കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ തേർളായി പുഴ കവർന്ന വിദ്യാർഥിയെ കണ്ടെത്തി; പ്ലസ് വൺ പ്രവേശനം കാത്തിരിക്കേയാണ് അപകടം സംഭവിച്ചത്

ശ്രീകണ്ഠപുരം: ചെങ്ങളായി തേർളായി മുനമ്പത്ത് കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സ്കൂൾ വിദ്യാർഥി തേർളായിയിലെ കെ.വി. ഹാഷിം-കെ. സാബിറ ദമ്പതികളുടെ മകൻ കെ. അൻസബി (16) മൃതദേഹം കണ്ടെത്തി. കാണാതായ സ്ഥലത്തിന്‍റെ അടിത്തട്ടിൽ ചെളിയിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും ശ്രീകണ്ഠപുരം പോലീസും നാട്ടുകാരും ചേർന്ന് ഇന്നലെ വൈകുന്നേരം തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

അഗ്നി രക്ഷാ സേനയുടെ സ്കൂബാ ടീമും തൃക്കരിപ്പൂർ, പയ്യന്നൂർ എന്നിവിടങ്ങിൽ നിന്നെത്തിയ സേനയുടെ മുങ്ങൽ വിദഗ്ധരും തോണിക്കാരും നാട്ടുകാരും ചേർന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിൽ 7.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

അഗ്നി രക്ഷാ സേന ഓഫീസർ പി.വി. അശോകൻ, അസി. ഓഫീസർ ടി. അജയൻ, ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ഇ.പി. സുരേശൻ, എസ്ഐ സുബീഷ്മോൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

തേർളായി മദ്രസയിലെ പൊതുദർശനത്തിന് ശേഷം ഇന്ന് വൈകുന്നേരം മൃതദേഹം തേർളായി ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. കൂട്ടുകാരായ മൂവർ സംഘത്തോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അൻസബ്.

തുടർന്ന് മറുകരയായ കോറളായി ദ്വീപിലേക്ക് എല്ലാവരും നീന്തുന്നതിനിടെ അൻസബ് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് പറയുന്നു. കുമാത്തർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഇത്തവണ എസ് എസ് എൽ സി കഴിഞ്ഞ അൻസബ് പ്ലസ് വൺ അഡ്മിഷൻ കാത്തിരിക്കയായിരുന്നു. സഹോദരങ്ങൾ: അൻസില, മുഹമ്മദ്.

Related posts

Leave a Comment