കാട്ടുപന്നി മനുഷ്യരുടെ കാലനാകുന്നു; പന്നി ബൈക്കിൽ ഇടിച്ച്മറിഞ്ഞ് ഇരുപത്തിരണ്ടുകാരന് ദുരുണാന്ത്യം


വരന്തരപ്പിള്ളി (തൃശൂർ): ഇഞ്ചക്കുണ്ടിൽ ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ബൈക്കു മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക്. ഇഞ്ചക്കുണ്ട് തെക്കെ കൈതക്കൽ സെബാസ്റ്റ്യന്‍റെ മകൻ സ്റ്റെബിൻ (22) ആണ് മരിച്ചത്.

ഇഞ്ചക്കുണ്ട് കുണ്ടൂക്കാരൻ ജോർജ് മകൻ ജോയലിനു (21) ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി പത്തോടെയായിരുന്നു അപകടം.

കൽക്കുഴിയിൽനിന്നും ഇഞ്ചക്കുണ്ടിലേക്കു വരികയായിരുന്നു ഇരുവരും. ഇതിനിടയിൽ വളവിൽവച്ച് കാട്ടുപന്നി ബൈക്കിൽവന്ന് ഇടിക്കുകയായിരുന്നു.തുടർന്ന് ബൈക്ക് കലുങ്കിൽ ഇടിച്ചു മറിയുകയായിരുന്നു. സ്റ്റെബിൻ സമീപത്തെ തെങ്ങിൽ തലയിടിച്ച് വീണു.

ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സ്റ്റെബിനെയും ജോയലിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്റ്റെബിന്‍റെ ജീവൻ രക്ഷിക്കാനായില്ല. സ്റ്റെബിന്‍റെ മാതാവ് : ഷീബ. സഹോദരി: സ്റ്റെബിൽഡ.

Related posts

Leave a Comment