പെർത്തിൽ അത്ഭുതമൊന്നും സംഭവിച്ചില്ല: ഇന്ത്യക്ക് ദയനീയ തോൽവി

പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 146 റൺസിന്‍റെ ദയനീയ തോൽവി. അവസാന ദിനം 28 റൺസ് എടുക്കുന്നതിനിടെ ശേഷിച്ച അഞ്ചു വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരന്പരയിൽ ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പത്തിനൊപ്പമായി. അഡ്ലെയിഡിൽ ഇന്ത്യ വിജയിച്ചിരുന്നു.

ഓസ്ട്രേലിയയ്ക്കെതിരേ 287 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഇന്ത്യ നാലാം ദിനം അവസാനിച്ചപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112 റണ്‍സ് എന്ന നിലയിലായിരുന്നു. അവസാന ദിനം 28 റണ്‍സെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ 30 റണ്‍സെടുത്ത ഋഷഭ് പന്തിനെയും നഷ്ടമായി. പിന്നീട് വാലറ്റക്കാർ വന്നതും പോയതും അറിഞ്ഞില്ല.

മിച്ചൽ‌ സ്റ്റാർക്ക്, നഥാൻ ലിയോൺ എന്നിവർ മൂന്നു വിക്കറ്റും ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസൺ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി. രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 243ന് പുറത്താക്കാൻ ഇന്ത്യയെ സഹായിച്ചത് മുഹമ്മദ് ഷാമിയുടെ ആറ് വിക്കറ്റ് പ്രകടനം. 56 റണ്‍സ് വഴങ്ങിയാണ് ഷാമി ആറ് വിക്കറ്റ് വീഴ്ത്തിയത്. ഷാമിയുടെ മികച്ച ടെസ്റ്റ് ബൗളിംഗ് പ്രകടനവുമാണിത്.

Related posts