വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ബോക്സിംഗ് ഇതിഹാസം ജോർജ് ഫോർമാൻ(76) അന്തരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ കുടുംബമാണ് മരണവിവരം പങ്കുവച്ചത്. 1968 ലെ മെക്സിക്കോ ഒളിംപിക്സില്‍ അമേരിക്കയ്ക്കായി സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. രണ്ടു വട്ടം ഹെവിവെയ്റ്റ് ലോകചാന്പ്യനുമായിരുന്നു അദ്ദേഹം. ബോക്സിംഗ് റിംഗിൽ “ബിഗ് ജോര്‍ജ്’ എന്നറിയപ്പെട്ട ഫോര്മാന് ഹെവിവെയ്റ്റ് കരിയറിലെ 81 മല്‍സരങ്ങളില്‍ 76 എണ്ണത്തിലും ജയം നേടിയിട്ടുണ്ട്. ജോര്‍ജിന്റെ പ്രഫഷണല്‍ കരിയറിലെ ആദ്യതോല്‍വി 1974ല്‍ മുഹമ്മദ് അലിക്കെതിരെയായിരുന്നു. ബോക്സിംഗ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്. ഇതിന് മുമ്പ് ഫോർമാൻ രണ്ടുതവണ കിരീടം വിജയകരമായി നിലനിർത്തിയിരുന്നു. 1949 ജനുവരി 10 ന് ടെക്സസിലെ മാർഷലിലായിരുന്നു ജനനം. 1997-ലായിരുന്നു ഫോർമാന്റെ അവസാന മത്സരം.
Read MoreCategory: Sports
ഐപിഎൽ ട്വന്റി-20 ആവേശം കേരളത്തിലേക്കും പകർന്ന് ബിസിസിഐ: കൊച്ചിയിലും പാലക്കാട്ടും ഫാൻ പാർക്ക്
കോട്ടയം: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 എഡിഷൻ ആവേശം കേരളത്തിലേക്കും പകർന്ന് ബിസിസിഐ. കേരളത്തിൽ രണ്ടു ഫാൻ പാർക്കുകൾ ബിസിസിഐയുടെ നേതൃത്വത്തിൽ വരും. അതിൽ ആദ്യത്തേത് കൊച്ചിയിൽ നാളെ ആരംഭിക്കും. ഇന്നും നാളെയും നടക്കുന്ന മത്സരങ്ങൾ കൊച്ചിയിലെ കൂറ്റൻ സ്ക്രീനിൽ ആരാധകർക്കു കാണാം. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്തെ പാർക്കിംഗ് ഗ്രൗണ്ടിലാണ് സ്ക്രീനിംഗ്. 20, 30 തീയതികളിൽ നടക്കുന്ന മത്സരങ്ങളുടെ ഫാൻ പാർക്കാണ് പാലക്കാട്ട് ഉണ്ടാകുക. ഫാൻ പാർക്കിൽ പ്രവേശനം സൗജന്യമാണ്. ഫുഡ് സ്റ്റാൾ, സംഗീത നിശ, കുട്ടികൾക്കുള്ള ഗെയിംസ് തുടങ്ങിയവരും ഐപിഎൽ ആസ്വദകർക്കായി ഫാൻ പാർക്കുകളിൽ ഉണ്ട്. കൊച്ചിക്കു പുറമേ റോഹ്ത്തക്ക് (ഹരിയാന), ബിക്കാനീർ (രാജസ്ഥാൻ), ഗാങ്ടോക്ക് (സിക്കിം), കോയന്പത്തൂർ (തമിഴ്നാട്) എന്നിവിടങ്ങളിലാണ് ഇന്നു ഫാൻ പാർക്കുള്ളത്.
