ആദ്യം സ്വാഭാവിക മരണമെന്ന്‌ കരുതി, പക്ഷേ…! സന്തോഷിന്‍റെ മരണം; ഭാര്യയെയും ബന്ധുവിനെയും വെറുതെ വിട്ടു

നീലേശ്വരം: മുന്‍ കബഡി താരവും കോണ്‍ക്രീറ്റ് തൊഴിലാളിയുമായ കാര്യങ്കോട്ടെ ജി. സന്തോഷിനെ(32) കൊലപ്പെടുത്തിയ കേസില്‍ ഭാര്യയെയും ബന്ധുവിനെയും ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടു.

ഭാര്യ ചിത്താരി സ്വദേശി രഞ്ജുഷ, സന്തോഷിന്‍റെ ഇളയമ്മയുടെ മകനും കോണ്‍ക്രീറ്റ് തൊഴിലാളിയുമായ കാര്യങ്കോട്ടെ മനോജ് എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തിയത്.

2015 ഡിസംബര്‍ ഏഴിന് രാത്രി 11.15 ഒാടെ മദ്യലഹരിയില്‍ ഉറക്കത്തിലായിരുന്ന സന്തോഷിനെ മനോജ് കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുക്കിട്ട് മുറുക്കി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

രഞ്ജുഷ കൊലപാതകം ആസൂത്രണം ചെയ്യാനും കൊല നടത്താനും സഹായിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

മദ്യലഹരിയില്‍ സന്തോഷ് അമ്മയെയും ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നതുകണ്ട് സഹികെട്ടാണ് കൊലപാതകം നടത്തിയതെന്നും അതിന് ശേഷം തിമിരിയിലെ വാടക വീട്ടിലേക്ക് തിരിച്ച മനോജ് കൃത്യത്തിന് ഉപയോഗിച്ച പ്ലാസ്റ്റിക് കയര്‍ ചെറുവത്തൂര്‍ കണ്ണാടിപ്പാറയിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചുവെന്നുമാണ് പോലീസ് കുറ്റപത്രത്തില്‍ പറഞ്ഞത്.

പിറ്റേന്ന് നടന്ന സന്തോഷിന്‍റെ മരണാനന്തര ചടങ്ങുകളില്‍ മനോജ് സജീവമായി പങ്കെടുക്കുകയും ചെയ്തു.

ആദ്യം സ്വാഭാവിക മരണമെന്നായിരുന്നു കരുതിയിരുന്നത്. പിന്നീട് സന്തോഷിന്‍റെ അമ്മാവന്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് വെള്ളരിക്കുണ്ട് സിഐയായിരുന്ന ടി.പി. സുമേഷിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടന്നത്.

പോലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ള നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലും മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കൊലപാതകം തെളിയിക്കാനായില്ല. പ്രതികള്‍ക്ക് വേണ്ടി അഡ്വ. പി. ബാബുരാജ് ഹാജരായി.

Related posts

Leave a Comment