പൊന്നീച്ച പാറിച്ച് പൊന്നും വില; വീണ്ടും റിക്കാർഡിട്ട് സ്വർണം; പവന് വില 52,250 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,565 രൂപയും പവന് 52,250 രൂപയുമായി. അമേരിക്കന്‍ വിപണി ശനിയാഴ്ച ക്ലോസ് ചെയ്ത് 2303 ഡോളര്‍ വരെ കുറഞ്ഞിരുന്നു. ഇന്ന് രാവിലെ റഷ്യന്‍ ന്യൂക്ലിയര്‍ ടാങ്കിന് നേരെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് സ്വര്‍ണവില അന്താരാഷ്ട്ര തലത്തില്‍ 2353 ഡോളര്‍ വരെ എത്തി. രൂപയുടെ വിനിമയ നിരക്ക് 83.24 ആണ്. അതിനെ ചൂവടുപിടിച്ചാണ് ഇന്ന് വിലവര്‍ധനവ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ആറിലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 6,535 രൂപ, പവന് 52,280 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്.

2023 ഏപ്രില്‍ എട്ടിന് ഗ്രാമിന് 5580 രൂപയും പവന് 44,640 രൂപയുമായിരുന്നു സ്വര്‍ണവില. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗ്രാമിന് 985 രൂപയും പവന് 7,880 രൂപയുമാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര സ്വര്‍ണവില ഈ കാലയളവില്‍ 370 ഡോളറില്‍ അധികമാണ് വര്‍ധിച്ചത്. രൂപയുടെ വിനിമയ നിരക്ക് ഒരു രൂപയോളം ദുര്‍ബലമാവുകയുണ്ടായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സ്വര്‍ണവിലയില്‍ 17 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞവര്‍ഷം 10 ലക്ഷം രൂപയ്ക്ക് സ്വര്‍ണം വാങ്ങിക്കുമ്പോള്‍ 20 പവന്‍ ലഭിക്കുമായിരുന്നെങ്കില്‍ ഇപ്പോള്‍ 17 പവന്‍ മാത്രമാണ് ലഭിക്കുന്നത്. സ്വര്‍ണവിലയ്‌ക്കൊപ്പം വെള്ളിയുടെ വിലയും വര്‍ധിക്കുകയാണ്. വെള്ളി വിലയും ഉയരങ്ങളിലേക്ക് പോകുമെന്നുള്ള സൂചനകളാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.

സീമ മോഹന്‍ലാല്‍

Related posts

Leave a Comment