ജെസ്നയെ ചില സുഹൃത്തുക്കൾ ചതിച്ചെന്ന് സംശയം; സഹപാഠികളായ അഞ്ചുപേരിലേക്ക് അന്വേഷണം എത്തിയില്ല; സിബിഐ അന്വേഷണം പരാജയമെന്ന് പിതാവ്

തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസിൽ കൂടെ കോളജിൽ പഠിച്ച അഞ്ചു പേരിലേക്ക് സിബിഐ അന്വേഷണം എത്തിയില്ല. സഹപാഠികളു‌ടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് രംഗത്ത്. സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് സിജെഎം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഈ ആരോപണമുള്ളത്.

ഹർജി സ്വീകരിച്ച കോ‌‌ടതി സിബിഐയ്ക്ക് മറുപടി നൽകാൻ രണ്ട് ആഴ്ച സമയം നൽകി.പുലിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കു വച്ചാണ് ജെസ്നയെ കാണാതാകുന്നതെന്നും ഈ സ്ഥലങ്ങളിൽ സിബിഐ അന്വേഷണം എത്തിയില്ലെന്നും ഹർജിയിൽ പറയുന്നു.

ബിരുദ വിദ്യാർഥിനിയായ ജെസ്ന കോളജിലെ എൻഎസ്എസ് ക്യാന്പുകളിൽ പങ്കെടുത്തിട്ടുണ്ട്. ഇതിലേക്ക് അന്വേഷണം എത്തിയിട്ടില്ല. സുഹൃത്തുക്കളിൽ ചിലർ ചതിച്ചതായും സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയില്ലെന്നും സിബിഐ അന്വേഷണം പരാജയമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

2018 മാർച്ച് 22-നാണ് ജെസ്നയെ കാണാനില്ലെന്നു കാട്ടി പിതാവ് പോലീസിൽ പരാതി നൽകിയത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സിബിഐ ഏറ്റെടുത്തത്.

Related posts

Leave a Comment