Read Moreതൂഫാൻ… കോൽക്കത്ത x ബംഗളൂരു ഐപിഎൽ ഉദ്ഘാടന മത്സരം രാത്രി 7.30ന്
കോൽക്കത്ത: നാലാം കപ്പ് ലക്ഷ്യമിട്ട് നിലവിലെ ചാന്പ്യന്മാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സും കന്നി കപ്പ് ലക്ഷ്യമിട്ട് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും പോരാട്ടത്തിനിറങ്ങുന്നതോടെ 18-മത് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് സീസണിനു ശുഭാരംഭം. കോൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ഇന്നു രാത്രി 7.30ന് ഇരു ടീമും പുതിയ ക്യാപ്റ്റന്മാർക്കു കീഴിൽ പോരാട്ടത്തിനിറങ്ങും. മൂന്നു തവണ കപ്പുയർത്തിയ കോൽക്കത്തയെ അജിങ്ക്യ രഹാനയും ബംഗളൂരുവിനെ രജത് പാട്ടിദാറും നയിക്കും. 34 മത്സരങ്ങൾ നേർക്കുനേർ പോരാടിയപ്പോൾ 20 ജയം കോൽക്കത്ത സ്വന്തമാക്കി. ഈ മുൻതൂക്കത്തിനൊപ്പം ബംഗളൂരുവിന്റെ ഈഡൻ ഗാർഡനിലെ മോശം റിക്കാർഡും കെകെആറിന് ആശ്വാസം നൽകും. ഈഡനിൽ ആർസിബിക്ക് 13 മത്സരങ്ങളിൽ അഞ്ച് ജയം മാത്രമാണുള്ളത്. എട്ട് തോൽവി വഴങ്ങി. കോൽക്കത്ത ആദ്യമായാണ് ഐപിഎൽ സീസണ് ഉദ്ഘാടന മത്സരത്തിനിറങ്ങുന്നത്. മഴമേഘമുണ്ട് മത്സരത്തിൽ മഴ രസംകൊല്ലിയാകാൻ സാധ്യതയുണ്ട്. പ്രദേശത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കെകെആർ 2012,…
Read Moreആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജു ബാറ്റർ മാത്രം;രാജസ്ഥാനെ നയിക്കാൻ റിയാൻ പരാഗ്
ജയ്പുർ: ഐപിഎൽ സീസൺ ആരംഭിക്കാൻ രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജസ്ഥാൻ റോയൽസ് ആരാധകർക്ക് ഒരേസമയം നിരാശയും ആശ്വാസവും സമ്മാനിച്ച് ടീമിൽ നിന്നുള്ള പുതിയ വാർത്ത. സീസണിലെ ആദ്യ മൂന്ന് കളികളിൽ ടീമിനെ നയിക്കാൻ താനുണ്ടാകില്ലെന്ന് സഞ്ജു സാംസൺ രാജസ്ഥാന് ടീം മീറ്റിംഗില്‍ വ്യക്തമാക്കി. പരിക്കിന് ശേഷം പൂർണ ഫിറ്റ്നസിലേക്ക് മടങ്ങിയെത്താത്തതാണ് സഞ്ജുവിന് തിരിച്ചടിയായിരിക്കുന്നത്. എന്നാൽ മൂന്നു മത്സരങ്ങളിലും സഞ്ജു ഒരു സ്പെഷലിസ്റ്റ് ബാറ്ററായി കളിക്കും. സഞ്ജുവിനു പകരം റിയാൻ പരാഗാണ് ഈ മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുക. ടീമില്‍ നായകന്മാരാവാന് യോഗ്യരായ ഒട്ടേറെ താരങ്ങളുണ്ടെന്നും പരാഗിന് എല്ലാവരും പിന്തുണ നല്‍കണമെന്നും സഞ്ജു ടീം മീറ്റിംഗില്‍ വ്യക്തമാക്കി. 2019 മുതൽ രാജസ്ഥാൻ റോയൽസിന് ഒപ്പമുള്ള പരാഗിനെ ഇക്കുറി മെഗാ ലേലത്തിന് മുൻപ് അവർ ടീമിൽ നിലനിർത്തുകയായിരുന്നു. സഞ്ജുവിന് പകരം ധ്രുവ് ജുറെലാകും ടീമിന്റെ വിക്കറ്റ് കാക്കുക.…
