‘ഇ-മദ്യവിൽപന’..! ഡ്രൈ ഡേ ദിവസങ്ങളിൽ മൊബൈലിൽ ഓർഡറെടുക്കും, ഓൺലൈൻവഴി പണം ഇടപാടും; സിജോയുടെ മദ്യവിൽപനയ്ക്ക് പൂട്ടിട്ട് പോലീസുകാർ


കൊടകര: വിദേശമദ്യം ശേഖരിച്ച് അനധികൃത വില്പന നടത്തിയിരുന്നയാൾ പിടിയിൽ. കൊടകര മനക്കുളങ്ങര സ്വദേശി സിജോയാണ് (40 ) അറസ്റ്റിലായത്. ഇയാളിൽ നിന്ന് അരലിറ്റർ വീതമുള്ള 35 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു.

ബിവറേജ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങി ശേഖരിച്ച് കൂടിയ വിലയ്ക്ക് ഇയാൾ വില്പന നടത്തി വരികയായിരുന്നു.ഇയാൾ ഫോണ്‍ വഴി ഓർഡർ എടുത്ത് ഗൂഗിൾ പേ വഴി പണമടച്ചാൽ പറയുന്ന സ്ഥലത്ത് സ്കൂട്ടറിൽ മദ്യം എത്തിച്ചുകൊടുക്കുകയായിരുന്നെന്നു പോലിസ് പറഞ്ഞു.

മദ്യശാലകൾ അവധിയുള്ള ദിവസങ്ങളിലാണ് ഇയാൾ വൻ തോതിൽ കച്ചവടം നടത്തിയിരുന്നത്. ഒരു കുപ്പിക്ക് ഡിമാൻഡ് അനുസരിച്ച് ഇരുന്നൂറു രൂപ വരെ കൂടുതൽ വാങ്ങിയിരുന്നു.

മദ്യക്കുപ്പികൾ പല സ്ഥലങ്ങളിലായി ഒളിപ്പിച്ച് വച്ച് ഓർഡർ അനുസരിച്ച് എടുത്തുകൊണ്ടുപോയായിരുന്നു വില്പന. പോലീസ് വേഷം മാറി ബൈക്കുകളിൽ ഇയാളെ പിന്തുടർന്ന് നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്.

Related posts

Leave a Comment