈമാറാൻ ഒരുക്കമാണെന്നും ഹമാസ് പ്രഖ്യാപിച്ചു.…
Read Moreഎനിക്ക് നൊബേൽ നിഷേധിച്ചാൽ അമേരിക്കയെ അപമാനിക്കുന്നതിനു തുല്യം: ട്രംപ്
ന്യൂയോർക്ക്/വാഷിംഗ്ടൺ ഡിസി: ആഗോളതലത്തിൽ ഏഴ് സംഘർഷങ്ങൾ അവസാനിപ്പിച്ച തനിക്ക് നൊബേൽ സമ്മാനം നിഷേധിച്ചാൽ അത് അമേരിക്കയെ അപമാനിക്കുന്നതിനു തുല്യമാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരോട് സംസാരിക്കവേയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. “ഗാസയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള പദ്ധതി വിജയമായാൽ, താൻ പരിഹരിച്ച സംഘർഷങ്ങളുടെ എണ്ണം എട്ടായി ഉയരും. നിങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കുമോ? ഒരിക്കലുമില്ല. ഒരു ചുക്കും ചെയ്യാത്ത ഒരാൾക്കാവും അവർ അത് കൊടുക്കുക. സംഘർഷങ്ങൾ ട്രംപ് പരിഹരിച്ചതെങ്ങനെയെന്നും ട്രംപിന്റെ മനസിനെക്കുറിച്ചും പുസ്തകമെഴുതുന്ന ഒരാൾക്കു സമ്മാനം ലഭിക്കും. പക്ഷേ, അത് രാജ്യത്തോടു കാട്ടുന്ന അപമാനനമായിരിക്കും. എനിക്ക് വേണ്ട. പക്ഷേ, എന്റെ രാജ്യത്തിന് അതു കിട്ടണം’’-ട്രംപ് കൂട്ടിച്ചേർത്തു.
Read Moreഗ്രേറ്റയെ വീണ്ടും തടഞ്ഞ് ഇസ്രയേൽ
ജറുസലെം: ഗാസയിലേക്കു സഹായവുമായെത്തിയ സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ തുംബെറിയുൾപ്പെടെയുള്ളവരെ ഇസ്രയേൽ തടഞ്ഞു. ഗ്ലോബല് സുമുദ് ഫ്ളോട്ടിലയുടെ (ജിഎസ്എഫ്) ഭാഗമായ ബോട്ടുകളുടെ വ്യൂഹത്തെ ഇസ്രയേൽ നാവികസേന തടയുകയും മനുഷ്യാവകാശ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നാൽപ്പതിലധികം ബോട്ടുകളിലായി 500 ആക്ടിവിസ്റ്റുകളുമായാണ് ഫ്ളോട്ടില ഗാസയിലേക്കു സഹായവുമായെത്തിയത്. ബുധനാഴ്ച വൈകുന്നേരം ഗാസ തീരത്തിനടുത്ത് ഇസ്രയേലി നാവികസേന ഇവരെ തടഞ്ഞു. ഗ്രേറ്റ തുംബെറി, ബാഴ്സലോണ മുൻ മേയർ അഡ കൊളാവു, യൂറോപ്യൻ പാർലമെന്റ് അംഗം റിമ ഹസൻ തുടങ്ങിയ ആക്ടിവിസ്റ്റുകളെ ഫ്ളോട്ടിലയിൽനിന്നു കസ്റ്റഡിയിലെടുത്തു. ഇവർ സുരക്ഷിതരാണെന്നും അവരവരുടെ ദേശങ്ങളിലേക്കു നാടുകടത്തുമെന്നും ഇസ്രയേൽ അറിയിച്ചു. ഫ്ളോട്ടില ഗ്ലോബല് സുമുദ് സംഘത്തെ തടഞ്ഞതിനെതിരേ വിവിധ രാജ്യങ്ങളിൽ പ്രതിഷേധം നടന്നു. റോം, നേപ്പിൾസ്, ഇസ്താംബുൾ, ഏഥൻസ്, ബ്യൂണസ് ഐറിസ് എന്നിവയുൾപ്പെടെ നിരവധി പ്രധാന നഗരങ്ങളിൽ ഇസ്രയേൽ നടപടിയിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങി. ഇസ്രയേൽ നടപടിയെ നിരവധി രാജ്യങ്ങൾ അപലപിച്ചു.…
Read More