ബ്രിസ്റ്റി വമ്പന്‍ സ്രാവ് !നടിയ്‌ക്കൊപ്പം സമയം ചിലവിടാന്‍ എത്തിയിരുന്നത് ഡോക്ടര്‍മാരും ഐടി വിദഗ്ധന്മാരും എഞ്ചിനീയര്‍മാരും വരെ; ഇത്തരം ‘ലഹരിപ്പാര്‍ട്ടി’കളില്‍ നിന്നും ബ്രിസ്റ്റി സമ്പാദിച്ചിരുന്നത് ലക്ഷങ്ങള്‍…

വാഗമണിലെ ലഹരിപ്പാര്‍ട്ടിക്കേസില്‍ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശിനി നടി ബ്രിസ്റ്റി ബിശ്വസിനെക്കുറിച്ച് പുറത്തു വരുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കേസില്‍ സെലിബ്രിറ്റികളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ വെളിയില്‍ വന്നത്.

എഴുതരം ലഹരിവസ്തുക്കളാണ് ലഹരിപാര്‍ട്ടിയില്‍ നിന്ന് പിടികൂടിയത്. തൊടുപുഴ സ്വദേശി അജ്മല്‍ സക്കീറാണ് ലഹരിവസ്തുക്കള്‍ പാര്‍ട്ടിക്കായി എത്തിച്ചത്.

ഇയാള്‍ക്ക് സംസ്ഥാനാന്തര ലഹരികടത്ത് സംഘങ്ങളുമായി ബന്ധമുണ്ട്. ഒപ്പം കേസിലെ രണ്ടും മൂന്നും പ്രതികളായ മെഹറിനും, നബിലിനുമുള്ള ബന്ധങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. രണ്ട്, മൂന്ന് സ്ഥാനത്തുള്ള പ്രതികള്‍ മെഹറിന്‍, നബില്‍ എന്നിവര്‍ക്കുള്ള കേസിലെ ബന്ധവും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

കേസിലെ മറ്റ് പ്രധാനപ്രതികളായ തൊടുപുഴ സ്വദേശി അജ്മല്‍ സക്കീര്‍,കോഴിക്കോട് സ്വദേശി സല്‍മാന്‍ എന്നിവരുമായി ബ്രിസ്റ്റിയ്ക്ക് ഏറെനാളായി അടുപ്പമുണ്ടെന്ന് കേസ് ആദ്യം അന്വേഷിച്ച പൊലീസ് സംഘം സ്ഥിരീകരിച്ചു.

നടിയെ മറയാക്കി കോവിഡ് ലോക്ഡൗണ്‍ കാലത്ത് നടി സഞ്ചരിച്ചിരുന്ന ആഡംബര കാറില്‍ നിരവധി തവണ ലഹരിമരുന്ന് കടത്തി.

ബംഗളൂരുവില്‍ നിന്നും ഗോവയില്‍ നിന്നുമാണ് ഇവ കടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. നടിയെ അന്വേഷണത്തില്‍ നിന്നും ഒഴിവാക്കിയിരുന്നത് ലഹരികടത്ത് സംഘം ഉപയോഗപ്പെടുത്തി.

ഉത്സവകാലങ്ങളില്‍ തമിഴ്നാട്, കര്‍ണാടക അതിര്‍ത്തി വരുന്നയിടങ്ങളില്‍ ലഹരി പാര്‍ട്ടി നടത്തി. കൊച്ചി നഗരത്തിലും, കണ്ണൂര്‍,കോഴിക്കോട്,മൂന്നാര്‍, മാഹി, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ നടന്ന പാര്‍ട്ടികളില്‍ ബ്രിസ്റ്റി പങ്കെടുത്തെന്നാണ് പോലീസ് അന്വേഷണത്തില്‍ മനസിലായത്.

ബര്‍ത്ത്ഡേ പാര്‍ട്ടി എന്ന പേരില്‍ സമൂഹമാധ്യമ ഗ്രൂപ്പുകളിലൂടെയാണ് സംഘം ലഹരിപാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നത്.

ഇതില്‍ നടി സജീവമായി പങ്കെടുത്തു. പ്രതികളായ അജ്മലിന്റെ സംഘത്തില്‍ നിന്ന് ഇടയ്ക്ക് ചെറിയ അളവില്‍ ലഹരി ഉപയോഗിച്ച് ശീലിച്ച നടി പിന്നീട് ഇവരുടെ ഇടപാടുകളുടെ മുഖ്യ നടത്തിപ്പുകാരിയായി.

വാഗമണിലെ പാര്‍ട്ടിയില്‍ 6.45 ഗ്രാം ഉണങ്ങിയ കഞ്ചാവും അത് ചുരുട്ടി ഉപയോഗിക്കുന്ന ഹെര്‍ബ് റോളിംഗ് പേപ്പറുമായാണ് നടിയെ പൊലീസ് പിടികൂടിയത്. സിനിമയിലെ ഒരു സ്റ്റണ്ട് താരവും കൊച്ചിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഇടപെട്ടതോടെ പക്ഷെ നടി രക്ഷപ്പെട്ടു.

എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ നടിക്ക് ലഹരികടത്തില്‍ വലിയ പങ്കുണ്ടെന്ന് മനസിലായതോടെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.

എറണാകുളത്ത് നടന്ന ലഹരി പാര്‍ട്ടികളെ കുറിച്ച് ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിവുണ്ടായിരുന്നെങ്കിലും എതിര്‍ചേരിയിലുള്ളവരുടെ ലഹരി ബന്ധം പൊലീസിനെ അറിയിച്ചിരുന്ന ഇന്‍ഫോര്‍മറായി നടി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ പിടിക്കപ്പെട്ടിരുന്നില്ല.

ബിസ്റ്റി ബിശ്വാസ് പങ്കെടുക്കുന്ന പാര്‍ട്ടികളുടെ പേരില്‍ ലഹരിസംഘം വലിയ നിരക്കാണ് പാര്‍ട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയത്. ഇവരോടൊപ്പം സമയം ചിലവഴിക്കാന്‍ എഞ്ചിനീയര്‍മാരും ഐ.ടി വിദഗ്ദ്ധരും ഡോക്ടര്‍മാരും വരെ എത്തിയിരുന്നു. ഇങ്ങനെ ലക്ഷങ്ങളാണ് നടി പ്രതിമാസം സമ്പാദിച്ചിരുന്നത്. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

Related posts

Leave a Comment