കാര്‍ വാടകയുടെ പേരില്‍ കോര്‍പറേഷന്‍റെ “ധൂര്‍ത്ത്’; എട്ട് വര്‍ഷത്തേക്കുള്ള വാടക 27 ലക്ഷം; ഇലക്‌ട്രിക് കാറിന്‍റെ ആകെ വില 16 ലക്ഷം

 

കോഴിക്കോട്: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ കോര്‍പറേഷന്‍റെ ധൂര്‍ത്ത്.

സാമ്പത്തിക രംഗം തകരാതെ മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ ഏറെ പാടുപെടുന്നതിനിടെയാണ് കോഴിക്കോട് കോര്‍പറേഷന്‍ കാര്‍ വാടകയുടെ പേരില്‍ ലക്ഷങ്ങള്‍ പാഴാക്കുന്നത്.

യഥാര്‍ഥ വിലയേക്കാള്‍ 11 ലക്ഷം രൂപ അധികം ചെലവില്‍ കാര്‍ വാടകക്കെടുക്കാനാണ് നീക്കം നടക്കുന്നത്. ഇന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും.

കോര്‍പറേഷന്‍റെ കുടുംബശ്രീയുടെ ആവശ്യങ്ങള്‍ക്കായി അനര്‍ട്ട് വഴി ടാറ്റ നെക്‌സോണ്‍ ഇലക്‌ട്രോണിക് കാര്‍ വാടകയ്ക്കെടുക്കാനാണ് തീരുമാനം. കാര്‍ വാടകയ്ക്കെടുക്കുന്നതിന് അനര്‍ട്ട് വ്യവസ്ഥകളും നിബന്ധനകളും നല്‍കിയിട്ടുണ്ട്.

ഇത് അംഗീകരിക്കുന്നതിനും ക്ഷേമകാര്യ സ്ഥിരം സമിതി മുമ്പാകെ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് ക്ഷേമകാര്യ സ്ഥിരം സമിതി ശിപാര്‍ശ ഇന്നത്തെ കൗണ്‍സില്‍ മുമ്പാകെ അവതരിപ്പിക്കുന്നത്.

അനര്‍ട്ടിന്‍റെ വ്യവസ്ഥ പ്രകാരം വാഹനത്തിന്‍റെ മാസവാടക 27,540 ആണ്. അഞ്ച് ശതമാനം ജിഎസ്ടിക്ക് പുറമേയാണിത്. ഒരു മാസത്തെ വാടക മുന്‍കൂര്‍ അടയ്ക്കണമെന്നും കരാര്‍ കാലാവധി കരാര്‍ ഒപ്പുവയ്ക്കുന്നത് മുതല്‍ എട്ടുവര്‍ഷം വരെയാണ്.

അതായത് എട്ട് വര്‍ഷത്തേക്കുള്ള വാടക 27,76,032 രൂപയാണ്. വാടകയില്‍ അഞ്ച് ശതമാനം വാര്‍ഷിക വര്‍ധനവും ഉണ്ടാവും.

വാഹനത്തിന്‍റെ ബാറ്ററി ചാര്‍ജിംഗിന് സൗകര്യം ഒരുക്കുന്നതിന് ആവശ്യമായ ചെലവ് 15,000 രൂപ കുടുംബശ്രീ വഹിക്കണം. കൂടാതെ വാഹനത്തിന്‍റെ മറ്റു ചെലവുകളും ആകസ്മിക ചെലവുകളും ഗുണഭോക്താവ് വഹിക്കണം.

എട്ട് വര്‍ഷത്തിന് ശേഷം കാര്‍ തിരിച്ച് കൊടുക്കുകയും വേണം.അതേസമയം കാറിന്‍റെ കോഴിക്കോട്ടെ ഷോറൂം വില ആകെ വില 16,08,084 രൂപയാണ്. എട്ട് വര്‍ഷത്തേക്ക് കാര്‍ ഉപയോഗിക്കുന്നത് വഴി കോര്‍പറേഷന് 11 ലക്ഷം രൂപയോളം നഷ്ടമായി വരും.

അതേസമയം കാര്‍ മാസതവണ അടിസ്ഥാനത്തില്‍ വാങ്ങിയാല്‍ പോലും പലിശ ഇനത്തില്‍ പരമാവധി രണ്ട് ലക്ഷം രൂപ അധികം നല്‍കിയാല്‍ മതിയെന്നും ഇത്രയും നഷ്ടമുണ്ടാവില്ലെന്നുമാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറയുന്നത്.

ഇലക്‌ട്രിക് വാഹനങ്ങള്‍ അനര്‍ട്ട് വഴിയേ വാടകയ്ക്കെടുക്കാവൂ എന്ന് സര്‍ക്കാറിന്‍റെ ഉത്തരവുണ്ടെന്നും ഇതിന് പിന്നില്‍ അഴിമതിക്കുള്ള സാധ്യത കൂടുതലാണെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

 

Related posts

Leave a Comment