ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നു സൂചന

ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം. സിപിഎം പ്രതിനിധിയായി മൂന്നു തവണ ദേവികുളം മണ്ഡലത്തെ പ്രതിനിധീകരിച്ച രാജേന്ദ്രനെ നിലവില്‍ പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ പാര്‍ട്ടിയില്‍ നിന്നും അകല്‍ച്ചയിലാണ് രാജേന്ദ്രന്‍.

ഇതിനിടെയാണ് അദ്ദേഹം ബിജെപിയില്‍ ചേരുമെന്നുള്ള വിവരം പുറത്തു വരുന്നത്. പി.കെ.കൃഷ്ദാസ് അടക്കം മുതിര്‍ന്ന ബിജെപി നേതാക്കള്‍ അദ്ദേഹമായി ചര്‍ച്ച നടത്തിയെന്നും വിവരമുണ്ട്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറായില്ലെങ്കില്‍ വൈകാതെ തന്നെ കടുത്ത തീരുമാനമുണ്ടാകുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.

എന്നാല്‍ താന്‍ ബിജെപിയില്‍ ചേരുമെന്ന പ്രചാരണത്തെ രാജേന്ദ്രന്‍ അദ്ദേഹം തള്ളി. തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി ദേശീയ നേതാവ് നേരില്‍ വന്ന് കണ്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പി.കെ.കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കളും സംസാരിച്ചിരുന്നു. ഈ വിവരം സിപിഎം സംസ്ഥാന സെക്രട്ടറിയെ എകെജി സെന്‍ററിലെത്തി അറിയിച്ചിരുന്നു. എന്നിട്ടും സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കാനുള്ള കാര്യത്തില്‍ തീരുമാനമുണ്ടാകാത്തതില്‍ പ്രതിഷേധമുണ്ടെന്ന് രാജേന്ദ്രന്‍ പറയുന്നു.

തന്നെ പാര്‍ട്ടിക്കു പുറത്ത് നിര്‍ത്തുന്നതിന് പിന്നില്‍ ചില സിപിഎം പ്രാദേശിക നേതാക്കളാണ്. സിപിഎം അകറ്റി നിര്‍ത്തിയാലും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കില്ല. ഡല്‍ഹിയിലെത്തി ബിജെപി ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന പ്രചാരണം ശരിയല്ലെന്നും മറ്റു ചില രാഷ്ട്രീയ പാര്‍ട്ടികളും ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment