ഡിജോ കാപ്പന്‍: അവകാശങ്ങള്‍ക്കായിപോരാടിയ പൊതുപ്രവര്‍ത്തകന്‍

കോട്ടയം: സുഹൃത്തുക്കള്‍ക്കുവേണ്ടി ഓടിയെത്താന്‍ ഇനി ഡിജോ കാപ്പനില്ല. ഉപഭോക്താക്കളുടെയും കര്‍ഷകരുടെയും അവകാശ സംരക്ഷണങ്ങള്‍ക്കുവേണ്ടി കക്ഷി രാഷ്‌ട്രീയത്തിനതീതമായി പ്രവര്‍ത്തിച്ച്, പൊതുരംഗത്ത് സജീവ സാന്നിധ്യമായി പതിറ്റാണ്ടുകള്‍ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് കഴിഞ്ഞ ദിവസം അന്തരിച്ച ഡിജോ കാപ്പന്‍. ഇന്ധനവിലവര്‍ധന, ബസ് ചാര്‍ജ് വര്‍ധന, വൈദ്യുതി ചാര്‍ജ് വര്‍ധന, റോഡുകള്‍ കൊലക്കളമായാല്‍ തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ വരെ കൃത്യമായ കണക്കുകളോടെ പഠിച്ചു അധികാരികള്‍ക്കു മുന്നില്‍ എത്തിക്കുന്നതായിരുന്നു ഡിജോ കാപ്പന്‍റെ പ്രത്യേകത. ഇത്തരം നിരവധി പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന ചാനല്‍ ചര്‍ച്ചകളിലെ നിറ സാന്നിധ്യമായിരുന്നു ഡിജോ.

വിപുലമായ സൗഹൃദ വലയത്തിന്‍റെ ഉടമ കൂടിയായിരുന്നു ഡിജോ എല്ലാവരുടെ പ്രശനങ്ങളിലും ഇടപെട്ട്, ഏതാവശ്യങ്ങള്‍ക്കും ഓടിയെത്തിയിരുന്നു. 2025 ഒക്ടോബര്‍ 16 ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ കാറപകടത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു. ഏക്കാലത്തും അഴിമതികള്‍ക്കെതിരേ സംസാരിക്കാനും കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് കര്‍ഷകര്‍ക്ക് താങ്ങായും സൗഹൃദങ്ങളെ ഹൃദയപൂർവം ഉള്‍കൊള്ളാനും ഡിജോ കാപ്പനു കഴിഞ്ഞിട്ടുണ്ട്.

വിദ്യാര്‍ഥിരാഷ്‌ട്രീയത്തിലുടെ പൊതുരംഗത്ത്
പാലാ മീനച്ചില്‍ പഞ്ചായത്തില്‍ ഇടമറ്റം ഗ്രാമത്തില്‍ കാപ്പില്‍ കുടുംബത്തില്‍ പരേതനായ കെ.സി. ജോസഫിന്‍റെയും മേരിയുടെ യും മൂത്ത പുത്രനായ ഡിജോ കാപ്പന്‍ വിദ്യാര്‍ഥിരാഷ്‌ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. ഇടമറ്റം കെടിജെഎം സ്‌കൂളില്‍ പഠിക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗമായ കെഎസ്‌സി യൂണിറ്റ് പ്രസിഡന്‍റായി പൊതു പ്രവര്‍ത്തനം തുടങ്ങി. 1983-1985ല്‍ കെഎസ്‌സി സംസ്ഥാന പ്രസിഡന്റ്, 1989-1991 ല്‍ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് എന്നീ പദവികൾ വഹിച്ചു. 1998 ല്‍ സജീവ രാഷ്‌ട്രീയം ഉപേക്ഷിച്ചു.

പൗരാവകാശ പ്രവര്‍ത്തകന്‍
രാഷ്‌ട്രീയം നോക്കാതെ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒപ്പമായിരുന്നു ഏക്കാലത്തും നിലകൊണ്ടത്. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി സാധാരണക്കാരുടെയും ഉപഭോക്താക്കളുടെയും അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയിരുന്ന അദ്ദേഹം സെന്‍റർ‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍റെ ട്രസ്റ്റിയായിരുന്നു.

സുപ്രീംകോടതിയിലും ഹൈക്കോടതിയി ലും നല്‍കിയ പൊതുതാല്പര്യ ഹര്‍ജികളിലൂടെ രണ്ട് ഡസന്‍ കേസുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനകരമായ വിധികള്‍ നേടിയെടുത്തു. കെഎസ്ആര്‍ടിസി, വൈദ്യുതി ബോര്‍ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ജനോപകാര ്രദമാക്കി മാറ്റന്‍ നിരന്തരം പോരാടി.

തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കു പിന്നിലും
രാഷ് ട്രീയത്തിലെ തന്‍റെ സുഹൃത്തുക്കളായ നിരവധി നേതാക്കളുടെ തെരഞ്ഞെടുപ്പു വിജയത്തിനു പിന്നിലും ഡിജോ കാപ്പന്‍റെ നിശബ്ദ പ്രവര്‍ത്തനങ്ങളും തന്ത്രങ്ങളും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. രോഗാവസ്ഥയില്‍ കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് തന്‍റെ അന്ത്യകര്‍മങ്ങള്‍ എങ്ങനെ വേണമെന്ന് എഴുതി ഏല്പിച്ചിരുന്നത് ഡിജോ കാപ്പനെയായിരുന്നു. അസാധ്യമെന്നു കരുതുന്ന തെരഞ്ഞെടുപ്പ് വിജയങ്ങള്‍ പോലും അസാമാന്യമായ രീതിയില്‍ നേടിയെടുത്ത തന്ത്രജ്ഞനായിരുന്ന ഡിജോ കാപ്പന്‍. തെരഞ്ഞെടുപ്പ് കാലത്തുതന്നെ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു.

ജിബിൻ കുര്യൻ

Related posts

Leave a Comment