Read Moreഐപിഎൽ 2025; സീസണിലെ തലതിരിഞ്ഞ 10 നിയമങ്ങൾ
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 18-ാം എഡിഷനിലേക്ക് ഇനിയുള്ളതു വെറും രണ്ടുദിനങ്ങളുടെ അകലം മാത്രം. മുൻ സീസണുകളെ അപേക്ഷിച്ച് തലതിരിവുള്ളതെന്നു തോന്നിപ്പിക്കുന്ന ചില നിയമങ്ങൾ 2025 സീസണിൽ ബിസിസിഐ ഏർപ്പെടുത്തിയിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് കളിക്കാർ ടീം ബസിൽ യാത്ര ചെയ്യണമെന്നും കുടുംബാംഗങ്ങളെ പ്ലെയേഴ്സ്, മാച്ച് ഓഫീഷൽ ഏരിയയിൽ പ്രവേശിപ്പിക്കരുതെന്നതുമാണ്. കുടുംബങ്ങളുമായി മത്സരദിനം കൃത്യമായ അകലം പാലിക്കണമെന്ന നിയമത്തിനൊപ്പം മറ്റുചില നിയമങ്ങളും ബിസിസിഐ ഏർപ്പെടുത്തിയിട്ടുണ്ട്. 2025 ഐപിഎല്ലിലെ തലതിരിഞ്ഞ നിയമങ്ങൾ ഇവയാണ്. ടീം ബസിൽ യാത്ര മസ്റ്റ് പരിശീലന, മത്സര ദിനങ്ങളിൽ ടീം ബസിൽ ആയിരിക്കണം എല്ലാ കളിക്കാരും യാത്ര ചെയ്യേണ്ടത്. സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും കളിക്കാർക്കൊപ്പം യാത്ര ചെയ്യാൻ അനുവാദമില്ല.കുടുംബാംഗങ്ങൾക്കു പ്രവേശനമില്ല മുൻസീസണിലേതുപോലെ കളിക്കാരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മത്സരത്തിനു മുന്‍പും ശേഷവും പ്ലെയേഴ്സ്, മാച്ച് ഒഫീഷൽസ് ഏരിയയിൽ പ്രവേശനമില്ല. പരിശീലനത്തിനും നിബന്ധന പരിശീലനത്തിനായി ഒരു ടീമിനു രണ്ട് നെറ്റ്സ്…
Read Moreഇന്ത്യൻ പ്രീമിയർ ലീഗ് ; മുംബൈയെ സൂര്യകുമാർ നയിക്കും
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവ് നായകൻ. 2024 ഐപിഎൽ സീസണിലെ അവസാന മത്സരത്തിൽ സ്ലോ ഓവർ റേറ്റിന്റെ പേരിൽ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് ഒരു മത്സര വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെ 2025 സീസണിൽ മുംബൈയുടെ ആദ്യ മത്സരത്തിൽ സ്ഥിരം ക്യാപ്റ്റനായ ഹാർദിക്കിന് ഇറങ്ങാൻ സാധിക്കില്ല. 2024 സീസണിൽ സ്ലോ ഓവർ റേറ്റിന്റെ പേരിൽ മൂന്നു മത്സരങ്ങളിൽ ഹാർദിക്കിനു നടപടി നേരിടേണ്ടിവന്നിരുന്നു. ഒരു മത്സര വിലക്കിനൊപ്പം 30 ലക്ഷം രൂപ പിഴയും ഹാർദിക്കിനു ലഭിച്ചു. ഇന്ത്യൻ ട്വന്റി-20 ടീമിന്റെ നായകനായ സൂര്യകുമാർ, 2023 ഐപിഎൽ സീസണിൽ ഒരു മത്സരത്തിൽ മുംബൈയെ നയിച്ചിട്ടുണ്ട്. 23ന് ചെന്നൈ സൂപ്പർ കിംഗ്സിന് എതിരേയാണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം.
