കോഴിക്കോട് പാളയത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

കോഴിക്കോട്: കോഴിക്കോട് പാളയത്ത് വീടിനോട് ചേർന്നുള്ള മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ കോവിലകം സ്വദേശി ബിജു (30) ആണ് കൊല്ലപ്പെട്ടത്. ശരീരത്തിൽ വെട്ടേറ്റ പാടുകളുള്ളതിനാൽ കൊലപാതകമാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ വിളിച്ചുണർത്താൻ പോയ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. വീടിന് പുറത്തായി നിർമിച്ച മുറിയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കഴുത്തിലും വയറിനുവശത്തുമായി ആഴത്തിലുള്ള വെട്ടേറ്റ പാടുകളുണ്ട്.

പരിസരത്ത് ലഹരി സംഘങ്ങൾ സജീവമായതിനാലും പോലീസ് നിരന്തരം നിരീക്ഷണം നടത്തുന്ന സ്ഥലമായതിനാലും, ലഹരി സംഘങ്ങളുമായി ബന്ധപ്പെട്ട ആരെങ്കിലും ബിജുവിനെ ആക്രമിച്ചതാണോ എന്ന് കുടുംബാംഗങ്ങൾ സംശയിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related posts

Leave a Comment