സജിത്തേ എനിക്കൊരു ലോട്ടറി മാറ്റിവയ്ക്കണേ; റിസൾട്ട് വന്നപ്പോൾ രണ്ടാം സമ്മാനം; മകളുടെ ചികിത്സയ്ക്കായി ആർസിസിയിൽ കഴിയുന്ന ബിജുവിനെ ഭാഗ്യദേവത കടാക്ഷിച്ചു

പെരിയ: സജിത്തിന്‍റെ സത്യസന്ധതയ്ക്ക് ഒരു ജീവന്‍റെ വില. ഫോണില്‍ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് ലോട്ടറി സ്റ്റാള്‍ ഉടമയായ പാറപ്പള്ളി കുമ്പള സ്വദേശി ടി. സജിത് സൂക്ഷിച്ച ടിക്കറ്റിന് 30 ലക്ഷം രൂപ അടിച്ചു.

പുല്ലൂര്‍ തടത്തിലെ ഡ്രൈവര്‍ ബിജു വിളിച്ചുപറഞ്ഞതിനെത്തുടര്‍ന്ന് പെരിയ ബസ് സ്റ്റോപ്പിലെ കുലവന്‍ ലോട്ടറി സ്റ്റാള്‍ ഉടമ സജിത് സൂക്ഷിച്ചുവച്ച ഡികെ 765564 നമ്പര്‍ ധനലക്ഷ്മി ലോട്ടറി ടിക്കറ്റിനാണ് ബുധനാഴ്ച നറുക്കെടുത്ത ധനലക്ഷ്മി ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ അടിച്ചത്.

തനിക്കുവേണ്ടി നീക്കിവച്ച ലോട്ടറി ടിക്കറ്റിന്‍റെ നമ്പര്‍ ഏതാണെ് ബിജു അറിഞ്ഞിരുന്നില്ല. ബിജുവിനുവേണ്ടി മാറ്റിവച്ച ടിക്കറ്റിന് 30 ലക്ഷം അടിച്ചപ്പോള്‍ തിരുവനന്തപുരത്തുള്ള ബിജുവിനെ വിളിച്ച് സജിത് അറിയിക്കുകയായിരുന്നു.

ബിജുവിന്‍റെ മകള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അന്‍വിത അര്‍ബുദത്തെത്തുടര്‍ന്ന് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലാണ്. നാട്ടുകാര്‍ ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ച് തുക ബിജുവിന്‍റെ കുടുംബത്തിനു കൈമാറിയിരുന്നു.

മാസങ്ങളായി ചികിത്സ തുടരുന്നതിനാല്‍ പണം ഇനിയും ആവശ്യമുണ്ട്.ഈ സാഹചര്യത്തില്‍ 30 ലക്ഷത്തിന്‍റെ ലോട്ടറി അടിച്ചത് ബിജുവിനും കുടുംബത്തിനും ആശ്വാസമായി.

തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന സജിത് വര്‍ഷങ്ങള്‍ക്കു മുന്പ് കടന്നല്‍ കുത്തേറ്റ് കുറെനാള്‍ ചികിത്സയിലായിരുന്നു. പിന്നീടാണ് ലോട്ടറി വില്പനയിലേക്ക് തിരിഞ്ഞത്.

Related posts

Leave a Comment