Read Moreഐപിഎൽ ചരിത്രത്തിലെ അതിവേഗ സെഞ്ചുറി നേട്ടക്കാർ
ഏകദിന ക്രിക്കറ്റിനപ്പുറം ആരാധകർക്ക് ആദ്യാവസാനം ആശങ്കയും നെഞ്ചിടിപ്പും നൽകിയാണ് ഐപിഎൽ ട്വന്റി-20 പൂരത്തിനു 2008ൽ തുടക്കം കുറിച്ചത്. ബൗളർമാരെ തല്ലിക്കൂട്ടി റിക്കാർഡ് കുറിക്കുന്ന ബാറ്റർമാരെ കാണുകയാണ് ആരാധകരുടെ ഹരം. ആകെ ഒരു ഇന്നിംഗ്സിൽ 120 പന്തുകൾ മാത്രമുള്ള ട്വന്റി-20 പൂരത്തിൽ അതിവേഗ സെഞ്ചുറിക്കാരുണ്ട്. ഐപിഎൽ ചരിത്രത്തിലെ അതിവേഗ സെഞ്ചുറിയിൽ വെസ്റ്റ് ഇൻഡീസ് ഓപ്പണർ ക്രിസ് ഗെയ്ൽ 2013ൽ കുറിച്ച റിക്കാർഡ് ഇതുവരെ തകർന്നിട്ടില്ല. ഐപിഎൽ ചരിത്രത്തിലെ അതിവേഗ അഞ്ച് സെഞ്ചുറിക്കാർ ഇവർ… ക്രിസ് ഗെയ്ൽ (2013) ബൗളർമാരുടെ പേടിസ്വപ്നവും ട്വന്റി-20യിലെ യഥാർഥ വെടിക്കെട്ട് ബാറ്ററുമാണ് വെസ്റ്റ് ഇൻഡീസ് ഓപ്പണർ ക്രിസ് ഗെയ്ൽ. 2013ൽ 30 പന്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി ഗെയ്ൽ സ്വന്തമാക്കി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരമായിരുന്ന ഗെയ്ൽ പൂന വാരിയേഴ്സിനെതിരേയാണ് ഈ റിക്കാർഡ് അടി നടത്തിയത്. മത്സരത്തിൽ 66…
Read Moreഐപിഎൽ; ആദ്യമത്സരത്തിൽ മുംബൈയെ സൂര്യകുമാർ നയിക്കും
മുംബൈ: ചെന്നൈയ്ക്കെതിരായ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ സൂര്യകുമാർ യാദവ് നയിക്കും. കഴിഞ്ഞ സീസണിൽ കുറഞ്ഞ ഓവർനിരക്കിനെ തുടർന്ന് നിലവിലെ നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് വിലക്ക് വന്നതോടെയാണ് സൂര്യകുമാറിന് നറുക്കുവീണത്. പാണ്ഡ്യയുടെ അഭാവത്തിൽ രോഹിത് ശർമ വീണ്ടും മുംബൈയുടെ ക്യാപ്റ്റനാകുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ രോഹിത് നായക സ്ഥാനത്തേക്കു വരില്ലെന്ന് പാണ്ഡ്യ തന്നെ വ്യക്തമാക്കി. 23ന് എം.എ.ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലാണ് മുംബൈയുടെ ക്യാപ്റ്റനായുള്ള സൂര്യയുടെ അരങ്ങേറ്റം. സീസണിൽ ടീമിന്റെ വൈസ് ക്യാപ്റ്റൻ ആരായിരിക്കുമെന്ന് മുംബൈ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. സിഎസ്കെയ്ക്കെതിരായ മത്സരത്തിന് ശേഷം ഹാർദിക് പാണ്ഡ്യ ടീമിന്റെ നായക സ്ഥനം ഏറ്റെടുക്കും.
Read Moreവാഗമണില്‍ അന്തര്‍ദേശീയ പാരാഗ്ലൈഡിംഗ് മത്സരങ്ങള്‍ക്കു തുടക്കം
കോട്ടയം: ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷന് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ പരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് വാഗമണ്‍ കോലാഹലമേട്ടില്‍ തുടക്കമായി. ആറു വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ 11 രാജ്യങ്ങളില്‍ നിന്നായി 86ലധികം മത്സരാര്‍ഥികള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വര്‍ഷം തോറും നടക്കുന്ന പാരാഗ്ലൈഡിംഗ് മത്സരം അന്താരാഷ്ട്ര പ്രസിദ്ധമാണ്. 22ന് ഉച്ചയ്ക്ക് 12ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് മത്സരം കാണുന്നതിനും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതിനുമായി എത്തിച്ചേരും. ലോകത്തിലെ മികച്ച പാരാഗ്ലൈഡര്‍മാര്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനും കാണുന്നതിനുമായി എത്തിച്ചേരുന്നുണ്ട്. ഫെഡറേഷന് ഓഫ് എയ്റോനോട്ടിക് ഇന്റര്‍നാഷണല്‍, എയ്റോ ക്ലബ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരത്തോടെയും സാങ്കേതിക സഹകരണത്തോടെയുമാണു മത്സരം. ഫ്ളൈ വാഗമൺ ആണ് പരിപാടിയുടെ പ്രാദേശിക സംഘാടകര്‍. പാരാഗ്ലൈഡിംഗ് അക്യുറസി ഓവറോള്‍, വിമന്‍, ടീം, ഇന്ത്യന്‍ വിമന്‍, ജൂനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. എല്ലാ വിഭാഗത്തിലും ഒന്നും…
Read Moreഒളിന്പ്യാഡ് മത്സരങ്ങളിൽ മെഡൽ വാരിക്കൂട്ടി ആബേൽ
തൊടുപുഴ: ഒളിന്പ്യാഡ്, സ്കോളർഷിപ്പ് മത്സരങ്ങളിൽനിന്നു മെഡലുകൾ വാരിക്കൂട്ടി ഒൻപതാം ക്ലാസ് വിദ്യാർഥിയായ ആബേൽ റാഫേൽ ജസ്റ്റിൻ. ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെയുള്ള പഠനകാലയളവിനുള്ള നൂറ്റൻപതോളം മെഡലുകളും ചെറുതും വലുതുമായി ഒന്നര ലക്ഷത്തോളം രൂപയുടെ കാഷ് അവാർഡുകളുമാണ് ഈ മിടുക്കൻ നേടിയെടുത്തത്. കൊടുവേലി സാൻജോ പബ്ലിക് സ്കൂൾ വിദ്യാർഥിയായ ആബേൽ ഓരോ അധ്യയന വർഷവും റഗുലർ ക്ലാസിനു പുറമെ വിവിധ ഒളിന്പ്യാഡ് മൽസരങ്ങളായ എസ്ഒഎഫ്, യുണിഫൈഡ് കൗണ്‍സിൽ, സിൽവർ സോണ്‍ ഒളിന്പ്യാഡ് എന്നിവയുടെ 20 ലേറെ വ്യത്യസ്ത സബ്ജക്ടുകളിൽ പങ്കെടുത്തു വരുന്നുണ്ട്. കേന്ദ്രസർക്കാർ എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി നടത്തുന്ന ഗണിത ശാസ്ത്ര ഒളിന്പ്യാഡിലെ ഏറെ ക്ലേശകരമായ ഘട്ടങ്ങളായ ഐഒക്യുഎം, ആർഎംഒ എന്നി ഘട്ടങ്ങൾ തരണം ചെയ്ത് ഇന്ത്യൻ നാഷണൽ മാത്തമറ്റിക്കൽ ഒളിന്പ്യാഡിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. യൂണിഫൈഡ് കൗണ്‍സിൽ നടത്തിയ നാഷണൽ സയൻസ് ടാലന്റ് സെർച്ച്…
Read More